പ്രേമനൈരാശ്യം: ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം

എറണാകുളം: വാക്കുതര്‍ക്കത്തിനിടെ ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് യുവതി ദാരുണമായി കൊല്ലപ്പെട്ടു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്തായ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ നിരപ്പ് സ്വദേശി സിംന ഷക്കീറാണ് മരിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണം നടന്നത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. ജനറൽ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനായിരുന്നു സിംന ആശുപത്രിയിലെത്തിയത്. ഇതേ സമയത്ത് ആശുപത്രിയിലെത്തിയ ഷാഹുല്‍ അലി സിംനയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരും നേരത്തേ അയൽവാസികളായിരുന്നു എന്നു പറയുന്നു. പ്രേമനൈരാശ്യമാണോ സിംനയെ ആക്രമിക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തമല്ല. ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് കൈയ്യോടെ…

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയച്ചത് പ്രൊസിക്യൂഷനും പോലീസും ഒത്തുകളിച്ചതാണെന്ന് വിഡി സതീശന്‍

കാസർകോട്: റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും പോലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വം ഗൂഢാലോചന നടത്തിയെന്നും സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ ഫലമാണോ വിധിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും പിണറായിയും തമ്മിൽ ഊഷ്മള ബന്ധമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേസ് അന്വേഷിച്ച രീതി ഏകപക്ഷീയമാണെന്ന് വിധിയില്‍ പറയുന്നു. സംഘർഷത്തിൽ ഉള്‍പ്പെടാത്ത വ്യക്തിയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ചുമതലയായിരുന്നു. പ്രതികളുടെ ആർ എസ് എസ് ബന്ധം തെളിയിക്കുന്നതിനുള്ള ആറ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്‌തരിച്ചത്. അഞ്ച് സാക്ഷികളെ വിസ്‌തരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു. മതപരമായ വിദ്വേഷത്താലാണ് നിരപരാധിയായ ഒരാളെ കൊല്ലാൻ പ്രതികൾ തയ്യാറായതെന്ന് തെളിയിക്കാൻ സാക്ഷികളുണ്ടായിട്ടും അവരെ വിസ്‌തരിച്ചില്ല എന്നത് വ്യക്തമാക്കുന്നത് ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഡാലോചന നടന്നതായാണ്. വണ്ടിപ്പെരിയാർ…

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് ചിദംബരം

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ അറന്തങ്കിയിൽ പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, എഐഎഡിഎംകെ 2023 സെപ്തംബർ വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് ശേഷം അവരുടെ മുൻകാല ബന്ധത്തിൻ്റെ പുനരുജ്ജീവനം ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെയും ബിജെപിയും ഒരുമിച്ചാണ് മത്സരിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഡിഎംഡികെ, എസ്ഡിപിഐ, പിടി തുടങ്ങിയ പാർട്ടികളുമായി ചേർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരാടുകയും ചെയ്തു. പിന്നീട് പുതുക്കോട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, മറ്റ് രാഷ്ട്രീയ പാർട്ടികളെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച ചിദംബരം, കോൺഗ്രസിന് പിഴ ചുമത്തി ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയത് വ്യക്തമായ ഉദാഹരണമാണെന്ന് എടുത്തു…

രാശിഫലം (മാര്‍ച്ച് 31 ഞായര്‍ 2024)

ചിങ്ങം : ഇന്ന് അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും സാശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. നിങ്ങളുടെ അമ്മയ്‌ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ജല സ്രോതസുകളെ സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി : ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം : മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍…

മുൻ ദീർഘകാല യുഎസ് ജനപ്രതിനിധി വില്യം ഡെലാഹണ്ട് (82) അന്തരിച്ചു

മസാച്യുസെറ്റ്‌സ് : മസാച്യുസെറ്റ്‌സിൽ നിന്നും  ഡെമോക്രാറ്റ് യുഎസ് ജനപ്രതിനിധിയായി 14 വർഷം കോൺഗ്രസിൽ സേവനമനുഷ്ഠിച്ച  വില്യം ഡെലാഹണ്ട് (82) അന്തരിച്ചു ശനിയാഴ്ച മസാച്യുസെറ്റ്‌സിലെ ക്വിൻസിയിലെ വസതിയിൽ വെച്ചു ദീർഘകാല രോഗത്തെ തുടർന്ന് മരണമടഞ്ഞതായി അദ്ദേഹത്തിൻ്റെ കുടുംബം അറിയിച്ചു. മസാച്യുസെറ്റ്‌സിൻ്റെ 10-ാമത്തെ കോൺഗ്രസ് ഡിസ്ട്രിക്റ്റിനായി 1997 മുതൽ 2011 വരെ യു.എസ്. ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്‌സിൽ 14 വർഷം ഡെലാഹണ്ട് സേവനമനുഷ്ഠിച്ചു. 1973 മുതൽ 1975 വരെ മസാച്യുസെറ്റ്‌സ് ജനപ്രതിനിധി സഭയിൽ സേവനമനുഷ്ഠിച്ച ശേഷം 1975 മുതൽ 1996 വരെ നോർഫോക്ക് കൗണ്ടി ജില്ലാ അറ്റോർണിയായിരുന്നു അദ്ദേഹം.2010 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ചു.“എൻ്റെ ശേഷിച്ച സമയം, എൻ്റെ കുടുംബത്തോടൊപ്പം, എൻ്റെ സുഹൃത്തുക്കൾക്കും എൻ്റെ പ്രിയപ്പെട്ടവർക്കുമൊപ്പം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായി,” ഡെലാഹണ്ട് പറഞ്ഞു. മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ നിയമനിർമ്മാണ അജണ്ട പാസാക്കാൻ സഹായിക്കുന്നതിനായി വാഷിംഗ്ടണിൽ നിന്നുള്ള സ്വന്തം വിരമിക്കൽ…

