മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ കൊല്ലപ്പെട്ടു

പാലക്കാട്: ബുധനാഴ്ച രാവിലെ പാലക്കാട് മലമ്പുഴയ്ക്ക് സമീപം ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ടെലിവിഷൻ ന്യൂസ് ചാനൽ ക്യാമറാമാൻ കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോൾ മാതൃഭൂമി ന്യൂസിൻ്റെ ക്യാമറാമാൻ എവി മുകേഷ് (34) മറ്റ് മാധ്യമ പ്രവർത്തകർക്കൊപ്പം ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനത്തിനുള്ളിൽ 200 മീറ്ററോളം മാധ്യമ സംഘത്തിനുനേരെ ആന ഓടിയടുത്തതായി വനപാലകർ പറഞ്ഞു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ സംഘാംഗങ്ങൾ ഓടിയപ്പോൾ മുകേഷ് കാലിടറി വീഴുകയും ആന ചവിട്ടുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ദേവിയുടേയും പരേതനായ ഉണ്ണിയുടേയും…

രാജസ്ഥാനില്‍ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഇന്ന് (മെയ് എട്ടിന്) തെറ്റായ ദിശയില്‍ യു-ടേൺ ചെയ്ത ട്രക്കുമായി കുടുംബം സഞ്ചരിച്ചിരുന്ന കാർ കൂട്ടിയിടിച്ചായിരുന്നു സംഭവം. കൂട്ടിയിടി ആറ് ജീവൻ അപഹരിക്കുക മാത്രമല്ല രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധികൃതർ എത്തുന്നതിന് മുമ്പ് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ദാരുണമായ സംഭവം ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും റോഡിലെ അശ്രദ്ധയുടെ ദാരുണമായ പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, പ്രത്യേകിച്ച് തിരക്കേറിയ ഹൈവേകളിൽ, സൃഷ്ടിക്കുന്ന അപകടങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ കൂട്ടിയിടി. ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും ഭാവിയിൽ ഇത്തരം ദാരുണമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും ഇത് അടിവരയിടുന്നു. റോഡുകളിൽ കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഡ്രൈവർമാർ…

സാം പിട്രോഡയുടെ വംശീയ പരാമർശം വിവാദമായി; ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനസംഖ്യാ വൈവിധ്യത്തെ കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടര്‍ന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ തൻ്റെ സ്ഥാനം ഒഴിഞ്ഞു. ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുള്ളവർ ചൈനക്കാരെപ്പോലെയും, ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയും, വടക്കുഭാഗത്തുള്ളവർ അറബികളെപ്പോലെയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് വന്‍ വിവാദമാകുകയും പരാമർശത്തിനെതിരെ ബിജെപി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ചെയർമാൻ സ്ഥാനത്തു നിന്ന് പിട്രോഡ ഒഴിയാൻ തീരുമാനിച്ചതെന്നും, അദ്ദേഹത്തിൻ്റെ തീരുമാനം പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായും കോൺഗ്രസ് എംപി ജയറാം രമേഷ് X-ലെ പോസ്റ്റിൽ പറഞ്ഞു. പിട്രോഡയുടെ അഭിപ്രായങ്ങൾ പാർട്ടിയുടെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി വിട്ടുനിന്ന സാഹചര്യത്തിലാണ് ഈ നീക്കം. തൊലിയുടെ നിറത്തെക്കുറിച്ചുള്ള പാർട്ടി നേതാവ് സാം പിട്രോഡയുടെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കോൺഗ്രസിനെ കടന്നാക്രമിക്കുകയും ചർമ്മത്തിൻ്റെ നിറത്തിൻ്റെ അടിസ്ഥാനത്തിൽ…

സിസ്റ്റർ ഡോ.ജോവൻ ചുങ്കപ്പുര അമേരിക്കയിൽ : മെയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും

