വാഷിംഗ്ടണ്‍: വ്യാപാര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിലിൽ ചൈന സന്ദർശിച്ച് ഷി ജിൻപിംഗുമായി ചർച്ച നടത്തിയേക്കും. ഈ കൂടിക്കാഴ്ചയ്ക്ക് യുഎസ്-ചൈന ബന്ധങ്ങൾ, താരിഫുകൾ, നയതന്ത്രം എന്നിവ രൂപപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. രണ്ട് സാമ്പത്തിക ഭീമന്മാർ തമ്മിലുള്ള വ്യാപാര സംഘർഷങ്ങളും താരിഫ് യുദ്ധവും തുടരുമ്പോഴും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിൽ ആദ്യം ചൈന സന്ദർശിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുകയും താരിഫ് യുദ്ധം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ കൂടിക്കാഴ്ച നടക്കാൻ പോകുന്നത്. ഈ കൂടിക്കാഴ്ച യുഎസ്-ചൈന ബന്ധങ്ങളെയും, താരിഫ് തർക്കത്തെയും, നയതന്ത്രത്തെയും ബാധിച്ചേക്കാം. റിപ്പോർട്ട് അനുസരിച്ച്, ട്രംപിന്റെ ചൈന സന്ദർശനത്തെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാല്‍, ഇതുവരെ വ്യക്തമായ തീരുമാനമൊന്നും എടുത്തിട്ടില്ല. ഈ കൂടിക്കാഴ്ച നടന്നാൽ, അത് ട്രംപ് ഭരണകൂടത്തിന്റെ ചൈന നയത്തിന്റെ…
Author: .
സഹോദരൻറെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുതിനുള്ള ആർജ്ജവം സ്വായത്തമാക്കണം: തീയോഡോഷ്യസ് മെത്രാപ്പോലീത്ത
ഡാളസ്: സമൂഹ മാധ്യമങ്ങളിലൂടെ അന്യന്റെ സ്വകാര്യ ദുഃഖങ്ങളെ പർവതീകരിച്ച് കാണിക്കുന്ന ആപത്കരമായ പ്രവണത ഇന്ന് വർദ്ധിച്ചുവരുന്നു. ഇതു ദൂരവ്യാപകമായ ദോഷകര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. അനേകരുടെ വിലപ്പെട്ട ജീവിതം തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഈ പ്രവണത എത്തിച്ചേർന്നിരിക്കുന്നു.ഇതിന് ഏക പരിഹാര മാർഗം സഹോദരൻറെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുതിനുള്ള ആർജ്ജവം നാമോരുത്തരും സ്വായത്തമാക്കുകയെന്നതാണെന്ന് മാർത്തോമ സഭയുടെ പരമാധ്യക്ഷൻ റൈറ്റ് റവ ഡോ തീയോഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. മാർച്ച് 10 തികളാഴ്ച വൈകുന്നേരം വലിയ നോമ്പിനോടനുബന്ധിച്ചു ഡാളസ് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ സംഘടിപ്പിച്ച സന്ധ്യ നമസ്കാരത്തിനിടയിൽ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. അപൂർണ്ണമായ മനുഷ്യനെ പൂർണതയിലേക്ക് നയിക്കുന്നതിനാണ് യേശുക്രിസ്തു മനുഷ്യാവതാരം എടുത്ത് ഭൂമിയിൽ ജാതനായതും മൂന്നര വർഷത്തെ പരസ്യ ശുശ്രുഷക്കു ശേഷം ക്രൂശു മരണത്തിനു ഏല്പിച്ചുകൊടുത്തതും .മൂന്നാം നാൾ മരണത്തെ കീഴ്പെടുത്തി ഉയർത്തെഴുനേറ്റു സ്വർഗത്തിലേക്ക് കരേറിയതെന്നുമെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു.…
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് ശക്തമായ നേതൃനിര; ബിജു ഇട്ടൻ പ്രസിഡന്റ്
ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (IANAGH ) 31-ാമത് ഭരണസമിതി അഗങ്ങള്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അപ്നാ ബസാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി നടന്ന ചടങ്ങില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റ് മരിയ ഉമ്മന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബിജു ഇട്ടന്‍ (പ്രസിഡന്റ്), ജിനി അല്‍ഫോന്‍സോ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), കവിതാ രാജന്‍ (വൈസ് പ്രസിഡന്റ്), ജീന അറയ്ക്കല്‍ (സെക്രട്ടറി), ബില്‍ജ സജിത് (ജോയിന്റ് സെക്രട്ടറി), ലൗലി എള്ളങ്കയില്‍ (ട്രഷറര്‍), ഡോ. നിഷ മാത്യൂസ് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവേണിങ് ബോഡി അംഗങ്ങള്‍: ബിന്ദു വര്‍ഗീസ് (A.P.R.N ചെയര്‍), ഡോ. അനു ബാബു തോമസ് (അവാര്‍ഡ് & സ്‌കോളര്‍ഷിപ്പ് ചെയര്‍), ഗിരിജ ബാബു (അഡ്വക്കസി & പോളിസി ചെയര്‍), ഡോ. ബുഷ്‌റ മണക്കാട്ട് (ബൈലോസ് ചെയര്‍),…
