ഇറാൻ വിഷയത്തിൽ യുഎസിനും ഇസ്രായേലിനും സമവായത്തിലെത്താൻ കഴിയുന്നില്ല. ചർച്ചകളിലൂടെ സംഘർഷം അവസാനിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, നെതന്യാഹുവാകട്ടേ ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഒരുങ്ങുകയാണ്. വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ഒരു യുദ്ധം ആരംഭിച്ചെങ്കിലും, ഇപ്പോൾ, ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ഇരു രാജ്യങ്ങൾക്കും യോജിക്കാൻ കഴിയുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം, ഈ സംഘർഷം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇപ്പോൾ അഭിപ്രായവ്യത്യാസത്തിലാണ്. ഇറാനെതിരെ വീണ്ടും വ്യോമാക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആഗ്രഹിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ട്രംപ് നയതന്ത്രത്തിലൂടെ സ്ഥിതിഗതികൾ ശാന്തമാക്കാനും ബലപ്രയോഗം ഒഴിവാക്കാനും ശ്രമിക്കുകയാണ്. ഇരു നേതാക്കളും ഏകദേശം ഒരു മണിക്കൂറോളം ഈ വിഷയത്തിൽ ചർച്ച നടത്തിയെങ്കിലും ഒരു സമവായത്തിലെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇറാനെതിരെ മറ്റൊരു ആക്രമണം നടത്താൻ…
Category: AMERICA
ഹോർമുസ് കടലിടുക്ക് താരിഫ് വിഷയത്തിൽ ഇറാൻ-ഒമാൻ ചർച്ചകൾ നടത്തി; എതിര്‍പ്പുമായി അമേരിക്ക
ഒമാന്‍: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഫീസ് ഈടാക്കുന്നതിനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ഇറാനും ഒമാനും ചർച്ച നടത്തി. എന്നാല്‍, ഈ നീക്കത്തെ യുഎസ് ശക്തമായി എതിർത്തു. റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ പുതുതായി സ്ഥാപിതമായ പേർഷ്യൻ ഗൾഫ് കടലിടുക്ക് അതോറിറ്റി (പിജിഎസ്എ) ഹോർമുസ് കടലിടുക്കിന്റെ മാനേജ്മെന്റ് മേൽനോട്ട മേഖലയെ വേർതിരിച്ചു. ഈ പ്രദേശത്തേക്ക് കടക്കുന്ന കപ്പലുകൾക്ക് ഇനി പെർമിറ്റുകൾ നിർബന്ധമാണെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന്, ഇറാൻ ഹോർമുസ് കടലിടുക്കിലെ വാണിജ്യ ഗതാഗതം ഫലത്തിൽ നിർത്തി വെച്ചിരുന്നു. ഇത് അന്താരാഷ്ട്ര ഷിപ്പിംഗിനെ സാരമായി ബാധിക്കുകയും ആഗോള ഊർജ്ജ വിലകൾ ഉയരുകയും ചെയ്തു. ഇതിനെത്തുടർന്ന്, സുപ്രധാന ജലപാതയിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നതിനുള്ള ഓപ്ഷനുകൾ ഇറാനിയൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്യാൻ തുടങ്ങി. ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും, ഏതെങ്കിലും തരത്തിലുള്ള ടോളുകളോ ഫീസോ ചുമത്തുന്നത് അസ്വീകാര്യമാണെന്നും…
ഇന്ത്യയ്ക്ക് ആവശ്യമുള്ളത്ര എണ്ണ നല്‍കാന്‍ യു എസ് തയ്യാറാണ്: യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
