ഫണ്ടിംഗ് അപര്യാപ്തത: രണ്ട് ദശലക്ഷം ദുർബലരായ അഫ്ഗാനികൾക്കുള്ള റേഷൻ യുഎൻ ഭക്ഷ്യ ഏജന്‍സി വെട്ടിക്കുറച്ചു

യുണൈറ്റഡ് നേഷന്‍സ്: ഫണ്ടിന്റെ അപര്യാപ്ത മൂലം ഏകദേശം രണ്ട് ദശലക്ഷം അഫ്ഗാൻ പൗരന്മാർക്ക് റേഷൻ കുറയ്ക്കാൻ നിർബന്ധിതരാകുമെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (World Food Program – WFP) പ്രഖ്യാപനം നടത്തി. 2023 മാർച്ച് 1 മുതൽ ആരംഭിച്ച ഈ വെട്ടിക്കുറവുകൾ ഇതിനകം തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന അഫ്ഗാന്‍ കുടുംബങ്ങളുടെ ഭാരം വർദ്ധിപ്പിച്ചു. WFP അഫ്ഗാനിസ്ഥാനിൽ അതിന്റെ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് $220 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് കമ്മിയാണ് നേരിടുന്നത്. രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്ഷുബ്ധത, അന്താരാഷ്ട്ര സൈനികരുടെ പിൻവലിക്കൽ, COVID-19 പാൻഡെമിക്കിനു ശേഷം രാജ്യത്ത് നിലനിൽക്കുന്ന പ്രതിസന്ധി എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സങ്കീർണ്ണമായ പരസ്പര ബന്ധത്തിന്റെ ഫലമാണ് ഈ ഭയാനകമായ പ്രതിസന്ധി. ഈ കുറവുകൾ ഓരോ കുടുംബത്തിനും ദിവസേന 1,500 കലോറി മാത്രമേ ലഭിക്കുന്നുള്ളൂ, അവരുടെ അടിസ്ഥാന പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ…

നെഹ്‌റു മെമ്മോറിയൽ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം എന്ന് പുനർനാമകരണം ചെയ്യാൻ പ്രസിഡന്റ് മുർമു അനുമതി നൽകി

ന്യൂഡൽഹി: നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി പുനർനാമകരണം ചെയ്യുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പ്രകാരമാണ് ഈ തീരുമാനം. “1961-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ (ബിസിനസ്സ് അനുവദിക്കൽ) ചട്ടങ്ങൾ അനുസരിച്ച്, ‘സാംസ്കാരിക മന്ത്രാലയം (സംസ്കൃതി ​​മന്ത്രാലയ)’ വിഭാഗത്തിന് കീഴിലുള്ള രണ്ടാമത്തെ ഷെഡ്യൂൾ, എൻട്രി 9, ഇപ്പോൾ ഇങ്ങനെ വായിക്കും. മുമ്പത്തെ ‘നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി’ക്ക് പകരം ‘പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയവും ലൈബ്രറിയും,” ഓഗസ്റ്റ് 30-ലെ വിജ്ഞാപനത്തിൽ പറയുന്നു. ജൂൺ മധ്യത്തിൽ എൻഎംഎംഎൽ സൊസൈറ്റിയുടെ പ്രത്യേക സെഷനിലാണ് പേര് മാറ്റം ആദ്യമായി നിർദ്ദേശിച്ചത്. പിഎംഎംഎൽ സൊസൈറ്റി എന്ന പുതിയ പേര് സ്വീകരിക്കാൻ സൊസൈറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയെ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയാക്കി…

വിദ്യാര്‍ത്ഥിയായ കണ്ണനും കുടുംബത്തിനും ഓണ സമ്മാനമായി സുരേഷ് ഗോപി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് നടത്തി

തൃപ്രയാര്‍: നാട്ടിക എസ്‌.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക്‌ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്‍ സുരേഷ്‌ ഗോപി ‘ഗോവിന്ദം’ എന്ന്‌ പേരിട്ടു നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മം സുരേഷ്‌ ഗോപി നിര്‍വഹിച്ചു. എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമാണ്‌ വീട് നിര്‍മ്മിച്ച് നല്‍കിയത്. പുതിയ വീട്ടിലേക്ക്‌ ഭഗവാന്‍ കൃഷ്ണന്റെ വിഗ്രഹവുമായി പ്രവേശിച്ച സുരേഷ്ഗോപി നിലവിളക്ക്‌ കൊളുത്തി പാലുകാച്ചല്‍ ചടങ്ങ്‌ നടത്തി. പാല്‍പ്പായസം ഗണപതി ഭഗവാന് സമര്‍പ്പിച്ചു. വീടു പണിക്ക്‌ വന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഓണക്കോടി സമ്മാനിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ്‌ പി.എന്‍ ഉണ്ണിരാജന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌.എന്‍ ട്രസ്റ്റ് സ്കൂളിലെ എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ശലഭജ്യോതിഷ്‌, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ അഡ്വ.കെ.കെ അനീഷ്കുമാര്‍, ഭഗീഷ്‌ പൂരാടന്‍, രശ്മി ഷിജോ, ഗ്രീഷ്യ സുഖലേഷ്‌, സെന്തില്‍ കുമാര്‍, സുരേഷ്‌ ഇയ്യാനി, എസ്‌ എന്‍.ഡി.പി യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്ണന്‍…

