ഇടുക്കി പുറ്റടിയിലെ ദമ്പതികളുടെ മരണം ആത്മഹത്യ

ഇടുക്കി: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പോലീസ്. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോനാണ് ഇക്കാര്യം അറിയിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണം. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജീവനൊടുക്കുമെന്ന് രവീന്ദ്രന്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

കോവിഡ്; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ഇന്ന് ചേരും. വൈകുന്നേരം അഞ്ചിനാണ് യോഗം ചേരുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.

ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് സര്‍വീസുകള്‍ സഹായത്തിനെത്തിയില്ല; ജോണ്‍ പോളിനുണ്ടായ ദുരനുഭവം പറഞ്ഞ് നടന്‍ കൈലാഷ്

കൊച്ചി: തിരക്കഥാകൃത്ത് ജോണ്‍പോളിന് മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കൈലാഷ്. കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി ആംബുലന്‍സ് സര്‍വീസുകളെയും ഫയര്‍ഫോഴ്സിനെയും ബന്ധപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലമെന്നും കൈലാഷ് പറഞ്ഞു. അപകട സാഹചര്യമുണ്ടെങ്കില്‍ മാത്രമേ വരാനാവൂ എന്നതായിരുന്നു അവരുടെ നിലപാട്. പക്ഷേ ഇത്രയും ഭാരമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം താഴെ വീഴുന്നത് വലിയ അപകടമാണ്. ഹോസ്പിറ്റല്‍ ഷിഫ്റ്റിംഗ് ആണെങ്കില്‍ മാത്രമേ വരാന്‍ കഴിയൂ എന്ന നിലപാടാണ് ആംബുലന്‍സ് അധികൃതരും ആദ്യം സ്വീകരിച്ചത്. ഇത്തരത്തിലുള്ള ടെക്‌നിക്കല്‍ പ്രശ്‌നം പരിഹരിക്കേണ്ടതാണ്. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് സംവിധാനങ്ങളെ അടച്ചാക്ഷേപിക്കുന്നതല്ല.എന്നാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആരെയാണ് ഏത് നമ്പരിലാണ് വിളിക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യത വേണം. രാത്രി പത്ത് മണിയോടെയാണ് ഞാന്‍ ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ഒരു മണിയായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഞങ്ങള്‍…

കെഎസ്ആര്‍ടിസി ബസില്‍ മാതാപതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മാതാപതാക്കള്‍ക്കൊപ്പം സഞ്ചരിച്ച ബാലികയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ സ്വദേശി ബിജുവിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്. മദ്യലഹരിയില്‍ ബസില്‍ കയറിയ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയടെയാണ് ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്.   സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.    

കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്; സോണിയ ഗാന്ധി അനുശോചിച്ചു

പാലക്കാട്: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 5.30 ന് തൃശൂരിലെ കുടുംബ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തും. തുടര്‍ന്ന കുടുംബവീട്ടിലെത്തിക്കുന്ന മൃതദേഹം സംസ്‌കരിക്കും. ശങ്കരനാരായണന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചനം അറിയിച്ചു.

ഗൃഹപ്രവേശനത്തിന്റെ രണ്ടാം നാള്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇടുക്കി പുറ്റടിയിലുള്ള വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട്ടില്‍ രണ്ടു ദിവസം മുന്‍പാണ് കുടുംബം താമസമാക്കിയത്. ഷോര്‍ട് സര്‍ക്യുട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഐഎഎസുകാരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരാകുന്നു

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വച്ച് വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ബഷീറിനെ കാറിടിപ്പ് കൊന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കോവിഡ് കാലത്താണ് സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നിയമിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (89) അന്തരിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, ഗോവ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുൻ ഗവർണറുമായ കെ. ശങ്കരനാരായണൻ (89) ഞായറാഴ്ച രാത്രി അന്തരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കെ കരുണാകരൻ, എ കെ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) മന്ത്രിസഭകളിൽ ശങ്കരനാരായണൻ നിരവധി പ്രധാന വകുപ്പുകൾ വഹിച്ചിട്ടുണ്ട്. 1985 മുതൽ 2001 വരെ 16 വർഷം യു.ഡി.എഫ് കൺവീനറായിരുന്നു. ജില്ല മുതൽ ദേശീയ തലം വരെ നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലും കോൺഗ്രസിന്റെ പാർലമെന്ററി ബോർഡിലും അംഗമായിരുന്നു. 1946-ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ശങ്കരനാരായണൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോൺഗ്രസ് അംഗമെന്ന നിലയിൽ അഞ്ചാം കേരള നിയമസഭയിലേക്ക് തൃത്താലയിൽ നിന്നും, ആറാം നിയമസഭയിലേക്ക് ശ്രീകൃഷ്ണപുരത്ത് നിന്നും, എട്ടാം നിയമസഭയായ…

ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ നിന്ന് ആരെയും അയച്ചിട്ടില്ല: മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഏതാനും വിദ്യാഭ്യാസ വിചക്ഷണർ ഡൽഹിയിലെ സ്‌കൂൾ സന്ദർശിച്ചതിനെച്ചൊല്ലി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഡൽഹിയിലെ ആം ആദ്മി പാർട്ടി എംഎൽഎ അതിഷിയും ട്വിറ്ററിൽ രൂക്ഷ വിമർശനവുമായി രംഗത്ത്. ശനിയാഴ്ച ഒരു ട്വീറ്റിൽ, AAP MLA തന്റെ മണ്ഡലമായ കൽക്കാജിയിലെ ഒരു സ്‌കൂളിലേക്ക് കേരളത്തിൽ നിന്നുള്ള ‘ഉദ്യോഗസ്ഥർ’ നടത്തിയ സന്ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. നമ്മുടെ (ഡൽഹി) വിദ്യാഭ്യാസ മാതൃക മനസ്സിലാക്കാനും അത് കേരളത്തില്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥർക്ക് താൽപ്പര്യമുണ്ടെന്ന് അവർ പറഞ്ഞതായി അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സഹകരണത്തിലൂടെയുള്ള വികസനം എന്നതിന്റെ ഉദാഹരണമായി അതിഷി ഈ സന്ദർശനത്തെ ഉദ്ധരിച്ചു. എന്നാല്‍, ഡൽഹി മോഡലിനെക്കുറിച്ച് പഠിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ആരെയും അയച്ചിട്ടില്ലെന്ന് ശിവൻകുട്ടി ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു. ‘കേരള മോഡൽ’ പഠിക്കാൻ ഡൽഹിയിൽ നിന്ന് സംസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥർക്ക് കേരളം എല്ലാ സഹായവും നൽകിയിട്ടുണ്ടെന്ന് മന്ത്രി അതിഷിയെ…