കാലിഫോർണിയയിലെ, സാൻ ഹൊസെയിൽ നിന്നും ജൂലൈ മാസത്തിലെ ഒരു മധ്യാഹ്നത്തിൽ മൂന്നര മണിക്കൂർ യാത്ര ചെയ്യേണ്ട, യോസെമെറ്റി നാഷണൽ പാർക്കിലേക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു. ഒരുമണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ പാതക്കിരുവശവും നിരനിരയായി നിലനിൽക്കുന്ന തവിട്ടു നിറത്തിലുള്ള മൊട്ട കുന്നുകൾ കാണാറായി. എന്തുകൊണ്ടായിരിക്കും വൃക്ഷ ലതാതികൾ ഒന്നും തന്നെ ഈ കുന്നുകളിൽ വളരാത്തത്? പുഴകളും മലകളും പർവ്വതങ്ങളുമുള്ള ഈപ്രദേശത്തിന്റെ ചരിത്രം അറിയാനായി വിവര സാങ്കേതിക ജാലകത്തിൽ പരതിനോക്കി. നാനൂറ് മൈൽ നീളത്തിലും അമ്പതു മൈൽ വീതിയിലും തെക്ക് വടക്കായി നീണ്ട് കിടക്കുന്ന കാലിഫോർണിയയിലെ സിയേറ നെവാദ പർവ്വത നിരകളിലെ അത്യാകർഷകമായ വിനോദ സഞ്ചാരകേന്ദ്രമാണ് യൊസെമെറ്റി നാഷണൽപാർക്ക്. നൂറ് മില്ല്യൺ (പത്തു കോടി) വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അന്തർഭാഗത്ത് ഗ്രാനൈറ്റ് പാറകൾ രൂപപ്പെട്ടു. അഞ്ചു മില്ല്യൺ വർഷങ്ങൾക്കു മുമ്പ് ഗ്രാനൈറ്റ് പാറകൾക്കടിയിൽ സ്ഥിതിചെയ്തിരുന്ന പ്ലേറ്റുകൾ നീങ്ങാൻ തുടങ്ങുകയും ഗ്രാനൈറ്റിനെ ഭൂമിക്ക്…
Category: ARTICLES
തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ചില ചരിത്ര സ്മാരകങ്ങള്‍
പുലകേശിൻ രണ്ടാമൻ ചക്രവർത്തി, ഹർഷവർദ്ധൻ ചക്രവർത്തി, ദാഹിർ രാജാവ് എന്നിവരുടെ പതനത്തിനുശേഷം, ഇന്ത്യയിൽ വിദേശ ആക്രമണങ്ങൾ വർദ്ധിച്ചതായും, ഇത് ഉത്തരേന്ത്യയിലെ നിരവധി സ്ഥലങ്ങൾ നശിപ്പിക്കപ്പെടുന്നതിന് കാരണമായതായും പറയപ്പെടുന്നു. ഈ കാലയളവിൽ, ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു, വിദേശ ആക്രമണകാരികൾ അവരുടെ സ്വന്തം വിശ്വാസത്തിൻ്റെ ഘടനകൾ സ്ഥാപിച്ചു, ഇത് തുടർച്ചയായ വിവാദങ്ങൾക്ക് കാരണമായി. ഇന്ത്യയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന 10 സ്മാരകങ്ങളുടെ സംക്ഷിപ്ത രൂപം: 1. താജ്മഹൽ (Taj Mahal) ലോകത്തിലെ ഏറ്റവും പ്രശസ്തമായ നിർമിതികളിൽ ഒന്നായ താജ്മഹൽ പ്രണയത്തിൻ്റെയും വാസ്തുവിദ്യാ വൈഭവത്തിൻ്റെയും തെളിവായി നിലകൊള്ളുന്നു. എന്നിരുന്നാലും, അതിൻ്റെ ശാന്തമായ സൗന്ദര്യത്തിന് താഴെ മതപരവും സാംസ്കാരികവുമായ സംവാദങ്ങളിൽ വേരൂന്നിയ ഒരു വിവാദ ചരിത്രമുണ്ട്. ഹിന്ദു അവകാശവാദമനുസരിച്ച്, താജ്മഹൽ ഒരു ശവകുടീരം മാത്രമായിരുന്നില്ല, യഥാർത്ഥത്തിൽ തേജോ മഹാലയ എന്നറിയപ്പെടുന്ന വിശാലമായ കോട്ടയും കൊട്ടാര സമുച്ചയവുമായിരുന്നു. അതിൻ്റെ പരിസരത്ത് ഹിന്ദു ദേവതയായ ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു…