ഗുരുക്കന്മാര്‍ ഒരുപാടുണ്ടെങ്കിലു ശ്രീനാരായണ ഗുരുദേവനാണ് നമ്മുടെ ഗുരു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത്‌ ഗുരുക്കന്മാര്‍ ഒരുപാടുണ്ടെങ്കിലും ഗുരു എന്നാല്‍ നമുക്ക്‌ ശ്രീനാരായണ ഗുരുദേവന്‍ മാത്രമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 169-ാമത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച്‌ ചെമ്പഴന്തി ഗുരുകുലത്തില്‍ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന്‌ മായ്ക്കാനാവാത്തതാണ്‌ ഗുരുവചനങ്ങള്‍. കേരളത്തിന്റെ ചരിത്രത്തിന്‌ ശ്രീനാരായണഗുരുവിന്റെ ചരിത്രത്തില്‍ നിന്ന്‌ വേറിട്ട്‌ നിലനില്‍പ്പില്ല. എല്ലാം ഒന്നേയുള്ളൂ എന്ന മനുഷ്യത്വ സമീപനത്തിലൂടെ ഒരുജാതി, ഒരുമതം എന്ന്‌ പ്രഖ്യാപിച്ച മഹാമനീഷിയാണ്‌ ഗുരുദേവന്‍. അന്ധകാര നിബിഢമായിരുന്ന കേരളത്തെ അദ്ദേഹം വെളിച്ചത്തിലേക്ക്‌ നയിച്ചു. മാറ്റിനിറുത്തപ്പെട്ടവര്‍ക്ക്‌ മനുഷ്യത്വം നല്‍കി. അവര്‍ണര്‍ക്ക്‌ തൊട്ടുകൂടായയയ്ക്ക്‌ പുറമെ വലിയ നികുതിയും പേറേണ്ടിവന്നു. മഹാഭൂരിപക്ഷത്തിനും ജീവിതം അസമത്വം നിറഞ്ഞതായിരുന്നു. അതിനെയാണ്‌ ഗുരു മാറ്റിമറിച്ചത്‌. രാജ്യത്തിന്റെ പലഭാഗത്തും മതവിദ്വേഷവും വംശഹത്യയും തുടരുന്ന കാലമാണിത്‌. ജാതി ആക്രമണങ്ങള്‍ നടക്കുന്നു. വംശവിദ്വേഷത്തില്‍ സ്ത്രീകളെ ബലാത്സംഗം ചെയുന്നു, നഗ്നരാക്കി നടത്തുന്നു. ഇതൊക്കെ കേരളത്തില്‍ സംഭവിക്കാത്തതിന്‌ പിന്നില്‍ ശ്രീനാരായണ ഗുരുദേവന്‍ അടക്കമുള്ള നവോത്ഥാന…

റവ. ഇ. ജെ ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു

ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരനും, സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ. ദിവ്യശ്രീ. റവ. ഇ. ജെ. ജോർജ് കശീശായുടെ (95 ) വേർപാടിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു. കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു. കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട , കൈതക്കോട്, കറ്റാനം,…

ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 1 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾ നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ആസ്വദിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. കച്ചവടത്തില്‍ നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ നിങ്ങൾക്ക്‌ സാധ്യതയുണ്ട്. കന്നി: ബിസിനസ്സ്‌ പങ്കാളികളില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസ്സിന്‍റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക. തുലാം: നിങ്ങളുടെ സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യ രചനയിലാണ് നിങ്ങള്‍ക്ക് താത്‌പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദ്ദാന്തരീക്ഷം നിങ്ങളുടെ ഉൽപ്പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക…

ഐക്യം ഊട്ടിയുറപ്പിക്കാനും ലോഗോ അനാച്ഛാദനം ചെയ്യാനും ഇന്ത്യൻ നേതാക്കൾ മുംബൈയിൽ ഒത്തുകൂടി

