അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലുള്ള ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാണ സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് സതേപയെ കുടാതെ കൊല്ലപ്പെട്ടവര്‍. വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഗുരുനായിക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളിലുള്ള അമിത ജോലി കാരണം സതേപ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മുതിര്‍ന്ന…
Category: INDIA
ഓപ്പറേഷന്‍ ഗംഗ വലിയ വിജയം; ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടിയാളം: മോദി
പൂണെ: യുദ്ധഭൂമിയായ ഉക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനായത് ആഗോളതലത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യത്തെ രാജ്യം കൈകാര്യം ചെയ്തതുപോലെ തന്നെ ഓപ്പറേഷന്‍ ഗംഗയും വിജയകരമായി കൈകാര്യം ചെയ്തുവെന്നും മോദി ഞായറാഴ്ച പറഞ്ഞു. വലിയ രാജ്യങ്ങള്‍ പോലും പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ നമ്മുടെ രാജ്യത്തിന് ഇത് സാധിച്ചത് വലിയ വിജയമാണ്. ‘ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം മൂലമാണ് യുക്രൈനിലെ യുദ്ധമേഖലയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്’, മോദി പറഞ്ഞു. പുണെയിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.. ഉക്രൈനിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികള്‍ക്കിടയില്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ 13,700 പൗരന്മാരെ യുദ്ധഭൂമിയില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ തിരികെ നാട്ടിലെത്തിച്ചതായി സര്‍ക്കാര്‍ ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. യുദ്ധ ബാധിതമായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ വിജയകരമായി ഒഴിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍…
ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയുടെ സൈന്‍ ബോർഡിന്റെ നിറം മാറ്റി; ജൂനിയർ എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തു
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ (ഡിഎം) താത്ക്കാലിക വസതിയിലേക്കുള്ള വഴി കാണിക്കുന്ന സൈൻ ബോർഡിന്റെ നിറം മാറ്റിയത് വിവാദമായതിനെത്തുടര്‍ന്ന് സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ജൂനിയർ എഞ്ചിനീയറെ (ജെഇ) സസ്പെൻഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിലെ സിവിൽ ലൈൻസ് ഏരിയയിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിക്കുന്നത്. പിഡബ്ല്യുഡി ജൂനിയർ എൻജിനീയർ അജയ് കുമാർ ശുക്ലയുടെ നിർദേശപ്രകാരം ‘ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതി’ എന്നെഴുതിയ സൈൻ ബോർഡിന്റെ നിറം കാവിയിൽ നിന്ന് പച്ചയിലേക്ക് മാറ്റുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ പങ്കുവെക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചിലർ ഉത്തർപ്രദേശിലെ ഭരണമാറ്റത്തിന് മുമ്പുള്ള മാറ്റമാണെന്ന് വിശേഷിപ്പിച്ച് പോസ്റ്റുകളും എഴുതാൻ തുടങ്ങി. ഭാവി രാഷ്ട്രീയ സമവാക്യങ്ങൾ കണക്കിലെടുത്താണ് ഉദ്യോഗസ്ഥരും ഇത്തരം…
മാധ്യമങ്ങൾ പലതരത്തിൽ ആക്രമിക്കപ്പെടുന്നു; അതിനെ ചെറുക്കാന്‍ മാധ്യമ പ്രവർത്തകർ കൂട്ടായി നിൽക്കണം: ജസ്റ്റിസ് ലോകൂർ
മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും, സ്വതന്ത്രമായി അവരുടെ ജോലി ചെയ്തതിന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ മാധ്യമ പ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ പറഞ്ഞു. ന്യൂഡൽഹി: രാജ്യത്ത് മാധ്യമങ്ങൾ പലതരത്തിൽ ആക്രമിക്കപ്പെടുകയാണെന്നും മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും അത് സംരക്ഷിക്കാൻ മാധ്യമ പ്രവർത്തകർ ഒത്തൊരുമിച്ച് നിൽക്കണമെന്നും സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ പറഞ്ഞു. ജേർണലിസത്തിലെ മികവിനുള്ള ഐപിഐ-ഇന്ത്യ അവാർഡുകൾ സമ്മാനിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും അവരുടെ പ്രവർത്തനത്തിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യുന്നതും ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ മാധ്യമപ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്നതായി നിരീക്ഷിച്ചു,” അദ്ദേഹം പറഞ്ഞു. “മാധ്യമങ്ങൾക്ക് നേരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക്…
