ന്യൂഡൽഹി: 1991ലെ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നതിൻ്റെ അനന്തരഫലങ്ങൾ ഗുരുതരമായിരിക്കുമെന്നും നിയമവാഴ്ച ഇല്ലാതാക്കുമെന്നും ആരാധനാലയ നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്ന് ആവശ്യപ്പെട്ട് വാരണാസിയിലെ ജ്ഞാനവാപി മസ്ജിദ് മാനേജിംഗ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. 1991ലെ ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിൻ്റെ സാധുതയെ ചോദ്യം ചെയ്യുന്ന നടപടികളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അപേക്ഷ സമർപ്പിച്ചു. ഒരു നിയമനിർമ്മാണ നിയമത്തെ ചോദ്യം ചെയ്യുന്ന ആർട്ടിക്കിൾ 32 ഭരണഘടനാ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകളുടെ ഭരണഘടനാ വിരുദ്ധതയെ സൂചിപ്പിക്കണമെന്നും മുൻ ഭരണാധികാരികളുടെ ധാരണയായ ചെയ്തികൾക്കെതിരെ ഒരു തരത്തിലുള്ള പ്രതികാരം തേടുന്ന വാചാടോപപരമായ വാദങ്ങൾ ഭരണഘടനാ വെല്ലുവിളിക്ക് അടിസ്ഥാനമാക്കാൻ കഴിയില്ലെന്നും അതിൽ പറയുന്നു. “ഭരണഘടനയുടെ മതേതര മൂല്യങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിലാണ് പാർലമെൻ്റ് അതിൻ്റെ ജ്ഞാനത്തിൽ നിയമനിർമ്മാണം നടത്തിയത്. 1991 ലെ നിയമത്തോടുള്ള ഈ വെല്ലുവിളി പരിഗണിക്കുമ്പോൾ, ഈ ഹർജി അർഹതയില്ലാത്തതിനാൽ തള്ളിക്കളയാമെന്ന് അപേക്ഷകൻ വിനയപൂർവ്വം…
Author: .
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട്: അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി
കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ നീട്ടി. 2024 -25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷക്ക് അപേക്ഷിക്കാനാവുക. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു പഠനം വരെയും മികവ് പുലർത്തുന്നവർക്ക് പി ജി തലം വരെയും സ്കോളർഷിപ്പും മെന്റർഷിപ്പും നൽകും. 2025 ജനുവരി 11 നാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. അപേക്ഷിക്കുന്ന സമയത്തു തന്നെ പരീക്ഷ സെന്ററുകൾ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഡിസംബർ 15 നു ശേഷം ശൈഖ് അബുബക്കർ ഫൗണ്ടേഷൻ വെബ്‌സൈറ്റിൽ കയറി പരീക്ഷയിലെ സാന്നിധ്യം ഉറപ്പിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും ഫീസടക്കുകയും വേണം. രണ്ടു മണിക്കൂർ നീളുന്ന ഒ എം ആർ പരീക്ഷയാണ് ഉണ്ടാവുക.…
വെൽഫെയർ പാർട്ടി നിയമ സംരക്ഷണ സംഗമം നടത്തി
ചട്ടിപ്പറമ്പ: ബാബരി, ഗ്യാന്‍ വാപി, ഷാഹി മസ്ജിദ് സംഘപരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടു നിൽക്കരുത് എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തി. ചട്ടിപ്പറമ്പ അങ്ങാടിയിൽ വച്ച് നടത്തിയ പരിപാടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് സി എച്ച് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും ട്രഷറർ യു ടി മുഹമ്മദ് അലി നന്ദിയും പറഞ്ഞു, കുഞ്ഞലവി, അബ്ദുൽ സലാം പി കെ, മുഹമ്മദ് അലി കുറുവ, ഫൈസൽ കുറുവ, നദീം യു, നസീം യു, ഹാദി യു ടി, ഫർഹാൻ ടി തുടങ്ങിയവർ നേതൃത്വം നൽകി.
