ഘടിപ്പിക്കപ്പെട്ടത് വിഘടിപ്പിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന കഠിന വേദന അതാണ് മരണം നമുക്ക് സമ്മാനിക്കുന്ന മഹാ ദുരന്തം ! നിലത്തെ പൊടിയുടെ നിശ്ചലനാവസ്ഥയിൽ നിന്ന് സ്വപ്നങ്ങളുടെ സജീവ ചലനങ്ങളോടെ എന്തിനായിരുന്നു ഈ കൂട്ടിച്ചേർക്കൽ ? മനുഷ്യ പരിണാമത്തിന്റെ നട വഴികളിൽ എനിക്കറിയുന്ന എന്റെ ബോധാവസ്ഥയായി എന്തിനീ നക്ഷത്ര പിണ്ഡത്തിൽ തേനും വയമ്പും സംക്രമിപ്പിച്ചു ? ദള പുടങ്ങളുടെ അതി നിർമ്മലതയിൽ കിനിഞ്ഞു നിന്ന തേൻ തുള്ളികളിൽ എന്തിന് സ്നേഹത്തിന്റ വർണ്ണ രേണുക്കൾ പുരട്ടി മോഹിപ്പിച്ചു ? ബന്ധങ്ങളുടെ ബന്ധനങ്ങൾ അടർത്തി മാറ്റി കണ്ണീർപ്പൂവുകളുടെ തുലാഭാരം നടത്തി പിൻ വാങ്ങുന്നു എന്നാണെങ്കിൽ പ്രപഞ്ച സംവിധാനങ്ങളുടെ മാസ്റ്റർപ്ലാൻ പിഴച്ചു പോയില്ലേ എന്ന സംശയമുദിക്കുന്നു ? ആട്ടിൻ കുട്ടികളെ വേട്ടയാടുന്ന കാട്ടു വ്യാഘ്രങ്ങൾക്ക് വേണ്ടിയായിരുന്നെങ്കിൽ പരിണാമത്തിന്റെ പരമ്പരകളിൽ ധർമ്മികതയുടെ കണികാ വസന്തങ്ങളെവിടെ ? ആത്മ സ്നേഹത്തിന്റെ അകിടുകളിൽ നിന്ന് അലിവിന്റെ പാൽ ചുരത്തുന്ന അമ്മ…
Author: .
2020 ന് ശേഷം ആദ്യമായി മുട്ടയിട്ട് 74 കാരിയായ ആൽബട്രോസ്
അവായി-ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷി ഏകദേശം 74 വയസ്സുള്ളപ്പോൾ ഒരു മുട്ടയിട്ടു, ഇത് നാല് വർഷത്തിനിടെ ഇതാദ്യമാണെന്ന് യുഎസ് വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു. നീണ്ട ചിറകുള്ള കടൽപ്പക്ഷിയായ വിസ്ഡം, ഒരു ലെയ്‌സൻ ആൽബട്രോസ്, ഹവായിയൻ ദ്വീപസമൂഹത്തിൻ്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള മിഡ്‌വേ അറ്റോൾ ദേശീയ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങി, വിദഗ്ധർ കണക്കാക്കുന്നത് പക്ഷിയുടെ 60-ാമത്തെ മുട്ടയായിരിക്കുമെന്ന് യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിൻ്റെ പസഫിക് മേഖല അറിയിച്ചു. ഈ ആഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ടു 2006 മുതൽ മുട്ടയിടാനും വിരിയിക്കാനും പസഫിക് സമുദ്രത്തിലെ അറ്റോളിലേക്ക് വിസ്‌ഡമും അവളുടെ ഇണയായ അകേകാമായിയും മടങ്ങി. എന്നാൽ വർഷങ്ങളായി അകേകാമായിയെ കാണാനില്ലായിരുന്നു, കഴിഞ്ഞയാഴ്ച തിരിച്ചെത്തിയപ്പോൾ വിസ്ഡം മറ്റൊരു പുരുഷനുമായി ഇടപഴകാൻ തുടങ്ങി, അധികൃതർ പറഞ്ഞു. “മുട്ട വിരിയുമെന്ന് ഞങ്ങൾ ശുഭാപ്തി വിശ്വാസത്തിലാണ്,” മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ…
ഫൊക്കാന ടെക്സാസ് റീജിയന്റെ പ്രവർത്തനോദ്ഘാടനം ഡിസംബർ 8 ഞയറാഴ്ച
