ഉക്രെയ്നില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനെ തിരിച്ചറിഞ്ഞു: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

വാഷിംഗ്ടണ്‍: ഉക്രെയ്നിൽ റഷ്യക്കാർക്കെതിരെ പോരാടുന്നതിനിടെ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനെ തിരിച്ചറിഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. ഫ്ലോറിഡയിലെ ഹെർണാണ്ടോയിൽ നിന്നുള്ള യുഎസ് പൗരനായ സ്റ്റീഫൻ സബീൽസ്‌കിയാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങളൊന്നും നൽകാതെ ഉക്രെയ്‌നിൽ വച്ച് റഷ്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു. “സായുധ സംഘട്ടനം സജീവമായതിനാലും റഷ്യൻ സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർ ഉക്രെയ്നിലെ യുഎസ് പൗരന്മാരെ ഒറ്റപ്പെടുത്തുന്നതിനാലും യുഎസ് പൗരന്മാർ ഉക്രെയ്നിലേക്ക് യാത്ര ചെയ്യരുതെന്ന് ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു,” സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്നിലെ യുഎസ് പൗരന്മാർ ഏതെങ്കിലും വാണിജ്യപരമോ സ്വകാര്യമായി ലഭ്യമായതോ ആയ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സുരക്ഷിതമാണെങ്കിൽ ഉടൻ ഉക്രെയിന്‍ വിടണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഒരു പ്രാദേശിക…

ഉഭയകക്ഷി സെനറ്റ് തോക്ക് സുരക്ഷാ ബില്ലിനെതിരെ ശക്തമായ യുഎസ് തോക്ക് ലോബി ഗ്രൂപ്പ്

വാഷിംഗ്ടണ്‍: യു.എസ് നാഷണൽ റൈഫിൾ അസോസിയേഷൻ (എൻആർഎ) ഒരു ഉഭയകക്ഷി സെനറ്റർമാർ നിർദ്ദേശിച്ച തോക്ക് സുരക്ഷാ പരിഷ്കാരങ്ങളെ എതിർക്കുന്നുവെന്ന് പ്രഖ്യാപിച്ചു. പുതിയ നിയമനിർമ്മാണം “ഭരണഘടനയിലെ രണ്ടാം ഭേദഗതി സ്വാതന്ത്ര്യത്തിന്റെ പ്രയോഗത്തിൽ അനാവശ്യ ഭാരം” ഉണ്ടാക്കുമെന്നാണ് അവരുടെ വാദം. സ്‌കൂൾ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മാനസികാരോഗ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്രമങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണത്തെ പിന്തുണയ്ക്കുമെന്ന് തോക്ക് ലോബി ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “ഈ തോക്ക് നിയന്ത്രണ നിയമനിർമ്മാണത്തെ ഞങ്ങൾ എതിർക്കുന്നു. കാരണം, നിയമം അനുസരിക്കുന്ന തോക്ക് ഉടമകൾ രണ്ടാം ഭേദഗതി സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിൽ അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കണം. നിയമാനുസൃത തോക്ക് വാങ്ങലുകൾ നിയന്ത്രിക്കുന്നതിനും പ്രാദേശിക, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന തോക്ക് നിയന്ത്രണ നടപടികൾ അവതരിപ്പിക്കുന്നതിനും ബിൽ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. നിയമനിർമ്മാണം നമ്മുടെ ‘ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ’ നിയന്ത്രിക്കാനും സാധ്യത കൂടുന്നു,” പ്രസ്താവനയില്‍ പറയുന്നു. “ഹെല്ലർ, മക്ഡൊണാൾഡ് കേസുകളിൽ…