വാഷിംഗ്ടണ്‍: ഇന്ത്യയിലെ എണ്ണ പ്രതിസന്ധി അവസാനിക്കാന്‍ സാധ്യതയെന്ന് സൂചന നല്‍കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രസ്താവന. ഇന്ത്യയ്ക്ക് കൂടുതൽ എണ്ണയും വാതകവും വിൽക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലോകമെമ്പാടുമുള്ള ഊർജ്ജ വിതരണത്തെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചതിനാലാണിത്. ഇന്ത്യയ്ക്ക് ആവശ്യമുള്ളത്ര ഊർജ്ജം നൽകാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യാ സന്ദർശനത്തിന് തൊട്ടു മുമ്പ് മാര്‍ക്കോ റൂബിയോ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയുടെ എണ്ണയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്. എന്നാൽ, ഉപരോധം മുതൽ ഇന്ധനക്ഷാമം വർദ്ധിച്ചുവരികയാണ്. ഭാവിയിൽ ഊർജ്ജ വിതരണത്തെക്കുറിച്ച് ഈ ഉപരോധം ഇന്ത്യയെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നിലവിൽ അമേരിക്ക ഗണ്യമായ അളവിൽ എണ്ണയും വാതകവും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു. ഇന്ത്യയുടെ പ്രധാന ഊർജ്ജ വിതരണക്കാരാകാന്‍ യു എസ്…
ഇറാൻ യുദ്ധം: മകന്റെ വിവാഹച്ചടങ്ങില്‍ പോലും പങ്കെടുക്കാനാകാതെ ട്രംപ്
ഇറാൻ യുദ്ധം കാരണം മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോള സംഘർഷങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഇടയിലാണ് ബഹാമാസിൽ നടക്കുന്ന ഈ സ്വകാര്യ വിവാഹം. വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് അവകാശപ്പെടുന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ കുടുംബവും രാഷ്ട്രീയവും തമ്മിൽ വൈരുദ്ധ്യത നിറഞ്ഞ ഒരു തീരുമാനത്തെ അഭിമുഖീകരിക്കുകയാണ്. അദ്ദേഹത്തിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ഈ വാരാന്ത്യത്തിൽ ബഹാമാസിൽ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇറാൻ യുദ്ധം സ്ഥിതിഗതികൾ മാറ്റിമറിച്ചു. ഇത് തനിക്ക് പറ്റിയ സമയമല്ലെന്ന് ട്രംപ് തന്നെ സമ്മതിച്ചു. യുഎസും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ, ജനപ്രീതി കുറയുന്നത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദങ്ങൾ എന്നിവയ്ക്കിടയിൽ, ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും ഒരു പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. മൂത്ത…
ജെ.ഡി. വാൻസ് അല്ലെങ്കിൽ മാർക്കോ റൂബിയോ…; ആരായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റ്?
2028 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ജെ.ഡി. വാൻസിനെയും മാർക്കോ റൂബിയോയെയും ട്രംപിന്റെ പിൻഗാമികളായി കാണുന്നു. രണ്ട് സ്ഥാനാർത്ഥികളെക്കുറിച്ചും ട്രംപിന്റെ അഭിപ്രായം എന്തായിരുന്നു? വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിൻഗാമിയെയും 2028 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെയും സംബന്ധിച്ച് അമേരിക്കയിൽ ആഭ്യന്തര രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമായി. അടുത്ത ദിവസങ്ങളിൽ, വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂം ഈ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള അനൗദ്യോഗിക ഓഡിഷൻ വേദിയായി മാറി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വേദിയിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ, വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇപ്പോൾ മാധ്യമങ്ങളെ നേരിടാൻ മുന്നോട്ട് വന്നിരിക്കുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പ്രസവാവധിയിൽ ആയതിനാൽ, രണ്ട് പ്രധാന നേതാക്കൾക്കും തുടർച്ചയായി പത്രസമ്മേളനങ്ങൾ നടത്തേണ്ട ചുമതല നൽകിയിരിക്കുകയാണ്. 