ടെക്സാസ് നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ടെക്സാസ് റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 ഡിസംബർ 8 ആം തീയതി ഞയറാഴ്ച വൈകുന്നേരം 5 മണി മുതൽ ഷുഗർലാൻഡിലുള്ള ഇന്ത്യൻ സമ്മർ റെസ്റ്റോറേന്റിൽ (16260 Kinsington Dr , Suite A Sugar land , TX 77479 )വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം നിർവഹിക്കും , ജഡ്‌ജ് കെ .പി .ജോർജ് (Judge for Bend county )ചീഫ് ഗസ്റ്റ് ആയും മേയർ കെൻ മാത്യു ,മേയർ റോബിൻ ഏലക്കാട്ട് ,ജഡ്‌ജ് സുരേന്ദ്രൻ പട്ടേൽ (240 District court judge for Bend County ), സുലൈമാൻ ലാലാനി (സ്റ്റേറ്റ് സെനറ്റർ )…
ഡോ. ദർശന ആർ. പട്ടേൽ കാലിഫോർണിയ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു
സാക്രമെൻ്റോ(കാലിഫോർണിയ): കാലിഫോർണിയ സംസ്ഥാന അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജയും ഡെമോക്രാറ്റുമായ ഡോ. ദർശന ആർ. പട്ടേൽ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു കാലിഫോർണിയയിലെ 76-ാമത് അസംബ്ലി ഡിസ്ട്രിക്റ്റിലേക്കാണ് ദർശന പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.എസ്‌കോണ്ടിഡോ, സാൻ മാർക്കോസ്, സാൻ ഡിയാഗോയുടെ ചില ഭാഗങ്ങൾ, കൂടാതെ റാഞ്ചോ സാന്താ ഫേ, സാൻ മാർക്കോസ് തടാകം, ഹാർമണി ഗ്രോവ് തുടങ്ങിയ ഇൻകോർപ്പറേറ്റ് ചെയ്യാത്ത പ്രദേശങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന കമ്മ്യൂണിറ്റികൾ ഈ ജില്ല ഉൾക്കൊള്ളുന്നു. ഒരുകാലത്ത് റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഒരു ജില്ലയിൽ ഡെമോക്രാറ്റുകളുടെ സുപ്രധാന വിജയമാണ് പട്ടേലിൻ്റെ തിരഞ്ഞെടുപ്പ് “സംസ്ഥാന അസംബ്ലിയിലെ 76-ാമത്തെ ജില്ലയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, ഒപ്പം ഞാൻ സേവിക്കുന്ന ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു,” പട്ടേൽ പറഞ്ഞു. “ഞാൻ ഈ ഉത്തരവാദിത്തം വളരെ ഗൗരവമായി എടുക്കുന്നു, എന്നിൽ വിശ്വാസമർപ്പിച്ച നിവാസികൾക്ക് ഫലങ്ങൾ നൽകാൻ ഞാൻ ദൃഢനിശ്ചയം…
അമേരിക്കയിൽ പരിശീലനെത്തിയ ഇന്ത്യൻ ആർമിയിലെ പ്രത്യേക സേനാ ഉദ്യോഗസ്ഥരെ ആദരിച്ചു
ഇന്ത്യ – അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിന്റെ പതിനഞ്ചാമത്തെ പതിപ്പായ “വജ്ര പ്രഹാർ” ന്റെ ഭാഗമായി അമേരിക്കയിൽ പരിശീലനെത്തിയ ഇന്ത്യൻ ആർമിയിലെ പ്രത്യേക സേന ഉദ്യോഗസ്ഥരെ ബോയ്‌സി ഇന്ത്യൻ അസോസിയേഷൻ സ്നേഹ വിരുന്ന് നൽകി ആദരിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക സഹകരണം, പ്രത്യേക പ്രവർത്തന തന്ത്രങ്ങളുടെ പരസ്പര കൈമാറ്റം മുതലായവ മെച്ചപ്പെടുത്തുകയാണ് ഐഡാഹോ ഓർച്ചാർഡ് കോംബാറ്റ് ട്രെയിനിംഗ് സെൻ്ററിൽ വെച്ച് നടത്തിയ ‘വജ്ര പ്രഹാർ’ സൈനികാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് . ഐഡാഹോയിലെ വിവിധ ഇന്ത്യൻ സംഘടനകൾ പങ്കെടുത്ത പരിപാടിക്ക് മലയാളിയായ മഞ്ജു രാഗേഷ് നേതൃത്വം നൽകി. വാർത്ത : സുജിത് കെ.സി
എമ്മി അവാർഡു ജേതാവ് ജോബിൻ പണിക്കരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുമോദിച്ചു
