അയോദ്ധ്യ: രാമക്ഷേത്ര പണാപഹരണ കേസിൽ കുറ്റാരോപിതരായ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി ഡോ. അനിൽ മിശ്രയും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. ഇരുവരും ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന് രാജി സമർപ്പിച്ചു.
ചമ്പത് റായിയുടെയും ഡോ. അനിൽ മിശ്രയുടെയും രാജി സംബന്ധിച്ച വിവരങ്ങൾ തനിക്ക് ലഭിച്ചതായി ട്രസ്റ്റി നൃപേന്ദ്ര മിശ്ര ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. എന്നാല്‍, ട്രസ്റ്റിലെ അംഗത്വം നിലനിർത്തിക്കൊണ്ട് ചമ്പത് റായ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് മറ്റ് സ്രോതസ്സുകൾ പറയുന്നു.
വ്യാഴാഴ്ച രാത്രി വൈകി, കേസിൽ ചമ്പത് റായിയുടെ അടുത്ത സഹായി രാമശങ്കർ യാദവ് എന്ന ടിനു ഉൾപ്പടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും, അവിടെ പോലീസ് 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിലെ ആദ്യ എഫ്‌ഐആർ ഫയൽ ചെയ്തത്. എന്നാല്‍, എഫ്‌ഐആറിൽ ചമ്പത് റായ്, ഡോ. അനിൽ മിശ്ര, മറ്റ് മുതിർന്ന ട്രസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. രാമക്ഷേത്ര മോഷണ കേസ് ആദ്യം പുറത്തുവന്നത് ജൂൺ 7 നാണ്. തുടർന്ന്, ജൂൺ 13 ന്, ഉത്തർപ്രദേശ് സർക്കാർ വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. എസ്‌ഐടി അതിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജൂൺ 23 ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) സഞ്ജയ് പ്രസാദിന് സമർപ്പിച്ചു.
അതേസമയം, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച രാം ലല്ല ക്ഷേത്രം സന്ദർശിച്ചു. “ഇത്രയും ഗുരുതരമായ പാപം ചെയ്തവരെ കഠിനമായി ശിക്ഷിക്കണം. ഫയൽ ചെയ്ത എഫ്‌ഐആർ വെറും കപടമാണ്. പ്രമുഖരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
