റോയൽ എൻഫീൽഡ് റൈഡർ മാനിയ 2022 നവംബർ 18 മുതൽ 20 വരെ

കൊച്ചി: മോട്ടോർസൈക്ലിംഗ്, സംഗീതം, കല എന്നിവ സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയ 2022 നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കപ്പെടുന്ന ആവേശകരമായ മോട്ടോർസൈക്കിൾ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിൽ രാജ്യത്തുടനീളമുള്ള മികച്ച റൈഡർമാർ, കലാകാരന്മാർ, സംഗീതജ്ഞർ, കഥാകാരന്മാർ എന്നിവർ‍ക്കൊപ്പം സംഗീതം, കല, പൈതൃകം, പ്രചോദനം, പോപ്പ് സംസ്കാരം എന്നിവ സമന്വയിക്കും. റൈഡർ മാനിയ 2022 ചില ആവേശകരമായ മോട്ടോർസൈക്കിൾ അനുഭവങ്ങളുടെയും സംഗീതത്തിന്റെയും മികച്ച മിശ്രിതമായാണ് അവതരിപ്പിക്കുന്നത്. ഈ വർഷത്തെ റൈഡർ മാനിയ മോട്ടോത്രിൽ, മോട്ടോവിൽ, മോട്ടോസോണിക്, മോട്ടോഷോപ്പ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് നടക്കുക. ഇവയ്ക്കു പുറമെ, മോട്ടോർസൈക്ലിങ് രംഗത്തെ പ്രചോദനാത്മകമായ കഥകൾ പങ്കിടുന്ന മോട്ടോറീൽ എന്ന പരിപാടിയും റൈഡർ മാനിയ 2022 ന്റെ ഭാഗമാകും. മോട്ടോത്രിൽ: ഇന്ത്യയിലെ ആദ്യത്തെ ഡാക്കാർ റാലിയിൽ പങ്കെടുത്ത സി എസ്…

എൻഐഐഎസ്ടി ഡയറക്ടറായി സി. ആനന്ദരാമകൃഷ്ണൻ ചുമതലയേറ്റു

തിരുവനന്തപുരം: എഞ്ചിനീയറിംഗിലും ഭക്ഷ്യ സംസ്കരണത്തിലും വിദഗ്ധനായ സി. ആനന്ദരാമകൃഷ്ണൻ തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻഐഐഎസ്ടി) ഡയറക്ടറായി വെള്ളിയാഴ്ച ചുമതലയേറ്റു. ഡോ. ആനന്ദരാമകൃഷ്ണൻ എൻഐഐഎസ്ടി ഡയറക്ടറായി ചുമതലയേൽക്കുന്നതിനുമുമ്പ് മൈസൂരിലെ സിഎസ്ഐആർ-സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎഫ്ടിആർഐ) ഫുഡ് എൻജിനീയറിങ് വിഭാഗത്തിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായിരുന്നു. യുകെയിലെ ലോബറോ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയിട്ടുള്ള അദ്ദേഹം, 2016 മുതൽ 2022 വരെ തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെന്റ് (NIFTEM-T) ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫുഡ് ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ നിയന്ത്രിതവും ലക്ഷ്യവുമായ പ്രകാശനത്തിനായി എഞ്ചിനീയറിംഗ് ചെയ്ത നാനോ, മൈക്രോ സ്കെയിൽ ഡെലിവറി സിസ്റ്റങ്ങളുടെ രൂപകൽപ്പന, 3D ഫുഡ് പ്രിന്റിംഗ്, എഞ്ചിനീയറിംഗ്…

ഗവര്‍ണ്ണറെ കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവ്വകലാശാലകളുടെയും ഏക ചാൻസലർ എന്ന നിലയിൽ ഗവർണറെ നീക്കാൻ തീരുമാനിച്ചതിന് ശേഷം, കലാ-സാംസ്‌കാരിക സർവ്വകലാശാലയായ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ സർക്കാർ വ്യാഴാഴ്ച തീരുമാനമെടുത്തു. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചാൻസലറായി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി സർവകലാശാലയുടെ ചട്ടങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പുറത്തിറങ്ങി. സർക്കാർ ചട്ടങ്ങളിലെ ക്ലോസ് 4.25.0 ഭേദഗതി ചെയ്യുകയും സർവ്വകലാശാലയുടെ ചാൻസലർ ‘സ്‌പോൺസറിംഗ് ബോഡി നിയമിക്കുന്ന ചാൻസലർ’ ആയിരിക്കുമെന്ന വ്യവസ്ഥ അവതരിപ്പിക്കുകയും ചെയ്തു. മറ്റ് സർവ്വകലാശാലകളിലെ ചാൻസലർമാരുടെ നിയമനത്തിലും സംസ്ഥാന സർക്കാർ സമാനമായ രീതി സ്വീകരിച്ചിരുന്നു. സ്ഥാപനത്തിന്റെ ഭരണ സംവിധാനവും മാനേജ്‌മെന്റ് ഘടനയും പൂർണമായും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ഭരണസംവിധാനവും മാനേജ്‌മെന്റ് ഘടനയും കേരള സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അതിനുള്ള നിയമങ്ങളും ഉത്തരവുകളും അവസരങ്ങൾക്കനുസരിച്ച് പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം…

