കാസർകോട് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ്; മൂന്ന് പേർ അറസ്റ്റിൽ

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാജ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു റാക്കറ്റ് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുകൾ, പ്രവൃത്തി പരിചയ രേഖകൾ എന്നിവ ഇവര്‍ നിര്‍മ്മിച്ചു നല്‍കുന്നതായ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പുതിയകോട്ടയിലെ കംപ്യൂട്ടർ സെൻ്റർ ഉടമ കെ. സന്തോഷ് (45), നിലവിൽ ചെറുവത്തൂർ മുഴക്കോത്ത് താമസിക്കുന്ന സൗത്ത് കാഞ്ഞങ്ങാട് സ്വദേശി പി. രവീന്ദ്രൻ (51), എച്ച്. കെ. ഷിഹാബ് (38) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സബ് ഇൻസ്പെക്ടർമാരായ ടി. അഖിൽ, ശാരംഗ്ധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഏകോപിത നീക്കത്തെ തുടർന്നാണ് അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സംശയിക്കപ്പെടുന്നവരുടെ വീടുകളും കമ്പ്യൂട്ടർ സെന്ററിന്റെ പരിസരവും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ…

പാസ്റ്റർ ടി. ഐ. വർഗീസ് നിര്യാതനായി

പത്തനംതിട്ട: കിടങ്ങന്നൂർ തെക്കേതിൽ വലിയവീട്ടിൽ പാസ്റ്റർ ടി. ഐ. വർഗീസ് (ജോയി- 87) നിര്യാതനായി. ഭാര്യ: ഏലീയാമ്മ വർഗീസ് ചീക്കനാൽ താഴത്തിൽ കുടുംബാഗമാണ്. മക്കൾ: സൂസൻ മാത്യു, മേഴ്സി തോമസ്. മരുക്കൾ: പാസ്റ്റർ റോബി മാത്യു (പി.സി.എൻ.എ.കെ മുൻ നാഷണൽ കൺവീനർ- യുഎസ്എ ) , തോമസ് ജോർജ് (കൊച്ചി). കൊച്ചുമക്കൾ: ജെറമിയ കെ.മാത്യു, ഹന്ന മേരി മാത്യു, പെട്ര സൂസൻ തോമസ്, തിമോത്തി തോമസ് സംസ്ക്കാര ശുശ്രൂഷ 20 ന് ചൊവ്വാഴ്ച കലൂർ എം.ഡി.എസ് ഫെലോഷിപ്പ് സഭയുടെ ചുമതലയിൽ സ്വവസതിയിൽ രാവിലെ 9 ന് ആരംഭിക്കുകയും (ദി പെട്ര, ലെയ്ൻ 26/3, ജനതാ റോഡ്, വൈറ്റില) തുടർന്ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.

തൊഴിലാളി വിരുദ്ധതയിൽ കേരളം കേന്ദ്രത്തോട് മത്സരിക്കുന്നു: ജോസഫ് ജോൺ

എറണാകുളം: വ്യവസായിക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തുവാൻ വേണ്ടി സംസ്ഥാന സർക്കാർ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും, തൊഴിലവകാശങ്ങൾ റദ്ദു ചെയ്യുന്ന കേന്ദ്ര പദ്ധതികൾ കൂടാതെ സ്വതന്ത പദ്ധതികൾ ആവിഷ്കരിച്ചു തൊഴിലാളിവിരുദ്ധമായി മാറികൊണ്ടിരിക്കുന്ന സാഹചര്യമാണ് പിണറായി സർക്കാരിൻ്റേതെന്ന് ജോസഫ് ജോണ്‍ പറഞ്ഞു. എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ക്ഷേമനിധി ബോർഡുകൾ തകർക്കുവാൻ അനുവദിക്കുകയില്ല എന്ന തലകെട്ടിൽ നാലു മാസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന സമരപ്രഖ്യാപന കൺവൻഷൻ എറണാകുളം വഞ്ചി സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . എഫ് ഐ ടി യു സംസ്ഥാന വൈസ്പ്രസിഡന്റ് സണ്ണി മാത്യു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നാലു മാസം നീണ്ടു നിൽക്കുന്ന സമരരീതികൾ സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ അവതരിപ്പിച്ചു. ജനറൽ സെകട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻ മുല്ലക്കര, സെക്രട്ടറി ജമീല…

