തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി മുഖ്യമന്ത്രിയായി കെകെ ശൈലജയെ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. “ശൈലജ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നാണ് വടകരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവരുടെ തോല്‍വി കാണാനാണ് അവരെ രംഗത്തിറക്കിയതെന്ന് ജനങ്ങള്‍ക്ക് തോന്നി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്ത് നിലനിര്‍ത്തണമെന്ന വടകരയിലുള്ളവരുടെ ആഗ്രഹമാണ് തോല്‍വിക്ക് കാരണമെന്നാണ് ജയരാജന്റെ പരാമര്‍ശമെന്ന് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും പാര്‍ട്ടിയുടെ ഒരു നേതാവിനെ ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് കേട്ടാല്‍ ഗൗരി അമ്മ, വി അച്യുതാനന്ദന് തുടങ്ങിയവരുടെ പേരുകള്‍ നിഷേധിക്കുന്ന രീതിയാണ് പാര്‍ട്ടി നേരത്തെ സ്വീകരിച്ചിരുന്നത്. ഭാവിയില്‍ കെകെ…
Category: KERALA
ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ [ ICT Academy of Kerala] പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.ടി. അക്കാദമി ചെയര്മാന് ഡോ. ടോണി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു. കേൽക്കർ മുഖ്യപ്രഭാഷണം നടത്തും. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ്-ചാന്‍സലര്‍ ഡോ. ജഗതി രാജ് വി.പി, ഡോ. പി.വി. ഉണ്ണികൃഷ്ണന് (മെമ്പര്‍ സെക്രട്ടറി, കെ-ഡിസ്ക്), ടെക്നോപാര്‍ക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായര്‍ തുടങ്ങിയവർ സംസാരിക്കും. ഐ.സി.ടി. അക്കാദമി സി.ഇ.ഓ. മുരളീധരൻ മന്നിങ്കൽ…
വെൽഫെയർ പാർട്ടി വനിതാ നേതൃ സംഗമം
മങ്കട : വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് വനിതാ നേതൃസംഗമം വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് ഫായിസ കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തക്കീം മുഖ്യപ്രഭാഷണം നിർവഹിച്ചു. സാമൂഹ്യ നീതിയിലതിഷ്മായ ഭരണ ക്രമം രാജ്യത്ത് നിലവിൽ വരുന്പോഴേ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുകയുളളൂ എന്നും ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് ഈ രാജ്യത്തെ ഉന്നതിയിൽ യാതൊരു പങ്കും വഹിക്കാനില്ല എന്നും നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫായിസ കരുവാരക്കുണ്ട് പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് ജോയിൻ സെക്രട്ടറി കെ ഉബൈബ ടീച്ചർ സംസാരിച്ചു. വിമൺ ജസ്റ്റിസ് മങ്കട പഞ്ചായത്ത് കൺവീനർ നജ്മ സി.ടി സ്വാഗതവും സമീറ കൂട്ടിൽ നന്ദിയും പറഞ്ഞു. വിമൺ ജസ്റ്റിസ് മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് നസീറഅനീസ് അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ഡാനിഷ് മങ്കട, ശിഹാബ്കൂട്ടിൽ എന്നിവർ ആശംസകൾ നേർന്ന്…
വിദ്യാഭ്യാസമന്ത്രി മലപ്പുറത്തെ ജനങ്ങളെ വിണ്ഡികളാക്കരുത്: വെൽഫെയർ പാർട്ടി
മലപ്പുറം : പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിച്ചേ പറ്റൂ എന്നാവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്യുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അടക്കമുള്ള സമര സംഘടനകളെ പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ചും കേസ് ചുമത്തിയും മുന്നോട്ടു പോകുന്ന സർക്കാറിനെതിരെ ശക്തമായ ജനരോഷം ഉയർത്തിക്കൊണ്ടുവരും. ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്.എഫ് ഐ നേതൃത്വത്തിനടക്കം ജില്ലയിലെ ഈ പ്ലസ് വൺ സീറ്റുപ്രതിസന്ധി അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഈ സന്ദർഭത്തിലും ഫീസ് കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സീറ്റുകൾ ഉൾപ്പെടുത്തി പ്രതിസന്ധിയിലെന്ന് വരുത്തി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം അസഹനീയവും മലപ്പുറത്തെ ജനങ്ങളെയൊന്നടങ്കം വിണ്ഡിയാക്കുന്നതുമാണ്. വിദ്യാർഥി സമരത്തെ അടിച്ചമർത്താനല്ല, പുതിയ ബാച്ചുകൾ അനുവദിക്കാനാണ് പിണറായി വിജയൻ തൻ്റേടം കാണിക്കേണ്ടത് എന്നും മലപ്പുറത്തെ ജനങ്ങൾ തെരുവിലിറങ്ങി അവകാശങ്ങൾ നേടിയെടുക്കും…