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍ – സിറോ മലബാർ സഭയുടെ സമാധാനത്തിന്റെ ദൂതൻ
സിറോ മലബാർ സഭയിൽ പുതിയ സഭാ തലവൻ വന്നു. ബിഷപ്പ് മാർ റാഫേൽ തട്ടിൽ സഭയുടെ തലവനായി അഭിഷിക്തനുമായി. സൗമ്യനും സരസനും പ്രാസംഗികനുമായ വ്യക്തിത്വത്തിന്റെ ഉടമയാണ് മാർ തട്ടിൽ. സഭയിലുള്ളവരോടൊപ്പം സഭയെ സ്നേഹിക്കുന്നവരും ഏറെ പ്രതിക്ഷയോടെയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ കാണുന്നത്. കാരണം അത്രക്ക് കലുഷിതമായ ഒരവസ്ഥ നിലനിൽക്കുന്ന സമയത്താണ് അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ കൂടിയാണ് സഭ കടന്നുപോകുന്നത്. ഭൂമിയിടപാടിൽ വെന്തുരുകിക്കൊണ്ടിരിന്നപ്പോഴാണ് ഏകികൃത കുർബ്ബാന വിഷയത്തിൽസഭ മറ്റൊരു പ്രതിസന്ധിയിലേക്ക് വീഴുന്നത്. വറചട്ടിയിൽ നിന്ന് എരിതീയിൽ എന്നപോലെയായിരുന്നു സിറോ മലബാർ സഭ. ഈ രണ്ട് വിഷയങ്ങളും സഭയെ പ്രീതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് നയിച്ചു എന്നതാണ് സത്യം. ഇതുപോലൊരു പ്രതിസന്ധി സിറോ മലബാർ സഭയിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഭൂമിയിടപാടിൽ സഭ നേതൃത്വം കോടതി കയറിയപ്പോൾ ഏകികൃത കുർബ്ബാന വിഷയത്തിൽ ഉണ്ടായ തർക്കത്തിൽ അവരുടെ ആസ്ഥാന…
പാവനസ്മരണകളുണര്‍ത്തുന്ന പുണ്യഭൂമികൾ: കാരൂര്‍ സോമന്‍, ചാരുംമൂട്
ലോകമെങ്ങും വിശ്വാസസമൂഹങ്ങള്‍ ധാരാളം ആരാധനാലയങ്ങള്‍ പുണ്യഭൂമികളായി താലോലിച്ച് ഉയര്‍ത്തികെട്ടുകയും പലതും പ്രകൃതിക്ഷോഭങ്ങളില്‍ മണ്ണോട് ചേര്‍ന്നു ചേരുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുന്തിരിവള്ളിയും അത്തിവൃക്ഷവും നീരൊഴുക്കുമുള്ള ഇസ്രായേല്‍ രാജ്യത്ത് അധികാരവും സമ്പത്തുമുപയോഗിച്ച് (ബി.സി. 922 – 90) ല്‍ ലോകാത്ഭുതമായ യെരുശലേം ദേവാലയം ശലോമോന്‍ രാജാവ് നിര്‍മ്മിച്ചു. അത് ദൈവത്തെ പ്രീതിപ്പെടുത്താന്‍ പൗരോഹിത്യ പ്രേരണയാല്‍ നിര്‍മ്മിച്ചതായിരുന്നു. സ്വര്‍ണ്ണം നിറഞ്ഞ ആ ദേവാലയത്തെ പല സാമ്രാജ്യങ്ങളും ആക്രമിച്ച് കൊള്ള ചെയ്തിട്ടുണ്ട്. ഇന്ന് അതിന്റെ അവശിഷ്ടമായുള്ളത് ഒരു മതിലാണ്. ലോകമെങ്ങുമുള്ള യഹൂദര്‍ വന്ന് അതില്‍ തലതല്ലി പ്രാര്‍ത്ഥിക്കുന്നത് കാണാം. നഷ്ടപ്പെട്ട ദേവാലയം പുനരുദ്ധരിക്കാന്‍ അവര്‍ ഒരു വസന്തകാലം നോക്കിയിരിക്കുന്നു. “ശാലോം” എന്നാല്‍ സമാധാനം എന്നാണ്. മതരാജ്യമായ ഇസ്രായേലില്‍ മാത്രമല്ല ഇറാന്‍, പാക്കിസ്ഥാന്‍ അങ്ങനെ പല മത രാജ്യങ്ങളിലും സമാധാനമില്ല. അസമാധാനത്തിന് കാരണം ജാതി മത രാഷ്ട്രീയ കൂട്ടുകെട്ടുകളാണ്. രാമന്റെ അയോദ്ധ്യ ക്ഷേത്രം തിളങ്ങുന്ന…
ആധുനിക ലോകത്തിൽ ആത്മീയതയുടെയും, മതത്തിൻ്റെയും പ്രാധാന്യങ്ങളും അവയുടെ കാഴ്ചപ്പാടുകളും!!
