ഇന്ന് (2026 മെയ് 19 ചൊവ്വാഴ്ച) ഹൗറ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മിഥില എക്സ്പ്രസ്ട്രെയിനിന്റെ ജനറൽ കമ്പാർട്ടുമെന്റിലെ ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് യാത്രക്കാർ പരിഭ്രാന്തരായി. വിവരം ലഭിച്ചയുടനെ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) യിൽ നിന്നും റെയിൽവേ പോലീസിൽ നിന്നുമുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. കൊൽക്കത്ത: 2026 മെയ് 19 ചൊവ്വാഴ്ച കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ മിഥില എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ടോയ്‌ലറ്റിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. സ്റ്റേഷനിലുണ്ടായിരുന്നവരും പരിഭ്രാന്തരായി. വിവരം ലഭിച്ചയുടൻ റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പോലീസും ഉടൻ സ്ഥലത്തെത്തി. സാഹചര്യം കണക്കിലെടുത്ത്, ബാധിച്ച കോച്ച് ട്രെയിനിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേർപെടുത്തി, എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഭാഗ്യവശാൽ, സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. റിപ്പോർട്ടുകൾ പ്രകാരം, സംഭവത്തെത്തുടർന്ന് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായ…
Author: .
അമേരിക്കൻ മണ്ണിൽ തൃശ്ശൂർ പൂരാവേശം! വെടിക്കെട്ടും ആനയും അമ്പാരിയും ഹൂസ്റ്റണിൽ പെയ്തിറങ്ങി; ജനപങ്കാളിത്തത്താൽ ചരിത്രമായി
ന്യൂയോർക്ക്: ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണ്ണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ മണ്ണിൽ വീണ്ടുമൊരു ‘മിനി തൃശ്ശൂർ’ ഉണർന്നു. യു.എസ് തൃശ്ശൂർ പൂരത്തിന്റെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തിന് നാടിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന സാംസ്കാരിക വിരുന്നായി മാറി. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന പൂരപ്പെരുമ ഒട്ടും ചോർന്നുപോകാതെയാണ് അന്യനാട്ടിൽ പുനഃസൃഷ്ടിക്കപ്പെട്ടത്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും തങ്ങളുടെ വേരുകളും സംസ്കാരവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ സ്ക്രീനുകളിൽ മാത്രം ഒതുങ്ങിപ്പോയ വിഷുവും ഓണവും പോലുള്ള പ്രവാസി മലയാളിയുടെ നഷ്ടബോധങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, വരുംതലമുറയ്ക്ക് കേരളീയ പാരമ്പര്യം നേരിട്ടറിയാനുള്ള വേദിയായി ഈ പൂരാഘോഷം മാറി. ചെണ്ടയുടെ ഓരോ കൊട്ടിലും ഇലത്താളത്തിന്റെ നാദത്തിലും പൂർവ്വികരുടെ നാടൻ തുടികൾ നെഞ്ചേറ്റാൻ നൂറുകണക്കിന് ആളുകളാണ് ഇവിടെ ഒത്തുകൂടിയത്. നാട്ടിൽ നിന്ന് വരച്ചു…
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഏഴാം ബെന്‍സില്‍വില്ലിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് കോഴ്‌സില്‍ വെച്ച് നടത്തപ്പെടുന്നതാണ്. അതിന് ശേഷമുള്ള ഡിന്നര്‍ 6 മണിക്ക് ഫ്രാങ്‌ളിന്‍ പാര്‍ക്കിലുള്ള മഹാരാജാ ഇന്ത്യന്‍ റെസ്റ്റോറന്റ് ആന്‍ഡ് ബാങ്ക്വിറ്റില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഏവരേയും ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ ഇവന്റിന് നേതൃത്വം കൊടുക്കുന്നത് എ.എ.ഇ.ഐ.ഒ പ്രസിഡന്റും ജി.ഇ ഗ്ലോബല്‍ ഡയറക്ടറും യു.എസ് ടെക്ട്രോണിക്‌സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പാന്‍ ഓഷ്യാനിക് കമ്പനിയുടെ സി.ഇ.ഒ ഗുല്‍സാര്‍ സിംഗ്, പി.എം.എ ഫ്രിക്ഷന്‍ പ്രോഡക്ടിന്റെ ചെയര്‍മാന്‍ ഡോ. പ്രമോദ് വോറ എന്നിവരാണ്. ഈ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ നിര്‍ധനരായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഡിന്നറില്‍…
