തിരുവനന്തപുരം: രേഖകളിലും നയപ്രഖ്യാപനങ്ങളിലുമൊതുങ്ങുന്ന ‘ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മതിയാകില്ല; അത് പ്രവർത്തനത്തിലൂടെ തെളിയിക്കേണ്ട സമയമാണിതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ നടന്ന സി.ഐ.ഐ എമർജിംഗ് ട്രാവൻകൂർ സമിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ–വ്യവസായ രംഗങ്ങൾ കൈകോർത്താൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. 2047ലെ ‘വികസിത ഭാരത’ ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസംവിധാനങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സജീവ പങ്കാളിത്തം വളർച്ചയ്ക്ക് നിർണായകമാണെന്നും “വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാധ്യമല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സ്വാഭാവിക ശക്തികളെ അടിസ്ഥാനമാക്കി മേഖലാ കേന്ദ്രീകൃത പരിശീലന സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. തീരദേശം, മത്സ്യബന്ധനം, ടൂറിസം, തീരദേശ വ്യവസായങ്ങൾ, സാങ്കേതിക മേഖലകൾ എന്നിവയിൽ വൻ…
Category: KERALA
ശബരിമലയിൽ കൊടിമരം പുനഃപ്രതിഷ്ഠിക്കാന്‍ രണ്ടു പവന് സ്വര്‍ണ്ണം സംഭാവന നല്കി; വിജിലന്‍സിന് നടന് മോഹന്‍ലാലിന്റെ മൊഴി
തിരുവനന്തപുരം: ശബരിമലയിൽ കൊടിമരം മോഷണം പോയ കേസിൽ നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരം പുനഃസ്ഥാപിക്കുന്നതിനായി രണ്ട് പവന് സ്വർണം സംഭാവന ചെയ്തതായി മോഹൻലാല്‍ പറഞ്ഞു. തന്റെ സുഹൃത്തു വഴിയാണ് ശബരിമലയില്‍ സ്വർണ്ണം എത്തിച്ചതെന്നും മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണ്ണം ഒരു സുഹൃത്ത് വഴിയാണ് ശബരിമലയിലേക്ക് എത്തിച്ചത്. സുരേഷ് ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. നിലവിൽ മോഹൻലാലിന്റെ മൊഴിയുടെ വിശദാംശങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമല കൊടിമരം പുനഃപ്രതിഷ്ഠിക്കുന്നതിനായി 27 പേർ സ്വർണം സംഭാവന ചെയ്തിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഓരോരുത്തരും എത്ര സ്വർണം സംഭാവന ചെയ്തുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൂർണ്ണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് വിജിലന്‍സ് പറയുന്നു. ശബരിമല കൊടിമരം മോഷണക്കേസിൽ…
നടന് ടിനി ടോമിന്റെ മകനുള്‍പ്പെട്ട മൂവര്‍ സംഘത്തെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു
തൃപ്പൂണിത്തുറ: നടൻ ടിനി ടോമിന്റെ മകന് ആദം ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഹിൽ പാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് ഇരുമ്പനത്ത് നിന്നുള്ള ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂവരെയും കണ്ടതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ദേഹ പരിശോധന നടത്തുകയും ചെയ്തു. ഇവരിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതി കഞ്ചാവ് കണ്ടെത്തി. മൂവരും 20 നും 21 നും ഇടയിൽ പ്രായമുള്ളവരാണ്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; പ്രകോപനമുണ്ടാക്കിയാല്‍ ശക്തമായി പ്രതിരോധിക്കും: വി ഡി സതീശന്
പത്തനംതിട്ട: സിപിഎം നടത്തുന്ന അക്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സിപിഎം വ്യാജ പ്രചാരണം നടത്തുകയാണെന്നും അക്രമത്തിനെതിരെ ജനങ്ങൾ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിക്കുകയാണെന്നും, കേരളത്തിലുടനീളം സിപിഎം അക്രമം നടത്തുകയാണെന്നും സതീശന് പറഞ്ഞു. ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന വ്യാജേനയാണ് അവർ ഇതെല്ലാം ചെയ്യുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി ഒരു പരിഹാസപാത്രമായി മാറി. സിപിഎം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ തിരിച്ചടിക്കും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കു പറ്റിയെന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവര്‍ പറയുന്നതും പറഞ്ഞതുമെല്ലാം പച്ചക്കള്ളമാണെന്ന് ജനം തിരിച്ചറിഞ്ഞതായി വി ഡി സതീശൻ പറഞ്ഞു. കരിങ്കൊടി പ്രതിഷേധത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ്, ആർക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. ചിന്ത ജെറോമിനെതിരെയും…
