കൊച്ചി: അധികാരത്തിലേറാനും അധികാരം നിലനിര്‍ത്താനും വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ആഗോളഭീകരവാദത്തെ കേരളത്തില്‍ പാലൂട്ടുന്നവര്‍ ഭാവിയില്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ജീവിതപ്രതിസന്ധിയില്‍ വഴിമുട്ടിനില്‍ക്കുമ്പോള്‍ സ്വന്തം ജനതയ്ക്ക് സംരക്ഷണമേകാതെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഭരണസംവിധാനങ്ങളുടെ പരാജയം കേരളമിന്ന് നേരിടുകയാണ്. കാര്‍ഷികത്തകര്‍ച്ചയും, കര്‍ഷക ആത്മഹത്യകളും, വന്യജീവി അക്രമങ്ങളും, യുവജനങ്ങളുടെ നാടുവിട്ടുള്ള പലായനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകളും, മദ്യമൊഴുക്കും, മയക്കുമരുന്ന് വ്യാപനവും, സംസ്ഥാനത്തിന്റെ കടക്കെണിയും, ഭരണധൂര്‍ത്തും, കേരളത്തിനെ ഗ്രസിച്ചിരിക്കുമ്പോള്‍ പരിഹാരം കാണാതെ ആഗോള ഭീകരവാദശക്തികള്‍ക്ക് തേനും പാലും നല്‍കി കേരളത്തില്‍ വേരുറപ്പിക്കുവാന്‍ അനുവദിക്കുന്ന സാഹചര്യം ഇരട്ടി പ്രഹരമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഭീകരവാദികള്‍ തകര്‍ത്തെറിഞ്ഞ കാശ്മീരായി മാറുവാന്‍ കേരളത്തെ യാതൊരു കാരണവശാലും സാക്ഷരസമൂഹം വിട്ടുകൊടുക്കരുത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന അക്രമപരമ്പരകളുടെ പിതൃത്വം ഏറ്റെടുത്ത് കേരള സമൂഹത്തില്‍ വിദ്വേഷവും…
Author: സിബിസിഐ പ്രസ് റിലീസ്
ദീപാവലിക്ക് ശേഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും ‘കടുത്ത’ വിഭാഗത്തിലേക്ക്
ന്യൂഡൽഹി: ചൊവ്വാഴ്ചത്തെ പ്രതികൂല കാലാവസ്ഥയ്ക്കിടയിൽ ഡൽഹിയിലെ വായു മലിനീകരണം വീണ്ടും “ഗുരുതരമായ” വിഭാഗത്തിലേക്ക് അടുക്കുന്നു. തലസ്ഥാനത്തെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 397 ആയി. എല്ലാ ദിവസവും വൈകിട്ട് 4 മണിക്ക് രേഖപ്പെടുത്തിയതനുസരിച്ച് ഞായറാഴ്ച 218 ആയിരുന്നെങ്കില്‍ തിങ്കളാഴ്ച അതിലും മോശമായി 358 ൽ എത്തി. ഐടിഒ (427), ആർകെ പുരം (422), പഞ്ചാബി ബാഗ് (423), നെഹ്‌റു നഗർ (450), ആനന്ദ് വിഹാർ (439), എന്നിവയുൾപ്പെടെ നഗരത്തിനുള്ളിലെ പല സ്ഥലങ്ങളിലും വായു മലിനീകരണ തോത് ഗുരുതരമായ വിഭാഗത്തിൽ (എക്യുഐ 400 ന് മുകളിൽ) എത്തിയിരിക്കുകയാണ്. അയൽപക്കത്തുള്ള ഗാസിയാബാദ് (356), ഗുരുഗ്രാം (386), ഗ്രേറ്റർ നോയിഡ (348), നോയിഡ (364), ഫരീദാബാദ് (384) എന്നിവിടങ്ങളിലും വളരെ മോശം വായു നിലവാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലിനീകരണ തോത് കുതിച്ചുയരുകയും, ദീപാവലി രാത്രിയിൽ ആളുകൾ പടക്ക നിരോധനം…
ഇസ്രായേൽ, യുഎസ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാൻ ഇന്ത്യൻ കടയുടമകൾ വിസമ്മതിക്കുന്നു
ന്യൂഡല്‍ഹി: ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെതിരായ രോഷവും അമര്‍ഷവും പ്രകടിപ്പിച്ച് വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ബിസിനസ് സ്ഥാപനങ്ങള്‍ ഇസ്രായേലിലും അമേരിക്കയിലുമുള്ള കമ്പനികള്‍ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ഫലസ്തീനോടും അവിടുത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലീം കടയുടമകൾ പെപ്‌സി, കൊക്ക കോള തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാൻ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹിഷ്‌കരണം തീർച്ചയായും തന്റെ വരുമാനത്തെ ബാധിക്കുമെന്നും എന്നാൽ ഇത് ഇസ്രായേലിനെയും അമേരിക്കയെയും ബാധിക്കുമെന്നും ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തെ ഒരു കടയുടമയായ മുഹമ്മദ് നദീം പറയുന്നു. ഞങ്ങൾ അവരുടെ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമ്പോൾ, അവരുടെ സമ്പദ്‌വ്യവസ്ഥയെ ഏതെങ്കിലും വിധത്തിൽ ബാധിക്കും, അത് ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്ന് നദീം പറഞ്ഞു. ഇസ്രായേൽ, യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതില്ലെന്ന് പല നാട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ യുദ്ധങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന പലരും ഇതേ അഭിപ്രായമാണ് പറഞ്ഞത്. ഹമാസിനെ ഇല്ലാതാക്കാനാണെന്ന വ്യാജേന…
മാർത്തോമ യൂത്ത് ഫെലോഷിപ്പ് സ്പോർട്സ് ടൂർണമെൻറ് ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ച് ചാമ്പ്യന്മാർ
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യൂത്ത് ഫെലോഷിപ്പ് സൗത്ത് വെസ്റ്റ് “സെന്റർ എ” ആഭിമുഖ്യത്തിൽ നവംബർ 11ന് നടത്തപ്പെട്ട ഫ്ലാഗ് ഫുട്ബോൾ ടൂർണമെന്റിൽ ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ മാർത്തോമാ ചർച്ച് ഓഫ് കരോൾട്ടൺ യൂത്ത് ഫെൽലോഷിപ്പിന് പരാജയപ്പെടുത്തിയാണ് ഇമ്മാനുവൽ മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് വിജയികളായത്. കരോൾട്ടൺ പട്ടണത്തിലുള്ള സാൻഡിലേയ്ക്ക് പാർക്ക് ഫുട്ബോൾ മൈതാനത്തിൽ വച്ചായിരുന്നു കായികമത്സരങ്ങൾ നടത്തപ്പെട്ടത്. മാർത്തോമാ ചർച്ച് ഓഫ് കരോൾട്ടൻ ഇടവക വികാരി റവ.ഷിബി എബ്രഹാമിന്റെ പ്രാർത്ഥനയോടുകൂടി കായിക മത്സരങ്ങൾക്ക് ആരംഭം കുറിച്ചു. സെന്റർ എ പ്രസിഡൻറ്, റവ. ഷൈജു സി ജോയ്, വൈസ് പ്രസിഡൻറ്, എലിസാ ആൻഡ്രൂസ് എന്നിവർ പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നൽകി. ടൂർണമെൻറ് കോഡിനേറ്റർ സെൻ മാത്യു സ്വാഗത പ്രസംഗം നടത്തി. മാർത്തോമാ ചർച്ച് ഒക്ലഹോമ, സെഹിയോൻ മാർത്തോമ ചർച്ച്,…
ഡാളസ് ഐഎസ്ഡി അധ്യാപക സഹായിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മെസ്‌ക്വിറ്റ്(ടെക്‌സസ്) – മെസ്‌ക്വിറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ഡാലസ് ഐഎസ്‌ഡി അധ്യാപകന്റെ സഹായിയുടേതാണെന്നും മരണകാരണം ‘തീർച്ചപ്പെടുത്തിയിട്ടില്ലെന്നും ഡാലസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ സ്ഥിരീകരിച്ചു. ഇതു സംബഡിച്ചു ഔദ്യോഗിക വിശദ്ധീകരണം ഇന്നാണ് പുറത്തുവിട്ടത് ജെന്നിഫർ മെൻഡെസ് ഒലാസ്കോഗയുടെ മൃതദേഹം ഒക്ടോബർ 12-ന് അവരുടെ കാർ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു മൈലിൽ താഴെയുള്ള വനപ്രദേശതു നിന്നും കണ്ടെത്തിയിരുന്നു . ശരീരത്തിന്റെ അവസ്ഥ കണക്കിലെടുത്ത് മെൻഡസിനെ തിരിച്ചറിയാൻ ഒരു മാസമെടുത്തെന്നും ഡിഎൻഎ ടെസ്റ്റ് നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മരണകാരണം ഇപ്പോഴും തീർപ്പായിട്ടില്ല, എന്നിരുന്നാലും മെസ്‌ക്വിറ്റ് പോലീസ് ഈ കേസ് ഇപ്പോഴും കൊലപാതകമാണെന്ന് അന്വേഷിക്കുകയാണ്. ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സെപ്തംബർ അവസാനം 24 കാരിയായ മെൻഡസിനെ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. സെപ്തംബർ 27നാണ് അവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. അന്ന് വൈകുന്നേരം അവൾ ഒരു…
