ചെസ്റ്റർ: നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ 13 – ആം മുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോൺഗ്രസ് പ്രവർത്തകരും യു ഡി എഫ് അനുഭാവികളും ആഘോഷത്തിൽ പങ്കുചേർന്നത്. ആഘോഷ പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററിൽ നടന്ന ചടങ്ങിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി…
Category: AMERICA
കെ.കെ. കുര്യൻ (ബേബി 76) ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: കോട്ടയം കുഞ്ഞത്തൻപറമ്പിൽ കെ. കെ. കുര്യൻ (ബേബി – 76) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഹ്യൂസ്റ്റണ്‍ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ, 2002-ലാണ് കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ് മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ( എല്ലാവരും ഹൂസ്റ്റൻ) കൊച്ചുമക്കൾ: ആഷ്‌ലി, ഇവ, സാറ, എഫ്രയിം, ഇവിൻ, നാഥൻ, എസ്തേർ. സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഒമാന ജെയിംസ്. പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും: മെയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെർലാൻഡിലെ സൗത്ത്…
ഡാളസ് ഫോർണിയിലുണ്ടായ വിമാനാപകടം: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ഡാളസ് :ഡാളസിലെ ഫോർണിയിലുണ്ടായ ചെറിയ വിമാനാപകടത്തിൽ മൂന്ന് ഡാളസ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ല. ഡ്യൂട്ടിയിലില്ലാതിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച സിംഗിൾ എഞ്ചിൻ വിമാനം ഫോർണിയിലെ ഒരു പാടശേഖരത്ത് അടിയന്തിരമായി ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമന് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ടെക്സസ് ഡിപിഎസും ചേർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
യുഎസിൽ ഗ്രീൻ കാർഡ് ലഭിച്ചവരുടെ പഴയ ഫയലുകൾ പരിശോധിക്കാൻ ഭരണകൂടം ഉത്തരവിറക്കി; കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നാടു കടത്തും
വാഷിംഗ്ടൺ: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചവരുടെ ഫയലുകള്‍ പുനഃപ്പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. കുറ്റകൃത്യങ്ങൾ മറച്ചു വെച്ച് ഗ്രീൻ കാർഡ് സമ്പാദിച്ചിട്ടുള്ളവരുടെ ഗ്രീൻ കാർഡ് അസാധുവാക്കി നാടു കടത്താനാണ് തീരുമാനം. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസിനുള്ളിലെ പ്രത്യേക സംഘമാണ് ഈ പരിശോധനകൾ നടത്തുന്നത്. ടാക്റ്റിക്കൽ ഓപ്പറേഷൻസ് ഡിവിഷൻ എന്നാണ് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസിലെ പുതിയ ടീമിന്റെ പേര്. പരിശോധനകൾ ആരംഭിച്ചതിനു ശേഷം നിരവധി പേര്‍ നാടുകടത്തൽ നോട്ടീസ് കൈപറ്റിയതായിട്ടാണ് റിപ്പോർട്ടുകൾ. താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പുതിയ നിയമം ബാധകമാകുന്നത്: ലൈംഗിക അതിക്രമങ്ങൾ ഗാർഹിക പീഡനങ്ങൾ മദ്യപിച്ച് വണ്ടിയോടിച്ച് അപകടം ഉണ്ടാക്കൽ മയക്കുമരുന്ന് കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവർ ഈ ടീമിനുള്ളിൽ തന്നെ മൂന്ന് പ്രത്യേക വിഭാഗം ഉണ്ട്. ഗ്രീൻ കാർഡ്…
ചൈന വിടുന്നതിനു മുമ്പ് ട്രംപിന്റെ സംഘം ഫോണുകളും സമ്മാനങ്ങളും ചവറ്റുകുട്ടയിൽ എറിഞ്ഞു
ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശന വേളയിൽ, എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുമ്പ് ചൈനീസ് ഉദ്യോഗസ്ഥർ നൽകിയ സമ്മാനങ്ങൾ, ബാഡ്ജുകൾ, പിന്നുകൾ, ബർണർ ഫോണുകൾ എന്നിവ യുഎസ് പ്രതിനിധി സംഘം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായി റിപ്പോർട്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സാങ്കേതിക യുദ്ധം ഇപ്പോൾ ലോകത്തിന് മുന്നിൽ പരസ്യമായി ദൃശ്യമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല ചൈന സന്ദർശന വേളയിൽ നടന്ന സംഭവങ്ങൾ ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുമ്പ് യുഎസ് പ്രതിനിധി സംഘം ചൈനയിൽ നിന്ന് ലഭിച്ച എല്ലാ വസ്തുക്കളും വലിച്ചെറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. സൈബർ ചാരവൃത്തിയും ഇലക്ട്രോണിക് നിരീക്ഷണവും ഭയന്നാണ് ഈ തീരുമാനമെടുത്തതെന്ന് പറയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോകളും പോസ്റ്റുകളും പുറത്തുവന്നതോടെ ഈ വിഷയം പെട്ടെന്ന് ശ്രദ്ധ നേടി. യുഎസും ചൈനയും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസത്തിന്റെ സൂചനയായി…
ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ഒരിക്കലും കൊണ്ടുപോയിട്ടില്ലാത്ത ചൈനയുടെ രഹസ്യ സോങ്‌നൻഹായ് സമുച്ചയത്തിലേക്ക് ഷി ട്രംപിനെ കൊണ്ടുപോയി
ചൈന സന്ദർശന വേളയിൽ ട്രംപിന് ഷി ജിൻപിംഗില്‍ നിന്ന് പ്രത്യേക സ്വീകരണം ലഭിച്ചു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിമാരെയും ഇതുവരെ കൊണ്ടുപോയിട്ടില്ലാത്ത ഒരു രഹസ്യ സ്ഥലത്തേക്കാണ് അദ്ദേഹം ട്രംപിനെ കൊണ്ടുപോയത്. തന്റെ ചൈന സന്ദർശനത്തിന്റെ അവസാന ദിവസം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബീജിംഗിലെ അതീവ രഹസ്യവും കനത്ത സുരക്ഷയുമുള്ള ഒരു സമുച്ചയമായ സോങ്‌നാൻഹായിൽ സമയം ചെലവഴിച്ചു. ശ്രദ്ധേയമായി, ചൈന ഒരിക്കലും ഒരു ഇന്ത്യൻ പ്രധാനമന്ത്രിയേയും ഈ സ്ഥലത്തേക്ക് കൊണ്ടുപോയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് തവണ ബീജിംഗ് സന്ദർശിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ കേന്ദ്രമായി ഈ സ്ഥലം കണക്കാക്കപ്പെടുന്നു. പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെയുള്ള മുൻനിര ചൈനീസ് നേതാക്കൾ താമസിക്കുന്നതും ജോലി ചെയ്യുന്നതും ഇവിടെയാണ്. വളരെ കുറച്ച് വിദേശ നേതാക്കൾക്ക് മാത്രമേ ഈ സമുച്ചയം സന്ദർശിക്കാൻ അനുവാദമുള്ളൂ. അതുകൊണ്ടാണ് ട്രംപിന്റെ സന്ദർശനം വളരെ പ്രാധാന്യമുള്ളതായി…
പുതിയ നേതൃത്വവും പുത്തന്‍ സ്വപ്നങ്ങളും; എച്ച്എഫ്എച്ച് അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ടീം സ്ഥാനമേറ്റു
ജമൈക്കയില്‍ നടന്ന ഹോളി ഫാമിലി ഹോസ്പിറ്റല്‍ (HFH) ‘അലുംനി റീയൂണിയന്‍ 2026’ അലുംനി അസോസിയേഷന്റെ ഭാവി രൂപപ്പെടുത്തുന്ന നിര്‍ണായക ഘട്ടം കൂടിയായിരുന്നു. സൗഹൃദത്തിന്റെയും ഓര്‍മ്മകളുടെയും ആഘോഷങ്ങള്‍ക്കിടെ മൂന്നാം ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ എക്‌സിക്യൂട്ടീവ് ടീമിനെ തിരഞ്ഞെടുത്തു. യോഗത്തില്‍ വിവിധ റിപ്പോര്‍ട്ടുകളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. പ്രസിഡന്‍ഷ്യല്‍ അഡ്രസ് – ആഗ്നസ് മാത്യു, ഷേര്‍ലി നെല്ലിമറ്റം സെക്രട്ടറി റിപ്പോര്‍ട്ട്, ട്രഷറര്‍ റിപ്പോര്‍ട്ട് – ജോയി തട്ടാര്‍കുന്നേല്‍, നന്ദി-തോമസ് തറയില്‍ എന്നിവരായിരുന്നു. 1983-1986 ബാച്ചിലെ ഡെയ്‌സി ബേബി ആയിരുന്നു പരിപാടിയുടെ അവതാരക. പ്രസിഡന്റ് – ഷേര്‍ലി നെല്ലിമറ്റം (ചിക്കാഗോ), വൈസ് പ്രസിഡന്റ് – മേഴ്‌സി ബേബി (ന്യൂയോര്‍ക്ക്), സെക്രട്ടറി – ബ്രിജിറ്റ് മാത്യു (ഹൂസ്റ്റണ്‍), ജോയിന്റ് സെക്രട്ടറി ലീല ജയചന്ദ്രന്‍, ഹൂസ്റ്റണ്‍), ട്രഷറര്‍ – ജോയി വര്‍ക്കി (ഫ്‌ളോറിഡ), റീയൂണിയന്‍ ചെയര്‍മാന്‍- ഷാജി ചെറിയാന്‍ (എഡ്മണ്ട്,…
ബീഫ് വിലക്കയറ്റത്തിൽ ട്രംപ് പ്രതിസന്ധിയിൽ; കർഷകരെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താൻ നീക്കം
