ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സദാ ശ്രദ്ധയോടെ യൂണിയന്‍ കോപ്

ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങളും പരിശീലനം സിദ്ധിച്ച ജീവനക്കാരും ഉള്‍പ്പെടുന്ന യൂണിയന്‍കോപ് ശാഖകള്‍ ഏറ്റവും മികച്ച സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ദുബൈ: അനിതരസാധാരണമായ ഷോപ്പിങ് അനുഭവമാണ് യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതെന്ന് ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍താനി പറ‌ഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ അറിവും നൈപുണ്യവും പകരുന്നതിന് വേണ്ടി, ജീവനക്കാര്‍ക്ക് പരിശീലനവും ആവശ്യമായ വിദ്യാഭ്യാസവും നല്‍കുന്നതിലൂടെയും ജനപ്രിയ അന്താരാഷ്‍ട്ര ബ്രാന്‍ഡുകളുടെയും പ്രാദേശിക ബ്രാന്‍ഡുകളുടെയും ഉത്പന്നങ്ങള്‍ ദുബൈയിലെ വിവിധ ശാഖകളിലൂടെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്. “ഞങ്ങളുടെ അഭിലാഷങ്ങളും ദീര്‍ഘകാല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഓരോ പ്രദേശത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള വിപുലീകരണമായിരുന്നു അവയില്‍ മിക്കതും. ലോകത്തിന്റെ വിവിധ മുക്കൂമൂലകളില്‍ നിന്നുള്ള ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നതിലൂടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും…

ഫിഫ ലോക കപ്പ്: 40 ലക്ഷം പേര്‍ ദോഹയിലെ മിഷെറിബ് ഡൗൺടൗൺ സന്ദർശിച്ചു

ദോഹ: ലോക കപ്പിനിടെ ഖത്തറിലെ സുസ്ഥിര നഗരമായ മിഷെറിബ് ഡൗൺടൗൺ 40 ലക്ഷം പേര്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. സന്ദർശകരെ ആവേശം കൊള്ളിക്കുന്ന പ്രദർശനങ്ങൾ, വിനോദങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ മിഷെറിബില്‍ ഒരുക്കിയിരുന്നു. ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന കുടുംബ സൗഹൃദ ലോകകപ്പ് പരിപാടികളും കാണികൾ ആസ്വദിച്ചു. നഗരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ സാംസ്കാരിക, കലാ, വിനോദ, കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലോകകപ്പിലെ ടീമുകളുടെ വിജയം മിഷറെബിൽ ആരാധകർ ആഘോഷിച്ചു. സിഖത്ത് അൽ വാദി, മിശ്രെബ് ഗലേറിയ, ബരാഹത്ത് മിഷ്രെബ് എന്നിവിടങ്ങളില്‍ പ്രശസ്ത കലാകാരന്മാരുടെ പ്രകടനങ്ങളും ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ തത്സമയ പ്രകടനങ്ങളും അരങ്ങേറി. ലോകകപ്പിന്റെ മീഡിയ സെന്ററിന്റെ പ്രവര്‍ത്തനവും ഇവിടെയായിരുന്നു. 2,500 മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇവിടെ അത്യാധുനിക ബ്രോഡ്കാസ്റ്റിങ്, മീഡിയ സൗകര്യങ്ങളാണ് ഒരുക്കിയത്. മിഷ്‌റെബ്‌നഗരത്തിലുടനീളം സഞ്ചരിക്കാന്‍ ട്രാമുകളും സജീവമായിരുന്നു.

പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് ഗിഫ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്

ദോഹ: പ്രവാസി പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങള്‍ക്കായി നിരന്തരം പോരാടുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ, എസ്. അഹമ്മദിനെ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ്് അസോസിയേഷന്‍ (ഗിഫ) 2022 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് തെരഞ്ഞെടുത്തതായി ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂരും സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഒരു ലക്ഷത്തി ഒന്ന് രൂപയും ഗിഫയുടെ ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയാരുന്ന ഡോ. അഹ്‌മദിന്റെ പ്രവര്‍ത്തനങ്ങള്‍ വിശിഷ്യ പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങള്‍ ശ്ളാഘനീയമാണെന്ന് ഗിഫ അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി. ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ഡോ.എസ്. അഹമ്മദ് പുരാതന പത്രപ്രവര്‍ത്തക കുടുംബാംഗമാണ്. 30 വര്‍ഷം…

ഒമ്പത് സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ബിഗ് ടിക്കറ്റ് പ്രവാസി ഇന്ത്യക്കാരന് സമ്മാനിച്ചത് ഒരു കിലോ സ്വര്‍ണ്ണം!