ഹൂസ്റ്റൺ: സുപ്രസിദ്ധ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ.ഡോ .ജോവൻ ചുങ്കപ്പുര ഹൃസ്വസന്ദർശനാർത്ഥം അമേരിക്കയിൽ എത്തി. അമേരിക്കയിലെ വിവിധ  നഗരങ്ങൾ സന്ദർശിച്ച്‌ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ മെയ് 16  മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതാണ്. മെയ് 3 മുതൽ 5 വരെ ഹൂസ്റ്റനടുത്ത് ഡിക്കിൻസണിലുള്ള ക്രിസ്ത്യൻ റിന്യൂവൽ സെന്ററിൽ വച്ച് നടന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ സുവർണ്ണ ജൂബിലി ഫാമിലി കോൺഫറൺസിന്‌ മുഖ്യ പ്രഭാഷകയായിരുന്നു സിസ്റ്റർ ജോവാൻ. മെയ് 16 വ്യാഴാഴ്ച രാവിലെ 10 മുതൽ സെന്റ് തോമസ് സീനിയർസിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഓർത്തഡോൿസ് ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് “How to grow old gracefully” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ  സിസ്റ്ററിന്റെ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കും. അന്ന് വൈകിട്ട് 7 മണിക്ക് ഇമ്മാനുവേൽ…

മാതൃഭൂമി ന്യുസ് ക്യാമറാമാൻ എ. വി. മുകേഷിൻറെ (34) വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാൻ എ. വി മുകേഷ് (34) ജോലിക്കിടയിൽ  കാട്ടാന ആക്രമണത്തില്‍ മരിച്ചതിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) അനുശോചിച്ചു. മലമ്പുഴ കൊട്ടേക്കാട് ബുധനാഴ്ച  പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു. പത്രപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറാപ്പാക്കേണ്ട ചുമതല മാധ്യമങ്ങൾക്കും ഗവണ്മെന്റിനുമാണ്.   മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വെച്ചും  ദൃശ്യങ്ങൾ പകർത്താൻ മുതിരുന്നതിന്റെ പിന്നിൽ ചാനൽ മത്സരങ്ങൾ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്, ഇത് ഖേദകരമാണ്. വാർത്താ ശേഖരണത്തിനിടെ  അപകടമുണ്ടായാൽ മാധ്യമ പ്രവർത്തകനും അയാളുടെ കുടുബത്തിനുമാണ്…

കാണാതായ കേന്ദ്ര റോച്ചിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്

പിറ്റ്സ്ഫോർഡ്(ന്യൂയോർക്):കാണാതായ കേന്ദ്ര റോച്ചിന്റെ(57) മൃതദേഹം കണ്ടെത്തിയതായി ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോലീസ് സ്ഥിരീകരിച്ചു. 57 കാരിയായ കേന്ദ്ര റോച്ച് വ്യാഴാഴ്ച രാത്രി 8:30 ഓടെ നടക്കാൻ പിറ്റ്‌സ്‌ഫോർഡിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് അവസാനമായി കണ്ടത് ചൊവ്വാഴ്ച യുവതിയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അവരുടെ  അപ്പാർട്ട്മെൻ്റിൽ നിന്ന് വളരെ അകലെയുള്ള മൺറോ അവന്യൂവിലെ ഒരു വനപ്രദേശത്ത് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.” മൺറോ കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള ഡെപ്യൂട്ടി ബ്രണ്ടൻ ഹർലി പറഞ്ഞു.ഹർലിയുടെ അഭിപ്രായത്തിൽ റോച്ചിൻ്റെ മരണം ആകസ്മികമാണെന്ന് തോന്നുന്നു, അന്വേഷണം തുടരുകയാണ്.

ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റി മെംബർ ആയി അനീഷ് കുമാർ കാനഡയിൽ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ മത്സരിക്കുന്നു. ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന് കാരണമായതായും നിരവധി യുവ സമൂഹം ഫൊക്കാനയുടെ ഭാഗമായി മാറുമെന്നും അനീഷ് കുമാർ അറിയിച്ചു. കാനഡയിലെ സാമൂഹ്യ പ്രവർത്തനരംഗത്ത് സജീവമായ അനീഷ് കുമാർ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ഒന്റാറിയോയുടെ ഡയറക്ടർ ബോർഡ് അംഗവും നിലവിലെ സെക്രട്ടറിയും ആയി പ്രവർത്തിക്കുന്നു. 2019-20 കാലയളവിൽ എംട്ടാക്ക്‌ കാനഡയുടെ കമ്മിറ്റി മെംബർ ആയും, 2021-22 കാലയളവിൽ സെക്രട്ടറി ആയും പ്രവർത്തിച്ചു. എംട്ടാക്ക്‌ സെക്രട്ടറി ആയിരിക്കുമ്പൊൾ തന്നെ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒരു നിര്‍ധന കുടുംബത്തിനു വീട് പണിത് നൽകുന്നതിനു നേതൃത്വം നല്‍കിയതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്…

മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 നു

ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച  വൈകീട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ്  റവ ഡോ:എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു മുഖ്യ പ്രഭാഷണം നടത്തും . അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു “മാതൃത്വം ഒരു ദൈവിക വരദാനം”(Motherhood a divine role)  എന്നതാണ് ചർച്ചാവിഷയം . 2024 മെയ് 9 വ്യാഴാഴ്ച 08:30 PM EST ആരംഭിക്കുന്ന സൂം സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനത്തിലെ എല്ലാ വനിതകളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു സൂം:മീറ്റിംഗ് ഐഡി: 516 377 3311,പാസ്‌കോഡ്: prayer കൂടുതൽ വിവരങ്ങൾക്ക്, റവ:ജോബി ജോൺ 469-274-2683 (ഭദ്രാസന വൈസ് പ്രസിഡൻ്റ്) നോബി ബൈജു       732-983-7253 (ഭദ്രാസന സെക്രട്ടറി)

എം.വി. മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ്: മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രഫര്‍ എം.വി മുകേഷിന്‍റെ (34) ദാരുണവും ആകസ്മികവുമായ വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് അനുശോചനം അറിയിച്ചു. നമ്മുടെ ചുറ്റുപാടും ജീവിക്കുന്ന മനുഷ്യര്‍, ഈ ആധുനിക കാലഘട്ടത്തില്‍ വന്യമ്യഗത്താല്‍ കൊല്ലപ്പെടുന്നു. ഇതുപോലെയുള്ള എത്ര വാര്‍ത്തകള്‍ ഇനിയും കേള്‍ക്കേണ്ടി വരും, ഇതിന് ശാശ്വതമായ ഒരു പ്രതിവിധി ഉണ്ടാക്കുവാന്‍? “അതിജീവനം” എന്ന പേരില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയ മാത്യഭൂമിയുടെ റിപ്പോര്‍ട്ടര്‍ എം.വി മുകേഷ്, കുറച്ചു നാള്‍ മുമ്പ് ഭര്‍ത്താവിനെ തന്‍റെ കണ്‍മുന്‍മ്പില്‍ ഇട്ട് ആന ചവിട്ടി കൊന്നപ്പോള്‍ ആ സ്ത്രീ നിലവിളിച്ചു. ഇനി ഈ ഗതികേട് ആര്‍ക്കും വരരുത്. നമുക്കൊരു വനം മന്ത്രിയും മ്യഗ സംരക്ഷണ വകുപ്പും പോലീസും അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ വരെയുമുണ്ട്. എന്നിട്ടും എന്തേ നാം പ്രതികരിക്കാത്തത്? വിലയേറിയ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികള്‍…

ചികിത്സിക്കാന്‍ പണമില്ല; ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ്

കൻസാസ് സിറ്റി, മൊണ്ടാന : വാരാന്ത്യത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും  മിസോറി പൗരനുമായ റോണി വിഗ്സ്(72) രണ്ടാം ഡിഗ്രി കൊലപാതക കുറ്റം നേരിടുന്നുണ്ടെന്ന് ജാക്‌സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്‌സ് ബേക്കർ അറിയിച്ചു. രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്‌സ് തിങ്കളാഴ്ച ആദ്യമായി ഹാജരായി, ഡയാലിസിസിന്  ആശുപത്രിയിലെത്തിയ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി വിഗ്സ് പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു. മെയ് 3 വെള്ളിയാഴ്ച, രാത്രി 11:30 ന് മുമ്പ്, മിസൗറിയിലെ ഇൻഡിപെൻഡൻസിലുള്ള ഒരു ഹോസ്പിറ്റലിലായിരുന്നു സംഭവം .ഞാൻ അത് ചെയ്തു, ഞാൻ അവളെ കൊന്നു, ഞാൻ അവളെ ശ്വാസം മുട്ടിച്ചു” എന്ന് വിഗ്സ് പറയുന്നത് മെഡിക്കൽ സ്റ്റാഫ് കേട്ടിരുന്നു .അവളെ ശ്വാസം മുട്ടിക്കുകയും നിലവിളിക്കാതിരിക്കാൻ മൂക്കും വായും മൂടുകയും ചെയ്തതായി വിഗ്സ് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.