ഡാളസ് ഓഐസിസി അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് സ്വീകരണം നൽകുന്നു ഒക്ടോബർ 27നു

ഡാളസ്:ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ് ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  വീക്ഷണം ദിനപത്രത്തിലെ എംപിയും മുൻ കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് സ്വീകരണം നൽകുന്നു. ഒക്ടോബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗാർലാൻഡ് ഇന്ത്യ ഗാർഡൻസ്  റസ്റ്റോറന്റിൽ (433 w interstate 30 garland Texas) വച്ചാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത് .എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബോബൻ കൊടുവത്ത്. റോയ് കൊടുവത്തു .പ്രദീപ് നാഗർകോവിലിൽ, പി പി ചെറിയാൻ, സജി ജോർജ് ,തോമസ് രാജൻ എന്നിവർ അറിയിച്ചു. പ്രദീപ് നാഗർകോവിലിൽ (ഡാളസ് ചാപ്റ്റർ പ്രസിഡന്റ്) 469 449 1905 തോമസ് രാജൻ (ഡാളസ് ചാപ്റ്റർ സെക്രട്ടറി)  214 287 3135

രാശിഫലം (25-10-2023 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഏറെ വെല്ലുവിളികളും തടസങ്ങളും നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കുക. കന്നി: നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇന്ന് സാധിച്ചേക്കും. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പ് ഉളവാക്കിയേക്കും. പ്രണയം നിങ്ങളെ ഏറെ ആഹ്ലാദത്തിലാക്കുമെങ്കിലും ചുറ്റുപാടുകളില്‍ നിന്നും സമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കുന്ന മാനസിക പ്രയാസങ്ങള്‍ കുറയ്‌ക്കും. തുലാം: ഇന്ന് ഏറെ ഗുണകരമായ ദിവസമാണ്. സുഹൃത്തിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചേക്കും. ഒരു തടസവും കൂടാതെ ഒരു പുതിയ സംരംഭം തുടങ്ങാൻ കഴിയും. കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷത്തോടെ പ്രവര്‍ത്തിക്കാനാകില്ല. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അതൃപ്‌തിക്ക് കാരണമുണ്ടാകും. പുതിയ ജോലിയ്‌ക്കായി ശ്രമം നടത്തും. പുതിയ ജോലി…

ജനിച്ച് ആറാം മാസം കോവിഡ് മൂലം അമ്മയെ നഷ്ടപ്പെട്ട സഞ്ചനമോള്‍ ‘അമ്മ’യെന്ന് എഴുതി അക്ഷര ലോകത്തേക്ക് പ്രവേശിച്ചു

എടത്വ: കോവിഡ് മൂലം ആറാം മാസം അമ്മ നഷ്ടപ്പെട്ട സഞ്ചനമോൾ ആദ്യാക്ഷരം കുറിച്ചു.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറിയും തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ മാനേജരുമായ റവ.ഫാദർ വില്യംസ് ചിറയത്ത് നെൽമണി താലത്തിൽ സഞ്ചനയുടെ ചൂണ്ടുവിരൽ പിടിച്ച് ‘അമ്മ’ യെന്ന് എഴുതിപ്പിച്ചപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു; ഒപ്പം തൊഴുകൈകളുമായി മുത്തച്ഛി വത്സലയും അരികിൽ ചേർന്ന് നിന്നു. ആദ്യാക്ഷരം കുറിക്കുന്നതിന് മുന്നോടിയായി സൗഹൃദ നഗർ വാലയിൽ ബെറാഖാ ഭവനിൽ നടന്ന പ്രാർത്ഥന ശുശ്രൂഷ ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. അജോയി കെ വർഗ്ഗീസ്,തോമസ്ക്കുട്ടി പാലപറമ്പിൽ, പി.ഡി സുരേഷ്, ശ്രീജയൻ മറ്റത്തിൽ, ഡാനി തോമസ് എന്നിവർ പ്രസംഗിച്ചു. അറിവിൻ്റെ ലോകത്തേക്ക് പിച്ചവെച്ച സജ്ഞനയ്ക്ക് സമ്മാനങ്ങളും പുതുവസ്ത്രവും കൈമാറി. 2021…

ക്രിക്കറ്റെർ ബിഷൻ ബേദിയുടെ നിര്യാണത്തിൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ക്ലബ് അനുശോചനം രേഖപ്പെടുത്തി

