മോഷണം നടത്തിയെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പച്ചമുളക് തേച്ചു, മൂത്രം കുടിപ്പിച്ചു; സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍

സിദ്ധാർത്ഥനഗർ (ഉത്തര്‍‌പ്രദേശ്). ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ പാത്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ട് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച സംഭവം നടന്നത്. ജില്ലയിലെ പാത്ര പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന കോഴി ഫാമിൽ രണ്ട് കുട്ടികൾ പ്രവേശിച്ചതായും, അവരെ ചിലർ പിടികൂടിയതായുമാണ് വിവരം. കുട്ടികള്‍ രണ്ടുപേരും ക്രൂരതയുടെ അതിർവരമ്പുകൾ കടക്കുന്നതുവരെ ശിക്ഷിക്കപ്പെട്ടു.

രണ്ട് കുട്ടികളേയും പെട്രോൾ കുത്തിവച്ച ശേഷം മൂത്രം കുടിപ്പിച്ചു. ഇത് തൃപ്തികരമാകാതെ വന്നപ്പോൾ ഒരു കുട്ടിയുടെ മലദ്വാരത്തിൽ മുളക് കയറ്റുകയായിരുന്നു. മാത്രമല്ല, ഈ കുട്ടികളോട് കാണിച്ച ക്രൂരത വീഡിയോയില്‍ പകര്‍ത്തുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഈ രണ്ട് കുട്ടികളിൽ ഒരാൾക്ക് 6-7 വയസ്സ് മാത്രമാണ് പ്രായം. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള 6 പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അടുത്തിടെ കോഴിഫാമിൽ നിന്ന് 2000 രൂപ കാണാതായതായി നാട്ടുകാർ പറയുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തിൽ, ചായ നൽകാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഫാമിലേക്ക് വിളിച്ച് വരുത്തിയ ഇവർ മറ്റ് സഹപ്രവർത്തകരുമായി ചേര്‍ന്ന് നടത്തിയ ക്രൂരത നാട്ടുകാരെ ഞ്ഞെട്ടിച്ചു. എട്ട് ആൺകുട്ടികൾ ചേര്‍ന്നാണ് ക്രൂര കൃത്യം ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഒരു കുപ്പിയിൽ നിന്ന് മാറിമാറി മൂത്രം കുടിക്കാൻ നിർബന്ധിച്ചു. ഇരുവരുടെയും കൈകാലുകൾ ബന്ധിച്ച് നഗ്നരാക്കി ദേഹത്ത് പെട്രോൾ കുത്തിവയ്ക്കുകയായിരുന്നു എന്നു പറയുന്നു. ഇരുവരുടെയും വസ്ത്രങ്ങൾ അഴിച്ച ശേഷം പച്ചമുളക് പൊട്ടിച്ച് സ്വകാര്യ ഭാഗങ്ങളില്‍ തേക്കുകയും സംഭവത്തിന്റെ മുഴുവൻ വീഡിയോയും ചിത്രീകരിക്കുകയും ചെയ്തു.

കുട്ടികളുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് കുറ്റകൃത്യം ചെയ്ത 8 പേർക്കെതിരെ പോലീസ് ദുഷ്പ്രവൃത്തികൾ, പോക്‌സോ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇവരില്‍ ഉമൈദ്, മുഹമ്മദ് ആഖിബ്, അബ്ദുൾ സൗദ്, റഫിയുള്ള, ഷെറാലി, ദീപക് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതികളായ സൗദ്, ഷാപ്പു എന്നിവര്‍ ഒളിവിലാണ്.

കുറ്റവാളികളെല്ലാം പാത്ര പോലീസ് സ്‌റ്റേഷൻ പരിധി നിവാസികളാണ്. 6 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

Print Friendly, PDF & Email

Leave a Comment