റഷ്യയും ചൈനയും പസഫിക്കിൽ സംയുക്ത നാവിക പട്രോളിംഗ് നടത്തി

പസഫിക് സമുദ്രത്തിൻ്റെ വടക്കുകിഴക്കൻ ഭാഗത്ത് റഷ്യയുടെയും ചൈനയുടെയും നാവികസേനയുടെ കപ്പലുകൾ സംയുക്ത പട്രോളിംഗ് നടത്തിയതായി റഷ്യൻ സൈന്യം ചൊവ്വാഴ്ച അറിയിച്ചു. അന്തർവാഹിനി വിരുദ്ധ തന്ത്രങ്ങൾ പരിശീലിക്കുന്നതിനായാണ് കപ്പലുകൾ പട്രോളിംഗ് നടത്തിയതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്‌നിലെ മോസ്‌കോയുടെ യുദ്ധത്തിൻ്റെ “പ്രാപ്‌തകൻ” എന്ന് നാറ്റോ വിശേഷിപ്പിച്ച ബെയ്‌ജിംഗിനെ സഖ്യകക്ഷികൾ വിശേഷിപ്പിച്ചതിനാൽ, ഇരു രാജ്യങ്ങളും സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്തിയതിന് ശേഷമാണ് പട്രോളിംഗ് നടത്തിയത്, സെപ്തംബർ ആദ്യം, ഇരു രാജ്യങ്ങളും സംയുക്ത സമുദ്ര പട്രോളിംഗിൽ പങ്കെടുക്കുമെന്നും റഷ്യയുടെ “ഓഷ്യൻ-2024” തന്ത്രപരമായ അഭ്യാസത്തിൽ ചൈനയും പങ്കെടുക്കുമെന്നും ചൈന അറിയിച്ചിരുന്നു. ജൂലൈയിൽ, തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷാൻജിയാങ് നഗരത്തിന് ചുറ്റുമുള്ള വെള്ളത്തിലും വ്യോമാതിർത്തിയിലും ഇരു രാജ്യങ്ങളും സംയുക്ത പരിശീലനങ്ങൾ നടത്തിയിരുന്നു. റഷ്യയും ചൈനയും സമീപ വർഷങ്ങളിൽ സൈനിക-സാമ്പത്തിക സഹകരണം വർധിപ്പിച്ചിട്ടുണ്ട്, രണ്ടും “പാശ്ചാത്യ മേധാവിത്വ”ത്തിനെതിരെ, പ്രത്യേകിച്ചും ആഗോള കാര്യങ്ങളിൽ യുഎസ് ആധിപത്യമായി അവർ…

മിൽട്ടൺ ചുഴലിക്കാറ്റ് വന്യമായ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് തിരികൊളുത്തുന്നു

ഫ്ലോറിഡയില്‍ നാശനഷ്ടങ്ങള്‍ വരുത്തി മിൽട്ടൺ ചുഴലിക്കാറ്റ് മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, അത് “എഞ്ചിനീയറിംഗ്” ആണെന്നും ഫ്ലോറിഡയിലെ കാലാവസ്ഥ “മാനിപുലേറ്റ് ചെയ്യപ്പെടുന്നു” എന്നും അവകാശപ്പെടുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിട്ടുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിലായി ദശലക്ഷക്കണക്കിന് പേരാണ് ഈ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ കണ്ടത്. എന്നിരുന്നാലും, ചുഴലിക്കാറ്റുകൾ സൃഷ്ടിക്കാനോ നിയന്ത്രിക്കാനോ കഴിവുള്ള ഒരു സാങ്കേതികവിദ്യയും നിലവിൽ ഇല്ലെന്ന് വിദഗ്ധർ സ്ഥിരീകരിക്കുന്നു. ഈ സിദ്ധാന്തങ്ങൾ പ്രമോട്ട് ചെയ്യുന്ന പല പോസ്റ്റുകളുടെ ഉത്ഭവം COVID-19, വാക്‌സിനുകൾ എന്നിവയുൾപ്പെടെ മറ്റ് വിഷയങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പേരുകേട്ട അക്കൗണ്ടുകളിൽ നിന്നാണ്. മിൽട്ടൺ ചുഴലിക്കാറ്റ് അടുക്കുന്തോറും, ഭയം വർദ്ധിക്കുകയും ഫ്ലോറിഡയിലെ ദശലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ അരാജകത്വത്തിനിടയിൽ, സോഷ്യൽ മീഡിയയിലെ ചില ഉപയോക്താക്കൾ കൊടുങ്കാറ്റ് അദൃശ്യ രാഷ്ട്രീയ ശക്തികൾ മനഃപൂർവം വികസിപ്പിച്ചതാണെന്ന് വാദിക്കുന്നു. വിശദീകരണങ്ങൾ വ്യത്യസ്തമാണ്. ചിലർ ഈ പ്രതിഭാസത്തിന് കാരണമായത് ക്ലൗഡ്…