രക്ഷപ്പെടുത്തൂ; അല്ലെങ്കില്‍ കാല്‍നടയായി റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകും -ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
കീവ്: അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍. തങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എംബസി ഇതുവരെ യാതൊന്നും ചെയ്തില്ലെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്കാണെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സുമിയില്‍ യാതൊരു പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും തങ്ങള്‍ കാത്തിരുന്ന് മടുത്തെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സുമിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. പക്ഷെ അങ്ങോട്ട് പോകാനായി ഉക്രൈന്റെ അനുമതിയോ എംബസിയുടെ പിന്തുണയോ ലഭിക്കുന്നില്ല. ഇതിനെ തുടര്‍ന്നാണ് അങ്ങോട്ട് നടന്ന് പോകാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച ഇന്ത്യന്‍ പതാകയും ഉയര്‍ത്തിയാണ് റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുക. ഇത് സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഹാര്‍കിവില്‍ ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ല; ശ്രദ്ധ സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കലിനെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹാര്‍കിവില്‍ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.. പീസോകിന്‍, ഹാര്‍കിവ് എന്നിവിടങ്ങളില്‍നിന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരേയും പുറത്ത് കടത്താന്‍ നമുക്ക് കഴിയും. അതോടെ ഹാര്‍കീവില്‍ ഇനി ആരും അവശേഷിക്കില്ല. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണ്. സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയായി തുടരുന്നു. വെടിനിര്‍ത്തലായിരിക്കും ഏറ്റവും നല്ല മാര്‍ഗം’ വിദേശ മന്ത്രാലയ വാക്താവ് പറഞ്ഞു. 2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ ഇന്ത്യയിലെത്തി. 13,300 ആളുകള്‍ ഇതുവരെ ഇന്ത്യയില്‍ മടങ്ങി എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. സുമിയാണിപ്പോള്‍ പ്രധാന പ്രശ്നം. രണ്ടു പക്ഷങ്ങളോടും…
മണിപ്പൂരില്‍ രണ്ടാംഘട്ട പോളിംഗ്: 11 മണിവരെ 28.19% ; ആക്രമണങ്ങളില്‍ രണ്ട് മരണം
ന്യുഡല്‍ഹി: മണിപ്പൂരില്‍ രണ്ടാത്തേതും അവസാനത്തേയുമായ ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 9 മണി വരെ 11.40% പേര്‍ വോട്ട് രേഖപ്പെടുത്തി. 11 മണിയോടെ 28.19% വോട്ടിംഗ് നില ഉയര്‍ന്നു. ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 പേര്‍ മത്സര രംഗത്തുണ്ട്. പോളിംഗിനിടെ ചില അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഫാലില്‍ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് ബിജോയിയുടെ ലാംഫെലിലെ വീടിനു നേര്‍ക്ക് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൗബല്‍ സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 1,247 പോളിംഗ് സ്‌റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടര്‍മാര്‍ അവകാശം വിനിയോഗിക്കും. വൈകിട്ട് നാല് വരെയാണ് പോളിംഗ്. ഒന്നാം ഘട്ടത്തില്‍ പോളിംഗ് തടസ്സപ്പെട്ട ബൂത്തുകളിലും ഇന്ന പോളിംഗ് നടക്കുന്നുണ്ട്. 60 അംഗ നിയമസഭയില്‍ 38 സീറ്റുകളില്‍ കഴിഞ്ഞ മാസം…