ഇൻഡ്യാനപൊളിസ് മാളിനടുത്തുള്ള കൂട്ട വെടിവയപ്പ്‌ ഏഴ് കുട്ടികൾക്ക് വെടിയേറ്റു

ഇൻഡ്യാനപൊളിസ് : ശനിയാഴ്ച രാത്രി ഡൗണ്ടൗൺ ഇൻഡ്യാനാപൊളിസിലെ ഒരു മാളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഏഴ് കുട്ടികൾക്ക് വെടിയേറ്റു , എല്ലാവരും 17 വയസ്സിൽ താഴെയുള്ളവരാണെന്നു പോലീസ് അറിയിച്ചു. ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമ്പോൾ രാത്രി 11:30 ന് ശേഷമാണ്  വെടിയൊച്ച കേട്ടത് . സർക്കിൾ സെൻ്റർ മാളിന് പുറത്തുള്ള ഒരു ബ്ലോക്കിൽ എത്തി.അവിടെ  ആറ് പേർക്ക് വെടിയേറ്റ് പരിക്കേറ്റതായി ഉദ്യോഗസ്ഥർ കണ്ടു.വെടിയേറ്റവരെല്ലാം  12നും 17നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ അടിയന്തര മെഡിക്കൽ സേവനങ്ങൾ സഹായിച്ചു , കൂടാതെ 18 വയസ്സിന് താഴെയുള്ള ഏഴാമത്തെ വ്യക്തിയും സ്വന്തമായി ഒരു ആശുപത്രിയിൽ എത്തി. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരവും മറ്റ് ആറുപേരുടെ നില ഗുരുതരവുമാണ്. വെടിവയ്പ്പുണ്ടാകുന്നത്  ആശങ്കപ്പെടുത്തുന്നു” ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പോലീസിൻ്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ഓപ്പറേഷൻസ് ടാന്യ ടെറി,പറഞ്ഞു…

നിക്കി ഹേലി വോട്ടർമാരുടെ വോട്ടിൽ കണ്ണുംനട്ട് ബൈഡൻ

വാഷിംഗ്ടൺ:റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലിയുടെ പിന്തുണക്കാരുടെ വോട്ടിൽ കണ്ണുംനട്ട്  ബൈഡൻ.“നിക്കി ഹേലി വോട്ടർമാരേ, ഡൊണാൾഡ് ട്രംപിന് നിങ്ങളുടെ വോട്ട് ആവശ്യമില്ല,” ബൈഡൻ വെള്ളിയാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അതിൽ തൻ്റെ പ്രചാരണത്തിൽ നിന്നുള്ള ഒരു പുതിയ പരസ്യത്തിലേക്കുള്ള ലിങ്ക് ഉൾപ്പെടുന്നു. “എനിക്ക് വ്യക്തമായി പറയണം: എൻ്റെ കാമ്പെയ്‌നിൽ നിങ്ങൾക്കായി ഒരു സ്ഥലമുണ്ട്. ഈ മാസം ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപിൻ്റെ അവസാന പ്രധാന എതിരാളിയായിരുന്ന മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലിയുടെ പിന്തുണക്കാരോട് പ്രസിഡൻ്റ് ജോ ബൈഡൻ്റെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം നേരിട്ട് അഭ്യർത്ഥിക്കുന്നു. ഹേലിയെ “ബേർഡ് ബ്രെയിൻ” എന്ന് പറഞ്ഞ് ട്രംപ് പൊട്ടിത്തെറിക്കുകയും അവരുടെ സ്ഥാനാർത്ഥിത്വം തള്ളിക്കളയുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പുകൾ പരസ്യത്തിൽ കാണിക്കുന്നു.നിക്കി  വളരെ കോപാകുലയായ വ്യക്തിയാണ്,” യുഎന്നിലെ തൻ്റെ മുൻ അംബാസഡറുടെ ഒരു…

