ന്യൂയോർക്ക്: ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മെയ് 11-ന് മദേഴ്സ് ഡേ ആചരിച്ചു. അതിനോടനുബന്ധിച്ച് ഇടവകയിലെ അമ്മമാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. ആഞ്ചലീന ജേക്കബിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഇടവക വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോൺസ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ. മിനി പോത്തൻ മുഖ്യാതിഥിയായിരുന്നു. ഒരു പെൺകുഞ്ഞിൽ ബാല്യം മുതൽ ഉണ്ടാകുന്ന മാറ്റങ്ങളും അമ്മയാകുന്നതോടെ അവളിൽ ഉണ്ടാകുന്ന ഉത്തരവാദിത്ത ബോധവും വളരെ ലളിതമായി വിവരിച്ച മിനി പോത്തൻ, അമ്മമാരെ ആദരിക്കുവാൻ ഇടവക കാട്ടിയ ശുഷ്കാന്തിയെ ഏറെ അഭിനന്ദിച്ചു. സണ്‍ഡേ സ്കൂളിനെ പ്രതിനിധീകരിച്ച് എലിസബത്ത് മാത്യു, യുവജന സംഘടനകളെ പ്രതിനിധീകരിച്ച് റയാൻ തോമസ്, എമ്മാ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഇടവകയിലെ സജീവ മുത്തശ്ശിമാരായ ഏലിയാമ്മ ജേക്കബും മറിയാമ്മ ബേബിയും മുഖ്യാതിഥിയോടൊപ്പം കേക്ക് മുറിച്ച്…
Author: .
അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ മദ്രസകളുടെ പുതിയ അദ്ധ്യയന വർഷം അടുത്ത ആഴ്ച ആരംഭിക്കും; അഡ്മിഷന്‍ തുടരുന്നു
സി.ഐ.സി വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഖത്തറിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്ന് വരുന്ന അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്രസകളിലെ പുതിയ അദ്ധ്യയന വർഷം മെയ് രണ്ടാം വാരം ആരംഭിക്കും. ദോഹ (അബൂഹമൂർ), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂൾ, അല്‍ ഖോര്‍, ബിന്‍ ഉമ്രാന്‍, വക്ര ജാസിം സ്കൂള്‍ എന്നീ മലയാളം മീഡിയം മദ്രസകളിലും, വക്ര, മദീന ഖലീഫ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്രസകളിലും അഡ്മിഷന്‍ തുടരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടുകാലായി വിപുലമായ സൌകര്യങ്ങളോട് കൂടി ഖത്തറില്‍ വ്യവസ്ഥാപിതമായി നടന്നു വരുന്ന മദ്രകളില്‍ അറബിക്ക്, ഖുര്‍ആന്‍, ഹദീസ് , ഇസ്‌ലാമിക പാഠങ്ങള്‍ കൂടാതെ കുട്ടികളുടെ ഇസ്ളാമിക വ്യക്തി വികാസത്തിനുള്ള പരിശീലനങ്ങളും നടത്തി വരുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ ദോഹ (55839378), വക്ര…
സാഹോദര്യ കേരള പദയാത്ര ജില്ലയിൽ സമാപിച്ചു
പറവൂർ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര യുടെ ജില്ലയിലെ പര്യടനം സമാപിച്ചു. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ വംശീയമായി ഉന്മൂലം ചെയ്യാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണമെന്ന് സമാപന സമ്മേളനത്തിൽ റസാഖ് പാലേരി അഭിപ്രായപ്പെട്ടു. സാമുദായിക ധ്രുവീകരണത്തിന് അവസരമൊരുക്കാതെ മുനമ്പം പ്രശ്നം പരിഹരിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അതുപയോഗിക്കാതെ സംഘ്പരിവാറിൻ്റെ വിദ്വേഷ പ്രവർത്തനങ്ങൾക്ക് വിട്ട് കൊടുത്തത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഭയക്കുന്നവരാണ് ചരിത്രം തിരുത്തുന്നത് എന്നും വെറുപ്പിൻ്റെ വംശീയ രാഷ്ട്രീയം പേറുന്നവരുടെ അസഹിഷ്ണുതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറവൂർ വെടിമറയിൽ നടന്ന സമാപന സമ്മേളനത്തിൽ പറവൂർ മണ്ഡലം പ്രസിഡൻ്റ് കെ.വൈ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, സംസ്ഥാന…
അഷ്റഫ് – ഹിന്ദുത്വ വംശഹത്യാ പദ്ധതിയുടെ ഇര: വി.ടി.എസ് ഉമർ തങ്ങൾ
മലപ്പുറം:മംഗളുരുവിൽ അഷ്റഫിനെതിരെ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം തന്നെയാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു. മലപ്പുറത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് ആർഎസ്എസ് ഗുണ്ടാ സംഘങ്ങൾ കോപ്പുകൂട്ടി കൊണ്ടിരിക്കുന്ന കലാപശ്രമങ്ങൾക്കെതിരെ കർണാടക സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം, നീതിപൂർവകമായ അന്വേഷണത്തിനും പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തുന്നതിനും കേരള സർക്കാർ സമ്മർദ്ദം ചെലുത്തുകയും അനുയോജ്യമായ ഇടപെടലുകൾ നടത്തുകയും വേണമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ അഭിപ്രായപ്പെട്ടു. രാജ്യത്ത് വർദ്ധിച്ച് വരുന്ന വംശഹത്യാ പദ്ധതികൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്ന് വരേണമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അമീൻ യാസർ , ഹാദി ഹസ്സൻ പടിക്കൽ , ജില്ലാ സെക്രട്ടറിമാരായ സി.എച്ച് ഹംന ഷിബാസ് പുളിക്കൽ, എന്നിവർ പ്രസംഗിച്ചു.
