അതിർത്തി കടന്നുള്ള ഓപ്പറേഷനിൽ, നിരോധിത ഭീകര സംഘടനകളായ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി) എന്നിവയുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങൾ ലക്ഷ്യമിട്ടു. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടി സ്വീകരിച്ചത്.
ബുധനാഴ്ച പുലർച്ചെ പാക്കിസ്താനിലേയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ ആക്രമണങ്ങളിൽ 90 ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഈ അതിർത്തി കടന്നുള്ള ഓപ്പറേഷനിൽ, നിരോധിത ഭീകര സംഘടനകളായ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി) എന്നിവയുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടി സ്വീകരിച്ചത്.
മുതിർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ബഹാവൽപൂരിലും മുരിദ്കെയിലുമാണ് ഏറ്റവും വലിയ രണ്ട് ആക്രമണങ്ങൾ നടത്തിയത്, ഓരോ സ്ഥലത്തും 25-30 തീവ്രവാദികളെ വധിച്ചു. പാക്കിസ്താന്റെ “ഭീകര നഴ്സറി” എന്നറിയപ്പെടുന്ന ലഷ്കർ ഇ തൊയ്ബയുടെ പ്രധാന കേന്ദ്രവും പ്രത്യയശാസ്ത്ര ആസ്ഥാനവുമായ മസ്ജിദ് വാ മർകസ് തൈബ മുരിദ്കെയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.
മറ്റ് ലക്ഷ്യസ്ഥാനങ്ങളിലെ മരണസംഖ്യ ഇന്റലിജൻസ് ഏജൻസികൾ ഇപ്പോഴും സ്ഥിരീകരിക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തൽ പ്രകാരം 80 മുതൽ 90 വരെ തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഉപരോധപ്രകാരം ഭീകര സംഘടനകളായി പ്രഖ്യാപിക്കപ്പെട്ട ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ എന്നിവയുടെ ലോഞ്ച് പാഡുകൾ, പരിശീലന ക്യാമ്പുകൾ, തീവ്രവാദ കേന്ദ്രങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടു. ആക്രമണത്തിന് ശേഷം, ഇന്ത്യൻ സൈന്യം ‘നീതി നടപ്പായി’ എന്ന സന്ദേശമുള്ള ഒരു വീഡിയോ X-ൽ പുറത്തിറക്കി.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം, ഒരു സാഹചര്യത്തിലും തീവ്രവാദത്തെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിന്റെ മണ്ണിൽ നിന്ന് രാജ്യത്തെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നു.
Justice is Served.
Jai Hind! pic.twitter.com/Aruatj6OfA
— ADG PI – INDIAN ARMY (@adgpi) May 6, 2025