കില്ലീനിലെ മിഡിൽ സ്കൂളിൽ സംഘർഷം; വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു
കില്ലീനിൻ(ടെക്സസ്):തിങ്കളാഴ്ച റോയിയിൽ ഒരു വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ടെക്സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡിൽ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ് വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടതെന്നു സ്കൂൾ അധികൃതർ പറഞ്ഞു. രാവിലെ 11:25 ഓടെ, രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള ഒരു വഴക്ക് പൊട്ടിപ്പുറപ്പെടുകയും അത് കത്തിക്കുത്തിലേക് നയിക്കുകയും ചെയ്തതായി കില്ലീൻ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിൽ നിന്നുള്ള ഒരു പത്രക്കുറിപ്പിൽ പറയുന്നു.കില്ലീൻ ഐഎസ്ഡി പോലീസ് ക്യാമ്പസിനടുത്ത് പ്രതിയെ പെട്ടെന്ന് പിടികൂടി, ഇപ്പോൾ അവൻ കസ്റ്റഡിയിലാണ്. സംഭവത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ ലോക്ക്ഡൗണിൽ വച്ചു. അടിയന്തര മെഡിക്കൽ സർവീസുകൾ ഉടൻ സ്ഥലത്തെത്തി, ഏഴ് മിനിറ്റിനുള്ളിൽ കുത്തേറ്റ വിദ്യാർത്ഥിനിയെ കാൾ ആർ. ഡാർനാൽ ആർമി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി, പക്ഷേ പിന്നീട് പരിക്കുകളോടെ അവൾ മരിക്കുകയായിരുന്നു “റോയ് ജെ. സ്മിത്ത് മിഡിൽ സ്കൂളിൽ നടന്ന ദാരുണമായ വാർത്ത പങ്കുവെക്കുന്നതിൽ കില്ലീൻ ഐഎസ്ഡിക്ക്…
പ്രതീക്ഷ പകർന്ന് ഗ്രാൻഡ് മുഫ്തി – ഇന്ത്യന്‍ അംബാസിഡർ കൂടിക്കാഴ്‌ച
അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്ന്, യു എ ഇ യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും അബുദാബിയിലെ എംബസി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യൻ സമൂഹത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. പ്രവാസികളുടെ ക്ഷേമവും നടപടിക്രമങ്ങളും സംബന്ധമായ വിഷയങ്ങളും സംസാരിച്ചു. പ്രവാസി ക്ഷേമ കാര്യങ്ങളിൽ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായും ഭരണാധികാരികളുമായും ഗ്രാൻഡ് മുഫ്തി നേരത്തെ തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
വനിതാ സംവരണത്തിൽ ഒബിസി കൂടി ഉൾപ്പെടുത്തണം: വനിതാ ജനപ്രതികളുടെ ഒത്തുചേരൽ
മലപ്പുറം: പാർലമെൻ്റ് പാസ്സാക്കിയ സംവരണ നിയമത്തിൽ, സാമൂഹികമായി പിന്നാക്കമുള്ള ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് കൂടി ജനസംഖ്യാനുപാതികമായ സംവരണം വേണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി. പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമത്തിൽ പട്ടികജാതി പട്ടിക വർഗക്കാർക്ക് സംവരണം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഒബിസി വിഭാഗങ്ങളിലെ വനിതകൾക്ക് വേണ്ടി സംവരണം ഇല്ല. ഇവർക്കുകൂടി സംവരണം വ്യവസ്ഥ ചെയ്തില്ലെങ്കിൽ സവർണാധിപത്യം ആയിരിക്കും ഉണ്ടാവുക എന്ന് അവർ പറഞ്ഞു. മാത്രവുമല്ല, ബില്ല് പാസാകണമെങ്കിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടക്കണമെന്നും വ്യവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ അടുത്തൊന്നും ബിൽ നിയമമായി വരാൻ സാധ്യതയില്ല. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ദേദമന്യേ സ്ത്രീകൾ ഒറ്റക്കെട്ടായി സംഘടിക്കണമെന്നും അവർ സൂചിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി വനിതാ ദിനത്തോടനുബന്ധിച്ച് ‘വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക്’ എന്ന വിഷയത്തിൽ നടത്തിയ വനിതാ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അവർ.…