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഐടി പ്രൊഫഷണൽസ് ഫോറം ഏകദിന സമ്മേളനം വൻ വിജയമായി
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പുതുതായി രൂപം കൊണ്ട ഐടി പ്രൊഫഷണൽസ് ഫോറത്തിന്റെ ഏകദിന സമ്മേളനം 2023 നവംബർ 11 ന് പെൻസിൽവേനിയ ഫെയർലെസ് ഹിൽസ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നായി ഏകദേശം എഴുപത് ഐടി പ്രൊഫഷണലുകൾ പങ്കെടുത്തു. രാവിലെ 9.30 മുതൽ രജിസ്‌ട്രേഷൻ ഡെസ്‌ക് പ്രവർത്തിച്ചുതുടങ്ങി. ഡെലിഗേറ്റുകളെ പരസ്പരം പരിചയപ്പെടാൻ സഹായിക്കുന്ന ഒരു ബിൻഗോ ഗെയിം എന്ന പുതിയ ആശയം ഫലവത്തായി. പ്രഭാത ഭക്ഷണ ശേഷം രാവിലെ പ്രാർത്ഥനയോടെയാണ് സെഷനുകൾ ആരംഭിച്ചത്. ആതിഥേയ പള്ളി വികാരി ഫാ. അബു പീറ്റർ സ്വാഗതം ആശംസിച്ചു. ഭദ്രാസന കൗൺസിൽ അംഗം ഫാ. വിജയ് തോമസ് തന്റെ ആമുഖ പ്രസംഗത്തിൽ ഈ പുതിയ ഫോറത്തിന്റെ ലക്ഷ്യങ്ങളും ആദ്യ സമ്മേളനത്തിന്റെ കാര്യ പരിപാടികളും…
ഒരാഴ്ച മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന് യുവാവ്
കോഴിക്കോട്: കോഴിക്കോട് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി സൈനബ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മലപ്പുറം സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. സ്വർണാഭരണങ്ങൾ മോഷ്ടിക്കാനായി കാറിൽ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവാവുമായി തെരച്ചില്‍ നടത്താന്‍ ഗൂഡല്ലൂരിലെത്തി. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരും യാത്ര തുടങ്ങിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. കാറിൽവെച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് യുവാവ് നൽകിയ മൊഴി. കൊലപാതകത്തിൽ ഇയാള്‍ക്ക് ഗൂഡലൂർ സ്വദേശി സുലൈമാൻ എന്ന ആളുടെയും സഹായം ലഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. ഒരാഴ്ച മുൻപാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ(59) കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതിയുടെ…
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; 73-കാരന്‍ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീട് പൂർത്തീകരിക്കാൻ പണം കിട്ടാതായതോടെ വയോധികൻ ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. ശനിയാഴ്ചയാണ് 73 കാരനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമല്ലൂർ ബിജു ഭവനിൽ ഗോപി (73) ആണ് വീടുപണി പൂർത്തിയാക്കാനാകാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തത്. പള്ളത്ത് സന്തോഷ്മുക്ക്-മുതുകുടക്ക റോഡിൽ വീട് നിർമാണത്തിനായി ഇറക്കിയ മെറ്റലിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ലെന്നും അതുകൊണ്ട് താൻ പോകുന്നുവെന്നുമാണ് വയോധികൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ‘വീട് പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനുമുമ്പ് വാർപ്പ് വരെ എത്തിച്ചതാണ്. ഇതുവരെയും വാർപ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലീല ഒരു വർഷമായി പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലാണ്. വൃക്കരോഗിയായ ഗോപിയെ, ഭാര്യയുടെ രോഗവും വീടുപണി തീർക്കാനാവാത്തതിന്റെ വിഷമവും അലട്ടിയിരുന്നതായി മകൾ ബിന്ദുമോൾ പറയുന്നു.…