ചാൻസലറെ മാറ്റാനുള്ള ഓർഡിനൻസില്‍ ഗവര്‍ണ്ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഓർഡിനന്‍സില്‍ ഒപ്പിടാതെ ഗവർണർ തീരുമാനം നീട്ടി വെക്കുകയോ രാഷ്ട്രപതിയുടെ തീരുമാനത്തിന് അയക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണ്ണറുടെ ഒപ്പിനായി ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവനിലേക്ക് അയക്കും. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ തക്ക കാരണം ഓര്‍ഡിനന്‍സില്‍ ഇല്ലാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സിലെ വിഷയത്തില്‍ കേന്ദ്രത്തിന്‍റെ വിശദീകരണമോ രാഷ്ട്രപതിയുടെ അനുമതിയോ ആവശ്യമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കാം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരും. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാലും ബില്ല് കൊണ്ടുവരുന്നതില്‍ തടസമില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ബുധനാഴ്ച ചേരുന്ന മന്ത്രി സഭായോഗത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തിന്‍റെ തീയതി തീരുമാനിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഗവർണറെ 14 സര്‍‌വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലർമാരായി…

വി സി നിയമനത്തിൽ നിയമപ്രശ്‌നമുണ്ടെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഡോ. സിസക്കെതിരെ ഹർജി നൽകാൻ സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വിസി നിയമനത്തിന് സർക്കാര്‍ നിര്‍ദ്ദേശിച്ചവരുടേയും ഡോ. സിസ തോമസിന്റേയും യോഗ്യതയെക്കുറിച്ച് ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. വി സിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും എന്നാല്‍ സിസ തോമസിനെ ഗവര്‍ണ്ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ ഹർജിയില്‍ പറയുന്നത്. നിയമ വിരുദ്ധമായ ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിയമനം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹർജി പരിഗണിച്ചപ്പോള്‍ കോടതി തള്ളിയിരുന്നു. വിസി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശിപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ ചുമതല…

എംഡിഎംഎയുമായി ആൽബം നടൻ ഉള്‍പ്പടെ രണ്ടു പേരെ അറസ്റ്റു ചെയ്തു

തൃശൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ആൽബം താരം ഉൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ. കോടാലി മോനോടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ അരുൺ, മൂന്ന് മുറി ഒമ്പതുങ്ങള്‍ അമ്പലപ്പാടൻ വീട്ടിൽ നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്. അറസ്റ്റിലായവരിൽ അരുൺ ചില മലയാളം സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ കൊരട്ടി സ്റ്റേഷന്‍ പരിധിയില്‍ വെച്ച് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുളള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും കൊരട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ഇടക്കാല അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾക്ക് ഫോമയുടെ അഭിനന്ദനങ്ങൾ

ന്യൂയോർക്ക് : 2022 ഇടക്കാല തെരഞ്ഞെടുപ്പ് യു എസ് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂര്‍ത്തമാകുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആറു മലയാളികള്‍ മിന്നുന്ന പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ച്ച വയ്ച്ചത് . ഫോമയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്, ഫോമാ മുൻപോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായ യുവജനങ്ങളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ദൗത്യത്തിന് ആവേശം പകരുന്ന വൻവിജയങ്ങളാണ് മലയാളികളായ കെവിൻ തോമസ്, കെവിൻ ഓലിക്കൽ, കെ.പി. ജോർജ്, റോബിൻ ജെ ഇലക്കാട്, ജൂലി മാത്യൂസ്, സുരേന്ദ്രൻ കെ പട്ടേൽ എന്നിവരുടെയെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു, ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും മത്സരിച്ച കെവിൻ തോമസ്, ഇല്ലിനോയ് സംസ്ഥാനത്തിന്റെ ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെവിന്‍ ഓലിക്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി. ജോര്‍ജ്, മിസൗറി…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ 20): ജോണ്‍ ഇളമത

