തിരുവനന്തപുരം: ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ചതിന് ശേഷം റവാദ എ. ചന്ദ്രശേഖർ ചൊവ്വാഴ്ച (ജൂലൈ 1, 2025) കേരളത്തിന്റെ 41-ാമത് സംസ്ഥാന പോലീസ് മേധാവിയായി ഔദ്യോഗികമായി ചുമതലയേറ്റു. ന്യൂഡൽഹിയിൽ നിന്ന് ഇന്നലെ രാവിലെ എത്തിയ മുതിർന്ന ഉദ്യോഗസ്ഥന്, ദര്‍വേഷ് സാഹിബിന്റെ വിരമിക്കലിനെത്തുടർന്ന് കുറച്ചുകാലം ചുമതല വഹിച്ചിരുന്ന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിൽ നിന്ന് ആചാരപരമായ ബാറ്റൺ ലഭിച്ചു. തിരുവനന്തപുരത്തെ സംസ്ഥാന പോലീസ് ആസ്ഥാനത്താണ് കൈമാറ്റം നടന്നത്. ചുമതലയേറ്റ ശേഷം, ചന്ദ്രശേഖർ, കൃത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരിക്കുന്ന ധീരസ്മൃതി ഭൂമിയിൽ ആദരാഞ്ജലി അർപ്പിച്ചു. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പാനലിൽ നിന്നാണ് തിരഞ്ഞെടുത്തത്. മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള പോലീസ് മേധാവി എന്ന നിലയിലുള്ള…
Category: KERALA
ജനറിക് മരുന്നുകളുടെ ഗുണനിലവാരം കര്‍ശന പരിശോധന വേണം: കെ. ആനന്ദകുമാര്‍
ജനറിക് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. ജനറിക് മരുന്നുകള്‍ ജനകീയമായത് സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ ഡോക്ടര്‍മാരും ജനറിക് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല എന്ന ആരോപണം ഉന്നയിച്ച് രോഗികളെ പിന്തിരിപ്പിക്കുകയാണ്. മരുന്ന് മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഔഷധരംഗത്തെ മോചിപ്പിക്കാന്‍ ഒരളവുവരെ കാരണമായത് വലിയ വിലക്കുറവുള്ള ജനറിക് മരുന്നുകളുടെ ലഭ്യതയാണ്. ജനറിക് മരുന്ന് മേഖലയെ തകര്‍ക്കാന്‍ മരുന്ന് മാഫിയ ആസൂത്രിത ശ്രമം നടത്തുന്നതായി ചില കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ ഇടയായിട്ടുണ്ട്. ജനറിക് മരുന്നുകളുടെ കൂട്ടത്തില്‍ വ്യാജന്മാര്‍ കടന്നുകയറാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പരിശോധനയും ആരോഗ്യവകുപ്പ് നടത്തേണ്ടതാണ്. ജന്‍ഔഷധി സ്റ്റോറുകള്‍ ജനകീയമാവുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാരുണ്യ മെഡിക്കല്‍ സ്റ്റോറില്‍ ജനറിക് മരുന്നുകളുടെ വിഭാഗം ഉണ്ടായിരുന്നത്…
ഭാരതാംബ: ഗവർണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോൽപ്പിക്കും – നഈം ഗഫൂർ
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിൻ്റെ മറവിൽ ഗവർണർ നടത്തുന്ന ഹിന്ദുത്വവത്ക്കരണ ശ്രമങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധേ മാർച്ച് സംഘടിപ്പിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. ഗവർണറുടെ ഹിന്ദുത്വ തിട്ടൂരങ്ങളെ വിദ്യാർത്ഥി – യുവജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാവി അജണ്ടകൾ കേരള മണ്ണിൽ നടപ്പാവില്ല. രാജ്ഭവനെയും സർവകലാശാലകളെയും ആർ.എസ്.എസ് ശാഖകളാക്കാമെന്നത് ആർലേക്കറുടെ വ്യാമോഹം മാത്രമാണ്. ആരിഫ് മുഹമ്മദ് ഖാനെ വെച്ച് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ച അജണ്ടകൾ ആർലേക്കറെ വെച്ച് കൂടുതൽ ശക്തമായി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ അധ്യക്ഷത വഹിച്ചു. ഷാഹിൻ തൻസീർ, ലമീഹ് ഷാക്കിർ, നഈമ,…
ഹിന്ദുത്വ കൊലപാതകങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കും : സോളിഡാരിറ്റി
കോട്ടക്കൽ : രാജ്യത്ത് സംഘപരിവാർ ഭീകരരുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം കൊലപാതകങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും തെരുവിൽ അവരുടെ നീതിക്ക് വേണ്ടി ശബ്ദിക്കുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് പ്രസ്താവിച്ചു. ബജ്‌റംദൾ , ബിജെപി പ്രവർത്തകർ ചേർന്ന് ആൾക്കൂട്ട കൊലപാതകത്തിന് വിധ്വേയമാക്കിയ പറപ്പൂർ സ്വദേശിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിൻ്റെ കുടുംബത്തിന് നീതി ഉറപ്പാകണമെന്നും മാന്യമായ നഷ്ട പരിഹാരം നൽകണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉൽഘാടനം നിർവഹിച്ച പൊതുയോഗത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ് ഐ ഒ ദേശീയ സമിതി അംഗം വാഹിദ് ചുള്ളിപ്പാറ, സാമൂഹ്യപ്രവർത്തകൻ അഡ്വ. അനൂപ് വി ആർ, മറുവാക്ക് എഡിറ്റർ അംബിക,വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ആക്ഷൻ കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം എന്നിവർ…
