സിപിഐ-സിപിഐഎം തർക്കം മുതലെടുക്കാൻ യുഡിഎഫ് ശ്രമിക്കുന്നു; നയം പറയാൻ ഇരു പാർട്ടികൾക്കും അവകാശമുണ്ട്: എ.കെ ബാലൻ

പാലക്കാട്: പ്രതിപക്ഷ ഉപനേതാവിന്റെ പോസ്റ്റിന് മറുപടിയുമായി മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ രംഗത്തെത്തി. രണ്ടും രണ്ട് പാർട്ടികളാണെന്നും ഇരു പാർട്ടികൾക്കും അവരുടെ നയങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഐഎമ്മിന്റെ നിലപാട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. ബിനോയ് വിശ്വമാകട്ടേ സിപിഐയുടെ നിലപാടാണ് പ്രകടിപ്പിച്ചതെന്ന് എ കെ ബാലൻ വ്യക്തമാക്കി.

അതേസമയം, സിപിഐ-സിപിഐഎം തർക്കം മുതലെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബാലൻ ആരോപിച്ചു. ചെങ്കൊടിയുടെ ഒരു കഷണം ലഭിക്കുമോ എന്ന് യുഡിഎഫ് കാത്തിരിക്കുകയാണ്. ഇരു പാർട്ടികളും പറഞ്ഞുകൊണ്ടേയിരിക്കും. ആടുന്ന ആടിന്റെ അകിടിന് പിന്നാലെ ഓടുന്ന കുറുക്കനെപ്പോലെയാണ് യുഡിഎഫ്. അവര്‍ ചെങ്കൊടിയുടെ ഒരു ചെറിയ കഷണം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

സന്തോഷ് കുമാറിന് രാജ്യസഭാ സീറ്റ് നൽകരുതെന്ന് സിപിഐഎം നേരത്തെ നിലപാടെടുത്തിരുന്നു. മുൻവിധിയും എണ്ണവും നോക്കിയാലും സിപിഐഎമ്മിന് ആ സീറ്റ് ലഭിക്കേണ്ടതായിരുന്നു. അത് ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന് ഞങ്ങൾ എല്ലാവരും കരുതി. എന്നാൽ, പിണറായി വിജയനും ബിനോയ് വിശ്വവും മറ്റുള്ളവരും ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചു. പി‌എം‌ശ്രീ വിഷയത്തിൽ തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും ആ പ്രശ്നവും പരിഹരിച്ചില്ലേ എന്നും എ കെ ബാലന്‍ ചോദിച്ചു.

Leave a Comment

More News