നവജീവൻ അഭയകേന്ദ്രത്തിൽ ഇഫ്താർ സംഗമം നടത്തി
നെടുമ്പന: നവജീവൻ അഭയ കേന്ദ്രത്തിൽ ഇഫ്‌താർ സംഗമം നടത്തി. ഇഫ്താറിൽ കുണ്ടറ നിയോജക മണ്ഡലം MLA വിഷ്ണുനാഥ് മുഖ്യതിഥിയായി. യോഗത്തിൽ നവജീവൻ അഭയകേന്ദ്രം മാനേജർ ഷെരീഫ് ടി.എം അദ്ധ്യക്ഷത വഹിച്ചു. റമദാൻ സന്ദേശം മുഹമ്മദ് യാസർ നടത്തി. ഫൈസൽ കുളപ്പാടം, സലിം കുരീപ്പള്ളി, എ.എൽ നിസാമുദീൻ സ്വാമിനി ജ്ഞാന വിജയാനന്ദ, നെടുമ്പന ഗാന്ധി ഭവൻ ഡയറക്‌ടർ ശ്രീമതി പ്രസന്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബോംബ് ഭീഷണി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി
മുംബൈ: തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ക്രൂ അംഗങ്ങളുള്‍പ്പടെ 320 ലധികം ആളുകളുമായി പറന്ന വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു, സുരക്ഷാ ഏജൻസികളുടെ നിർബന്ധിത പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് പ്രസ്താവനയില്‍ പറഞ്ഞു. “ഇന്ന് 2025 മാർച്ച് 10 ന് AI119 മുംബൈ-ന്യൂയോർക്ക് (JFK) വിമാനം പറക്കുന്നതിനിടെ സുരക്ഷാ ഭീഷണിയുണ്ടെന്ന് വിവരം ലഭിച്ചതോടെ ആവശ്യമായ പ്രോട്ടോക്കോളുകൾ പാലിച്ച ശേഷം, വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു,” പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നതായും വിമാനത്തിന്റെ ടോയ്‌ലറ്റുകളിലൊന്നിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായും വൃത്തങ്ങൾ അറിയിച്ചു. ബോയിംഗ് 777-300 ഇആർ വിമാനത്തിൽ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 322 പേർ ഉണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിൽ പ്രതിഷേധിച്ച് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു
പടിഞ്ഞാറൻ തീരത്ത് നിന്ന് ഉത്തരകൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ചയാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയില്ല. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈന്യങ്ങൾ സംയുക്ത സൈനികാഭ്യാസം ആരംഭിച്ച സമയത്താണ് ഈ മിസൈലുകൾ വിക്ഷേപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത്തരം നീക്കങ്ങളിൽ ഉത്തര കൊറിയ പലതവണ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും അവരുടെ വാർഷിക സംയുക്ത സൈനികാഭ്യാസം തിങ്കളാഴ്ച മുതൽ ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ സ്വന്തം പൗരന്മാരുടെ മേൽ അബദ്ധത്തിൽ ബോംബുകൾ വർഷിച്ചതിനെത്തുടർന്ന് യുഎസുമായുള്ള സംയുക്ത സൈനികാഭ്യാസത്തിൽ വെടിവയ്പ്പ് നിരോധിച്ചു. ഈ പരിശീലനത്തിൽ, ഇരു രാജ്യങ്ങളും കമ്പ്യൂട്ടർ സിമുലേഷനിലും ഫീൽഡ് പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ പരിശീലനം മാർച്ച് 20 വരെ തുടരും. ഈ അഭ്യാസത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഉത്തര കൊറിയ,…
ആവർത്തിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ: പി സി ജോർജിനെതിരെ ഫ്രറ്റേണിറ്റി പരാതി നൽകി
തിരുവനന്തപുരം: വംശീയ പ്രസ്താവനകൾ നിരന്തരം ആവർത്തിച്ച് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ഡി.ജി.പിക്ക് പരാതി നൽകി. കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാതി നൽകിയത്. വംശീയ പരാമർശങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരിക്കെ വീണ്ടും സമാനമായ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിനെ ഇനിയും ജയിലിൽ അടക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്ന് മൂവ്മെന്റ് അറിയിച്ചു.