ഗാസയുടെ അതേ ‘വിധി’ ലെബനനും നേരിടേണ്ടിവരുമെന്ന് യുഎൻ മുന്നറിയിപ്പ്

യുണൈറ്റഡ് നേഷൻസ്: ലെബനനിലെ സംഘർഷം ഗാസയിൽ കാണുന്നത് പോലെയുള്ള സമാനമായ നാശത്തിലേക്ക് നീങ്ങുന്നത് തടയാൻ അടിയന്തര നടപടിയെടുക്കണമെന്ന് യുഎൻ മാനുഷിക ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു. “അത് സംഭവിക്കുന്നത് തടയാൻ നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്,” ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ ലെബനൻ കൺട്രി ഡയറക്ടർ മാത്യു ഹോളിംഗ്‌വര്‍ത്ത് പറഞ്ഞു. ബെയ്‌റൂട്ടിൽ നിന്ന് സംസാരിക്കവെ, ലെബനൻ ഓഫീസിൻ്റെ ചുക്കാൻ പിടിക്കുന്നതിന് മുമ്പ് ഗസ്സയിലെ ഡബ്ല്യുഎഫ്‌പിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വർഷത്തിൻ്റെ ആദ്യ പകുതി ചെലവഴിച്ചുവെന്നും സമാനതകളിൽ വളരെയധികം ആശങ്കയുണ്ടെന്നും അദ്ദേഹം ജനീവയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. “ഞാൻ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ എൻ്റെ മനസ്സിലുണ്ട്, നമ്മള്‍ അതേ തരത്തിലുള്ള നാശത്തിലേക്ക് പോകാനിടയുണ്ട് … അത് സംഭവിക്കാൻ അനുവദിക്കരുത്,” അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബർ 7 ന് ഇസ്രായേലിനുള്ളിൽ ഹമാസിൻ്റെ ആക്രമണത്തിന് ശേഷം ആരംഭിച്ച ഗാസയിലെ ഇസ്രായേൽ യുദ്ധത്തിൽ 41,900-ലധികം ആളുകളാണ്…

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നെഞ്ചിടിപ്പിന്റെ ഒരു മാസം കൂടി (ലേഖനം): ബ്ലെസ്സന്‍ ഹ്യൂസ്റ്റൺ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. ഏറെ എന്നതിനെ ഒരു മാസം കൂടി മാത്രം കാത്തിരുന്നാൽ മതിയാകും. അതിന്റെ മുന്നോടിയായി പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റ് ഒരുമാസം മുൻപേ നടന്നു. ഇപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനാര്ഥികളുടെയും നടന്നു. ഏറെ ആകാംക്ഷയോടെയും അതിലേറെ ആവേശത്തോടെയും കാത്തിരുന്ന അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റുമാരുടെ ഡിബേറ്റ് ഈ കഴിഞ്ഞ ആഴ്ച നടക്കുകയുണ്ടായി. ട്രംപ് ഹാരിസ് ഡിബേറ്റ് കുറെ ആരോപണങ്ങളും വിവാദങ്ങളും സൃഷ്ടിക്കുകയുണ്ടായി. മോഡറേറ്റർ പക്ഷഭേദം കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് ട്രംപ് രംഗത്തുവരികയും രണ്ടാമത്തെ ഡിബേറ്റിൽ നിന്നും മാറിനിൽക്കുകയും ചെയ്തു. അങ്ങനെ ആദ്യ ഡിബേറ്റുകൊണ്ട് ട്രംപ് ഹാരിസ് ഡിബേറ്റ് അവസാനിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമോയെന്ന സംശയം എല്ലാവരിലുമുണ്ടായിരുന്നു. ഒടുവിൽ ആശങ്കകൾക്ക് വിരാമാമിട്ടുകൊണ്ട് ഇരു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളും ഡിബേറ്റിനുമുന്പിൽ എത്തി. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോ സെനറ്റർ ജെ ഡി…

സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് നുവൈസിനെ അവാർഡിന് പരിഗണിച്ചത്. ബിസിനസ് രംഗത്തു കാഴ്ചവെച്ച വൈവിധ്യവത്കരണം, ആഗോള വ്യാപനം, വത്യസ്ഥ കമ്പനികളുടെയും ഉപകമ്പനികളുടെയും നേതൃനിരയിൽ ഉൾകാഴ്ചയോടെയുള്ള പ്രവർത്തനം,  സാമൂഹിക പ്രതിബദ്ധത, വിവിധ പൊതുസ്ഥാപനങ്ങളിലെ ഉന്നത സമിതികളിലെ സാന്നിധ്യം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. കാലക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന യൂത്ത് ബിസിനസ് കോൺക്ലേവിൽ പി.വി. അബ്ദുൽ വഹാബ് എം.പി നുവൈസിന് അവാർഡ് സമ്മാനിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ഡോ. നഹാസ് മാള എന്നിവർ സംബന്ധിച്ചു.

മലപ്പുറത്ത് പുതിയ ജില്ല – സി.പിഎം. പ്രസ്താവന വംശീയ ബോധത്തിന്റെ പുറംതള്ളൽ: വെൽഫെയർ പാർട്ടി

മലപ്പുറം: മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യം മതരാഷ്ട്ര കാഴ്ചപ്പാടുള്ള സംഘടനകൾ ഉയർത്തിയതാണെന്ന സി.പി.എം. സെക്രട്ടറിയേറ്റിന്റെ പ്രസ്താവന, പാർട്ടി പുലർത്തുന്ന മുസ്‌ലിംവിരുദ്ധ വംശീയ ബോധത്തിന്റെ പുറംതള്ളലാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. നെയ്യാറ്റിൻകര കേന്ദ്രമാക്കി ജില്ല ആവശ്യപ്പെടുമ്പോൾ അത് ജനാധിപത്യപരവും, ജനസംഖ്യയുടെയും ഭൂവിസ്തൃതിയുടെയും അടിസ്ഥാനത്തിൽ തികച്ചും അർഹതപ്പെട്ട ജില്ല മലപ്പുറം ആവശ്യപ്പെടുമ്പോൾ അത് വർഗീയതയാകുന്നത് എന്തുകൊണ്ടാണെന്ന് സി.പി.എം. വിശദീകരിക്കണം. ഇടത് സർക്കാറും പോലീസും ആർ.എസ്.എസുമായി നടത്തുന്ന അപകടകരമായ ബന്ധം പുറത്ത് വരുമ്പോൾ അതിനെതിരെ രൂപപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളെ നേരിടേണ്ടത് തെറ്റ് തിരുത്തികൊണ്ടാകണം. അല്ലാതെ മലപ്പുറം സമം വർഗീയത എന്ന സംഘപരിവാർ വ്യാജമായി സൃഷ്ടിക്കുന്ന സമവാക്യത്തെ ഏറ്റെടുത്താൽ അതിൻ്റെ പ്രത്യാഘാതം സി.പി.എം. അനുഭവിക്കേണ്ടിവരും. 50 ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന പുതിയ ജില്ല എന്ന ആവശ്യത്തെ വർഗീയതയുടെയും തീവ്രവാദത്തിന്റെയും ചാപ്പ കുത്തി തള്ളാൻ…

മലേഷ്യയിലെ യൂണിവേഴ്‌സിറ്റിയുമായി മീം ധാരണാപത്രം ഒപ്പുവെച്ചു

ക്വാലലംപൂര്‍: മലേഷ്യയിലെ യൂണിവേഴ്‌സിറ്റി സെയിന്‍സ് ഇസ്ലാം മലേഷ്യയുമായി (യു എസ് ഐ എം) മീം എഡ്‌ടെക് ധാരണാപത്രം ഒപ്പുവെച്ചു. യു എസ് ഐ എം വൈസ് ചാന്‍സലര്‍ ദാത്തോ ടി എസ് ഡോ. ഷരീഫുദ്ദീന്‍ എം ഡി ശഅ്‌റാനിയും മീം സി ഇ ഒ ഡോ. അബ്ദുല്‍റൂഫ് ഇ എയും തമ്മിലാണ് ധാരാണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്. ഇതുവഴി വിദ്യാഭ്യാസ അവസരങ്ങളും സാങ്കേതിക, ഇസ്ലാമിക പഠന മേഖലകളിലെ സഹകരണവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. നൂതന വിദ്യാഭ്യാസ പരിഹാരങ്ങളുടെ വികസനവും വൈജ്ഞാനിക കൈമാറ്റവുമാണ് ധാരണാ പത്രം വഴി ലഭ്യമാകുന്ന പ്രധാന സവിശേഷതകള്‍.

പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ കണ്ടെത്തലിനു പേറ്റന്റ് ലഭിച്ചു (ഏഴാമത്തെ പേറ്റന്റ്)

നിലവിൽ കാൻസർ ചികിത്സാ രംഗത്ത് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനു നിരവധി പാർശ്വഫലങ്ങൾ ഉണ്ട്. ഇത് പരിഹരിക്കുവാൻ വേണ്ടിയാണു ഡോ .സൈനുദീൻ പട്ടാഴിയും ഡോ. നിഥിനും ചേർന്ന് പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ രൂപകൽപന ചെയ്തു വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. പ്രസ്തുത യന്ത്രത്തിൽ കാൻസർ ജീനുകളെ ക്രിസ്‌പർ കാസ് -9 (CRISPR-Cas9) (clustered regularly interspaced short palindromic repeats and CRISPR-associated protein 9) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ ജീനുകളെ എഡിറ്റിംഗ് നടത്തി പ്രത്യേക കാട്രിഡ്ജ് ൽ ശേഖരിക്കാം. പ്രസ്തുത കാട്രിഡ്ജ്ൽ എഡിറ്റ് ചെയ്ത ജീനുകൾ അല്ലെങ്കിൽ സാധാരണ സെല്ലുകൾ പ്രവർത്തിക്കുവാൻ വേണ്ട പ്രത്യേക ജീനുകളെ ശേഖരിക്കാം. കാട്രിഡ്ജ്ൽ നിന്ന് ലിപിഡ് നാനോ പാർട്ടിക്കിൾസ് (Lipid Nano Particles) സഹായത്തോടെ കാൻസർ കോശങ്ങളിലേക്കു കടത്തിവിട്ടു കാൻസർ…

കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്നേഹവും വത്തിക്കാനിൽ മാർപാപ്പ യോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍.കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫ്രാന്‍സീസ് പാപ്പായ്ക്ക് ലഭിച്ച ഊഷ്മള വരവേല്പുകളുടെയും ലോകം നല്‍കിക്കൊണ്ടിരിക്കുന്ന വന്‍ ആദരവുകളുടെയും കത്തോലിക്കാ സഭയുടെ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ബന്ധങ്ങളുടെയും പിന്നിൽ മോണ്‍. കൂവക്കാട്ടിന്റെ മികച്ച സംഘാടകത്വവും നയതന്ത്രവും പ്രഗൽഭ്യവും വ്യക്തമാണ്. ലോകത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലും കത്തോലിക്കാസഭകള്‍ക്കുള്ളിലും കൂടുതല്‍…

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്: പരാജയത്തിന്റെ രുചിയറിഞ്ഞ് ബിജെപി

ജമ്മു-കശ്മീര്‍: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് ട്രെൻഡുകൾ പ്രകാരം ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം നിർണായക വിജയത്തിലേക്ക് നീങ്ങുകയാണ്. സഖ്യം നിലവിൽ 47 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോള്‍ ബിജെപി വെറും 29 സീറ്റുകളുമായി വളരെ പിന്നിലാണ്. മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) സ്വതന്ത്ര സ്ഥാനാർത്ഥികളും നിർണായക പങ്ക് വഹിക്കുമെന്ന് ആദ്യകാല പ്രവചനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഉയർന്നുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് അവർ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനും ശേഷമുള്ള ജമ്മു കശ്മീരിൻ്റെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പ് വെല്ലുവിളിയായ ഈ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായക നിമിഷമാണ്. “നയാ കശ്മീർ” സൃഷ്ടിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം ഉണ്ടായിരുന്നിട്ടും, പ്രദേശത്തെ വോട്ടർമാരുടെ വിശ്വാസം നേടാൻ പാർട്ടി പാടുപെട്ടതായി തോന്നുന്നു. ആർട്ടിക്കിൾ 370,…