സേവന പാതയിൽ മൂന്ന് പതിറ്റാണ്ടുകൾ; ഡോ. ജോൺസൺ വി. ഇടിക്കുളയെ ആദരിച്ചു
എടത്വ: കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് അതിഭദ്രാസനം ഓഫിസിൽ വച്ച് നടന്ന സെമിനാറിൽ മാധ്യമ പ്രവർത്തകരെ ആദരിച്ചു. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപിയാണ് ഫലകം നല്‍കി ആദരിച്ചത്. മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, കേരള ഫുഡ് കമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ, കെസിസി കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ, കോഓർഡിനേറ്റർ ഫാദർ ജോസ് കരിക്കം, റയിസൺ പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജോൺസൺ വി. ഇടിക്കുള ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക് ഉൾപ്പെടെ ഏഴ് റെക്കോഡിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി…
പേവിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ സിയ ഫാരിസിന്റെ വീട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു
മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് പേ വിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ കാക്കത്തടം സിയാ ഫാരിസിന്റെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ച് ആശ്വസിപ്പിച്ചു. തെരുവ് നായ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയ സമയത്ത് മതിയായ ചികിത്സ ലഭിക്കാതെ വന്ന സാഹചര്യത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് സിസി ജാഫർ, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, കെഎംഎ ഹമീദ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പിസി അബ്ദുൽ മജീദ് മാസ്റ്റർ, എഫ്ഐടിയു ജില്ലാ കമ്മിറ്റിയംഗം ജയചന്ദ്രൻ പെരുവള്ളൂർ, പികെ അബ്ദുല്ലത്തീഫ്, ശംസുദ്ദീൻ ബുഹാരി എന്നിവർ സംബന്ധിച്ചു.
നോട്ട് നിരോധനത്തിനു ശേഷവും 2,000 രൂപ നോട്ടുകൾ വിപണിയിലുണ്ടെന്ന് ആർബിഐ
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകിയ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, 2025 ഏപ്രിൽ 30 ലെ കണക്കനുസരിച്ച് 2,000 രൂപയുടെ ആകെ മൂല്യം 6,266 കോടി രൂപയായി കുറഞ്ഞു. 2023 മെയ് 19 ന്, ആർബിഐ ₹ 2,000 നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതൊക്കെയാണെങ്കിലും, ഈ നോട്ടുകൾ ഇപ്പോഴും നിയമാനുസൃത ടെൻഡറായി തുടരുന്നു. വെള്ളിയാഴ്ച ആർബിഐ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 2023 മെയ് 19 ന് ഈ പ്രഖ്യാപനം നടത്തുമ്പോൾ, ആകെ ₹3.56 ലക്ഷം കോടി മൂല്യമുള്ള ₹2,000 നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ഈ നോട്ടുകളുടെ തിരിച്ചുവരവിൽ വലിയ ഇടിവുണ്ടായി. ഇതുവരെ ആകെ 98.24 ശതമാനം നോട്ടുകള്‍ മാത്രമേ തിരിച്ചെത്തിയുള്ളൂ. 2,000 രൂപ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നുണ്ടെങ്കിലും അവയുടെ നിയമപരമായ നില ഇപ്പോഴും…
ചൈനയോടുള്ള ട്രംപിന്റെ കർശന നിലപാട് ഇന്ത്യയ്ക്ക് നേട്ടം; ഇനി അമേരിക്കയിലും ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾ ലഭ്യമാകും