ആധുനിക ലോകത്തിലെ ആത്മീയതയുടെയും, മതത്തിൻ്റെയും, പ്രാധാന്യങ്ങളെപറ്റിയും, അവയുടെ ആധുനീക കാഴ്ചപ്പാടുകളെപറ്റിയും, നമ്മൾ ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്ന് നമ്മൾ ജീവിക്കുന്നത് വർദ്ധിച്ചുവരുന്ന ബഹു-സാംസ്കാരിക, ബഹു-വിശ്വാസ ലോകത്താണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മതത്തിൻ്റെയും, ആത്മീയതയുടെയും, ആശയങ്ങളെല്ലാം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. അഥവാ ഇവയുടെ അർത്ഥങ്ങളെല്ലാം ഭാഗികമായി, വികസിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സാമൂഹികവും, സാംസ്കാരികവും, മതപരവുമായ, അന്തരീഷത്തിൽ വ്യക്തിപരമായ ആത്മീയ പ്രകടനങ്ങൾ പോലും വികസിക്കുന്നു. എന്നിരുന്നാലും മതത്തെപറ്റിയും, ആത്മീയതയെപറ്റിയും, സംസാരിക്കാനോ ഇവയുടെ ആശയങ്ങൾ ശാസ്ത്രീയമായി പഠിക്കാനോ കഴിയണമെങ്കിൽ, ഈ പദങ്ങളുടെ യഥാർത്ഥ പ്രവർത്തനപരമായ നിർവചനങ്ങൾ നമ്മൾ മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ട് മതപരവും ആത്മീയവുമായ പാതകൾ തമ്മിൽ നിർവചിക്കുന്ന ചില വ്യത്യാസങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് കാര്യങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കാം. ആത്മീയതയും, മതവും, പല കാര്യങ്ങളിലും സമാനമാണെങ്കിലും പവിത്രമായത് മതത്തിൻ്റെയും ആത്മീയതയുടെയും കാതലാണ്. അതുകൊണ്ടുതന്നെ മതവും, ആത്മീയതയും, മാനസികമായി ഉപയോഗിക്കുന്ന ക്ഷേമം, സമൂഹം, അർത്ഥം, പ്രത്യാശ,…
ഫിലാഡൽഫിയ ഇടനാഴിയും ഇസ്രായേല്‍-ഗാസ-ഈജിപ്ത് സംഘര്‍ഷവും
പരസ്പരവിരുദ്ധമായ പ്രസ്താവനകളുടെയും സാഹചര്യങ്ങളുടെയും വെളിച്ചത്തിൽ ഗാസയുടെയും ഈജിപ്തിന്റെയും അതിർത്തിയിലെ ‘ഫിലാഡൽഫിയ ഇടനാഴി’യുടെ പ്രാധാന്യം അടുത്തിടെ വർദ്ധിച്ചു. ഈ തന്ത്രപ്രധാനമായ മേഖലയിൽ ഒരു പുതിയ യാഥാർത്ഥ്യം ചാർട്ട് ചെയ്യാൻ ലക്ഷ്യമിട്ടുള്ള തുറന്നതും രഹസ്യവുമായ പ്രവർത്തനങ്ങൾ നടക്കുന്നു. ഇടനാഴിക്ക് 14 കിലോമീറ്റർ നീളവും ഏതാനും നൂറ് മീറ്റർ വീതിയും ഉണ്ട്. ഇത് 1979-ലെ ഈജിപ്തും ഇസ്രായേലും തമ്മിലുള്ള ക്യാമ്പ് ഡേവിഡ് സമാധാന ഉടമ്പടിയുടെ നിബന്ധനകൾക്ക് വിധേയമായി റാഫ അതിർത്തി ക്രോസിംഗിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വർണ്ണവിവേചന രാഷ്ട്രം എല്ലാ അർത്ഥത്തിലും ഗാസ പിടിച്ചടക്കിയപ്പോൾ, ഇരുവശത്തും അതിർത്തിയിൽ ഒരു ബഫർ സോൺ സ്ഥാപിക്കണമെന്ന് ഉടമ്പടി വ്യവസ്ഥ ചെയ്തിരുന്നു. ഗാസയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണം നാലാം മാസവും തുടരുന്ന സാഹചര്യത്തിൽ ഇടനാഴിയുടെ പ്രാധാന്യം സൈനികമായും തന്ത്രപരമായും വർധിച്ചുവരികയാണ്. ഗാസ മുനമ്പിന്റെയും പലസ്തീൻ പ്രതിരോധ ഗ്രൂപ്പുകളുടെയും ജീവനാഡിയായാണ് ഇസ്രായേൽ ഇതിനെ കാണുന്നത്. 2005…