വാഷിംഗ്ടൺ: അമേരിക്കയിൽ ബീഫ് വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രീയമായി വലിയൊരു പ്രതിസന്ധി നേരിടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വില കുറയ്ക്കാനായി വിദേശത്തുനിന്നുള്ള ബീഫ് ഇറക്കുമതിയുടെ നികുതി താൽക്കാലികമായി കുറയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടാൻ ട്രംപ് ഒരുങ്ങുകയാണ്. എന്നാൽ ഇത് തദ്ദേശീയരായ അമേരിക്കൻ കർഷകരിൽ നിന്നും കടുത്ത പ്രതിshapesഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം യു.എസിൽ ബീഫ് വിലയിൽ ശരാശരി 2.7 ശതമാനം വർദ്ധനവുണ്ടായി. നിലവിൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഗ്രൗണ്ട് ബീഫിന് (Ground beef) പൗണ്ടിന് ഏകദേശം 7 ഡോളറോളമാണ് വില. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനവും ട്രംപ് അധികാരമേറ്റ ശേഷമുള്ള കണക്കിൽ 24 ശതമാനവും കൂടുതലാണ്. ഇറക്കുമതി കൂട്ടുന്നത് വില കുറയ്ക്കാൻ സഹായിക്കുമെങ്കിലും, കടുത്ത വരൾച്ചയും ഇറാൻ യുദ്ധം മൂലമുള്ള ഇന്ധന വിലക്കയറ്റവും കാരണം ഇതിനകം പ്രതിസന്ധിയിലായ അമേരിക്കൻ കർഷകർക്ക്…
കേരളാ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളർപ്പിച്ചു ചിക്കാഗോ യു.ഡി.എഫ്
ചിക്കാഗോ: കേരളത്തിലെ യുഡിഫിന്റെ ഉജ്ജ്വല വിജയത്തോടെ മുഖ്യമന്ത്രയിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ VD സതീശനെ ഷിക്കാഗോ യൂഡിഫ് പ്രവർത്തകർ അനുമോദിച്ചു. വിദ്യാർത്ഥി രാഷ്ട്ര്യത്തിലൂടെ കടന്നുവന്നു KSU, യൂത്തുകോൺഗ്രെസ്സ് പ്രവർത്തനത്തിലൂടെ 2001 മുതൽ കേരള നിയമസഭാ സാമാജികനആയി സേവനമനുഷ്ഠിച്ച വരുകയാണ് ശ്രീ VD സതീശൻ. ഈ തിരഞ്ഞെടുപ്പിൽ യുഡിഫിനെ ഉജ്‌ജുവല വിജയത്തിലേക്ക് നയിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ VD സതീശൻ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള അമരക്കാരനായി മാറിയിരിക്കുകയാണ്. വളരെ പ്രവർത്തന കഴിവുള്ള ശ്രീ VD സതീശൻ കേരളത്തെ ഒരു പുതിയ ദിശയിലേക്കു നയിക്കുമെന്നും ആധുനിക കേരളം കെട്ടിപ്പടുക്കുമെന്നും ചിക്കാഗോ യുഡിഫ് വിലയിരുത്തി. പുതിയ മുഖ്യമന്ത്രിക്കും യുഡിഫ് മന്ത്രിസഭക്കും അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടു ചിക്കാഗോ യുഡിഫ് ചെയർമാൻ Dr.സാൽബി പോൾ ചേന്നോത്ത്, ചിക്കാഗോ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, പോൾ പറമ്പി ( മുൻ കിൻഫ്ര ഡയറക്ടർ), പ്രവാസി കേരളാകോൺഗ്രസ് ( ജെ)…
സ്വർഗ്ഗീയനാദം വോള്യം 45 മെയ് 29-ന്; മുഖ്യാതിഥിയായി പ്രശസ്ത സംഗീതസംവിധായകൻ അനിൽ കൈപ്പട്ടൂർ
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയനാദം’ അതിന്റെ 45-ാമത് വോള്യം മെയ് 29 വെള്ളിയാഴ്ച രാത്രി 8:30-ന് (EST) സൂം (Zoom) പ്ലാറ്റ്‌ഫോം വഴി നടത്തുന്നു. സണ്ണി പറവനേത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ സവിശേഷ പ്രോഗ്രാമിൽ പ്രശസ്ത ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവുമായ അനിൽ കൈപ്പട്ടൂർ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്ന ‘ഫേസ് ടു ഫേസ്’ (Face to Face) പരിപാടിയാണ് ഇതിന്റെ പ്രധാന ആകർഷണം. മിസ്റ്റർ മാത്യു സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിക്കും. സി.ഐ.എസ്.എ. (CISA)-യുടെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രമുഖ ഗായകർ ഈ സംഗീത സന്ധ്യയിൽ അണിനിരക്കുന്നുണ്ട്. സണ്ണി പറവനേത്തു , സാബു, അഞ്ജി, നിമ്മി, റോഷൻ, ബീന, മോളി, ബിൻസു, ഈശോ എന്നിവർക്കൊപ്പം മുഖ്യാതിഥിയായ അനിൽ കൊച്ചുപൂവനും പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും. ചടങ്ങിന്റെ സമാപനത്തിൽ മിസ്റ്റർ അലക്സ്…