ഡാളസ്: ഈ വർഷത്തെ സ്പെഷ്യൽ വാർത്താവിഭാഗത്തിൽ5 എമ്മി അവാർഡുകൾ കരസ്ഥമാക്കുകയെന്ന അസുലഭ നേട്ടത്തിന് അർഹനായ എബിസി ന്യൂസ് റിപ്പോർട്ടറും മലയാളിയുമായ ജോബിൻ പണിക്കരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി അനുമോദിച്ചു. ലോക മലയാളികളുടെ അഭിമാന മുഹൂർത്തമാണിത്. ഒരൊറ്റ വർഷത്തിൽ തന്നെ അത്യപൂർവമായി 5 എമ്മി അവാർഡുകൾ കരസ്ഥമാക്കിയ ജോബി പണിക്കർ, മലയാളികൾക്ക് എന്നും സുപരിചിതനാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആരംഭ കാലം മുതൽ തന്നെ എല്ലാവിധ പ്രോത്സാഹനം നൽകുകയും , സംഘടയുടെ സുപ്രധാന ചടങ്ങുകളിൽ പങ്കെടുകുന്നതിൽ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. ജോബി പണിക്കർ സുതാര്യ മാധ്യമ പ്രവർത്തനത്തിലൂടെ നേടിയെടുത്ത എമ്മി അവാർഡ്, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഉത്തേജനം നൽകുന്നതാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു ലോക മലയാളി സമൂഹത്തെ പിടിച്ചുലച്ച ഷെറിൻ മാത്യുസ്…
ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് പ്രസിഡന്റിനെ ന്യായീകരിച്ചു ജീൻ-പിയറി
വാഷിംഗ്ടൺ ഡി സി – പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് ന്യായീകരിച്ചു പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറി.മാപ്പു നൽകിയതിന് ശേഷം ആദ്യമായിവെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ജീൻ-പിയറി. ബൈഡൻ തൻ്റെ മകന് മാപ്പ് നൽകില്ലെന്ന് വിവിധ അവസരങ്ങളിൽ പലതവണ പറഞ്ഞതിന് ശേഷം പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറിക്ക് മാപ്പ് നൽകിയതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഇവർക്കു നേരിടേണ്ടി വന്നത് .സാഹചര്യങ്ങൾ മാറിയെന്നു വിശദീകരിച്ചതിനുശേഷം ജീൻ-പിയറി ബൈഡനെ ന്യായീകരിച്ചു.ബൈഡൻ്റെ മാപ്പ് ഉദ്ധരിച്ച് അവർ ഹണ്ടറും കുടുംബവും വേണ്ടത്ര അനുഭവിച്ചതായി പ്രസിഡൻ്റിന് തോന്നി. ഈ സാഹചര്യത്തിലാണ് പ്രസിഡൻ്റ് മനസ്സ് മാറ്റുകയും മാപ്പ് നൽകുകയും ചെയ്തത്,” അവർ കൂട്ടിച്ചേർത്തു ജൂലൈയിൽ, ബൈഡൻ തൻ്റെ മകനോട് ക്ഷമിക്കുമോ എന്ന് ചോദിച്ചപ്പോൾ “ഇത് ഇല്ല”.ഒരിക്കലുമില്ല ജീൻ-പിയറി മാധ്യമ പ്രവർത്തകരോട് പറഞ്ഞു അമേരിക്കക്കാരോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടുണ്ടോ എന്ന്…
നക്ഷത്ര ഫലം (07-12-2024 ശനി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ജീവിതപങ്കാളിയുമായി കലഹം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ മേലാധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ഏറ്റെടുത്ത് ജോലികൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാകും. ശാരീരികാരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആത്‌മീയതയും ധ്യാനവും നിങ്ങൾക്ക് ആശ്വാസവും ശാന്തതയും നൽകും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും. വൃശ്ചികം: ഇന്ന് നിങ്ങൾ ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്താം. തീർഥയാത്ര നടത്താൻ സാധ്യതയുണ്ട്.…