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേട്ടത്തിനായി ആര്‍ എസ് എസ് സംഘ്‌പരിവാര്‍ കര്‍സേവകര്‍ തകര്‍ത്ത മുസ്ലിം പള്ളിയുടെ മുകളില്‍ കെട്ടിപ്പൊക്കിയത്
സംഘ്പരിവാറിന്റെ കര്‍സേവകരായ ഹിന്ദു ജനക്കൂട്ടം ചരിത്രപ്രസിദ്ധമായ ബാബ്റി മസ്ജിദ് തകർത്ത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, നിർണായകമായ ദേശീയ വോട്ടെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അതേ സ്ഥലത്ത് ഒരു വലിയ ഹിന്ദു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ടാ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയാണ്. ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയ ദൈവമായ ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം, മതേതര ജനാധിപത്യത്തിൽ നിന്ന് രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ശ്രമിച്ച, ഇന്ത്യയുടെ ഏറ്റവും അനന്തരഫലമായ നേതാക്കളിൽ ഒരാളെന്ന നിലയിൽ – നിലനിൽക്കുന്നതും എന്നാൽ വിവാദപരവുമായ – മോദിയുടെ പാരമ്പര്യം ഉറപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. “ആദ്യം മുതൽ തന്നെ, ചരിത്രത്തിൽ തന്റെ സ്ഥിരത അടയാളപ്പെടുത്തിയാണ് മോദി മുന്നോട്ടുപോയത്. രാമക്ഷേത്രത്തിലൂടെ അദ്ദേഹം ഇത് ഉറപ്പാക്കിയിട്ടുണ്ട്,” ഹിന്ദു ദേശീയതയിൽ വിദഗ്ധനും മോദിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവുമായ നിലഞ്ജൻ മുഖോപാധ്യായ പറഞ്ഞു. ഔദ്യോഗികമായി മതേതര…
ആ നിമിഷം ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കണ്ടു
ഒന്ന് പാളിനോക്കിയപ്പോൾ ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാൻ കഴിഞ്ഞു. മുരളി മനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ’ എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ചതിന് ദൃക്സാക്ഷികളായ മാധ്യമപ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന ലേഖകൻ, തന്റെ റിപ്പോർട്ടിംങ് അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു ജോൺ ബ്രിട്ടാസ് 05 Aug 2020 ഇന്ത്യയുടെ സെക്യുലറിസം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. അതിനുശേഷം ഓരോ തെരഞ്ഞെടുുപ്പു കഴിയുമ്പോഴും എത്രത്തോളം അധികാരം ബി.ജെ.പിക്ക് കിട്ടിയെന്നതല്ല, മറിച്ച് ഇന്ത്യയുടെ സംസ്‌കാരം തന്നെ പൂർണമായി മാറുകയായിരുന്നു. ഭക്തിമന്ത്രങ്ങൾക്കുള്ളിലെ രക്തച്ചുവ അയോധ്യയുമായുള്ള എന്റെ സംസർഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ൽ ശിലാന്യാസ് റിപ്പോർട്ട് ചെയ്യാനാണ് ആദ്യം അയോധ്യയിൽ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു…