ഡാളസ്: ഇന്ത്യൻ ക്രിക്കറ്റ് ലെഗ് സ്പിൻ ഇതിഹാസവും, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ആയിരുന്ന ബിഷൻ സിംഗ് ബേദിയുടെ നിര്യാണത്തിൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ക്ലബ് തിങ്കളാഴ്ച വൈകീട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍, ക്ലബ് വൈസ് പ്രസിഡന്റ് ബിനോയ് സാമുവേൽ, അഡ്വൈസറി ബോർഡ് അംഗം എബിൻ വർഗീസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. 1967 മുതൽ 1979 വരെ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള ബേദി, 67 ടെസ്റ്റുകളിലും,10 ഏകദിനങ്ങളിലും ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ 28.71 ശരാശരിയിൽ 266 എന്ന നിലയിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർ ആയി മാറിയിരുന്നു ബേദി. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ 22 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ബേദി, മൂന്ന് വിദേശ രാജ്യങ്ങളിലെ വിജയങ്ങൾ ഉൾപ്പെടെ ആറ് വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്.…

ഗാസയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം: ഇന്തോനേഷ്യൻ ആശുപത്രിയുടെ നില പരുങ്ങലില്‍; മാസം തികയാതെ പ്രസവിച്ച 130 കുഞ്ഞുങ്ങൾ അപകടത്തിൽ

ഇസ്രായേലും ഫലസ്തീൻ തീവ്രവാദി സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധത്തെതുടര്‍ന്ന് വടക്കൻ ഗാസയിലെ ഏറ്റവും വലിയ ഇന്തോനേഷ്യൻ ആശുപത്രി ഒക്ടോബർ 24 ചൊവ്വാഴ്ച പുലർച്ചെ വൈദ്യുതി നിലച്ചതിനെത്തുടർന്ന് ഇരുട്ടിൽ മുങ്ങി. ഇന്ധനം തീർന്നതിനെത്തുടർന്ന് പവർ പ്ലാന്റ് പ്രവർത്തനം നിർത്തിയതുമൂലം മാസം തികയാതെ പ്രസവിച്ച 130ഓളം കുഞ്ഞുങ്ങള്‍ മരണ ഭീഷണിയിലായി. ഗാസയിലെ അക്രമാസക്തമായ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ ഡസൻ കണക്കിന് ആളുകൾ ആശുപത്രിയിൽ എത്തിയ സമയത്തുതന്നെ വൈദ്യുതി നിലച്ചു. ബീറ്റ് ലാഹിയ മേഖലയിലെ ഒരു ഇന്തോനേഷ്യൻ ആശുപത്രി പൂർണ്ണ ഇരുട്ടിൽ മുങ്ങിയതായി സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ കാണിക്കുന്നു. ഇസ്രായേൽ പ്രതിരോധ മന്ത്രി ഒക്ടോബർ 9 തിങ്കളാഴ്ച “സമ്പൂർണ ഉപരോധം” പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഗാസയിലെ വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ വിച്ഛേദിച്ചത്. ഇന്തോനേഷ്യൻ ആശുപത്രിയിലെ വൈദ്യുതി മുടക്കം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും, അറബ് രാജ്യങ്ങളോടും ഐക്യരാഷ്ട്രസഭയോടും ആശുപത്രിയിലെ…

നിര്‍ധന കുടുംബങ്ങള്‍ക്കായി ആര്‍ എസ് എസിന്റേയും സേവാഭാരതിയുടെയും സഹായ ഹസ്തം; പാലക്കാട് അഞ്ച് വീടുകള്‍ക്ക് തറക്കല്ലിട്ടു

