ഞങ്ങൾക്ക് നിതീഷ് കുമാറിനെ ആവശ്യമില്ല: രാഹുൽ ഗാന്ധി

ജനുവരി 29 തിങ്കളാഴ്ച ബിഹാറിലെ അരാരിയയിൽ നടന്ന ‘ഭാരത് ജോഡോ ന്യായ യാത്ര’യിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (ഫോട്ടോ കടപ്പാട്: പിടിഐ)

പൂർണിയ: ബിഹാറിൽ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള മഹാഗത്ബന്ധൻ പോരാട്ടം തുടരുമെന്നും സഖ്യത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ആവശ്യമില്ലെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി.

തൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര പ്രവേശിച്ച പൂർണിയ ജില്ലയിൽ ഒരു റാലിയിൽ സംസാരിക്കവെ, ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും രാജ്യത്തിൻ്റെ എല്ലാ മേഖലകളിലും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ഗാന്ധി പറഞ്ഞു.

മഹാഗത്ബന്ധനെയും പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയെയും ഉപേക്ഷിച്ച് 18 മാസങ്ങൾക്കുമുമ്പ് താൻ വലിച്ചെറിഞ്ഞ ബി.ജെ.പിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച് നാടകീയമായി ഒമ്പതാം തവണയും ബിഹാറിൻ്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഞായറാഴ്ച

“മഹാഗത്ബന്ധൻ (മഹാസഖ്യം) ബീഹാറിൽ സാമൂഹിക നീതിക്കുവേണ്ടി പോരാടും, അതിനായി ഞങ്ങൾക്ക് നിതീഷ് കുമാറിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല,” രാഹുല്‍ പറഞ്ഞു.

“ആർജെഡിയും ഇടത് പാർട്ടികളും ഉൾപ്പെടുന്ന മഹാഗത്ബന്ധൻ്റെ ഭാഗമാണ് കോൺഗ്രസ്. ദലിതുകളുടെയും ഒബിസികളുടെയും മറ്റുള്ളവരുടെയും കൃത്യമായ ജനസംഖ്യ നിർണ്ണയിക്കാൻ നമ്മുടെ രാജ്യത്തിന് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.

മണിപ്പൂരിൽ ആഭ്യന്തരയുദ്ധത്തിൻ്റെ അന്തരീക്ഷമാണ് അനുഭവപ്പെടുന്നതെന്നും വംശീയ സംഘർഷം രൂക്ഷമായ സംസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News