മകന്റെ കോളേജ് ഫീസിനായി അമ്മ ബസിനു മുന്നിൽ ചാടി

ചെന്നൈ: തമിഴ്‌നാട്ടിൽ മകന്റെ കോളേജ് ഫീസ് ക്രമീകരിക്കാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുന്നിലേക്ക് യുവതി ചാടി ആത്മഹത്യ ചെയ്തു. കലക്ടറുടെ ഓഫീസിലെ തൂപ്പുകാരിയായിരുന്നു യുവതി. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് 45,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ആരോ യുവതിയോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ഈ മിഥ്യാധാരണയിലാണ് അവര്‍ ഈ കടും‌കൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ജൂൺ 28ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. Shame! The whole society is to be blamed for such tragedies. Why are we so insensitive,? https://t.co/hXQl7UEyvb — Zafarul-Islam Khan (@khan_zafarul) July 17, 2023

സീമ ഹൈദറിനെ എടിഎസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

നോയിഡ/ഗാസിയാബാദ്: പാക്കിസ്താന്‍ സ്വദേശിയായ സീമ ഹൈദറിനെ എടിഎസ് നോയിഡയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സീമയ്‌ക്കൊപ്പം സച്ചിൻ എന്ന കാമുകനുമുണ്ട്. സീമ പാക് ചാരയാണോ കാമുകിയാണോ എന്ന് മനസ്സിലായിട്ടില്ല. 15 ദിവസം കഴിഞ്ഞിട്ടും ഈ ചോദ്യത്തിനുള്ള ഉത്തരം ലഭ്യമല്ലെന്ന് അധികാരികള്‍ പറയുന്നു. തിങ്കളാഴ്ച യുപി എടിഎസ് 8 മണിക്കൂർ അതിർത്തിയിൽ ചോദ്യം ചെയ്തു. സീമയുടെ അമ്മാവനും സഹോദരനും പാക്കിസ്താന്‍ ആർമിയിൽ ഉള്ളതിനെക്കുറിച്ച് ചോദ്യം ചെയ്തു. എടിഎസ് ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ സച്ചിനെയും പിതാവിനെയും സീമയേയും വീണ്ടും കൊണ്ടുപോയി. തുടർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സീമയെ പാക്കിസ്താനിലേക്ക് തിരിച്ചയക്കുമെന്ന ഭീഷണിയും 26/11 പോലെയുള്ള ആക്രമണവും മുംബൈ പോലീസിന് ലഭിച്ചതിനെ തുടർന്ന് അവരുടെ വീടിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു

കുഴൽക്കിണറിൽ വീണ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

ഭോപ്പാൽ: വിദിഷ ജില്ലയിലെ സിറോഞ്ച് തഹസിൽ കജ്രി ബർഖേദ ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ അസ്മിതയെന്ന പെണ്‍‌കുട്ടിയെ രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു. ഒന്നരയടി വീതി മാത്രമുള്ള 25 അടി താഴ്ചയിലുള്ള കുഴല്‍‌കിണറിലാണ് പെൺകുട്ടി കുടുങ്ങിയത്. വീണു മൂന്നര മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ നെഞ്ച് തകര്‍ന്ന നിലയിലായിരുന്നു. ശ്വാസം മുട്ടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോർട്ടം ചെയ്യും. നാല് മാസത്തിനിടെ ജില്ലയിൽ ഇത് രണ്ടാമത്തെ സംഭവമാണ്. തുറന്ന കുഴൽക്കിണറിൽ വീണാണ് പെൺകുട്ടി മരിച്ചത്. നേരത്തെ ലാറ്റേരി തഹസിൽ ഖേർഖേഡി പഥർ ഗ്രാമത്തിൽ 43 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് ഏഴു വയസ്സുകാരൻ ലോകേഷ് അഹിർവാർ മരിച്ചിരുന്നു. കുലാൻ നിവാസിയായ ഇന്ദർ സിംഗിന്റെ മൂത്ത മകൾ അസ്മിതയുടെ രണ്ടാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച.…