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടെ 21 ഇന്ത്യക്കാർ കരിങ്കടലിൽ കുടുങ്ങി
ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ന് ഒമ്പതാം ദിവസവും തുടരുകയാണ്. ഇതുവരെ 17,000 ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് ഒഴിപ്പിച്ചു. എന്നാൽ, വലിയൊരു വിഭാഗം ഇന്ത്യക്കാർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം കാരണം നിരവധി ഇന്ത്യക്കാർ ഉക്രെയ്‌നിനുള്ളിൽ മാത്രമല്ല കടലിലും കുടുങ്ങിക്കിടക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് 21 ഇന്ത്യൻ നാവികരെങ്കിലും ദക്ഷിണ ഉക്രെയ്നിലെ മൈക്കോളൈവ് തുറമുഖം വിടാൻ കാത്തിരിക്കുകയാണ്. തുറമുഖം കരിങ്കടലിലാണ്. എന്നാൽ, യുദ്ധാനന്തരം പ്രദേശത്ത് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഫെബ്രുവരി 25 മുതൽ ഇന്ത്യൻ നാവികർ ചരക്ക് കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ ചരക്ക് കപ്പലുകൾ കുടുങ്ങിക്കിടക്കുന്നിടത്ത് കുറഞ്ഞത് 25 എണ്ണമെങ്കിലും ഉണ്ട്. കരിങ്കടലിലെ മൈക്കോളിവ് തുറമുഖമാണ് പ്രധാന ഗതാഗത കേന്ദ്രം. അവിടെ റഷ്യൻ സൈന്യം ഇപ്പോൾ ശക്തമായ നിലയിലാണ്. മൈക്കോളിവിലെ നിരവധി കപ്പലുകൾ തങ്ങളുടെ പൗരത്വം മറച്ചുവെച്ച് തങ്ങളുടെ കൊടിമരം താഴ്ത്തി മാർഷൽസ് ദ്വീപിന്റെ പതാക ഉയർത്തിയിരിക്കുകയാണ്. കപ്പലിൽ കുടുങ്ങിയ…
“ഭീകരർ കാവിക്കൊടി വീശുന്നു..”; വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ എഫ്‌ഐആർ
ബംഗളൂരു: കർണാടക ഹിജാബ് വിവാദത്തിൽ ഹിന്ദു വിദ്യാർത്ഥികളെ ഭീകരരെന്ന് വിളിച്ച വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ കേസ്. ഉഡുപ്പി കോളേജിൽ കാവിക്കൊടി വീശുന്ന വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് വിളിച്ചതിന് കർണാടകയിലെ ഹൂബ്ലി-ധാർവാഡ് പോലീസാണ് അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കീറ്റോ ഫണ്ട് റൈസിംഗ് കാമ്പെയ്‌നിലൂടെ 1.77 കോടി രൂപ സ്വരൂപിച്ച് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് റാണാ അയ്യൂബിന്റെ അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ മരവിപ്പിച്ചിരുന്നു. 2022 ഫെബ്രുവരി 13 ന്, കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ, റാണാ അയ്യൂബ് ഒരു അഭിമുഖത്തിൽ ഉഡുപ്പിയിലെ കോളേജ് വിദ്യാർത്ഥികളെ തീവ്രവാദികളാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് ശേഷം 2022 ഫെബ്രുവരി 21ന് ഹിന്ദു സംഘടനയായ ‘ഹിന്ദു ഐടി സെൽ’ റാണ അയ്യൂബിനെതിരെ പരാതി നൽകി. അഭിമുഖത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ഹിന്ദു വിദ്യാർത്ഥികളെ റാണാ അയ്യൂബ് തീവ്രവാദികളെന്ന് വിശേഷിപ്പിച്ചു. “എന്തുകൊണ്ടാണ് ഒരു…
ഇന്ത്യയില്‍ ശനിയാഴ്ച 5,921 കോവിഡ കേസുകള്‍; ഡിപിആര്‍ 0.63%
ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്ക് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5921 പേര്‍ രോഗബാധിതരായപ്പോള്‍ 289 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,14,878 ആയി. സജീവ രോഗികളുടെ എണ്ണം 63,878 ആയി കുറഞ്ഞു. ആകെ മരാഗികളില്‍ 0.15%. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.63% ആയി കുറഞ്ഞു. പ്രതിവാര നിരക്ക് 0.84% ആയി. ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,23,78,721 ആയി. രോഗമുക്തി നിരക്ക് 98.65% ആയി. ഇ്‌നനലെ 9,40,905 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 77,19,14,261 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 24.65 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 1,78,55,66,940 ഡോസ് ഇതുവശര വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, 12-17 പ്രായപരിധിയിലുള്ള കുട്ടികളില്‍ കോവോവാക്‌സ് വാക്‌സിന്‍ അടിയന്തരമായി നല്‍കുന്നതിനുള്ള അനുമതി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിസ് ഡ്രഗ്‌സ് കണ്‍ട്രോളര്‍…