2028 ലെ തിരഞ്ഞെടുപ്പ്…
ഐ ഒ സി പെൻസിൽവാനിയ ചാപ്റ്ററിന് നവ നേതൃത്വം
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സാബു സ്കറിയ, പ്രെസിഡന്റായി സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രെട്ടറിയായി നൈനാൻ മത്തായി, ട്രെഷറർ ആയി തോമസ്കുട്ടി വറുഗീസ് എന്നിവർ അടുത്ത രണ്ടു വർഷം സംഘടനയെ നയിക്കും. തെരഞ്ഞെടുപ്പ് പമ്പ കമ്മ്യൂണിറ്റി സെന്ററിൽ വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്നു. തിരഞ്ഞെടുപ്പ് നടപടികൾ കുര്യൻ രാജനും സാബു സ്കറിയയും നിയന്ത്രിച്ചപ്പോൾ, നടപടികൾ സുമോദ് നെല്ലിക്കാല രേഖപ്പെടുത്തി. വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരും സമൂഹ നേതാക്കളും പങ്കെടുത്ത യോഗം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സാബു സ്കറിയ മലങ്കര ആർച്ച് ഡയോസിസ് കൗൺസിൽ അംഗം, MAP ബോർഡ് ഓഫ് ട്രസ്റ്റി അംഗം, 56 ഇന്റർനാഷണൽ നാഷണൽ കോ-ഓർഡിനേറ്റർ, എം എ കോളേജ് കോതമംഗലം അലുമ്‌നി…
മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്
സൗത്ത് ഫ്ലോറിഡ:അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗത്ത് ഫ്ലോറിഡയിലെ സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. പാം ബീച്ച് കൗണ്ടിയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അവധി ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ പൂളുകൾ, തടാകങ്ങൾ, കടൽതീരങ്ങൾ എന്നിവയ്ക്ക് സമീപം കുട്ടികളുടെ കാര്യത്തിലടക്കം അതീവ ശ്രദ്ധ പുലർത്തണമെന്ന് ‘ഡ്രൗണിംഗ് പ്രിവൻഷൻ കോയലിഷൻ’, ‘പാം ബീച്ച് കൗണ്ടി ഓഷ്യൻ റെസ്ക്യൂ’ എന്നീ സംഘടനകളുടെ പ്രതിനിധികൾ ഓർമ്മിപ്പിച്ചു. വാരാന്ത്യത്തിലെ അവധിദിനങ്ങളിൽ മുങ്ങിമരണങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയാണ് ഈ സുരക്ഷാ മുൻകരുതലുകളിലൂടെ ലക്ഷ്യമിടുന്നത്.
സേവനത്തിനും സമര്‍പ്പണത്തിനും ആദരം; ഹോളി ഫാമിലി ഹോസ്പിറ്റല്‍ (HFH) റീയൂണിയനില്‍ അംഗങ്ങള്‍ക്ക് അംഗീകാരം
ഹോളി ഫാമിലി ആശുപത്രി (HFH) ‘അലുംനി റീയൂണിയന്‍ 2026’ ജമൈക്കയില്‍ നടന്നു. മേയ് 1 മുതല്‍ 5 വരെയായി നാലു ദിവസം നീണ്ടുനിന്ന റീയൂണിയനില്‍ നഴ്സിംഗ്, റേഡിയോളജി, ലബോറട്ടറി വിഭാഗങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജമൈക്കയിലെ Grand Palladium Jamaica Reosrt & Spa, Grand Palladium Lady Hamilton Reosrt & Spa റിസോര്‍ട്ടുകളിലാണ് റീയൂണിയന്‍ നടന്നത്. റീയൂണിയനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളിലൊന്നായിരുന്നു പ്രത്യേക