17.7 അടി നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി

നേപ്പിള്‍സ് (ഫ്‌ലോറിഡ): ഫ്‌ലോറിഡയില്‍ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാമ്പിനെ പിടിച്ചത്. ഇതുവരെ ഫ്‌ലോറിഡയില്‍ പിടികൂടിയിട്ടുള്ള പെരുമ്പാമ്പുകളില്‍വച്ച് ഏറ്റവും വലുതാണിത്. എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെ പിടികൂടിയത്. സാധാരണ ഫ്‌ലോറിഡയില്‍ നിന്നു പിടികൂടുന്ന പെരുമ്പാമ്പുകള്‍ക്ക് ആറു മുതല്‍ 10 അടിവരെയാണ് വലിപ്പം ഉണ്ടാകാറ്. പെരുമ്പാമ്പുകള്‍ക്ക് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പെരുമ്പാമ്പിനെ 1970 ലാണ് ഫ്‌ലോറിഡയില്‍ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതല്‍ ഇതുവരെ ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പെരുമ്പാമ്പുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവര്‍ഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിഡ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്.

നായയെ ചൊല്ലി അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം; യുവ ദമ്പതിമാര്‍ വെടിയേറ്റു മരിച്ചു

ഹാര്‍ട്ട്‌ഫോര്‍ഡ് (കണക്ടികട്ട്): അയല്‍വാസികള്‍ തമ്മില്‍ ആരംഭിച്ച നായയെ കുറിച്ചുള്ള നിസ്സാര തര്‍ക്കം ഒടുവില്‍ യുവദമ്പതിമാരുടെ മരണത്തിലും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിലും കലാശിച്ചു. ചെയ്‌സ് ഗാരറ്റ് (39), ക്രിസ്റ്റീന ഡാങ്ങ് (27) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികള്‍. ഹാര്‍ട്ട്ഫോര്‍ഡ് മേയര്‍ ലൂക്ക് ബ്രോണില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫാദേഴ്‌സ് ഡേയില്‍ (ജൂണ്‍ 19ന്) നടന്ന ഈ ദാരുണ സംഭവത്തില്‍ അനാഥമായത് കൊല്ലപ്പെട്ട ദമ്പതിമാരുടെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെയ്പ്പിനുശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി ഹാര്‍ട്ട് ഫോര്‍ഡ് പൊലീസ് അറിയിച്ചു. ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിരവധി വഴികളുണ്ടെന്നും പൊലീസിനെ കൃത്യ സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാര്‍ട്ട് ഫോര്‍ഡ് പൊലീസ് ചീഫ് ജേസന്‍ തോടി പറഞ്ഞു. ലഭ്യമായ വിവരമനുസരിച്ച് സംഭവം ഇങ്ങനെ: അയല്‍വീട്ടിലെ…

ഇന്ത്യൻ-അമേരിക്കന്‍ ഡോ. ആരതി പ്രഭാകറിനെ ശാസ്ത്ര ഉപദേഷ്ടാവായി പ്രസിഡന്റ് ജോ ബൈഡന്‍ നാമനിർദ്ദേശം ചെയ്തു

വാഷിംഗ്ടൺ: ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവ പ്രയോജനപ്പെടുത്താൻ തന്റെ ഭരണകൂടം ലക്ഷ്യമിടുന്നതിനാൽ ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകറിനെ വൈറ്റ് ഹൗസിലെ അടുത്ത ശാസ്ത്ര ഉപദേഷ്ടാവായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച നാമനിർദ്ദേശം ചെയ്തു. സെനറ്റ് സ്ഥിരീകരിച്ചാൽ, ഡോ. പ്രഭാകർ ബൈഡന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ കോ-ചെയർ, പ്രസിഡന്റിന്റെ കാബിനറ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കും. “ഇന്ന്, ഡോ. ആരതി പ്രഭാകറിനെ ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസിയുടെ (OSTP) ഡയറക്ടറായി നാമനിർദ്ദേശം ചെയ്യാനുള്ള തന്റെ ഉദ്ദേശ്യം പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. കൂടാതെ, സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പ്രസിഡന്റിന്റെ അസിസ്റ്റന്റ് ആയും അവര്‍ പ്രവര്‍ത്തിക്കും,” വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. മിടുക്കിയും ഏറെ ബഹുമാനിക്കപ്പെടുന്നതുമായ എഞ്ചിനീയറും പ്രായോഗിക ഭൗതികശാസ്ത്രജ്ഞയുമാണ് ഡോ. ആരതി പ്രഭാകര്‍ എന്നാണ് ബൈഡന്‍…