മലപ്പുറത്തോടുള്ള പോലീസിൻ്റെ മുൻവിധി അവസാനിപ്പിക്കണം: റസാഖ് പാലേരി

താനൂർ: കേരളത്തിലെ മറ്റ് ജില്ലകളെ പോലെ തന്നെയാണ് മലപ്പുറവും. പലതരം സാമൂഹ്യ നന്മകൾക്കൊപ്പം ചെറിയ തോതിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും എല്ലായിടത്തെയും പോലെ മലപ്പുറത്തുമുണ്ട്. എന്നാൽ വംശീയ മുൻവിധിയോടെ മലപ്പുറത്തെ ക്രിമിനൽ കേന്ദ്രമായി ചിത്രീകരിക്കാൻ ചില പോലീസ് മേധാവികൾ തന്നെ ശ്രമിക്കുന്നു. മറ്റ് ജില്ലകളിൽ സാധാരണ കേസെടുക്കുന്ന വിഷയങ്ങളിൽ പോലും മലപ്പുറത്ത് ക്രിമിനൽ കേസായി ചാർജ് ചെയ്യുന്നൂവെന്നത് പലരും ഉയർത്തിയ അഭിപ്രായമാണ്. പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസടക്കം പോലീസ് വ്യാജമായി നിർമ്മിച്ചതാണെന്ന ആരോപണവും ഗൗരവമാർന്നതാണ്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന വിസ്ഡം സ്റ്റുഡൻസ് സമ്മേളനത്തിലടക്കം മുൻവിധിയോട് കൂടിയാണ് പോലീസ് ഇടപ്പെട്ടത്. മലപ്പുറത്തോടുള്ള ഇത്തരം വംശീയ മുൻവിധികൾ പോലീസ് അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മലപ്പുറം മുൻ എസ് പി സുജിത് ദാസിൻ്റെ കാലത്ത് എടുത്ത സ്വർണ്ണക്കടത്തടക്കമുള്ള ക്രിമിനൽ കേസുകൾ പുനരന്വേഷിക്കാൻ…

ഹാജിമാർക്ക് മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി

കോഴിക്കോട്: ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുന്ന ഹാജിമാർക്കായി പ്രത്യേക മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി ഹോസ്പിറ്റൽ. തീർഥാടന വേളയിൽ സാധാരണ അനുഭവിക്കാറുള്ള കാലാവസ്ഥ ബുദ്ധിമുട്ടുകൾ, അലർജികൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്കുള്ള പരിഹാരവുമായാണ് പാർശ്വഫലങ്ങളില്ലാത്ത  സർക്കാർ അംഗീകൃത യുനാനി മരുന്നുകളും ലേപനങ്ങളും ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഒരുക്കിയിട്ടുള്ളത്. കിറ്റിന്റെ വിതരണോദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. സന്ധി വേദന, പകർച്ചവ്യാധി, ജലദോഷം, ദഹനക്കുറവ് തുടങ്ങി സ്വാഭാവിക രോഗാവസ്ഥകൾ പരിഹരിക്കാൻ ഏറെ ഫലപ്രദമായ ഈ കിറ്റിൽ തീർഥാടനം ആരോഗ്യകരമായി നിർവഹിക്കാനുള്ള നിർദേശങ്ങളും മരുന്നുകളുടെ ഉപയോഗരീതി വിശദീകരിക്കുന്ന ലഘുലേഖയും അടങ്ങിയിട്ടുണ്ട്. ഹജ്ജ് സീസണോടനുബന്ധിച്ച് കാരന്തൂരിലെ മർകസ് യുനാനിയിൽ തീർഥാടകർക്ക് സൗജന്യ പരിശോധനയും ബോധവത്കരണവും സജജീകരിച്ചിട്ടുണ്ട്. യുനാനി മെഡിക്കൽ കിറ്റ് ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും +919562213535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മർകസ് ജാസ്മിൻ വാലി അഡ്മിഷൻ ആരംഭിച്ചു

കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രധാനമായ ജാസ്മിൻ വാലിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. റെസിഡൻഷ്യൻ സൗകര്യമുള്ള ഇവിടെ 8-ാം ക്ലാസ് മുതൽ പിജി വരെയാണ് പഠന സൗകര്യമുള്ളത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലത്തിൽ കേരള സിലബസ്, സി ബി എസ് ഇ ഹാദിയ എന്നീ വിഭാഗങ്ങളിലും ഡിഗ്രി, പിജി തലത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഹാദിയ വിഭാഗങ്ങളിലും കോഴ്‌സുകളുണ്ട്. കൂടാതെ ഒരു വർഷത്തെ ഹാദിയ ഡിപ്ലോമ കോഴ്സ് (പി പി ടി ടി സി, ഫാമിലി കൗൺസലിംഗ്) പഠന സൗകര്യവുമുണ്ട്. ധാർമികാന്തരീക്ഷത്തിൽ മികച്ച താമസ- പഠനാന്തരീക്ഷം ഒരുക്കുന്ന സ്ഥാപനത്തിൽ പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ ആത്മീയ, ജീവിതശൈലി, നൈപുണി, ആർട്സ് പരിശീലനങ്ങളും നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 04952800924, 9072500408

നന്തൻകോട് കൊലപാതക കേസില്‍ പ്രതി കേഡൽ ജീൻസൺ രാജയ്ക്ക് ജീവപര്യന്തം കഠിന തടവും പതിനഞ്ച് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: 2017-ൽ നന്തൻകോട് വെച്ച് മാതാപിതാക്കളെയും സഹോദരിയെയും അമ്മായിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 37 കാരനായ കേഡൽ ജീൻസൺ രാജയ്ക്ക് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ചൊവ്വാഴ്ച ജീവപര്യന്തം കഠിന തടവ് വിധിച്ചു. നാല് കൊലപാതകങ്ങൾക്കായി ആകെ 26 വർഷം തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), സെക്ഷൻ 436 (വീട് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ച് ഉപദ്രവിക്കൽ), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി വിഷ്ണു കെ. തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമേ, കോടതി 15 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക തിരിച്ചുപിടിച്ചാൽ, അത് കേസിലെ പ്രധാന സാക്ഷിയായ കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസിന് നൽകണം. ആരോരും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന…

മാതാപിതക്കളുടേതടക്കം നാല് മൃതദേഹങ്ങളുമായി മൂന്ന് ദിവസം ഒരു വീട്ടില്‍ കഴിഞ്ഞ കേഡല്‍ ജിന്‍സണ്‍ രാജ; ക്രൈം ത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കേരള പോലീസ്