വാഷിംഗ്ടണ്‍: അമേരിക്കൻ സാങ്കേതിക ഭീമനായ ആപ്പിൾ അതിന്റെ ആഗോള ഉൽപ്പാദന തന്ത്രത്തിൽ വലിയ മാറ്റം വരുത്തുകയും ഇന്ത്യയെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കുകയും ചെയ്തു. ജൂൺ പാദത്തിൽ യുഎസിൽ വിൽക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കമ്പനിയുടെ സിഇഒ ടിം കുക്ക് പറഞ്ഞു. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അമേരിക്കൻ തീരുവകളുടെ വർദ്ധിച്ചുവരുന്ന സമ്മർദ്ദം ഒഴിവാക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഈ മാറ്റം ആഗോള സാങ്കേതിക നിർമ്മാണ ഭൂപടത്തിൽ ഇന്ത്യയെ ഒരു പ്രധാന കളിക്കാരനായി ഉയർന്നുവരാൻ പ്രാപ്തമാക്കി. ആപ്പിൾ ഇന്ത്യയിൽ ഉൽപ്പാദനം അതിവേഗം വർദ്ധിപ്പിച്ചിട്ടുണ്ട്. ജൂൺ പാദത്തിൽ യുഎസിൽ വിറ്റഴിക്കപ്പെടിമ്മ ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ആപ്പിളിന്റെ രണ്ടാം പാദ വരുമാന പ്രഖ്യാപന വേളയിൽ ആപ്പിൾ സിഇഒ ടിം കുക്ക് അടുത്തിടെ പ്രഖ്യാപിച്ചു. ആപ്പിളിന്റെ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കുന്നതിനും ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന കനത്ത…
തന്റെ പിതാവിന് ആസ്പർജർ സിൻഡ്രോം ഉണ്ടെന്ന് ബിൽ ഗേറ്റ്സിന്റെ മകൾ ഫീബി ഗേറ്റ്സ്
ലോസ് ആഞ്ചലസ്: ലോകപ്രശസ്ത വ്യവസായിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ഒരു പ്രധാന വെളിപ്പെടുത്തൽ നടത്തി. അദ്ദേഹത്തിന്റെ മകൾ ഫീബി ഗേറ്റ്സാണ് ഒരു പോഡ്‌കാസ്റ്റിൽ തന്റെ പിതാവിന് ആസ്‌പെർജർ സിൻഡ്രോം ബാധിച്ചതായി വെളിപ്പെടുത്തിയത്. ഈ നാഡീസംബന്ധമായ അവസ്ഥ ഒരു വ്യക്തിയുടെ സാമൂഹിക സ്വഭാവത്തെ ബാധിക്കുന്നു. ഗേറ്റ്സ് നേരത്തെയും തന്റെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്, അത് ഈ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആഗോള സംവാദത്തിന് ഒരു പുതിയ ദിശാബോധം നൽകാൻ ഈ വെളിപ്പെടുത്തലിന് കഴിയും. ‘കോൾ ഹെർ ഡാഡി’ എന്ന പോഡ്‌കാസ്റ്റിൽ 22 കാരിയായ ഫീബി തന്റെ അച്ഛൻ സാമൂഹികമായി അങ്ങേയറ്റം ഒറ്റപ്പെട്ടവനാണെന്നും ആസ്‌പെർജർ സിൻഡ്രോം ഉണ്ടെന്നും വെളിപ്പെടുത്തി. സംഭാഷണത്തിനിടയിൽ ഫീബി തന്റെ പങ്കാളിയെ ആദ്യമായി തന്റെ പിതാവിന് പരിചയപ്പെടുത്തിയപ്പോൾ, അദ്ദേഹം വളരെ അസ്വസ്ഥനായി എന്ന് പറഞ്ഞു. “ആ നിമിഷം എനിക്ക് രസകരമായിരുന്നു, കാരണം എന്റെ…
ആയുധങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ…; പുരാവസ്തു ഗവേഷകർ 2500 വർഷം പഴക്കമുള്ള ശവകുടീരത്തില്‍ അമൂല്യമായ നിധി കണ്ടെത്തി
കിഴക്കൻ യൂറോപ്പിലെ ഒരു പുരാവസ്തു സ്ഥലത്ത് നടത്തിയ ഖനനത്തിനിടെ, പുരാവസ്തു ഗവേഷകർ 2500 വർഷം പഴക്കമുള്ള ഒരു ശവകുടീരം കണ്ടെത്തി, അത് ചരിത്രത്തിന്റെ പല തലങ്ങളും വെളിപ്പെടുത്തുന്നു. ഈ ശവകുടീരം ഒരു അലാനിയൻ യോദ്ധാവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനുള്ളിൽ കണ്ടെത്തിയ നിധി ചരിത്രപരമായി മാത്രമല്ല, സാംസ്കാരിക വീക്ഷണകോണിൽ നിന്നും വിലമതിക്കാനാവാത്തതാണ്. ഈ ശവകുടീരത്തിൽ നിന്ന് പുരാവസ്തു ഗവേഷകർ സ്വർണ്ണം പതിച്ച ടൂർമലൈൻ, കുതിരവണ്ടികൾ, മൂന്ന് ബ്ലേഡുള്ള ആയുധങ്ങൾ, കടിഞ്ഞാൺ, ഗാർനെറ്റ് രത്നങ്ങൾ, വിദേശ ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ ചെചെൻ റിപ്പബ്ലിക്കിൽ നടന്ന ഖനനത്തിന് നേതൃത്വം നൽകിയത് പ്രാദേശിക അക്കാദമി ഓഫ് സയൻസസുമായി ബന്ധപ്പെട്ട അസമത് അഖ്മറോവാണ്. ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ വിലയേറിയ ആയുധങ്ങൾ, വിദേശ ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ഈ ശവകുടീരം ഒരു ശക്തനായ സൈനിക നേതാവിന്റേതാണെന്ന് തെളിയിക്കുന്നു.…