ഫ്ളോറന്‍സ്‌ റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായിരുന്ന കാര്‍ഡില്‍ ഡി മെഡിസി, ലിയോ പത്താമന്‍ എന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെടുന്നു. എല്ലാം പെട്ടെന്നായിരുന്നു. മെഡിസി ഫാമിലിയിലെ ബന്ധുക്കാരും സുഹൃത്തുക്കളുമായ കര്‍ദിനാള്‍ തിരുസംഘം ഒത്തുനിന്നപ്പോള്‍ കര്‍ഡിനല്‍ ഡി ജിയോവാനിയെ കോണ്‍ക്ലേവിലെ വെള്ളപ്പുക പോപ്പാക്കി എതിരേറ്റു. നന്നേ ചെറുപ്പം. പോപ്പ്‌, മുപ്പത്തിയേഴ്‌ വയസ്സ്‌! ആ പ്രായത്തില്‍ മുമ്പാരും പോപ്പായിട്ടില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായം. ഭരണപാടവവും അറിവും മുഖശ്രീയുമുള്ള ചുറുചുറുപ്പന്‍ പോപ്പ്‌ വത്തിക്കാനെ നവോത്ഥാനത്തിന്റെ നെറുകയില്‍ എത്തിക്കും. പതിമുന്നാം വയസ്സില്‍ കര്‍ദിനാള്‍ പദവിയിലെത്തിയ ജിയോവാനി പോപ്പായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ്‌ നാലാ ദിനം പൌരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന്‌ റോമിന്റെ ബിഷപ്പായി. അപ്പോള്‍ മുതല്‍ വത്തിക്കാനില്‍ ഉത്സവമാരംഭിച്ചു. യൂറോപ്പും മെഡിറ്ററേനിയന്‍ തീരങ്ങളും ശബ്ദായമാനമായി. രാജാക്കന്മാരും പ്രഭുക്കളും യൂറോപ്പിന്റെ പലയിടങ്ങളില്‍നിന്നും കപ്പല്‍ കയറി വന്നിറങ്ങി. വില്ലുവണ്ടികളില്‍ പ്രഭ്വിനികള്‍ അണിഞ്ഞൊരുങ്ങി വത്തിക്കാനിലേക്കു പുറപ്പെട്ടു. മെഡിസിയുടെ ചാര്‍ച്ചക്കാരും സുഹൃത്തുക്കളുമായവര്‍. വത്തിക്കാനിലെ കെട്ടിടസമുച്ചയങ്ങളില്‍…

ഭാഷാ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ പുതിയ നേതൃത്വവുമായി മിലൻ

മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ വാർഷിക കൂട്ടായ്മയും കഥാ സായാഹ്നവും പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഡെട്രോയിറ്റിൽ നടന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുക എന്ന സമർപ്പണത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന മിലന്റെ കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവർത്തനങ്ങൾ പൊതുസഭ ചർച്ച ചെയ്തു. ഇരുപതാം വാർഷികാഘോഷത്തിലും തുടർ വേദികളിലുമായി കേരള സാഹിത്യ അക്കാദമി അന്നത്തെ ചെയർമാൻ വൈശാഖൻ പ്രമുഖ എഴുത്തുകാരായ ഡോ. ജോർജ് ഓണക്കൂർ, ടി.ഡി. രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ, മുരളി തുമ്മാരുകുടി, ഡോ. പ്രമീള ദേവി, ബി. മുരളി, ഡോ. ഉദയകല തുടങ്ങിയവരെ പങ്കെടുപ്പിച്ചതും മഹാകവി വള്ളത്തോളിന്റെ കാവ്യ ലോകത്തെക്കുറിച്ചു സാഹിത്യ സദസ്സ് സംഘടിപ്പിച്ചതും അഭിനന്ദനീയമാണെന്നു യോഗം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകിയ സുരേന്ദ്രൻ നായർ, സലിം മുഹമ്മദ്, ദിലീപ് നമ്പീശൻ, മനോജ് വാര്യർ, സാജൻ ജോർജ് എന്നിവരെയും അഭിനന്ദിച്ചു. മിലൻ…

വിദ്യാഭ്യാസ വായ്പ റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി

ടെക്സസ് : പതിനായിരക്കണക്കിന് വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ റദ്ദാക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നും, ഉടൻ തീരുമാനം മാറ്റണമെന്നും ഫെഡറൽ കോടതി ഉത്തരവിട്ടു. ബില്യൻ കണക്കിന് ഡോളർ ഖജനാവിനു നഷ്ടം വരുത്തിവെയ്ക്കുന്ന തീരുമാനം ഇതോടെ റദ്ദാക്കപ്പെട്ടു. ജോബ് ക്രിയേറ്റേഴ്സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ രണ്ടു വിദ്യാർഥികൾക്കു വേണ്ടി സമർപ്പിച്ച അപ്പീലിലാണ് ജഡ്ജി മാർക്ക് പിറ്റ്മാൻ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച മറ്റൊരു കേസിൽ, വിദ്യാഭ്യാസ വായ്പാ പദ്ധതി മുന്നോട്ടു കൊണ്ടുപോകരുതെന്ന ഫെഡറൽ അപ്പീൽ കോടതിയുടെ ഉത്തരവനുസരിച്ച് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തുടർനടപടികൾ നിർത്തിവെച്ചിരുന്നു. 16 മില്യൻ അപേക്ഷകരാണ് വായ്പ റദ്ദാക്കാൻ ഇതിനകം അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. പുതിയ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന വിദ്യാർഥികൾ നിരാശയിലായി.