മുംബൈ: 2024ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെതിരായ തന്ത്രം ഉറപ്പിക്കുന്നതിനും പ്രാദേശിക വ്യത്യാസങ്ങൾക്കിടയിലും തങ്ങളുടെ ലക്ഷ്യ ഐക്യം അറിയിക്കുന്നതിനുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) യുടെ നേതാക്കൾ വ്യാഴാഴ്ച മുംബൈയിൽ എത്തിത്തുടങ്ങി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരോടൊപ്പം മുൻനിര നേതാക്കളും സഖ്യ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ‘ഇന്ത്യ’ നേതാക്കൾ വെള്ളിയാഴ്ച ഔപചാരിക ചർച്ചകൾ നടത്തുമെങ്കിലും, പല പാർട്ടികളുടെയും നേതാക്കളുടെ വരവ് തങ്ങളുടെ സഖ്യത്തിന്റെ ശക്തി ഉറപ്പിക്കാൻ രാഷ്ട്രീയ ഗ്രൂപ്പിംഗ് ഒരുങ്ങുന്നതായി കാണിച്ചു. പട്‌നയിലും ബംഗളൂരുവിലുമായി നടന്ന പ്രാരംഭ യോഗങ്ങൾക്ക് ശേഷം ഇന്ത്യൻ നേതാക്കളുടെ മൂന്നാമത്തെ യോഗം സഖ്യത്തിന്റെ ലോഗോ…

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് എസി മൊയ്തീന് ഇഡിയുടെ പുതിയ സമൻസ്

കൊച്ചി: കോടികളുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച (ഓഗസ്റ്റ് 31) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻ കേരള തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജൻസി വീണ്ടും സമൻസ് അയച്ചു. അദ്ദേഹത്തോട്, തിങ്കളാഴ്ച (സെപ്റ്റംബർ 4 ന്) കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനായി പത്തു വർഷത്തിലേറെ പഴക്കമുള്ള ആദായനികുതി റിട്ടേൺ രേഖകൾ ഹാജരാക്കാനും മൊയ്തീനോട് ഇ ഡി നിർദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ന് (ആഗസ്റ്റ് 31) രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി മൊയ്തീന് കഴിഞ്ഞ വെള്ളിയാഴ്ച സമൻസ് അയച്ചിരുന്നുവെങ്കിലും തനിക്ക് കഴിയില്ലെന്ന് കാണിച്ച് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ…

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ ജന്മദിനാചരണം സെപ്റ്റംബർ 2ന്

എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ 50-ാം ജന്മദിനാചരണം കുട്ടനാട് നേച്ചർ സൊസൈറ്റി, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2ന് രാവിലെ 9മണിക്ക് നടക്കും. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനോടൊപ്പം ആൻ്റപ്പൻ അമ്പിയായം നട്ടുവളർത്തിയ വ്യക്ഷചുവട്ടിൽ പരിസ്ഥിതി പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേരും. സംസ്ഥാന വനമിത്ര അവാർഡ്‌ ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ.വിനോദ് വർഗ്ഗിസ് സന്ദേശം നല്കും.കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിക്കുമെന്ന് ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ അറിയിച്ചു. നിരവധി വൃക്ഷങ്ങളാണ് എടത്വ ഗ്രാമത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായ ആന്റപ്പൻ അമ്പിയായം നട്ടിട്ടുള്ളത്. 2010-ൽ…

പാലോളി അഴിമതിയുടെ നിഴൽ വീഴാത്ത നേതാവ്: ഡോ. സിദ്ദീഖ് അഹമ്മദ്

കോഴിക്കോട്: രണ്ട് തവണ മന്ത്രിയായിട്ടും അഴിമതിയുടെ നിഴൽ വീഴാത്ത ജനനായകനാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടിയെന്ന് പ്രമുഖ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്. ഉയിരും ഉശിരും പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജനനായകനായ അദ്ദേഹം ഇ എം എസ്, എ കെ ജി, ഗൗരിയമ്മ തുടങ്ങിയ മുൻനിര നേതാക്കളുടെ പിൻഗാമിയാണെന്നും സിദ്ദീഖ് അഹമ്മദ് പറഞ്ഞു. തൻ്റെ ക്ഷണം സ്വീകരിച്ച് തന്റെ വീട്ടിൽ പാലോളി എത്തിയ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഡോ. സിദ്ദീഖ് പാലോളിയുടെ കറ പുരളാത്ത പൊതുജീവിതത്തെക്കുറിച്ച് സൂചിപ്പിച്ചത്. ജീവിതത്തി​ൻ്റെ മുഖ്യ ധാരയിൽ നിന്ന്​ ആട്ടിയകറ്റപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ വേദനയായിരുന്നു അദ്ദേഹത്തി​ന്റെ ആശങ്ക. അവർക്കു വേണ്ടി സമർപ്പിക്കുകയായിരുന്നു ആ ജീവിതം. സ്വന്തമായി ഒന്നും കൂട്ടിവെക്കാതെ മറ്റുള്ളവന്​ വേണ്ടി ഉരുകിത്തീരുന്ന ജീവിതത്തിന്​ ഇന്നും കത്തുന്ന വിളക്കി​ൻ്റെ തെളിച്ചമുണ്ട്​. മലപ്പുറത്ത്​ ഇടതു രാഷ്​ട്രീയം അപ്രാപ്യമായിരുന്ന കാലത്താണ്​ പാലോളി…