ആദര സമ്മാനങ്ങള്‍. ഹോളി ഫാമിലി ആശുപത്രിയുടെ വളര്‍ച്ചക്കും അലുംനി കൂട്ടായ്മയുടെ ശക്തിക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ചടങ്ങില്‍ ആദരിച്ചത്. മേരിക്കുട്ടി കുര്യാക്കോസ് ഹോളി ഫാമിലി ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി അലുംനി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായ മേരിക്കുട്ടി കുര്യാക്കോസിനെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. അലുംനി സംഘടനയ്ക്ക് ശക്തമായ അടിത്തറ പാകാന്‍ അവര്‍ നല്‍കിയ നേതൃത്വവും സമര്‍പ്പണവും എല്ലാവരും നന്ദിയോടെ ഓര്‍മ്മിച്ചു. നോര്‍ത്ത് പാര്‍ക്ക്…
യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം
വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള സർക്കാർ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നേടിയതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിലെ തന്റെ ആഡംബര എസ്റ്റേറ്റിൽ കോഴികളെ വളർത്തുന്നതിലൂടെയാണ് സഫിയർ ഈ നികുതി ആനുകൂല്യത്തിന് അർഹയായത്. ന്യൂജേഴ്‌സിയിലെ കർഷകരെ സഹായിക്കാനുള്ള നിയമപ്രകാരം അഞ്ച് ഏക്കറിലധികം ഭൂമിയുള്ളവർക്ക് കാർഷിക ആവശ്യങ്ങൾക്കായി നികുതിയിളവ് നൽകുന്നുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്ത് കോടീശ്വരന്മാർ തങ്ങളുടെ എസ്റ്റേറ്റുകളിൽ നാമമാത്രമായി കൃഷി ചെയ്ത് വലിയ തുക നികുതി വെട്ടിക്കുന്നതായി ആക്ഷേപമുണ്ട്. 5.8 ദശലക്ഷം ഡോളർ വിലമതിക്കുന്ന സഫിയറുടെ ആഡംബര ബംഗ്ലാവ് ഉൾപ്പെടുന്ന എസ്റ്റേറ്റിലെ 10 ഏക്കറിലധികം ഭൂമിക്ക് ഇനി വെറും 40 ഡോളർ മാത്രം നികുതി അടച്ചാൽ മതിയാകും. ഇത് നിയമത്തിന്റെ ലഗ്നനമാണെന്ന് കർഷക സമിതി അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. സഫിയർ തന്നെ സോഷ്യൽ മീഡിയയിൽ താനൊരു…
അന്താരാഷ്ട്ര വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായി നിർത്തി വെയ്ക്കുന്നു; കൃത്യമായ കാലാവധി വിസയിൽ രേഖപ്പെടുത്തും!!!
വാഷിംഗ്‌ടൺ: അമേരിക്കയിൽ പഠനം നടത്തുവാൻ വരുന്ന വിദ്യാർഥികൾ വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി താമസിക്കുന്നവർക്ക് വേണ്ടി കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായും നീക്കം ചെയ്യുകയും പകരം കൃത്യമായ കാലാവധി വിസയിൽ രേഖപെടുത്തുവാനും തീരുമാനിക്കുന്നതായി യു എസ് സർക്കാർ റിപ്പോർട്ടു ചെയ്യുന്നു. ഒരു അന്തരാഷ്ട്ര വിദ്യാർത്ഥി തന്റെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന കാലം വിസയുടെ കാലാവധി പ്രത്യേകമായി പുതുക്കാതെ തന്നെ അവർക്ക് യുഎസിൽ താമസിക്കാൻ അനുവദിക്കുന്ന ഒന്നാണ് ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടു കൂടി , നിശ്ചിത തീയതി വരെയുള്ള കാലാവധി മാത്രമേ വിദ്യാർത്ഥികൾക്ക് ലാഭിക്കുകയുള്ളൂ. യുഎസ്. നിലവിൽ യുഎസിൽ ഉള്ള എഫ് , ജെ , ഐ എന്നീ നോൺ ഇമിഗ്രന്റ് വിസ വിഭാഗങ്ങളിൽ വരുന്നവർക്ക് ഈ നിയമം ബാധകമാകും. പുതിയ നിയമം വഴി വിദ്യാർത്ഥിക്ക് വിസ…