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പുതിയ മെത്രാപ്പോലീത്തായ്ക്ക് കല്പക വൃക്ഷതൈ സമ്മാനവുമായി നിരണം ഇടവക
തിരുവല്ല : പരിസ്ഥിതി സംരക്ഷണം ദൈവീക നിയോഗമാക്കി കൊണ്ട് ഹരിത ഭംഗികൊണ്ട് സഭയുടെ ഒരോ കാമ്പസും വൃത്യസ്തമാക്കിയ ആത്മീയ ആചാര്യനായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ഭാഗ്യസ്മരണിയനായ അഭിവന്ദ്യ മോറാൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ. 120 ഏക്കർ വരുന്ന സഭയുടെ ആസ്ഥാനത്ത് മൂവായിരത്തോളം മരങ്ങളും ഫലവ്യക്ഷങ്ങളും ഉണ്ട്. 7 ഏക്കറോളം വരുന്ന കുളവും ഈ കാമ്പസിന്റെ മറ്റൊരു ആകർഷണീയമാണ്. മണ്ണിനെയും മരങ്ങളെയ്യം ഏറെ സ്നേഹിച്ചിരുന്ന പ്രകൃതി സ്നേഹി വരും തലമുറയ്ക്ക് വേണ്ടി നട്ട് വളർത്തിയ തണൽ എന്നും ഓർമിക്കപെടും.ദേശാടന പക്ഷികൾ ഉൾപ്പടെ നൂറിലേറെ ഇനങ്ങളിലുള്ള പറവകളും ഈ ഹരിത തോട്ടത്തിലുണ്ട്. മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ ബാക്കിയാക്കിയ അത്മീയവും – സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുകയാണ് പരമ പ്രധാനമായ ലക്ഷ്യമെന്ന് പിൻഗാമിയായ അഭിവന്ദ്യ മോറാൻ മാർ ഡോ.സാമുവല്‍ തിയോഫിലോസ് മെത്രാപ്പോലീത്താ പറഞ്ഞു. സ്ഥാനാഭിഷേകത്തിന്…
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് രണ്ട് ജീവപര്യന്തവും 104 വര്‍ഷവും ജയില്‍ ശിക്ഷ
മലപ്പുറം: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 104 വര്‍ഷവും രണ്ട് ജീവപര്യന്തം ജയില്‍ ശിക്ഷയ്ക്കു പുറമെ ഒരു ലക്ഷം രൂപ പിഴയും മഞ്ചേരി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയായ 41കാരനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. മകള്‍ക്ക് 10 വയസ്സു പ്രായം മുതൽ 17 വയസ്സുവരെ പ്രതി തുടർച്ചയായി പീഡിപ്പിച്ചതായാണ് കേസ്. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പുറത്ത് പറഞ്ഞാൽ കുട്ടിയെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് കുട്ടിയെ അരീക്കോട് ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ കുട്ടി ഗർഭിണിയാണെന്നറിഞ്ഞു. തുടർന്ന് അരീക്കോട് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കേസ് റഫർ ചെയ്തു. ഡോക്ടർമാരുടെ ഉപദേശപ്രകാരം അവിടെ അബോർഷൻ നടത്തി. പിന്നീടാണ് പെണ്‍കുട്ടി പിതാവിനെതിരെ പരാതി നൽകിയത്. അരീക്കോട് പോലീസ് കേസ്…
‘കനവ്’ പദ്ധതി മറയൂർ ആദിവാസി സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിനായുള്ള വഴിത്തിരിവ്
മറയൂർ: ദേവികുളത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർ ആരംഭിച്ച കർക്കശമായ ശാക്തീകരണ പദ്ധതിയായ ‘കനവ്’ മറയൂരിലെ വിദൂര ഗ്രാമത്തിലെ ആദിവാസി സ്ത്രീകൾ മെച്ചപ്പെട്ട ജീവിതം ‘സ്വപ്നം’ കാണാനും ‘പുതിയ ചലനാത്മകതയും സ്വാതന്ത്ര്യവും ആത്മാഭിമാനവും സമൃദ്ധിയും കണ്ടെത്താനും സഹായിച്ചു. ഇടുക്കിയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന മറയൂരിൽ രണ്ട് പ്രധാന ആദിവാസി വിഭാഗങ്ങളുണ്ട് – മുതുവാൻമാരും മലയോര പുലയരും. മലയോര പുലയന്മാർ താരതമ്യേന പുരോഗമനക്കാരാണെങ്കിലും, മുതുവാൻമാർ അവരുടെ വനവാസ കേന്ദ്രങ്ങളിൽ കൂടുതൽ ഏകാന്തമായ ജീവിതം നയിക്കുന്നു. വാസ്തവത്തിൽ, പഞ്ചായത്തിലെ 25 സെറ്റിൽമെൻ്റുകളിൽ 18 എണ്ണവും തകർന്ന ട്രാക്കിൽ നിന്ന് അകലെയാണ്, അവയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഒറ്റപ്പെട്ട വളഞ്ഞ ചെളി റോഡ് മാത്രം. തങ്ങൾക്ക് ഒരിക്കലും ആരോഗ്യകരമായ ജീവിതത്തിലേക്കും മികച്ച അവസരങ്ങളിലേക്കും പ്രവേശനം ലഭിക്കില്ലെന്ന് വിശ്വസിച്ചിരുന്ന നിരവധി താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ‘കനവ്’ ആശ്വാസമായി. കഴിഞ്ഞ മാർച്ചിൽ…