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ? : കാരൂര്‍ സോമന്‍, ചാരുംമൂട്
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ.സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ വാക്കുകള്‍ വാളുകൊടുത്തു വെട്ടുന്നതുപോലെ തൂലിക വാളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പല ഹൃദയങ്ങളില്‍ അത് ആഴത്തില്‍ തുളച്ചിറങ്ങി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഈ അവസരം ഓര്‍മ്മ വന്നത് വിപ്ലവസാഹിത്യ സാംസ്‌കാരിക നായകന്മാരായ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനും, ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നിരീശ്വരവാദി, നാടകകൃത്ത്, നോവലിസ്റ്റ്, തത്വചിന്തകന്‍ ജീന്‍ പോള്‍ സാര്‍ത്താണ്. അദ്ദേഹത്തിന്റ 1938 ല്‍ പുറത്തിറങ്ങിയ ‘ല നൗസി’ നോവലില്‍ അധികാരിവര്‍ഗ്ഗം അടിച്ചേല്‍പ്പിക്കുന്ന അടിമത്വങ്ങളെ തുറന്നെഴുതി. അതിന് പ്രതിഫലമായി ലഭിച്ചത് ജയില്‍ വാസമായിരുന്നു. ചില എഴുത്തുകാര്‍ക്ക് താല്പര്യം പട്ടുമെത്തകളാണ്. 1964 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം നിരസിച്ചു അധികാരികളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ഇന്നും ജനകോടികളില്‍ ജീവിക്കുന്ന നാടുവാഴികളെയോ രാജാക്കന്മാരെയോ ഭയക്കാത്ത…
ദൈവത്തെയും മാമോനെയും സേവിക്കുന്നവർ (ലേഖനം): ബ്ലസന്‍ ഹൂസ്റ്റണ്‍
ഒരാൾക്ക് രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ല. സാത്താനെയും ദൈവത്തെയും ഒരേ സമയം ആരാധിക്കാൻ കഴിയില്ല. ഇത് പറഞ്ഞത് യേശുക്രിസ്തുവാണെങ്കിൽ ആ ക്രിസ്തുവിന്റെ സഭയിലെ ചില വൈദികർക്കും മെത്രാൻമാർക്കും രണ്ടിൽ കൂടുതൽ യജമാനന്മാരെ സേവിക്കാനും ദൈവത്തെ പരസ്യമായും സാത്താനെ രഹസ്യമായും സേവിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ രണ്ട് വൈദികരുടെ രാഷ്ട്രീയ പ്രവർത്തനം. രണ്ട് വള്ളത്തിൽ ചവിട്ടി പോകാൻ കഴിയില്ലെന്ന് പഴമക്കാർ പറയുമെങ്കിലും കാലിന്റെ എണ്ണമനുസരിച്ച് എത്ര വള്ളത്തിൽ വേണമെങ്കിലും കയറാമെന്ന് അവർ തെളിയിച്ചു കൊടുക്കും. ചുരുക്കത്തിൽ വൈദീക പദവി അലങ്കാരവും ആദായവും രാഷ്ട്രീയ പ്രവർത്തനം ഒരു സംരക്ഷണവും ആയി കേരളത്തിലെ ചില വൈദീകർ കണ്ടുതുടങ്ങിയെന്നു വേണം കരുതാൻ. അതിന്റെ തുടക്കമാണ് ഇവർ എന്ന് വേണം പറയാൻ. ഓർത്തഡോൿസ് സഭയിലെ രണ്ട് വൈദികര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് പരസ്യമാക്കുകയും അത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തതാണ് ഇത് പറയാൻ കാരണം.…