ചിക്കാഗോ ഇസ്രായേൽ കോൺസുലേറ്റിനു സമീപം വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രകടനം, 100-ലധികം പേർ അറസ്റ്റിൽ
വെസ്റ്റ് മാഡിസൺ (ചിക്കാഗോ): മിഡ്‌വെസ്റ്റ് ഇസ്രായേൽ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപം ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രകടനം നടത്തിയ 100-ലധികം പേരെ അറസ്റ്റ് ചെയ്തതായി ചിക്കാഗോ പോലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന ട്രെയിൻ സ്റ്റേഷനുകളിലൊന്നായ ചിക്കാഗോയിലെ ആക്‌സെഞ്ചർ ടവറിന് അകത്തും പുറത്തും നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിനായി തടിച്ചുകൂടിയത് ഇന്ന് രാവിലെ 10 മണിക്ക് ശേഷം, കെട്ടിട സുരക്ഷയും പോലീസും പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. പലരും അനുസരിച്ചെങ്കിലും മറ്റുള്ളവർ വിസമ്മതിച്ചു, കെട്ടിടത്തിന്റെ എസ്കലേറ്ററിൽ കുത്തിയിരിപ്പ് നടത്തി. പ്രതിഷേധം തുടരുന്നതിനിടെ ഡസൻ കണക്കിന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും അവരെ കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നത് കണ്ടു. ട്രെയിനുകൾ സാധാരണഗതിയിൽ ഓടിക്കൊണ്ടിരുന്നെങ്കിലും പ്രതിഷേധക്കാർ തെക്കൻ എക്സിറ്റ് തടയുകയും മറ്റ് വാതിലുകളിലൂടെ സ്റ്റേഷൻ വിടാൻ യാത്രക്കാരെ നിർബന്ധിക്കുകയും ചെയ്തുവെന്ന് നഗരത്തിലെ യാത്രാ റെയിൽ സംവിധാനമായ മെട്രോയുടെ വക്താവ്…
ജപ്പാനിലെ എക്കാലവും വിശ്വസ്തനായ നായയ്ക്ക് 100 വയസ്സ്
ടോക്കിയോ: ടോക്കിയോയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നിന് പുറത്തുള്ള ഹർലി-ബർലിയിൽ ഒരു നായയുടെ പ്രതിമ നിൽക്കുന്നുണ്ട്.. വിശ്വസ്തതയുടെ പര്യായമായ ആ നായ തലമുറകളോളം പ്രിയപ്പെട്ടവനായി നിലകൊള്ളും. ഈ ആഴ്‌ച ജന്മശതാബ്ദി ആഘോഷിക്കുന്ന ഹച്ചിക്കോ എന്ന നായ, യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹിഡെസാബുറോ യുനോയുടേതായിരുന്നു. വിശ്വസ്തനായ ആ വേട്ടപ്പട്ടി എല്ലാ ദിവസവും തന്റെ യജമാനൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതു നോക്കി ഷിബുയറെയില്‍വേ സ്റ്റേഷനിൽ കാത്തിരിക്കുമായിരുന്നു. യുനോ 1925-ല്‍ അപ്രതീക്ഷിതമായി മരണപ്പെട്ടു. എന്നാല്‍, ഹച്ചിക്കോ പതിവുപോലെ എന്നും റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കും. 1935 മാർച്ചിൽ മരിക്കുന്നതുവരെ ഏകദേശം 10 വർഷത്തോളമാണ് യുനോയ്‌ക്കായി റെയില്‍വേ സ്റ്റേഷനില്‍ ആ നായ കാത്തിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ സ്കോട്ട്ലൻഡിലെ “ഗ്രേഫ്രിയേഴ്സ് ബോബി” എന്ന കഥയ്ക്ക് സമാനമായ കഥയാണ് ഹച്ചിക്കോയുടേത്. നായയുടെ മരണത്തിന് തൊട്ടുമുമ്പ്, അതായത് 1934-ൽ അതിന്റെ പ്രതിമ നിർമ്മിക്കാൻ നാട്ടുകാര്‍ തീരുമാനമെടുത്തു. അങ്ങനെ 1948-ലാണ് പ്രതിമ…