പ്രോടേം സ്പീക്കർ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചതില്‍ മുഖ്യമന്ത്രി കേന്ദ്രത്തിനെ വിമര്‍ശിച്ചു
തിരുവനന്തപുരം: പതിനെട്ടാം ലോക്സഭയുടെ പ്രോടേം സ്പീക്കറായി കോൺഗ്രസിലെ ഏറ്റവും മുതിർന്ന അംഗവും എട്ട് തവണ എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ നിയമിക്കാനുള്ള കൺവെൻഷൻ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദ്യ രണ്ട് ദിവസങ്ങളിൽ ഭാരതീയ ജനതാ പാർട്ടി എംപിയും കട്ടക്കിൽ നിന്ന് ഏഴ് തവണ എംപിയുമായ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിക്കാനുള്ള തീരുമാനത്തെ പ്രത്യേക പ്രസ്താവനകളിൽ നേതാക്കൾ അപലപിച്ചു . ഈ തീരുമാനം സ്ഥാപിത പാർലമെൻ്ററി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ജനാധിപത്യ തത്വങ്ങളോടുള്ള ബിജെപിയുടെ നഗ്നമായ അവഗണനയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. “പതിനെട്ടാം ലോക്സഭയിലെ ഏറ്റവും മുതിർന്ന എംപിയായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചതിലൂടെ അവർ നമ്മുടെ പാർലമെൻ്ററി പാരമ്പര്യങ്ങളെ തകർക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളോട് വിവേചനം കാണിക്കുന്ന സംഘപരിവാറിൻ്റെ…
തലവടി സിഎംഎസ് ഹൈസ്കൂളില്‍ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ ഭാരവാഹികളെ തെരെഞ്ഞെടുത്തു
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ വായന വാരാചരണത്തിന്റെ ഭാഗമായി പിഎൻ പണിക്കർ അനുസ്മരണം നടന്നു. പ്രഥമാദ്ധ്യാപകൻ റെജിൽ സാം മാത്യൂ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്കൂളിൽ ഒരുക്കിയ അക്ഷരപ്പുരയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് നിർവഹിച്ചു. ബാലസാഹിത്യ ഗ്രന്ഥങ്ങൾ ഉൾപ്പടെ വിവിധ ദിന പത്രങ്ങൾ അക്ഷരപുരയിലൂടെ വിദ്യാർത്ഥികൾക്ക് നൽകും. ചടങ്ങിൽ ജോർജ് മാത്യൂ, അഡ്വ. ഐസക്ക് രാജു, സജി ഏബ്രഹാം, ജേക്കബ് ചെറിയാൻ, ഡോ. ജോൺസൺ വി. ഇടിക്കുള, റോബി തോമസ്, ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 49 സാന്ത്വന ദീപങ്ങൾ തെളിയിച്ചു. തുടർന്ന് തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ എക്സിക്യൂട്ടിവ് യോഗം ചേർന്ന് പ്രഥമ…
വീട്ടുജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമം ഉടൻ: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വീട്ടുജോലിക്കാരുടെ ക്ഷേമത്തിനായി പുതിയ നിയമനിർമ്മാണം ഉടൻ ഉണ്ടാകുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വെള്ളിയാഴ്ച ഇവിടെ ബില്ലിൻ്റെ കരട് ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നഗര ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിൻ്റെ ദൈനംദിന ജീവിതത്തിൻ്റെ അന്തർലീനമായ ഭാഗമാണ് വീട്ടു ജോലിക്കാർ. എന്നാല്‍, അവരെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ദേശീയ നയത്തിൻ്റെ അഭാവം നിലവിലുണ്ട്. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ആദ്യമായി നിയമം കൊണ്ടുവരുന്ന സംസ്ഥാനമായിരിക്കും കേരളമെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മിനിമം വേതനം വീട്ടു ജോലിക്കാർ ദൈനംദിന ജോലികൾ ഏറ്റെടുത്ത് ഒരു കുടുംബത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, അവർ എണ്ണമറ്റ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിൻ്റെ അഭാവമാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം. കുറഞ്ഞ വേതനം, സാമൂഹിക സുരക്ഷയുടെ അഭാവം, മാനസികവും ശാരീരികവുമായ…
