സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടികയിലുള്ള മൂന്ന് പേരിൽ സർക്കാരിന് അതൃപ്തി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പോലീസ് മേധാവിക്കുള്ള കേന്ദ്രത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് പേരുകളിൽ സംസ്ഥാന സർക്കാർ അതൃപ്തി പ്രകടിപ്പിച്ചു. നിതിൻ അഗർവാൾ, റവാദ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് കേന്ദ്രം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള ഉദ്യോഗസ്ഥർ. ഈ കേന്ദ്ര പട്ടികയിൽ നിന്ന് മാത്രമേ നിയമനങ്ങൾ നടത്താൻ കഴിയൂ. ഉത്തർപ്രദേശ് ഉൾപ്പെടെ മറ്റ് പത്ത് സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ സംസ്ഥാനം ഒരു ഇൻ-ചാർജ് ഡിജിപിയെ നിയമിക്കുമോ എന്ന് കണ്ടറിയണം. ഈ മൂന്ന് ഉദ്യോഗസ്ഥർ വിരമിക്കുന്നതുവരെ ഒരു ഇൻ-ചാർജ് ഡിജിപിയെ നിയമിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. സീനിയോറിറ്റിയിൽ മൂന്നാം സ്ഥാനത്തുള്ള യോഗേഷ് ഗുപ്തയെയാണ് സർക്കാർ ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, ബിനാമി കമ്പനി ഇടപാടിൽ പങ്കുണ്ടെന്ന് ആരോപിച്ച് അന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയ്‌ക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തതിനെത്തുടർന്ന് അദ്ദേഹം പിന്മാറി. വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന്…

തമ്പാനൂർ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു

തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിനും പാരപെറ്റിനും ഇടയിൽപ്പെട്ട് സ്ത്രീ മരിച്ചു. കന്യാകുമാരി കുലശേഖരം സ്വദേശി മുഹമ്മദ് റഫീഖിന്റെ ഭാര്യ നബീസത്ത് (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11:30 ഓടെ പഴയ കോഫി ഹൗസിനോട് ചേർന്നുള്ള ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്. ബസുകൾക്കുള്ള പ്രവേശന കവാടമായി ഈ സ്ഥലം പ്രവർത്തിക്കുന്നു. നബീസത്ത് ഒരു ബസിൽ നിന്ന് ഇറങ്ങി ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു. മറ്റൊരു ബസ് വരുന്നത് കണ്ടപ്പോൾ, സുരക്ഷയ്ക്കായി അവർ പാരപെറ്റ് മതിലിനടുത്ത് നിന്നു. എന്നാല്‍, ബസ് വളരെ അടുത്തെത്തി അവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. നബീസത്തിന്റെ ഭർത്താവ് ഒരു കാൻസർ രോഗിയാണ്. 18-ാം തീയതി നടക്കാനിരിക്കുന്ന ഭർത്താവിന്റെ കീമോതെറാപ്പി സെഷന്റെ മുന്നോടിയായി ആശുപത്രിയിൽ മെഡിക്കൽ രേഖകൾ സമർപ്പിക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂർ പോലീസ് തുടർ നടപടികൾ ആരംഭിച്ചു.…

കേരളത്തിലെ ആറ് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്ന സാഹചര്യമാണ് കനത്ത മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഞായറാഴ്ചയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് ഐഎംഡി അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരള…

മന്ത്രി ഒ ആർ കേളു കാന്തപുരത്തെ സന്ദർശിച്ചു

കോഴിക്കോട്: കേരള പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. വയനാടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കാരന്തൂർ മർകസിൽ എത്തിയാണ് മന്ത്രി കാന്തപുരത്തെ കണ്ടത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ വയനാട് പ്രളയ പുനരധിവാസവും വന്യമൃഗ ശല്യവും സംസാരവിഷയമായി. പുനരധിവാസ പ്രവർത്തങ്ങളിൽ സാധിക്കുന്ന സഹായങ്ങൾ ഇനിയും നിർവഹിക്കാൻ മർകസും സുന്നിസംഘടനകളും തയ്യാറാണെന്ന് കാന്തപുരം ഉസ്താദ് മന്ത്രിയെ അറിയിച്ചു. അനാഥ വിദ്യാർഥികൾക്ക് പി എസ് സി, യു പി എസ് സി, മത്സര പരീക്ഷാ പരിശീലനങ്ങൾ നൽകുന്ന മാനന്തവാടിയിലെ മർകസ് ഐ-ഷോറിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി സന്തോഷമറിയിച്ചു. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, പി ഉസ്മാൻ മൗലവി വയനാട്, സി പി…