30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ ധനസഹായം നൽകിയത് 15.5 കോടിയിലധികം രൂപ
കോട്ടയം/ഡാളസ് : ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് (IJCT) 30 വർഷത്തെ കാരുണ്യ സേവനം പൂർത്തിയാക്കി. യു എസ്സിലെ ഡാളസ് നിവാസിയായ മിസ്റ്റർ ജോസഫ് ചാണ്ടിയുടെ (മാനേജിംഗ് ട്രസ്റ്റി) നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് ഈ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഭൂരിഭാഗം ഫണ്ടും കണ്ടെത്തുന്നത്. ഇതുവരെ ഇന്ത്യയൊട്ടാകെ 15,53,64,100 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ട്രസ്റ്റ് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 3,72,300 സ്കൂൾ വിദ്യാർത്ഥികൾക്കും 30,510 കോളേജ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. നിലവിൽ പ്രതിവർഷം 15,500 സ്കൂൾ വിദ്യാർത്ഥികൾക്കും 2,100 കോളേജ് വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകിവരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ട്രസ്റ്റ് 87,34,100 രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വിവിധ മേഖലകളിലെ വിഹിതം…
ജോർജ് ഫിലിപ്പ് ഡാലസിൽ അന്തരിച്ചു
ഡാലസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും, ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാലസിൽ). മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. കൂടാതെ 6 കൊച്ചുമക്കളും, 13 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് ഡാലസിലെ പരേതന്റെ കുടുംബം. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്. സംസ്കാരം മെയ് 23 ശനിയാഴ്ച രാവിലെ 8.30 ന് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ…
യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്
മിനിയാപൊളിസ് :അമേരിക്കയിലെ മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി നൽകുകയും ചെയ്ത ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിനെതിരെ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ജനുവരി 14-ന് നടന്ന ഒരു പ്രതിഷേധത്തിനിടെയാണ് സംഭവം. അഭയാർത്ഥികൾ തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്നായിരുന്നു കാസ്ട്രോയുടെ വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ചതിൽ ഏജന്റിന്റെ വാദം പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഗ്രീൻ കാർഡ് അപേക്ഷയിൽ സ്വന്തംകൈയൊപ്പ് കർശനമാക്കി; ഡിജിറ്റൽ ഒപ്പ് നിരോധിച്ചു; പുതിയ ഒപ്പ് നിയമം 2026 ജൂലൈ 10 മുതൽ പ്രാബല്യത്തിൽ
വാഷിംഗ്‌ടൺ: യുഎസിൽ ജോലി ചെയ്യുന്ന ആളുകൾക്ക് തിരിച്ചടി നൽകികൊണ്ട് യു.എസ് ഇമിഗ്രേഷൻ വിഭാഗം പുതിയ നിയമം കൊണ്ടുവന്നു. എച്ച് 1 ബി വിസ അപേക്ഷകളിലോ ഗ്രീൻകാർഡ് അപേക്ഷയിലോ ഇടുന്ന ഒപ്പ് കൃത്യമല്ലങ്കിൽ വിദേശികളുടെ അപേക്ഷ നിരസിക്കും. 2026 ജൂലൈ 10 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി 2026 മേയ് 11 നാണ് ‘സൈനർസ് ഓൺ ഇമ്മിഗ്രേഷൻ ബെനെഫിറ് റിക്യുവെസ്റ്റ് ‘ എന്ന വിഷയത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 10 മുതൽ ഇത് കർശനമായി നടപ്പിലാക്കും എന്നും അധികാരികൾ പറഞ്ഞിട്ടുണ്ട്. നേരത്തെ വിസ അപേക്ഷകളിൽ ഒപ്പ് വ്യക്തമല്ലെങ്കിലോ ഡിജിറ്റൽ ഒപ്പുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ അപേക്ഷ ആദ്യം തന്നെ തിരിച്ചയക്കുമായിരുന്നു. പിന്നീട് അപേക്ഷകർക്ക് അത് തിരുത്താൻ…