ലോക കേരള സഭയിലെ പുല്ലാംകുഴൽ: കാരൂർ സോമൻ, ലണ്ടൻ

പ്രസന്നകോമളമധുരം തുളുമ്പിയ മൂന്നാം ലോക കേരള സഭയിലേക്ക് പുഞ്ചിരിതൂകി വിടർന്ന നേത്രങ്ങളും ഇടുങ്ങിയ അരക്കെട്ടുള്ള കുലാചാരമറിയാവുന്ന പുരാവസ്തു തട്ടിപ്പുകാരൻ മാവുങ്കലിന്റെ തോളിൽ കൈയ്യിട്ടു നടന്ന പുല്ലാം കുയിലിനെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഏത് സാങ്കേതിക വിദ്യയിലൂടെയാണ് ഒളിച്ചു കടത്തിയത്? ഈ ചോദ്യത്തിന് എന്ത് പ്രസക്തിയെന്ന് പലരും ചോദിക്കുന്നു. സ്ത്രീ സാന്നിധ്യം കുറഞ്ഞതുകൊണ്ടാണ് പുരുഷ കേന്ദ്രികൃത സഭയായി പലർക്കും തോന്നുന്നത്. ലോക കേരള സിംഹാസനത്തിൽ പുല്ലാംകുഴൽ എല്ലാവർക്കും വീണമീട്ടാനുള്ള ഒരു ഉപകരണമായി മാറാൻ കഴിഞ്ഞു. ആ ചിരിയുടെ കാന്തികൊണ്ടാകണം ക്യാമറ കണ്ണുകൾ പ്രകാശകിരണങ്ങൾ പരത്തിക്കൊണ്ടിരിന്നു. പ്രവാസിയുടെ പ്രശ്‌നജടിലമായ ജീവിത ഗാഥകൾ സൂക്ഷ്മമായി പഠിക്കാനും പുരോഗമനാത്മകമായ മുന്നേറ്റത്തിനും പുത്തൻ സാധ്യതകൾക്കും വേണ്ടിയാണല്ലോ അമൂർത്തമായ ഒരാശയവുമായി ലോക കേരള മഹാസഭ കടന്നുവന്നത്. പ്രവാസിയുടെ എല്ലാം കഷ്ടതകളും പരിഹരിക്കാൻ സാധിച്ചില്ലെങ്കിലും ഒരു പരിവർത്തനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചാൽ നല്ലത്. ഈ പ്രവാസി സിംഹാസനം മുതലാളിത്വ വ്യാമോഹങ്ങളുടെ,…

രമേശ് ചെന്നിത്തലക്ക് സ്വീകരണവും ഒഐസിസി യുഎസ്‌എ സതേണ്‍ റീജിയൻ ഉത്‌ഘാടനവും ഡാളസിൽ – ജൂൺ 26 ന്

ഗാർലന്റ് (ഡാളസ്): കെപിസിസി മുൻ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കു ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ സ്വീകരണം നല്‍കുന്നു. സമ്മേളനത്തിൽ ഓഐസിസി യുഎസ്‌എ സതേൺ റീജിയണിന്റെ പ്രവർത്തനോത്ഘാടനവും ഉണ്ടായിരിക്കും. ജൂൺ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗാർലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും നേരിൽ കണ്ട് ആശയ വിനിമയം നടത്തുക, കേരളത്തിൽ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെന്നു ഓഐസി സി നേതാക്കൾ അറിയിച്ചു. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്ത്, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ തുടങ്ങിയ…