വിദ്യാർഥി കാലം നൈപുണി പരിശീലനത്തിനുള്ള അവസരമാക്കണം: സി മുഹമ്മദ് ഫൈസി

മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു കോഴിക്കോട്: വിദ്യാർഥി കാലം വിവിധ നൈപുണികൾ പരിചയപ്പെടാനും ആർജിക്കാനും പരിശീലിക്കാനുമുള്ള അവസരമാക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന പുനഃസംഘടനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ വികസനം ലക്ഷ്യംവെക്കുന്നതോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും സ്പന്ദനമറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് യൂണിയനുകൾക്ക് കീഴിൽ പദ്ധതിയിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ സീനിയർ മുദരിസ് വി പി എം ഫൈസി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി ചെറുശോല സന്ദേശ പ്രഭാഷണം നടത്തി. അൻസാർ സഖാഫി പറവണ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇഹ്‌യാസുന്നയുടെ 2025 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, അബ്ദു സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സയ്യിദ് ജസീൽ…

ഓടിക്കൊണ്ടിരിക്കേ ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കണ്ണൂരിലെ പാനൂരിനടുത്ത് മൊകേരിയിലാണ് സംഭവം. പാനൂർ ടൗണിലെ പത്ര ഏജന്റായ ചെണ്ടയാട് സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ള കൈനറ്റിക് ഗ്രീൻ ഇലക്ട്രിക് സ്കൂട്ടറാണ് തീപിടിച്ചത്. സ്കൂട്ടർ ഓടിച്ചുകൊണ്ടിരുന്നപ്പോൾ സ്കൂട്ടറിന് പെട്ടെന്ന് തീപിടിച്ചു എന്ന് മൂസ പറഞ്ഞു. മൊകേരിയിലെ പുതുമ മുക്കിന് സമീപം രാവിലെ പത്രവിതരണം നടത്തുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ സ്കൂട്ടർ നിർത്തിയതും ഉടൻ ഇറങ്ങിയതും കാരണം പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി മൂസ പറഞ്ഞു. തീപിടുത്തത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിൽ നിർദ്ദിഷ്ട വൈദ്യുത ലോഡുകൾക്കായി റേറ്റു ചെയ്ത വയറിംഗ് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും, ഈ പരിധികൾ കവിയുമ്പോഴാണ് സാധാരണയായി ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. വാഹനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റങ്ങളുടെ പതിവ് അറ്റകുറ്റപ്പണികളും ശരിയായ പരിചരണവും…

കേക്കിലും ക്രീം ബിസ്‌ക്കറ്റിലും എംഡിഎംഎ; 40 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 40 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകളെ എയർ കസ്റ്റംസ് പിടികൂടി. തായ്‌ലൻഡിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലാണ് ഇവർ ഇന്നലെ രാത്രി 11.45 ന് കോഴിക്കോട്ട് എത്തിയത്. ചെന്നൈ സ്വദേശിനി റാബിയത്ത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ് കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവിന് പുറമേ, തായ്‌ലൻഡിൽ നിർമ്മിച്ച 15 കിലോ ചോക്ലേറ്റും, കെമിക്കലുകൾ ചേർത്തതും, കേക്ക്, ക്രീം ബിസ്‌ക്കറ്റുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഇവർ കോഴിക്കോട്ടെത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വകുപ്പിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയർ ഇന്റലിജൻസ് പ്രവർത്തിക്കുന്നത്.…

