ഇസ്രായേലുമായി സാമ്പത്തിക/വ്യാപാര ബന്ധം നിർത്തിവച്ചതിനെ തുടർന്ന് തുർക്കിക്കെതിരെ ഇസ്രായേൽ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചു

ജറുസലേം: ഗാസ മുനമ്പിൽ ഫലസ്തീനികൾക്കെതിരായ “നിലയ്ക്കാത്ത അക്രമം” കാരണം ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനുള്ള തുർക്കിയുടെ തീരുമാനത്തെത്തുടർന്ന് തുർക്കിക്കെതിരെ നിരവധി നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശ, സാമ്പത്തിക മന്ത്രാലയങ്ങളിലെയും ഇസ്രായേൽ നികുതി അതോറിറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ തുർക്കിയും വെസ്റ്റ് ബാങ്കും ഗാസയും തമ്മിലുള്ള സാമ്പത്തിക/വ്യാപാര ബന്ധം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ, വ്യാപാര കരാറുകൾ ലംഘിച്ചതിന് തുർക്കിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും, വിവിധ മേഖലകളിലും ഉൽപ്പന്നങ്ങളിലും ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയ്‌ക്കായി ഒരു ബദൽ പട്ടിക സൃഷ്ടിക്കുന്നതിനും, ഇസ്രായേലി കയറ്റുമതി മേഖലകളെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര സാമ്പത്തിക ഫോറങ്ങളിൽ നടപടിയെടുക്കാനും തീരുമാനിച്ചു.

പലസ്തീൻ അതോറിറ്റിയുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് തുർക്കി.

ഇസ്രായേലിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ കണക്കനുസരിച്ച്, 2023-ൽ, തുർക്കിയിലേക്കുള്ള ഇസ്രായേൽ ചരക്ക് കയറ്റുമതി 1.57 ബില്യൺ ഡോളറായിരുന്നു. അതേസമയം, തുർക്കിയിൽ നിന്നുള്ള ഇസ്രായേലി ഇറക്കുമതി 4.61 ബില്യൺ ഡോളറിലെത്തി.

അതിനിടെ, വ്യാപാരം നിർത്തിവെക്കാനുള്ള തുർക്കിയുടെ തീരുമാനത്തിനെതിരെ ഇസ്രായേൽ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (ഒഇസിഡി) യിൽ പരാതി നൽകിയതായി ഇസ്രായേൽ സാമ്പത്തിക മന്ത്രി നിർ ബർകത്തിൻ്റെ പ്രസ്താവനയിൽ പറഞ്ഞു. തുർക്കിയും ഇസ്രായേലും ഒഇസിഡി അംഗരാജ്യങ്ങളാണ്.

Print Friendly, PDF & Email

Leave a Comment

More News