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തിയ്യതിക്കു മുമ്പ് ശമ്പളം നല്‍കിയിരിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാരിന് നിർദേശം നൽകി. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയിലാണ് നടപടി. 192 കോടി രൂപയാണ് കെഎസ്ആർടിസിയുടെ പ്രതിമാസ വരുമാനം. ശമ്പളത്തിനും ഡീസലിനും ഉള്ള തുക ഇതിൽ നിന്ന് കണ്ടെത്താനാകില്ലേ എന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനാണ് മുൻഗണന നൽകേണ്ടത് അല്ലാതെ ബാധ്യതകൾ തീർക്കാനല്ലെന്നും ജസ്റ്റിസ് പറഞ്ഞു. സാധാരണ ജീവനക്കാരുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ മാസത്തെ വരുമാനം ജൂലൈയിലേക്കുള്ള ശമ്പള വിതരണത്തിനായി ഉപയോഗിക്കണം. മാത്രവുമല്ല നിലവിലെ വായ്‌പാ ബാധ്യതകൾ തീർക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കുടിശ്ശിക സംബന്ധിച്ചും കൃത്യമായി ഓഡിറ്റ് നടത്തുന്നതിലും…

ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ കുറ്റ്യാടി മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ മാരത്തണ്‍

കോഴിക്കോട്: സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ബാധിച്ച ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ചികിത്സാ ധനസമാഹരണം ലക്ഷ്യമിട്ട് സൈക്കിൾ മാരത്തണുമായി യുവാക്കൾ രംഗത്ത്. കുറ്റ്യാടി മുതൽ തിരുവനന്തപുരം വരെ അഞ്ച് യുവാക്കൾ നടത്തുന്ന സൈക്കിള്‍ മാരത്തൺ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഫ്ലാഗ് ഓഫ് ചെയ്തു. ആദിൽ, ഫാസിൽ, മുഹമ്മദ്, ഷംനാദ്, നബോർ എന്നിവരാണ് 400 കിലോമീറ്റർ യാത്ര ചെയ്‌ത് പണം സമാഹരിക്കാൻ സൈക്കിൾ യാത്ര നടത്തുന്നത്. 18 കോടി രൂപയാണ് ഒന്നരവയസുകാരന്‍ ഇവാന്റെ ചികിത്സയ്ക്ക് കണ്ടെത്തേണ്ടത്. ഇവാൻ്റെ ചിത്രം പതിച്ച ടീ ഷർട്ടാണ് പ്രചാരണത്തിൻ്റെ ഭാഗമായി ഈ ടീം ധരിച്ചിരിക്കുന്നത്. കടന്നുപോകുന്ന വഴികളിൽ മുന്നോടിയായി പ്രചാരണ വാഹനവും ഉണ്ടാവും. കുറ്റ്യാടി പാലേരി സ്വദേശി നൗഫല്‍ – ജാസ്‌മിന്‍ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇവാൻ. ഒരു വര്‍ഷമായി വിവിധ ചികിത്സകള്‍ നടത്തിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ…

വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം; കുറ്റവാളികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധ പ്രകടനം നടത്തിയ കുറ്റവാളികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസില്‍ ഉള്‍പ്പെട്ട ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂൺ 23 വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി. കുറ്റവാളികളെ വിശദമായി ചോദ്യം ചെയ്യാൻ ആറ് ദിവസം വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷ നിയമത്തിന്‍റെ പരിധിയിൽ ഉള്ള കേസാണ് ഇതെങ്കിലും വിമാനത്താവള നിയമങ്ങൾ കൈകാര്യം ചെയ്യാവുന്ന കോടതി ജില്ലയിൽ വേറെ ഇല്ലാത്തതിനാൽ ജില്ലാ കോടതി എന്ന അധികാരം ഉപയോഗിച്ച്‌ കുറ്റകൃത്യം പരിഗണിക്കാൻ ജില്ലാ സെഷൻസ് കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം, പ്രതികളെ തുടർ പരിശോധനയ്‌ക്ക് വിധേയരാക്കുവാൻ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഈ വിവരങ്ങൾ…