അബുദാബി: ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് ഡിസംബര്‍ മാസത്തിലെ എല്ലാ ആഴ്‌ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനമാണ് ലഭിക്കുന്നത്. ഈ മാസം നടന്ന രണ്ടാം പ്രതിവാര നറുക്കെടുപ്പിൽ അബുദാബിയിലെ പ്രവാസിയായ രാജു പെഡ്ഡി രാജുവിനാണ് ആ മഹാഭാഗ്യം കൈവന്നത്. ഒരു കിലോഗ്രാം സ്വര്‍ണ്ണമാണ് രാജുവിന് സമ്മാനമായി നേടിക്കൊടുത്തത്. 2018ൽ യുഎഇയിൽ എത്തിയ രാജു ഡ്രൈവറായി ജോലി ചെയ്യുന്നു. തന്റെ ഒമ്പത് സഹപ്രവർത്തകർക്കൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. ഈ മാസം മാത്രം ഏഴ് ടിക്കറ്റുകളാണ് ഇവർ ഓൺലൈനായി എടുത്തത്. ഏതെങ്കിലും ഒന്നിലൂടെ തങ്ങള്‍ക്ക് വിജയം കൈവരുമെന്ന പ്രതീക്ഷയോടെയാണ് സംഘത്തിന്റെ ഭാഗ്യ പരീക്ഷണം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ രാജുവിനെ തേടിയെത്തി. സ്വര്‍ണ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ വിളിച്ച ബിഗ് ടിക്കറ്റ് പ്രതിനിധിയോട്…

ബഹ്‌റൈൻ ദേശീയ ദിനത്തിൽ കെ.പി.എ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈനിന്റെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മിറ്റി റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. 200 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ട്രെഷറർ മജു വർഗീസ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ റോജി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ യുടെ ഉപഹാരം ചടങ്ങിൽ വച്ച് ഹോസ്പിറ്റൽ അഡ്മിൻ കോ-ഓർഡിനേറ്റർ ലെവിസ് നു കൈമാറി. കെ.പി.എ സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് , വൈ. പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ സന്നിഹിതരായിരുന്നു . ഏരിയ ജോ.…

രണ്ടാം തവണയും ഗോൾഡൻ ബോൾ നേടി മെസ്സി താരമായി; എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്

ദോഹ: ഖത്തർ ലോകകപ്പ് ലയണൽ മെസ്സിക്ക് റെക്കോർഡുകളുടെ ഫുട്ബോൾ സീസണായിരുന്നു. ഇതിഹാസ പ്രകടനത്തോടെ ഫൈനൽ പിടിച്ചടക്കിയ മെസ്സിയുടെ കാത്തിരിപ്പിന് ഇരട്ടി മധുരമായിരുന്നു. ഫൈനലിന് ശേഷം മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്ത് പിടിച്ച് മെസ്സി ലോകകപ്പ് കിരീടം ചുംബിക്കുന്നത് ലോകം കണ്ടു. ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ മെസ്സി ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി. 2014 ലോകകപ്പിലും മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. അന്ന് ഫൈനലിൽ ജർമ്മനിയോട് അർജന്റീന തോറ്റെങ്കിലും മെസ്സി തന്നെയായിരുന്നു മികച്ച താരം. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരമാണ് മെസ്സി. 1998 മുതലുള്ള ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ലോകകപ്പ് കിരീടവും ഗോൾഡൻ ബോളും ഒരേ ടീമിന് ലഭിച്ചില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കാം. എന്നാൽ, ആ ചരിത്രവും മെസ്സിക്ക് മുന്നിൽ മാറുകയായിരുന്നു. മികച്ച ഗോൾ സ്‌കോറർക്കുള്ള ഗോൾഡൻ…

ലോക ചാമ്പ്യൻസ് ജഴ്‌സിയിൽ തന്നെ തുടരണം; അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മെസ്സി ഉടൻ വിരമിക്കില്ല