ഷാഹി മസ്ജിദിലും അനീതി – ഭരണഘടന സ്ഥാപനങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യം: സഫീർ ഷാ
അങ്ങാടിപ്പുറം: ബാബരി മസ്ജിദിൽ നടപ്പിലാക്കിയ അനീതി തുടരുന്ന ഭരണഘടന സംവിധാനങ്ങൾക്കെതിരെ പുതിയ ജനകീയ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർ ഷാ പറഞ്ഞു. ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി, ഷാഹി മസ്ജിദുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്കും അതിന് പിന്തുണ നൽകുന്ന കോടതികളുടെ അനുകൂല നിലപാടുകൾക്കും എതിരെ ഡിസംബർ 6-ന് ബാബരി ദിനത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിലായി നടത്തുന്ന ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് അങ്ങാടിപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ ചരിത്രവാദങ്ങളുന്നയിച്ച് ഹിന്ദുത്വവാദികൾ നടത്തുന്ന ധ്രുവീകരണ അജണ്ട, കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും സഹകരിച്ച് നടപ്പാക്കുന്നതാണ്. ഇതേ സമീപനം ഷാഹി മസ്ജിദിലും തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉയർത്തേണ്ടതാണ്. മതേതരം എന്ന പേരിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ പോലും ഈ വിഷയത്തിൽ കുറ്റകരമായ…
നിങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുകയാണെങ്കിൽ, ശ്രദ്ധിക്കുക; പ്രത്യുൽപാദനക്ഷമത കുറയും: ഡോ. ചഞ്ചൽ ശർമ്മ
പുരുഷന്മാരിൽ വന്ധ്യതയ്ക്ക് അസന്തുലിതമായ ഭക്ഷണക്രമം, ജനിതക തകരാറുകൾ, അനിയന്ത്രിതമായ ജീവിതശൈലി തുടങ്ങി നിരവധി കാരണങ്ങളുണ്ടാകാം. എന്നാൽ എല്ലാവർക്കും അറിയാവുന്ന കാരണങ്ങൾ ഇവയാണ്, ഇതിനുപുറമെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം ഉൾപ്പെടെ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന മറ്റ് നിരവധി കാരണങ്ങളുണ്ട്. ശാസ്ത്രജ്ഞരുടെ ഗവേഷണവും വന്ധ്യതയുടെ വർദ്ധിച്ചുവരുന്ന നിരക്കും നോക്കുമ്പോൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗവും പുരുഷ പ്രത്യുൽപാദനക്ഷമത കുറയുന്നതിന് കാരണമായി ഡോക്ടർമാർ അംഗീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും പുരുഷ പ്രത്യുൽപാദനക്ഷമത കുറയുന്നത് ആശങ്കാജനകമാണെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ പറഞ്ഞു. ഒരു വശത്ത് യന്ത്രങ്ങൾ നിങ്ങളുടെ ജീവിതം എളുപ്പമാക്കിയപ്പോൾ മറുവശത്ത് അത് പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നു. പുരുഷ പ്രത്യുൽപാദനക്ഷമതയെക്കുറിച്ച് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയപ്പോൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മൈക്രോവേവ് മുതലായവ ഉപയോഗിക്കുന്ന പുരുഷന്മാരാണെന്ന് അവർ കണ്ടെത്തി. അമിതമായി, അവരുടെ പ്രത്യുൽപാദനക്ഷമത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. ചില ആളുകൾ…
മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ രാജ്യത്തെ മുറിവേൽപ്പിക്കും: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും മുറിവേൽപ്പിക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ സംരക്ഷിക്കപ്പെടാനും വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും തയ്യാറാവണമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ മതസൗഹാർദത്തിന്റെയും സൂഫി പാരമ്പര്യത്തിന്റെയും പ്രതീകമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന കേന്ദ്രമാണ് അജ്മീർ ദർഗ. ദർഗക്ക് താഴെ ക്ഷേത്രമുണ്ടെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദത്തെ തുടർന്ന് ദർഗാ കമ്മിറ്റിക്കും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച കോടതിനടപടി അങ്ങേയറ്റം ആശങ്കാജനകമാണ്. ഗ്യാൻവാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ്, സംഭൽ ഷാഹി ജുമാ മസ്ജിദ് തുടങ്ങി അജ്മീർ ദർഗ ഉൾപ്പെടെയുള്ള മുസ്‌ലിം ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങളും തുടർ നടപടികളും രാജ്യത്തെ സൗഹാർദ അന്തരീക്ഷവും കെട്ടുറപ്പും തകർക്കും. ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947…