ബിജെപിയുടെ വിജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി!; അമിത് ഷായെ ഭീഷണിപ്പെടുത്തിയതിന് അഭിഷേക് ബാനർജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
പശ്ചിമ ബംഗാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഭീഷണിപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്തുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഭീഷണിപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മെയ് 5 ന് സാമൂഹിക പ്രവർത്തകനായ രാജിബ് സർക്കാറാണ് ബാഗുയാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഏപ്രിൽ 27 നും മെയ് 3 നും ഇടയിൽ നിരവധി റാലികളിൽ അഭിഷേക് ബാനർജി വിവാദ പരാമർശങ്ങൾ നടത്തിയതായി പരാതിയിൽ പറയുന്നു.…
ബംഗാളിലെ അസൻസോളിൽ ജുമുഅഃ നമസ്‌കാരത്തിനിടെ അക്രമം; പോലീസ് സ്റ്റേഷന് നേരെ കല്ലേറും നാശനഷ്ടവും
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോളിൽ വെള്ളിയാഴ്ച നയാ മൊഹല്ല പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷന് പുറത്ത് വൻ പ്രതിഷേധവും കല്ലേറും ഉണ്ടായതോടെ സ്ഥിതി പെട്ടെന്ന് സംഘർഷഭരിതമായി. സ്ഥിതിഗതികൾ പെട്ടെന്ന് വഷളായതോടെ പോലീസും കേന്ദ്ര സുരക്ഷാ സേനയും എത്തി ലാത്തി ചാർജ് ചെയ്യാൻ നിർബന്ധിതരായി.നിരവധി വാഹനങ്ങൾക്കും സർക്കാർ സ്വത്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, പോലീസ് പള്ളിയിൽ എത്തി പള്ളി കമ്മിറ്റിയോട് ഉച്ചഭാഷിണികളുടെ ശബ്ദം പരിമിതപ്പെടുത്താൻ അഭ്യർത്ഥിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്. മതപരമായ സ്ഥലങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെതിരെ ഭരണകൂടം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ചയിലെ പ്രാർത്ഥനകൾ തടയാൻ പോലീസ് ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നു. അതോടെ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി, സ്ഥിതിഗതികൾ സംഘർഷഭരിതമായി. താമസിയാതെ, ജനക്കൂട്ടത്തിലെ ഒരു വിഭാഗം പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി കല്ലെറിയാൻ തുടങ്ങി. സ്ഥിതി പെട്ടെന്ന് അക്രമാസക്തമായതിനെത്തുടർന്ന്, കലാപകാരികൾ പോലീസ് പോസ്റ്റിനെ ലക്ഷ്യമാക്കി പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു,…
നീറ്റ് പരീക്ഷാ ക്രമക്കേട്; കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം: എത്തിക്കല്‍ മെഡിക്കല്‍ ഫോറം
കോഴിക്കോട്: 2026-ലെ നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ഗുരുതരമായ ക്രമക്കേടുകളിലും ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും എത്തിക്കല്‍ മെഡിക്കല്‍ ഫോറം (EMF) സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചോദ്യ പേപ്പര്‍ ചോര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മാഫിയാ സംഘങ്ങള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംരക്ഷിക്കപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ തുടക്കം മുതല്‍ അഴിമതിക്കഥകളും പരാതികളും തുടര്‍ച്ചയായി കേള്‍ക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വായ്പയെടുത്തും കിടപ്പാടം പണയപ്പെടുത്തിയും രാപ്പകല്‍ അധ്വാനിച്ചു പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളെയാണ് ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങള്‍ തകര്‍ക്കുന്നത്. വളഞ്ഞ വഴികളിലൂടെ മെഡിക്കല്‍ പ്രവേശനം നേടിയെടുക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. പരീക്ഷ വീണ്ടും നടത്തുക എന്നത് മാത്രമാകരുത് ഇതിനുള്ള പരിഹാരം. മറിച്ച്, ഈ കൊള്ളയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും മാഫിയാ സംഘങ്ങളെയും കണ്ടെത്തി…