വിദ്യാർത്ഥിനികളുടെ വെള്ളക്കുപ്പിയിൽ മൂത്രം നിറച്ചു

ഭോപ്പാൽ: സ്‌കൂളിലെ ചില വികൃതികളായ ആൺകുട്ടികൾ വിദ്യാർത്ഥിനികളുടെ വെള്ളക്കുപ്പികളിൽ മൂത്രം നിറച്ച സംഭവം വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. സംസ്ഥാനത്തെ മണ്ഡ്‌ല ജില്ലയിലെ ഒരു സ്‌കൂളിലാണ് ക്രൂരമായ സംഭവം നടന്നത്. വിദ്യാർഥിനികൾ വെള്ളം കുടിക്കാൻ കുപ്പി എടുത്തപ്പോൾ ഗന്ധത്തിൽ നിന്ന് അത് വെള്ളമല്ല മൂത്രമാണെന്ന് മനസ്സിലായി. മണ്ഡ്‌ല ജില്ലയിലെ ബിച്ചിയ ഡെവലപ്‌മെന്റ് ബ്ലോക്കിന് കീഴിലുള്ള ലാഫ്ര ഗ്രാമപഞ്ചായത്തിലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാർഥിനികൾ സ്‌കൂൾ മാനേജ്‌മെന്റിനെയും രക്ഷിതാക്കളെയും വിവരം അറിയിച്ചു. ഇക്കാര്യം രക്ഷിതാക്കൾ കോട്വാർ ഗ്രാമത്തെയും അറിയിച്ചതായി പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾക്കിടയിൽ കടുത്ത അമർഷം ഉയരുകയും നിലവിലെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ വിജയ് ടേകം ആണ് ഈ വിവരം അറിയിച്ചത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ട് കുപ്പികൾ, ഇതിൽ ഒരു…

അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികളിൽ നിന്ന് പ്രസിഡന്റ് മുർമു യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട ദൂതന്മാരുടെ യോഗ്യതാപത്രങ്ങൾ സ്‌നേഹപൂർവം സ്വീകരിച്ചു. അംബാസഡർമാരുടെ ശ്രദ്ധേയമായ പട്ടികയിൽ റിപ്പബ്ലിക് ഓഫ് ചാഡിന്റെ പ്രതിനിധി ദില്ല ലൂസിയൻ ഉൾപ്പെടുന്നു.  അവരുടെ  സാന്നിധ്യം ഇവന്റിന് ചാരുത പകര്‍ന്നു. റിപ്പബ്ലിക് ഓഫ് ബുറുണ്ടിയുടെ അംബാസഡറായ ബ്രിഗേഡിയർ ജനറൽ അലോയ്‌സ് ബിസിന്ദാവി, അന്താരാഷ്ട്ര സൗഹൃദത്തിന് സംഭാവന നൽകിയ മറ്റൊരു പ്രമുഖ ദൂതനാണ്. അംഗോള റിപ്പബ്ലിക്കിന്റെ അംബാസഡർ ക്ലെമെന്റെ പെഡ്രോ ഫ്രാൻസിസ്കോ കാമെൻഹയും ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ അംബാസഡർ ഡെമെകെ അറ്റ്നാഫു ആംബുലോയും തങ്ങളുടെ അധികാരപത്രം പ്രസിഡന്റിന് സമർപ്പിച്ചു. റിപ്പബ്ലിക് ഓഫ് ഫിൻലാൻഡിന്റെ അംബാസഡറായ കിമ്മോ ലഹ്ദേവിർട്ടയുടെ വരവിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ വിശിഷ്ട പശ്ചാത്തലവും നയതന്ത്ര വൈദഗ്ധ്യവും ഈ അവസരത്തിന് ആഴം പകർന്നു. അംഗോള റിപ്പബ്ലിക്കിന്റെ അംബാസഡറായ ക്ലെമെന്റെ പെഡ്രോ…

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളില്ല; അപ്പയുടെ അവസാന ആഗ്രഹം നിറവേറ്റും: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക്‌ സംസ്ഥാന ഒദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഓദ്യോഗിക ബഹുമതികള്‍ ഉണ്ടാകരുതെന്നായിരുന്നു അപ്പയുടെ അവസാന ആഗ്രഹമെന്ന്‌ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക്‌ പോകുംമുമ്പ്‌ ഭാര്യ മറിയാമ്മയോട്‌ ഇക്കാര്യം അറിയിച്ചിരുന്നു. അച്ഛന്റെ അവസാന ആഗ്രഹമായിരുന്നു അത്‌. അത് നിറവേറ്റണം. അതേക്കുറിച്ച് സര്‍ക്കാരിന്‌ കത്ത്‌ നല്‍കിയതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിക്ക്‌ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, മതപരമായ ചടങ്ങുകള്‍ മതിയെന്നും ഓദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നതായി ചീഫ്‌ സെക്രട്ടറി പറഞ്ഞു.