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ അതിജീവിതര്‍ക്ക് ഇതുവരെ 9.07 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തെന്ന്
തിരുവനന്തപുരം: മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്. 2024 ഓഗസ്റ്റ് മാസത്തില്‍ 2221 ഗുണഭോക്താക്കള്‍ക്ക് 1.9 കോടി രൂപ (19989000) വിതരണം ചെയ്തു. രണ്ട്, മൂന്ന് ഗഡു തുകയായി ഡിസംബറില്‍ 4421 ഗുണഭോക്താക്കള്‍ക്ക് 3.9 കോടി (39789000) നല്‍കി. 2025 മെയില്‍ നാല്, അഞ്ച് ഗഡു തുകയായി 2292 ഗുണഭോക്താക്കള്‍ക്ക് 2.06 കോടി രൂപ (20628000) നല്‍കി. ആറാം ഗഡുവായി ഈ മാസം 1146 ഗുണഭോക്താക്കള്‍ക്ക് 1.03 കോടി (10314000) രൂപയും വിതരണം ചെയ്തു. അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ജീവിതോപാധിയായി ഒരു കുടുംബത്തിലെ മുതിര്‍ന്ന ആൾക്ക് ദിവസം 300 രൂപ പ്രകാരം മാസം…
നിരണം മാര്‍ തോമശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാൾ; 19-ാമത് തീര്‍ഥാടനം ജൂലൈ 6ന്
നിരണം: വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിരണം മാര്‍ തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാളും 19-ാമത് നിരണം തീര്‍ഥാടനവും ജൂലൈ രണ്ടു മുതല്‍ ആറു വരെ നടത്തും.രണ്ടിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുര്‍ബാന- പ്രോട്ടോ സിഞ്ചള്ളൂസ് ഫാ. ആന്റണി ഏത്തയ്ക്കാട്ട്. മൂന്നിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. 12.45നു എടത്വാ ഫൊറോനയില്‍ നിന്നുള്ള തീര്‍ഥാടനം എത്തിച്ചേരും. ഒന്നിനു എന്താന ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍. സന്ദേശം റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി. നാലിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം വികാരി ജനറാള്‍ റവ.ഡോ. മാത്യു ചങ്ങങ്കരി. അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജെയിംസ് മാളിയേക്കല്‍, രാത്രി ഏഴിനു കലാസന്ധ്യ. ആറിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച് ബിഷപ്…
വൃഷ്ടി പ്രദേശത്ത് കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഞായറാഴ്ച രാവിലെ തുറക്കും
ഇടുക്കി: തുടർച്ചയായ മഴയും മണ്ണിടിച്ചിലും കാരണം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പ്രതീക്ഷിച്ചതിലുമധികം ഉയരുന്നതിനാല്‍, അണക്കെട്ടിന്റെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഞായറാഴ്ച നിയന്ത്രിത രീതിയിൽ തുറക്കും. ഈ നടപടിയോടെ, അണക്കെട്ടിലെ വെള്ളം താഴെയുള്ള നദികളിലേക്ക് നിയന്ത്രിത രീതിയിൽ ഒഴുകാൻ തുടങ്ങും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ കെട്ടിടത്തിന് മുകളിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷം നിയന്ത്രിത രീതിയിലാണ് വെള്ളം തുറന്നുവിടുന്നത്. ഞായറാഴ്ച രാവിലെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, ആ പ്രദേശത്തെ ജനങ്ങൾ മുൻകൂട്ടി ജാഗ്രത പാലിക്കേണ്ടതുണ്ട്. ആവശ്യമായ മുൻകരുതലുകൾ പാലിച്ചും രക്ഷാപ്രവർത്തന സംഘങ്ങളും മുന്നിൽ നിർത്തിയും പ്രവർത്തിക്കും. സംസ്ഥാന സർക്കാർ, വെള്ളം നിയന്ത്രിതമായി വിടുന്നതിലൂടെ സൈനികം, ആശുപത്രി, രക്ഷാപ്രവർത്തനങ്ങൾ എന്നിവയെ പൂർണമായി മുന്നിൽ നിർത്തിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളും ദുരന്തനിവാരണ വകുപ്പ് സംഘം കഠിന പരിശ്രമത്തിലാണ് അടിയന്തര സാഹചര്യം…