പാലക്കാട്: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ആർ.എസ്.എസും സേവാഭാരതിയുടെയും രംഗത്ത്. പാലക്കാട് നിർധനരായ അഞ്ച് കുടുംബങ്ങൾക്കായി നിര്‍മ്മിക്കുന്ന അഞ്ച് വീടുകള്‍ക്കുള്ള ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും നടന്നു. ഇലപ്പള്ളി പണ്ടാരക്കാവിൽ കിഷോർ ഭാർഗവൻ ഉദാരമായി നൽകിയ 25 സെന്റ് സ്ഥലത്താണ് ഈ അഞ്ച് പുതിയ വീടുകൾ നിർമിക്കുന്നത്. ഈ സംരംഭത്തിന്റെ ഉദ്ഘാടനം ആർഎസ്എസ് പ്രാന്ത കാര്യവാഹക് കെ.പി.രാധാകൃഷ്ണൻ നിർവഹിച്ചു. ഭവന പദ്ധതിക്ക് പുറമെ വിവിധ ഉപജീവനമാർഗങ്ങൾക്ക് അവസരമൊരുക്കി സ്ത്രീശാക്തീകരണത്തിനായി പ്രദേശത്ത് ഒരു സേവാകേന്ദ്രവും സ്ഥാപിക്കുന്നുണ്ട്. ആറു മാസത്തിനകം ഈ വീടുകളുടെ നിർമാണം പൂര്‍ത്തിയാക്കും. ആർഎസ്എസ് വിഭാഗ് സംഘ് ചാലക് വി കെ സോമസുന്ദരം, വിഭാഗ് പ്രചാരക് എ ഗോപാല കൃഷ്ണൻ, മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: കേരളീയത്തിന്റെ പ്രദർശനങ്ങൾക്കു തുടക്കം കുറിച്ച് മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്കു തുടക്കം. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി മാനവീയം വീഥിയിലെ ചുമരിൽ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്സിബിഷനു മുന്നോടിയായാണ് മാനവീയം വീഥിയിൽ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ എന്ന പേരിൽ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിനു തുടക്കമിട്ടത്. നവംബർ ഒന്നോടെ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ പ്രദർശനത്തിന്റെ ഭാഗമായ ഗ്രാഫിറ്റി രചന പൂർത്തിയാകും. കേരളീയത്തിന്റെ ലോഗോയും ബ്രാൻഡ് ഡിസൈന്റെ നിറവും രൂപകൽപന ചെയ്ത കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപകനായ ബോസ് കൃഷ്ണമാചരിയാണ് മ്യൂറൽ എക്സിബിഷൻ ക്യൂറേറ്റ് ചെയ്യുന്നത്. അനുപമ ഇല്യാസ്, അക്ഷയ കെ. സുരേഷ്, പി.എസ്.ജലജ, പി.എസ്.ജയ, ഹെൽന മെറിൻ ജോസഫ്, ഹിമ ഹരിഹരൻ, മറിയം ജാസ്മിൻ, മോണ ഇസ, സബിത കടന്നപ്പള്ളി, സാറ…

കേരളീയം 2023-ലെ എല്ലാ പ്രദര്‍ശനങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും: മന്ത്രി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്സോണിലേക്കു കെ.എസ്.ആർ.ടി.സി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും…

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാം, ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരം കരമന പുഴയിലെ വള്ളക്കടവ് സ്റ്റേഷനിൽ നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ, കാറ്റിന്റെ വേഗത ക്രമേണ മണിക്കൂറിൽ 120-130 കിലോമീറ്ററായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇടയ്ക്കിടെയുള്ള കാറ്റ് മണിക്കൂറിൽ 140 കിലോമീറ്റർ വരെ എത്തും. അർദ്ധരാത്രിയിൽ ശക്തമായ കാറ്റിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്.

മുഗൾ മസ്ജിദിൽ പ്രാർത്ഥന അനുവദിക്കാത്തതിനെതിരായ ഹർജി ഹൈക്കോടതി ഡിസംബർ ഒന്നിന് പരിഗണിക്കും

ന്യൂഡൽഹി: 2022 മെയ് 13 ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഉദ്യോഗസ്ഥർ “തികച്ചും നിയമവിരുദ്ധവും ഏകപക്ഷീയവും വേഗതയേറിയതുമായ രീതിയിൽ” പള്ളിയിലെ നമസ്‌കാരം പൂർണ്ണമായും നിർത്തിയതായി ആരോപിച്ച് ഡൽഹി വഖഫ് ബോർഡ് നിയോഗിച്ച മുഗൾ മസ്ജിദിന്റെ മാനേജിംഗ് കമ്മിറ്റി കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം വരെ പള്ളിക്കുള്ളിൽ പ്രാർത്ഥനകൾ പതിവായി നടത്തിയിരുന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ എം സുഫിയാൻ സിദ്ദിഖി പറഞ്ഞു. അടുത്തിടെ, സംരക്ഷിത സ്മാരകങ്ങൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രാർത്ഥന അനുവദിക്കുന്നത് സംബന്ധിച്ച നയം വ്യക്തമാക്കാൻ കോടതി എഎസ്‌ഐയോട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത മസ്ജിദ് കുത്തബ് മിനാർ അതിർത്തിക്കുള്ളിലാണെന്നും അതിനാൽ സംരക്ഷിത പ്രദേശത്താണെന്നും അവിടെ പ്രാർത്ഥന അനുവദിക്കാനാവില്ലെന്നും ഹർജിയ്ക്കുള്ള മറുപടിയിൽ എഎസ്ഐ പറഞ്ഞു. മുഗൾ മസ്ജിദിൽ ആരാധന അനുവദിക്കുന്നത് “ഒരു മാതൃകയാക്കുക മാത്രമല്ല, അത് മറ്റ് സ്മാരകങ്ങളെയും ബാധിച്ചേക്കാം” എന്ന് എഎസ്ഐ മുന്നറിയിപ്പ് നൽകി.…