തിരുവനന്തപുരം: മാനസിക പ്രശ്നമാണോ അതോ സ്വന്തം സഹോദരിയെ മാതാപിതാക്കള്‍ അമിതമായി സ്നേഹിക്കുന്നത് സഹിക്കാന്‍ കഴിയാതെയാണോ എന്നറിയില്ല, എങ്കിലും മാതാപിതാക്കളെയും സഹോദരിയേയും അമ്മായിയെയും കൊലപ്പെടുത്തി നാല് മൃതദേഹങ്ങളുമായി ഒരു വീട്ടില്‍ കഴിഞ്ഞ കേഡല്‍ ജിന്‍സണ്‍ രാജ എന്ന യുവാവ് ചെയ്ത ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ച് കേരള പോലീസ്. സ്വന്തം അമ്മയെ ആദ്യം കൊലപ്പെടുത്തി ടോയ്‌ലറ്റിൽ ഒളിപ്പിച്ച് അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച ക്രൂരനാണ് കേഡൽ ജീൻസൺ രാജ എന്ന് പോലീസ് പറഞ്ഞു. നന്തൻകോട്ടുള്ള തന്റെ വസതിയിൽ നാല് മൃതദേഹങ്ങളുമായി കേഡൽ മൂന്ന് ദിവസമാണ് ചെലവഴിച്ചത്. ഓൺലൈനിലൂടെ ഒരു കോടാലി വാങ്ങി യൂട്യൂബിൽ നിന്ന് കഴുത്ത് അറുക്കാൻ പഠിച്ച ശേഷമാണ് അയാള്‍ കൂട്ടക്കൊല നടത്തിയത്. ആദ്യം കൊലപ്പെടുത്തിയത് അമ്മ ഡോ. ജീൻ പത്മയെയാണ്. 2017 ഏപ്രിൽ 5 ന്, കേഡൽ തന്റെ അമ്മയായ ഡോ. ജീൻ പത്മയെ ഒരു പുതിയ കമ്പ്യൂട്ടർ…

സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കേ ജൂനിയര്‍ വനിതാ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; അഭിഭാഷകന്‍ ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിലെ അഭിഭാഷകയായ പാറശ്ശാല കോട്ടവിള സ്വദേശിനി ശ്യാമിലി (26) യെ അഭിഭാഷകരുടെ മുന്നിൽ വെച്ച് സീനിയർ അഭിഭാഷകന്‍ മർദ്ദിച്ചു. ക്രൂരമായി മര്‍ദ്ദിക്കുന്നതു കണ്ടിട്ടും ആരും ആക്രമണം തടയാൻ മുന്നോട്ടുവന്നില്ല എന്നത് അത്ഭുതകരമാണ്. സീനിയർ അഭിഭാഷകൻ പൂന്തുറ സ്വദേശിയായ ബെയ്‌ലിൻ ദാസാണ് ശ്യാമിലിയെ ആക്രമിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശ്യാമിലി വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തും. തന്നെ ജോലിയിൽ നിന്ന് പുറത്താക്കാനുള്ള അപ്രതീക്ഷിത തീരുമാനത്തെക്കുറിച്ച് ശ്യാമിലി ചോദിച്ചതിനാണ് ബെയ്‌ലിന്‍ ദാസ് അവരെ ആക്രമിച്ചതെന്നു പറയുന്നു. മര്‍ദ്ദനത്തില്‍ ശ്യാമിലിയുടെ മുഖത്തിന് സാരമായ പരിക്കേറ്റു. കണ്ണുകൾക്ക് മുകളിൽ മുറിവും, താടിയെല്ലിനും കവിളിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒളിവില്‍ പോയ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തു. വഞ്ചിയൂരിലെ ത്രിവേണി ആശുപത്രി റോഡിലുള്ള മഹാറാണി ബിൽഡിംഗിലെ ബെയ്‌ലിൻ ദാസിന്റെ ഓഫീസിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ്…

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മക്കരപ്പറമ്പ് : ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക; അഭിമാന സാക്ഷ്യത്തിന്റെ 22 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ ജില്ല സെക്രട്ടറി ഷബീർ വടക്കാങ്ങര പതാക ഉയർത്തി. കൂട്ടിലങ്ങാടിയിൽ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി, കടുങ്ങൂത്തിൽ മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി അഷ്റഫ് സി, പടിഞ്ഞാറ്റുമുറിയിൽ ഏരിയ ജോ. സെക്രട്ടറി ജാബിർ എന്നിവർ പതാക ഉയർത്തി.