“എന്റെ പിഴ…എന്റെ പിഴ… എന്റെ നാക്കുപിഴ”; ഉമ്മന്‍‌ചാണ്ടിയുടെ വിയോഗത്തില്‍ “അങ്ങേയറ്റം സന്തോഷം” എന്ന വാക്ക് ഉപയോഗിച്ചത് എന്റെ തെറ്റ്: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ താൻ അതീവ സന്തോഷവാനാണെന്ന് പറഞ്ഞത് തന്റെ തെറ്റാണെന്നും നാക്കുപിഴ ആണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഒരു വൈകാരിക നിമിഷത്തിൽ അപ്രതീക്ഷിതമായുണ്ടായ നാക്കു പിഴയാണത്. അതിന് സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവർ എന്നെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണമെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു. ഉമ്മൻചാണ്ടി സമാനതകളില്ലാത്ത ഒരു നേതാവാണ്. ഞങ്ങള്‍ എല്ലാവരുടെയും മനസ്സിൽ അദ്ദേഹം ഒരു നേതാവ് മാത്രമല്ല, ഒരു വഴികാട്ടിയും ഗുരുവും അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഒരു നേതാവുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരാളാണ് ഞാൻ. എന്നിൽ നിന്ന് ഇങ്ങനെ ഒരു നാക്ക് പിഴ വന്നത് ആഘോഷിക്കണോ എന്ന് അത് ചെയ്യുന്നവർ തീരുമാനിക്കട്ടെ എന്ന് കെ സി വേണുഗോപാൽ പറഞ്ഞു. എന്നെ കുറ്റപ്പെടുത്തുമ്പോൾ മഹാനായ ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം…

തിരുവനന്തപുരത്തുനിന്ന് ജനനായകന്റെ പുതുപള്ളിയിലേക്കുള്ള അവസാന യാത്ര

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്തു നിന്നും സ്വദേശമായ കോട്ടയം പുതുപ്പള്ളിയിലേക്ക് ആരംഭിച്ചു. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്ത് എത്തിക്കുക. തുടർന്ന് ജില്ലാ കോൺഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും പൊതുദർശനം നടത്തും. രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടപോകുന്ന മൃതദേഹം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദർശനത്തിന് വെക്കും. വിലാപയാത്ര പരിഗണിച്ച് ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം പുതുപ്പള്ളിയിൽ 20.07.23 (…

ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം; ‘ജനപ്രിയന് വിട’ സംഘടിപ്പിച്ച് വോയ്സ് ഓഫ് കോൺഗ്രസ്‌ (യുകെ)

കോൺഗ്രസ്‌ നേതാവും ജനപ്രിയ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് വോയ്സ് ഓഫ് കോൺഗ്രസ്‌ (യുകെ) അനുസ്മരണ യോഗം ‘ജനപ്രിയന് വിട’ സംഘടിപ്പിച്ചു. യുകെയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച്കൊണ്ടാണ് യോഗം സംഘടിപ്പിച്ചത്. വോയിസ്‌ ഓഫ് കോൺഗ്രസ്‌ (യുകെ) യെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ജോഷി ജോസ്, റോമി കുര്യാക്കോസ് എന്നിവരാണ് ‘ജനപ്രീയന് വിട’ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകിയത്. എന്നും ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുവാനും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനും ജീവിതം മാറ്റി വെച്ച ജനനേതാവായിരുന്നു ഉമ്മൻ‌ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനന്മക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായി അദ്ദേഹം വേറിട്ട്‌ നിന്നു. തുടർച്ചയായി അൻപത്തി ഒന്ന് വർഷം ജനപ്രതിനിധിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും…

ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ ഹൃദയത്തിൽ ചാലിച്ച അനുശോചനമറിയിച്ചു ജോസഫ് ചാണ്ടി

ഡാളസ് : മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ കോട്ടയം ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റി മിഷൻ യോഗം ചേർന്ന് അനുശോചിച്ചു.  തൻറെ ആയുഷ്ക്കാല ഉപദേഷ്ടാവും അഡ്വൈസറി ബോർഡ് ചെയർമാനും ആയിരുന്നുവെന്ന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജോസഫ് ചാണ്ടി അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി. ദീർഘനാളത്തെ പരിചയമാണ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആയ ഞാനുമായുള്ളതെന്നും അദ്ദേഹത്തിൻറെ ഇരുപത്തിരണ്ടാമത്തെ വയസ്സു മുതലുള്ള അടുത്തബന്ധം ഞാൻ കോപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരൻ ആയിരിക്കെ സഹകരണ എംപ്ലോയിസ് അസോസിയേഷൻ നേതാവായിരുന്നു ഉമ്മൻചാണ്ടി. അമേരിക്കയിൽ വരുമ്പോഴും നാട്ടിൽ ആയിരിക്കുമ്പോഴും എന്നെ വന്നു കാന്നുമായിരുന്നു. ട്രസ്റ്റ് കോട്ടയത്ത് സംഘടിപ്പിച്ച ഒട്ടുമിക്ക മീറ്റിങ്ങുകളിലേയും സജീവ സാന്നിധ്യം. എൻറെ വിവാഹത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തിന് എല്ലാ തിരക്കുകൾക്കിടയിലും പങ്കെടുത്ത മഹാനുഭാവൻ .ആയിരക്കണക്കിന് ജനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നാലും എപ്പോഴും കൂടെ കൂട്ടുന്നവൻ .പുണ്യാത്മാവിനെ യോഗം നിത്യശാന്തി നേരുന്നതായി…