വീണ ജോർജ് വിവാദം സര്‍ക്കാരിന് തിരിച്ചടിയായെന്ന് സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ്; പോലീസ് മേധാവി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടിയതുൾപ്പെടെയുള്ള വിവാദങ്ങൾ സർക്കാരിന് തിരിച്ചടിയായി എന്ന് വ്യക്തമാക്കി സംസ്ഥാന ഇന്റലിജൻസ് വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. വീണാ ജോർജിനെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടതും, സർക്കാർ ആശുപത്രിയിൽ മന്ത്രിക്ക് നൽകിയ പ്രത്യേക പരിഗണനയും, പ്രതിഷേധത്തിന്റെ മറവിൽ നടന്ന വ്യാപകമായ അക്രമവും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ ആശുപത്രികൾക്കെതിരായ പൊതുജനവികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ വീണാ ജോർജിന്റെ ആശുപത്രിവാസം പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ പരിക്കിന് മന്ത്രിക്ക് സർക്കാർ ആശുപത്രിയിൽ പ്രത്യേക ചികിത്സ ലഭിച്ചുവെന്നത് ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ തിരിച്ചടിയായേക്കാമെന്ന് റിപ്പോർട്ട് പറയുന്നു. ആശുപത്രികളിലെ പോരായ്മകൾ ഉയർത്തിക്കാട്ടി വീണ ജോർജിന്റെ ആശുപത്രിവാസത്തെ താരതമ്യം ചെയ്യുന്ന ഒരു പൊതുധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. മന്ത്രിയെ ആക്രമിച്ചു എന്നു പറയുമ്പോള്‍ തന്നെ അത് തെളിയിക്കാനുള്ള…
മുണ്ടക്കൈ-ചൂരല്ല ദുരന്തം: കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന സമുച്ചയത്തിന് രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പുനരുദ്ധാരണത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവന സമുച്ചയത്തിന് ലോക്സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധി തറക്കല്ലിട്ടു. മേപ്പാടി കുന്നംബെട്ടയിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്ന 50 വീടുകൾക്കാണ് തറക്കല്ലിട്ടത്. ചടങ്ങിൽ ചൂരൽമലയിലെ 40 കെട്ടിട ഉടമകൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം കൈമാറി. വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കോൺഗ്രസിനൊപ്പം താനും എപ്പോഴും നിലകൊള്ളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾ ഉടൻ നിർമ്മിച്ച് നൽകും. സാങ്കേതിക കാരണങ്ങളാൽ വീടുകളുടെ നിർമ്മാണം വൈകി. “വയനാട് പ്രതിസന്ധിയെ ഒരുമിച്ച് നേരിട്ടു. ഞാൻ രണ്ടുതവണ ദുരന്തമേഖല സന്ദർശിച്ചു. ആ ദിവസം കണ്ട കാഴ്ച സൃഷ്ടിച്ച ഞെട്ടലിൽ നിന്ന് ഞാൻ ഇതുവരെ കരകയറിയിട്ടില്ല. കൂടുതൽ സഹായം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് കോൺഗ്രസ് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്,” രാഹുൽ ഗാന്ധി പറഞ്ഞു.…
തിരുവനന്തപുരം ജില്ലയിലെ ശക്തികേന്ദ്രം നിലനിര്‍ത്താന്‍ എൽഡിഎഫും യുഡിഎഫും കളത്തിലിറങ്ങും; നേമം തിരിച്ചു പിടിക്കാന്‍ ബിജെപിയും
തിരുവനന്തപുരം: അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, സിറ്റിംഗ് എംഎൽഎമാരെ വീണ്ടും രംഗത്തിറക്കി തിരുവനന്തപുരം ജില്ലയിൽ തങ്ങളുടെ ശക്തികേന്ദ്രം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫും, ഓരോ സീറ്റിലെയും രാഷ്ട്രീയ, സാമുദായിക പശ്ചാത്തലവും മുൻകാല തിരഞ്ഞെടുപ്പ് അനുഭവങ്ങളും കണക്കിലെടുത്ത്, ഒരേ മണ്ഡലത്തിൽ നിന്ന് ഒന്നിലധികം സാധ്യതയുള്ള സ്ഥാനാർത്ഥികളെ പരിഗണിച്ച് യു ഡി എഫും കളത്തിലിറങ്ങും. ഒന്നിലധികം സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ ബിജെപിയും മത്സര രംഗത്തുണ്ടാകും. 2021-ൽ ജില്ലയിൽ ആകെയുള്ള 14 നിയമസഭാ മണ്ഡലങ്ങളിൽ 13 എണ്ണവും നേടി എൽഡിഎഫ് വൻ വിജയം നേടിയിരുന്നു. കോവളം മാത്രമാണ് യുഡിഎഫിന് ജയിക്കാൻ കഴിഞ്ഞത്. ഒരിക്കൽ നേമത്തു നിന്ന് വിജയിച്ച ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ രുചിയറിയേണ്ടി വന്നു. കഴിഞ്ഞ തവണ സിപിഐക്ക് രണ്ട് സീറ്റും ജനാധിപത്യ കേരള കോൺഗ്രസിനും ജനതാദളിനും ഓരോ സീറ്റും നൽകിയിരുന്നു. അവയിൽ ജനതാദളിന് മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ.…