കോട്ടയത്ത് അച്ഛന്‍ ഓടിച്ച വാഹനമിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ഇന്നലെ വൈകുന്നേരം ഉണ്ടായ ദാരുണമായ അപകടത്തില്‍ ഒന്നര പിഞ്ചുകുഞ്ഞ് മരിച്ചു. തന്റെ അച്ഛൻ വാനിൽ വരുന്നത് കണ്ട് വാഹനത്തിനരികിലേക്ക് പോയ ഒന്നര വയസ്സുകാരി ദേവപ്രിയയാണ് റിവേഴ്‌സ് ഗിയറിൽ വന്ന വാൻ ഇടിച്ചുകയറി മരണപ്പെട്ടത്. കുട്ടിയുടെ പിതാവായ ബിബിൻ ദാസ് തന്റെ പിക്ക്-അപ്പ് വാൻ പാർക്ക് ചെയ്യാൻ ശ്രമിക്കവേയാണ് കുഞ്ഞ് വാഹനത്തിന്റെ പിൻഭാഗത്തെത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ തെള്ളകത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം മരനം സംഭവിച്ചു. നാളെ സംസ്കാരം നടക്കും.

അന്തർദ്ദേശിയ നഴ്സസ് ദിനാചരണത്തിൽ ഇന്ത്യയുടെ ദേശിയ പതാകയുമായി മലയാളി നഴ്സ്

തായ്ഫ് (സൗദി അറേബ്യ ): അന്തർദ്ദേശിയ നഴ്സസ് ദിനാചരണത്തിൽ ഇന്ത്യയുടെ ദേശിയ പതാകയുമായി മലയാളി നഴ്സ്. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ അൽ- ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ജിജി ജോസഫിന് അവസരം ലഭിച്ചത്. ദേശിയ പതാകയുമായി വേദിയിലേക്ക് കയറിയ ജിജി ജോസഫിനെ കരഘോഷത്തോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അഭിവാദ്യം ചെയ്തത്. മിനിസ്ട്രി ഓഫ് ഹെൽത്തിൽ രണ്ട് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ജിജി ജോസഫിനെ ആദ്യമായിട്ടാണ് ഈ അവസരം തേടിയെത്തിയത്. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള നഴ്‌സുമാർക്കിടയിൽ ഐക്യത്തിന്റെയും സഹകരണത്തിന്റെയും ബോധം വളർത്തിയെടുക്കാൻ കഴിയണമെന്നും, ആരോഗ്യ പരിരക്ഷാ സംവിധാനത്തിൽ നഴ്സുമാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത്‌ ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രോത്സാഹനവും ആത്മ വിശ്വാസവും വർദ്ധിപ്പിക്കുമെന്നും ആഗോള തലത്തിൽ ഇന്ത്യൻ നഴ്സുമാരുടെ അർപ്പണ മനോഭാവമുളള പ്രവർത്തനങ്ങൾ…

രാഷ്ട്രപതി ഈ മാസം ശബരിമല സന്ദർശിക്കില്ല; ക്ഷേത്രം തുറക്കുന്ന തീയതികൾ രാഷ്ട്രപതി ഭവൻ ആരാഞ്ഞു

പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കില്ലെന്ന് രാഷ്ട്രപതി ഭവൻ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചു. വരും മാസങ്ങളിൽ ഏതൊക്കെ ദിവസങ്ങളിലാണ് നട തുറക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ രാഷ്ട്രപതി ഭവൻ ചോദിച്ചു. അടുത്ത മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ശബരിമല സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്. ഈ മാസം 18, 19 തീയതികളിൽ ഇരുമുടിക്കെട്ടുമായി രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് സന്നിധാനത്തും പമ്പയിലും ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യ-പാക്കിസ്താന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മാറ്റിവച്ചത്. സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതിനാൽ ഈ മാസം 19 ന് രാഷ്ട്രപതി എത്തുമെന്ന് ഇന്നലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍, അവർ വരുന്നില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തെത്തുടർന്നാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്. ഇടവ മാസ പൂജയ്ക്കായി ഇന്ന് വൈകുന്നേരം 4 മണിക്ക് ശബരിമല ക്ഷേത്രം തുറക്കും. 19 ന് രാത്രി 10 മണിക്ക്…