2700 വർഷം പഴക്കമുള്ള കൂറ്റൻ ചിറകുള്ള ശിൽപം ഇറാഖിൽ കണ്ടെത്തി

വടക്കൻ ഇറാഖിൽ നടത്തിയ ഒരു ഖനനത്തിൽ ചിറകുള്ള അസീറിയൻ ദേവതയായ ലമാസ്സുവിന്റെ 2,700 വർഷം പഴക്കമുള്ള അലബസ്റ്റർ ശിൽപം കേടുപാടുകൾ കൂടാതെ കണ്ടെത്തി.

1990 കളിൽ കള്ളക്കടത്തുകാരിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടുകെട്ടിയതിന് ശേഷം ബാഗ്ദാദിലെ ഇറാഖ് മ്യൂസിയത്തിന്റെ ശേഖരത്തിൽ തല മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ പാസ്കൽ ബട്ടർലിൻ പറഞ്ഞു.

“എന്റെ ജീവിതത്തിൽ ഇത്രയും വലിയ ഒന്നും ഞാൻ മുമ്പ് കണ്ടെത്തിയിട്ടില്ല. സാധാരണയായി, ഈജിപ്തിലോ കംബോഡിയയിലോ മാത്രമേ ഇത്രയും വലിയ കഷണങ്ങൾ കണ്ടെത്താറുള്ളൂ,” 3.8 മുതൽ 3.9 മീറ്റർ വരെ വലിപ്പമുള്ള 18 ടൺ ഭാരമുള്ള ഈ ശിൽപത്തെക്കുറിച്ച് ബട്ടർലിൻ പറഞ്ഞു.

ആധുനിക നഗരമായ മൊസൂളിന് ഏകദേശം 15 കിലോമീറ്റർ (10 മൈൽ) വടക്കായി പുരാതന നഗരമായ ഖോർസാബാദിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന ഈ ശിൽപം മനുഷ്യ തലയും കാളയുടെ ശരീരവും പക്ഷിയുടെ ചിറകുകളുമുള്ള അസീറിയൻ ദേവനായ ലമാസ്സുവിനെ കാണിക്കുന്നു.

“ബിസി 722 മുതൽ 705 വരെ ഭരിച്ചിരുന്ന സർഗോൺ രണ്ടാമൻ രാജാവിന്റെ ഭരണകാലത്താണ് ഇത് കമ്മീഷൻ ചെയ്യപ്പെട്ടത്, സംരക്ഷണം നൽകുന്നതിനായി നഗരത്തിന്റെ കവാടങ്ങളിൽ സ്ഥാപിക്കപ്പെട്ടു,” ബട്ടർലിൻ പറഞ്ഞു.

19-ആം നൂറ്റാണ്ടിലാണ് ഫ്രഞ്ച് പുരാവസ്തു ഗവേഷകനായ വിക്ടർ പ്ലേസ് ആദ്യമായി ഇതേക്കുറിച്ച് പരാമർശിച്ചത്. 1990-കൾ വരെ ഇറാഖി അധികാരികൾ അത് രഹസ്യമാക്കി വെച്ചു. ഈ കാലയളവിലാണ് കൊള്ളക്കാർ ഇതിന്റെ തല കൊള്ളയടിച്ച് കഷണങ്ങളാക്കി വിദേശത്തേക്ക് കടത്തുന്നത്.

Print Friendly, PDF & Email

Leave a Comment

More News