ട്രെയിനിലെ വെടിവെപ്പ്: ഇരയുടെ ഭാര്യയ്ക്ക് തെലങ്കാന സർക്കാർ ജോലിയും ഫ്ലാറ്റും അനുവദിച്ചു

ജയ്പൂർ-മുംബൈ എക്‌സ്‌പ്രസിൽ ആർപിഎഫ് കോൺസ്റ്റബിൾ നടത്തിയ വിദ്വേഷ കുറ്റകൃത്യത്തിൽ കൊല്ലപ്പെട്ട സയ്യിദ് സൈഫുദ്ദീന്റെ വിധവയ്ക്ക് സംസ്ഥാന ഐടി മന്ത്രി കെടി രാമറാവുവും എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസിയും ചേർന്ന് നഷ്ടപരിഹാര തുക കൈമാറി

ഹൈദരാബാദ്: കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി സയ്യിദ് സൈഫുദ്ദീന്റെ ഭാര്യക്ക് 2 ബിഎച്ച്കെ ഫ്ലാറ്റും സർക്കാർ ജോലിയും വിധവാ പെൻഷനും ഉറപ്പാക്കിക്കൊണ്ട് തെലങ്കാന സർക്കാർ ശനിയാഴ്ച ഉത്തരവിറക്കി.

ജൂലൈ 31 തിങ്കളാഴ്ച ആർപിഎഫ് കോൺസ്റ്റബിളിന്റെ വെടിയേറ്റ് മരിച്ച മൂന്ന് മുസ്ലീം യാത്രക്കാരിൽ ഒരാളാണ് ബസാർഘട്ട് നിവാസിയായ സൈഫുദ്ദീൻ.

വെള്ളിയാഴ്ച, ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീൻ നേതാവ് അക്ബറുദ്ദീൻ ഒവൈസിയുടെ അഭ്യർത്ഥനയ്ക്ക് മറുപടിയായി തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു സൈഫുദ്ദീന്റെ ഭാര്യയ്ക്കും കുടുംബത്തിനും 2 ബിഎച്ച്കെ ഫ്ലാറ്റും സർക്കാർ ജോലിയും ഉറപ്പ് നൽകിയിരുന്നു.

സർക്കാർ ഉത്തരവനുസരിച്ച്, സൈഫുദ്ദീന്റെ ഭാര്യ അഞ്ജും ഷഹീന് ആസറ പെൻഷൻ പദ്ധതി പ്രകാരം പ്രതിമാസം 2016 രൂപ വിധവാ പെൻഷൻ ലഭിക്കും.

ജിയാഗുഡയിൽ 2 ബിഎച്ച്‌കെ ഫ്ലാറ്റും അവർക്ക് അനുവദിക്കുമെന്ന് ഉത്തരവിൽ പറയുന്നു. പ്രത്യേക ഉത്തരവിൽ ഷഹീനെ ഖുലി കുത്തബ് ഷാ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഓഫീസിൽ ഓഫീസ് സബോർഡിനേറ്റായി നിയമിച്ചു.

 

Print Friendly, PDF & Email

Leave a Comment