കലയും സാഹിത്യവും മനുഷ്യനെ നവീകരിക്കാനാവണം: സി മുഹമ്മദ് ഫൈസി
കാരന്തൂർ: കലയും സാഹിത്യവും മനുഷ്യനെ നവീകരിക്കാനാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും സാമൂഹിക നന്മയാവണം ലക്ഷ്യമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസിലെ അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മൂന്നുദിവസം നീണ്ടുനിന്ന ഫെസ്റ്റിൽ 100 ലധികം മത്സര ഇനങ്ങളിൽ 300 ഓളം വിദ്യാർഥികൾ മാറ്റുരച്ചു. മത്സരങ്ങൾക്ക് പുറമെ വിവിധ കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും നടന്നു. വിവിധ സെഷനുകളിലായി അനസ് അമാനി പുഷ്‌പഗിരി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, മുസ്തഫ പി എറയ്ക്കൽ, സി പി സിറാജുദ്ദീൻ സഖാഫി, വി എം അബ്ദുറശീദ് സഖാഫി, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, ജാബിർ നെരോത്ത്, നൂറുദ്ദീൻ മുസ്തഫ, അഡ്വ. മുഹമ്മദ് ശരീഫ്, സഈദ് ശാമിൽ ഇർഫാനി, ഇസ്മാഈൽ മദനി, മുഹ്‌യിദ്ദീൻ കുട്ടി സഖാഫി, അബ്ദുസ്സമദ്…
വയനാട് ഉരുൾപൊട്ടൽ: ദുരന്തനിവാരണ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം വരുത്തിയ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുൾപൊട്ടൽ സംബന്ധിച്ച റിപ്പോര്‍ട്ട് സമർപ്പിക്കുന്നതിൽ കേരള സർക്കാർ കാലതാമസം വരുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവര്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനായി അടുത്തിടെ ഡൽഹിയിൽ അദ്ദേഹത്തെ കണ്ട വയനാട് എംപി പ്രിയങ്ക ഗാന്ധി വധേരയുടെ അഭ്യർത്ഥനയ്ക്ക് മറുപടിയായാണ് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനം ഏകദേശം മൂന്നര മാസമെടുത്തതായി ആഭ്യന്തരമന്ത്രി പറഞ്ഞത്. 2024 ജൂലൈ 30 ന് വയനാട്ടിൽ ഉരുൾപൊട്ടലും തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഈ മേഖലയിൽ കാര്യമായ നാശനഷ്ടങ്ങൾക്കും സ്ഥാനചലനത്തിനും കാരണമായി. വീണ്ടെടുക്കൽ, പുനർനിർമ്മാണ ചെലവ് മുതലായവ കണക്കാക്കി ഏകദേശം 2,219 കോടി രൂപയുടെ കണക്കാണ് സംസ്ഥാന സർക്കാർ സമര്‍പ്പിച്ചത്. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഷാ ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ദുരന്തമുണ്ടായ ദിവസം രാത്രി തന്നെ കേന്ദ്ര…
സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സുകള്‍ക്കിടയില്‍ പെട്ട് യുവാവ് കൊല്ലപ്പെട്ടു
തിരുവനന്തപുരം: കിഴക്കേ കോട്ടയില്‍ ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് ദാരുണമായി മരിച്ചു. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയർ മാനേജരായ ഉല്ലാസ് മുഹമ്മദാണ് (42) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. സീബ്രാ ലൈനിലുടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഉല്ലാസ് ബസുകള്‍ക്കിടയില്‍ പെട്ടത്. മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസിനു മുന്നിലൂടെ ഒരു പ്രൈവറ്റ് ബസ് വലത്തേക്ക് തിരിക്കുന്നതിനിടെയാണ് അപകടം നടന്നത്. കിഴക്കേകോട്ടയില്‍ പഴവങ്ങാടിക്കും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും ഇടയിലാണ് അപകടമുണ്ടായത്. ചാല പള്ളിയില്‍ ജുമാ നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഉല്ലാസ് മുഹമ്മദ്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അലക്ഷ്യമായി എത്തിയ ബസുകള്‍ക്കിടയില്‍ ഉല്ലാസ് കുടുങ്ങുകയായിരുന്നു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ രണ്ട് ബസ് ഡ്രൈവര്‍മാരെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍…
അടുത്ത അഞ്ചു ദിവസങ്ങള്‍ കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. അടുത്ത വ്യാഴാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക-തമിഴ്നാട് തീരത്തിന് സമീപം എത്തിചേരാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചു. ശനിയാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേസമയം,…