നാടിന്റെ വികസനത്തിന് എല്ലാവരുടെയും സഹകരണം സർക്കാർ ആഗ്രഹിക്കുന്നു; ലുലു ട്വിൻ ടവർ ഐ.ടി സമുച്ചയം നാടിനു സമർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി
കൊച്ചി: നാടിന്റെ വികസനത്തിൽ എല്ലാവരുടെയും സഹകരണം സർക്കാർ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഐടി സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വികസന പ്രവർത്തനങ്ങളിൽ ഭരണ-പ്രതിപക്ഷ പ്രശ്‌നമില്ല. വികസന മേഖലയിൽ എല്ലാവരും സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നതും ഇപ്പോൾ ചെയ്യുന്നതും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായി ലുലു ട്വിൻ ടവേഴ്സ് മാറുകയാണ്. 1500 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ സമുച്ചയം 30,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകും. ഇതിന് നേതൃത്വം നൽകിയ എം.എ. യൂസഫലിയെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു,” അദ്ദേഹം പറഞ്ഞു. “പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വാഗതം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്തിനും സർക്കാരിനും ഇത്തരമൊരു പദ്ധതി ഇവിടെ യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ട്. കേരളീയരായ തൊഴിൽ അന്വേഷകർക്ക് വലിയ സഹായമാണ് ലുലുവിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ…
യൂണിവേഴ്‌സൽ പാലിയേറ്റീവ് കെയർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
കൊച്ചി: കളമശ്ശേരി രാജഗിരി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കിടപ്പു രോഗികൾക്കും ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ പദ്ധതി ആരോഗ്യ മേഖലയിൽ കേരളത്തിന് ഒരു പുതിയ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലയിൽ കേരളം വളരെ മുന്നിലാണ്. വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും കിടപ്പിലായ രോഗികൾക്കും ആശ്വാസം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്, സർക്കാർ, സർക്കാരിതര സംഘടനകളുമായി ഏകോപിപ്പിച്ച് ശക്തമായ ഒരു പാലിയേറ്റീവ് കെയർ സംവിധാനം സ്ഥാപിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോം കെയർ യൂണിറ്റുകളും, 1142 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളും സജീവമാണ്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും…
സ്‌കൂളുകളിൽ സുംബ നൃത്തം നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവര്‍ മയക്കുമരുന്നിനേക്കാള്‍ മാരകം: മന്ത്രി വി ശിവന്‍കുട്ടി
കോഴിക്കോട്: സ്‌കൂളുകളിൽ സുംബ നൃത്തം നടപ്പിലാക്കുന്നതില്‍ മാറ്റമില്ല എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകളിൽ നടത്തുന്ന ഒരു ലഘു വ്യായാമമാണിത്. കുട്ടികൾ ഇതിൽ പങ്കെടുക്കണമെന്നും മാതാപിതാക്കൾക്ക് മറ്റ് മാർഗമില്ലെന്നും ശിവൻകുട്ടി പറഞ്ഞു. അൽപ്പ വസ്ത്ര ധാരികളായല്ല കുട്ടികൾ യൂണിഫോമിലാണ് സുംബ നൃത്തം ചെയ്യുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ഈ സംരംഭം തങ്ങളുടെ ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് അവകാശപ്പെട്ട് ചില മുസ്ലീം ഗ്രൂപ്പുകളിൽ നിന്നാണ് വിമർശനങ്ങൾ ഉയർന്നുവന്നിട്ടുള്ളത്. ഈ അധ്യയന വർഷത്തെ സ്കൂൾ ഷെഡ്യൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംയോജിപ്പിച്ചിരിക്കുന്ന ഈ പരിപാടി, വിദ്യാർത്ഥികളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണിയെ ചെറുക്കുന്നതിന് ആരോഗ്യകരമായ ഒരു മാർഗം നൽകുന്നതിനും ലക്ഷ്യമിടുന്നു. എന്നാല്‍, ഈ സംരംഭത്തിനെതിരെ വിവിധ ഇസ്ലാമിക സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പാണ് നേരിടുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജന വിഭാഗമായ സമസ്ത കേരള സുന്നി…