ദോഹ: 1986-നു ശേഷം ലോകകപ്പ് ജേതാക്കളായി അർജന്റീന ആഘോഷങ്ങളുടെ കൊടുമുടിയിൽ നില്‍ക്കുമ്പോള്‍, രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ ലയണൽ മെസ്സി. ഇതിഹാസ കുതിപ്പുമായി ലോകകപ്പിലെ താരമായ മെസ്സി ആരാധകരെ ആഹ്ലാദിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഉടൻ വിരമിക്കുന്നില്ലെങ്കിലും ലോക ചാമ്പ്യൻമാരുടെ ജഴ്‌സിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ വിജയിച്ച ശേഷം, ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. ‘ഏറെക്കാലമായി കാണുന്ന സ്വപ്‌നമായിരുന്നു. ദൈവം എനിക്കത് നൽകുമെന്ന് വിശ്വാസമുണ്ടായിരുന്നു’ – വിജയത്തെ കുറിച്ച് മെസി പ്രതികരിച്ചു. ഫുട്ബോൾ ലോകത്ത് മുടിചൂടാമന്നനായി തുടരുമ്പോഴും ലോകകപ്പ് കിരീടം എന്നത് മെസിയുടെ ഉറക്കം കെടുത്തിയ സ്വപ്‌നമായിരുന്നു. 36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന കപ്പ് ഉയർത്തുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും കപ്പ് സ്വന്തമാക്കിയത്. തന്റെ…

ഫിഫ ലോക കപ്പ്: സ്‌കോറിങ്ങിലും ഹിറ്റിംഗിലും നേട്ടങ്ങളുടെ മുകളിൽ; ഫുട്ബോള്‍ റെക്കോര്‍ഡുകളുടെ രാജാവായി ലയണല്‍ മെസി കിരീടമണിഞ്ഞു

ദോഹ: 2022 ഫിഫ ലോകകപ്പ് ജേതാക്കളായി അർജന്റീന തിരിച്ചുവരുമ്പോൾ റെക്കോർഡുകളുടെ രാജാവായി ക്യാപ്റ്റൻ ലയണൽ മെസ്സി കിരീടം ചൂടുന്നു. ഖത്തറിന് മുമ്പ് നാല് തവണ ലോകകപ്പ് കളിച്ചിട്ടും നേടാനാകാത്ത സുവർണ കിരീടത്തോടെയാണ് മെസിയുടെ റെക്കോർഡ് നേട്ടം. ഫൈനലിലെ വിജയത്തോടെ ഫുട്‌ബോളിന്റെ മിശിഹ താനാണെന്ന് ലയണൽ മെസ്സി തെളിയിച്ചു. ഒന്നിലധികം തവണ ലോകകപ്പ് കിരീടത്തിനൊപ്പം മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടുന്ന ആദ്യ കളിക്കാരനായി മെസ്സി. ഇതിന് മുമ്പ് 2014 ലോകകപ്പിൽ മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. അന്ന് ഫൈനലിൽ അർജന്റീന ജർമനിയോട് അടിയറവ് പറഞ്ഞെങ്കിലും മികച്ച കളിക്കാരനെന്ന പട്ടം മെസിക്ക് ലഭിച്ചു.ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ, ജയിച്ച മത്സരങ്ങളുടെ ഭാഗമായ താരമെന്ന റെക്കോഡും ഈ ഫുട്ബോൾ ഇതിഹാസത്തിൻറെ പേരിനൊപ്പമായി. ജയിച്ച 17 മത്സരങ്ങളുടെ ഭാഗമായിരുന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസയുടെ പേരിലുള്ള റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് മെസി. ഏറ്റവും…

കെ.പി.എ. ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈന്‍: ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനത്തിൽ ബഹ്‌റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ സന്ദർശിച്ചു. ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയിൽ ബഹ്റൈന്റെ പുരാതനവും ആധുനികവുമായ നിരവധി ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു. വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പലർക്കും ഈ യാത്ര ഒരു നവ്യാനുഭവമായിരുന്നു. ബഹ്റൈന്റെ സാംസ്കാരിക വൈവിധ്യവും കരകൗശലവും നേരിട്ട് കാണാൻ യാത്ര അവസരമൊരുക്കി. പ്രമുഖ സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ ദിന ഐക്യദാർഢ്യ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കിഷോർ കുമാർ നന്ദി അറിയിച്ചു. യാത്ര ട്രഷറർ രാജ് കൃഷ്ണൻ നിയന്ത്രിച്ചു. സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ,…

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിലുണ്ടായ വാഹനാപകടത്തില്‍ ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരിച്ച ദമ്പതികളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിന് വിട്ടുകൊടുത്തു. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ വെള്ളിയാഴ്ച മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടത്തെക്കുറിച്ച് കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചത്. സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം അൽ ഷഗയ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടു. മറിഞ്ഞ വാഹനങ്ങളിൽ നിന്ന് ഏഴുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി അത്യാഹിത വിഭാഗത്തിൽ ഏൽപ്പിച്ചു.