ജില്ലാ ആശുപത്രി വികസനം തടഞ്ഞുവെക്കുന്നത് മലപ്പുറത്തോടുള്ള രാഷ്ട്രീയ വിവേചനം: വെൽഫെയർ പാർട്ടി
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ 11.89 കോടിയുടെ വികസന പദ്ധതി വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടക്കുന്നത് ഇടത് പക്ഷ സർക്കാരിന്റെ മലപ്പുറത്തോടുള്ള തുടർച്ചയായ അവഗണനയുടെ തെളിവാണെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. പ്രഖ്യാപനങ്ങൾ നടത്തി പ്രചാരണം നേടുകയും പിന്നീട് നടപ്പാക്കൽ വൈകിക്കുകയും ചെയ്യുന്ന സമീപനം ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് പാർട്ടി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ട വിഷയത്തിൽ പോലും മുടന്ത് ന്യായങ്ങൾ പറഞ്ഞ് ഫയലുകൾ കറക്കിക്കൊണ്ടിരിക്കുക ഉത്തരവാദിത്തപ്പെട്ട ഭരണത്തിന്റെ രീതിയല്ല. ജില്ലാ ആശുപത്രിയായി ഉയർത്തിയ സ്ഥാപനത്തിന് ആവശ്യമായ ഒ.പി ബ്ലോക്ക്, അത്യാധുനിക വിഭാഗങ്ങൾ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവകുള്ള ബിൽഡിംഗ് വൈകിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. മലപ്പുറം ജില്ല ആരോഗ്യപരമായി പിന്നാക്കമെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും അതിന് പരിഹാരം കാണാനുള്ള പദ്ധതികൾ തന്നെ വൈകിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. ജനങ്ങളുടെ നികുതി പണം വകയിരുത്തിയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട്…
മെഡിക്കൽ ഫ്രറ്റേൺസ് മെഡിക്കൽ സമ്മിറ്റ് ഏപ്രിൽ 26 ന്
കോഴിക്കോട്: ‘കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്’ എന്ന തലക്കെട്ടിൽ മെഡിക്കൽ ഫ്രറ്റേൺസ് സംഘടിപ്പിക്കുന്ന മെഡിക്കൽ സമ്മിറ്റ് ഏപ്രിൽ 26 ന് തൃശൂരിൽ വെച്ചുനടക്കും. കോഴിക്കോട് വെച്ചുനടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ സമ്മിറ്റിൻ്റെ പ്രഖ്യാപനം നിർവഹിച്ചു. സമ്മിറ്റിൻ്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വർക്ക്ഷോപ്പിൽ ഡോ. പി.കെ.സാദിഖ്, ഡോ. എ.കെ.സഫീർ, അൻവർ സലാഹുദ്ദീൻ എന്നിവർ സെഷനുകൾ നയിച്ചു. കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന വർത്തമാനകാല വെല്ലുവിളികളും വിദ്യാർത്ഥി പക്ഷത്തുനിന്നുള്ള പരിഹാരങ്ങളും വർക്ക്ഷോപ്പിൽ ചർച്ച ചെയ്തു. മുഹമ്മദ് സഈദ് ടി.കെ, ബാസിത് താനൂർ, ഫയാസ് ഹബീബ്, ഡോ. അഹ്സൻ അലി, ഇഷ്മ സാലിം, ഡോ. നബീൽ അമീൻ, നബ്ഹാൻ താജ് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗഞ്ഞ പ്രതിസന്ധികളും ചികിത്സ മേഖലയിലെ നീതിനിഷേധങ്ങളും സമ്മിറ്റിലെ പ്രധാന ചർച്ച വിഷയമാക്കുമെന്ന് മെഡിക്കൽ ഫ്രറ്റേൺസ് ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ…
പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ടോൾ ബൂത്ത് നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം: വെൽഫെയർ പാർട്ടി
പാലക്കാട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ പഞ്ചായത്തിലെ മൈലം പുള്ളിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. കരിങ്കല്ലത്താണി മുതൽ ഒലവക്കോട് വരെയുള്ള പ്രദേശത്ത് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുമ്പ് പൊരിയാനിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ടോൾ ബൂത്ത് മൈലം പുള്ളിയിലേക്ക് മാറ്റി നിർമ്മിക്കാനുള്ള പദ്ധതിയുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്. ദേശീയപാതയുടെ നിലവാരത്തിൽ നിർമ്മിക്കാൻ വേണ്ടി വിഭാവന ചെയ്ത് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ച റോഡ് പണി ദേശീയപാതയുടെ നിലവാരത്തിൽ അല്ല നിർമ്മിച്ചിട്ടുള്ളത്. മുണ്ടൂർ, കരിമ്പ , തച്ചമ്പാറ പഞ്ചായത്തുകളിലെ ധാരാളം പ്രദേശങ്ങളിൽ റോഡ് നിർമ്മാണത്തിലെ അപാകതകൾ കാരണം വാഹനാപകടങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ദേശീയപാതക്ക് ഉണ്ടാവേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ഒരുക്കിയിട്ടില്ല. മേൽപ്പാലങ്ങൾ, സർവീസ് റോഡുകൾ, ആവശ്യമായ സിഗ്നലുകൾ ഒന്നുമില്ലാതെയാണ് ടോൾ പിരിവിന് വേണ്ടി വീണ്ടും നീക്കങ്ങൾ നടത്തുന്നത്.…