യോമോദ് ഡി മസ് മൂർ സംഗീത നാടക ദൃശ്യാവിഷ്ക്കാരം ഏപ്രിൽ 6 ശനിയാഴ്ച ഡാളസിൽ

ഡാളസ് : യോമോദ് ഡി മസ് മൂർ എന്ന സുറിയാനി പദത്തിന്റെ മലയാള പരിഭാഷയായ സങ്കീർത്തനങ്ങളുടെ ദിവസം എന്ന പേരിൽ സംഗീത നാടക ദൃശ്യാവിഷ്ക്കാരം ഏപ്രിൽ 6 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനിൽപ്പെട്ട സെന്റർ – എ, ഡിഎസ്എംസി സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡാളസിലെ മാർത്തോമ്മാ ദേവാലയങ്ങളിലെ ഏകദേശം 100 ൽ പരം ഗായക സംഘാഗങ്ങളും, കലാകാരന്മാരും ചേർന്ന് അണിയിച്ചൊരുക്കുന്ന സംഗീത നാടക ദൃശ്യാവിഷ്ക്കാരമാണ് യോമോദ് ഡി മസ് മൂർ. നസ്രായനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പിന്റെ കഥയാണ് സങ്കീർത്തനങ്ങളുടെ ദിവസം എന്ന ഈ സംഗീത നാടക ദൃശ്യാവിഷ്ക്കാരത്തിന്റെ പ്രതിപാദ്യ വിഷയം. ഡിഎസ്എംസി ഭദ്രാസന വൈസ് പ്രസിഡന്റ് റവ.…

ജനകീയ സമരത്തിലൂടെ RSS ൻ്റെ വംശീയത പദ്ധതി പരാജയപ്പെടുത്തും: റസാഖ് പാലേരി

മലപ്പുറം : ജനകീയ സമരത്തിലൂടെ RSS ൻ്റെ വംശീയത പദ്ധതി പരാജയപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സാമൂഹിക സഹവർത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും പാരമ്പര്യമുള്ള ഇന്ത്യയെ മതധ്രുവീകരണത്തിലൂടെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമമാണ് പൗരത്വ നിയമം വഴി സംഘപരിവാർ നടത്തുന്നത്. വംശീയ രാഷ്ട്രീയത്തിന്റെ ഈ വിദ്വേശ അജണ്ടകൾ ചെറുത്തുതോൽപ്പിക്കാൻ മതേതര ഇന്ത്യക്ക് സാധിക്കേണ്ടതുണ്ട്. വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം തിരിച്ചുപിടിച്ച് ഫാഷിസ്റ്റ് ഏകാധിപത്യ ശക്തികളെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ മുഴുവൻ ജനതയും രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും ഒന്നിച്ചു നിൽക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായുളള പോരാട്ടത്തിന്റെ രാത്തെരുവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ മാത്രം പുറത്തുനിർത്തിയുള്ള വംശീയാധിഷ്ഠിതമായ പൗരത്വ നിയമം നടപ്പിലാക്കാൻ…

റിയാസ് മൗലവി വധം; കോടതി വിധി പ്രതിഷേധാർഹം: സോളിഡാരിറ്റി

റിയാസ് മൗലവി വധത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ട കോടതി വിധി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്. പ്രതികൾക്കെതിരെ പോലീസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ വാദങ്ങളിലും സംഭവിച്ച ദൗർബല്യങ്ങളാണ് കോടതിയിൽ നിന്ന് ദൗർഭാഗ്യകരമായ വിധിയുണ്ടായത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതികൾക്കെതിരായി ഉണ്ടായിട്ടും അതൊന്നും മുൻനിർത്തിയുള്ള കുറ്റമറ്റ നിലപാടുകൾ കോടതിയിൽ സ്വീകരിക്കപ്പെടാതെ പോയത് കോടതിക്ക് പ്രതികൾക്കനുകൂലമായ വിധിതീർപ്പിലെത്താൻ സഹായകരമായി. മുസ്‍ലിം വംശഹത്യാ പദ്ധതിയിൽ കോടതി സംഘപരിവാറിൻറെ കൂടെ നിൽക്കുന്നത് ഏറെ ആശങ്കാജനകമാണ്. കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ശ്രമിക്കാതിരുന്ന പ്രോസിക്യൂഷൻ നടപടിയാണ് സംഘ്പരിവാർ ക്രിമിനലുകളെ വെറുതെവിടുന്ന കോടതി വിധിയിലേക്ക് നയിച്ചത്. ആർ.എസ്.എസ്സുകാർ പ്രതികളാകുന്ന കേസുകളിലെ ഇത്തരത്തിലുള്ള പോലീസ്- ജുഡീഷ്യൽ ഉദാസീന നടപടികൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതുമാണ്. സംഘ്പരിവാറിൻറെ മുസ്‍ലിം ഉന്മുലന ശ്രമങ്ങളെ ചെറുക്കാൻ പി.ആർ സ്റ്റണ്ടുകൾക്കപ്പുറം ആത്മാർഥമായ ശ്രമങ്ങൾ…