ആരാധനാലയ നിയമ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
ബാബരി-ഗ്യാൻവാപി-ഷാഹി മസ്ജിദ് സംഘ്‌പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടുനിൽക്കരുത് എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കടപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ആരാധനാലയ നിയമ സംരക്ഷണ സംഗമവും സംഘടിപ്പിച്ചു. മങ്കട മണ്ഡലം പ്രസിഡൻ്റ ഫാറൂഖ് മക്കര പറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു . മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സാദിക്കലി വെള്ളില പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് ഉബൈബ ടീച്ചർ ,പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് അലി മങ്കട, പഞ്ചായത്ത് കമ്മിറ്റി അംഗം നാസർ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.മങ്കട പഞ്ചായത്ത് പാർട്ടി പ്രസിഡൻ്റ് മുസ്തഖീം കടന്ന മണ്ണ അധ്യഷത വഹിച്ചു. പാർട്ടി സെക്രട്ടറി ഹബീബ് പി.പി സ്വാഗതവും പറഞ്ഞു. ഡാനിഷ് മങ്കട , സാജിദുൽ അസീസ് , അലീഫ് കൂട്ടിൽ , യൂസഫ് കടന്നമണ്ണ , ഇഖ്ബാൽ വേരുംപുലാക്കൽ എന്നിവർ പ്രകടനത്തിന്…
“പി. ഭാസ്ക്കരന്‍ ജന്മശതാബ്ദി പുരസ്ക്കാരം” നടന്‍ മധുവിനും ജഗതി ശ്രീകുമാറിനും
തിരുവനന്തപുരം: കവിയും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പി. ഭാസ്ക്കരന്റെ ജന്മശതാബ്ദി പ്രമാണിച്ച് കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പി. ഭാസ്ക്കരന്‍ ജന്മശതാബ്ദി പുരസ്ക്കാരം നടനും സംവിധായകനുമായ മധുവിനും നടന്‍ ജഗതി ശ്രീകുമാറിനും സമ്മാനിക്കും. മധു തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് മധു. എന്‍.എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്പാടുകള്‍’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് വന്നു. ചെമ്മീന്‍, ഭാര്‍ഗവീ നിലയം, സ്വയംവരം, ഓളവും തീരവും, മുറപ്പെണ്ണ്, തുലാഭാരം, അശ്വമേധം, തീക്കനല്‍, യുദ്ധകാണ്ഡം തുടങ്ങി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 400 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. പ്രിയ, തീക്കനല്‍, സിന്ദൂരച്ചെപ്പ്, നീലക്കണ്ണുകള്‍ തുടങ്ങി 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പത്മശ്രീ പുരസ്ക്കാരം, ജെ.സി. ഡാനിയേല്‍ അവാര്‍ഡ് എന്നിവയും നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. ജഗതി ശ്രീകുമാര്‍ ശ്രീകുമാരന്‍തമ്പിയുടെ ‘ചട്ടമ്പികല്യാണി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര…
