മക്കരപ്പറമ്പ് : വംശീയത കൊണ്ട് അധിനിവേശം നടത്തുന്ന ഇസ്രയേലും ഇന്ത്യയിലെ സംഘ്പരിവാറും മാനവരാശിയുടെ ശത്രുക്കളാണന്നും ഫലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തി ഗസ്സയിൽ നിന്ന് ഉന്മൂലനം ചെയ്തെടുക്കാനുള്ള അമേരിക്കൻ ഇസ്രയേൽ കൂട്ടുകെട്ടും പിറന്ന നാടിനു വേണ്ടി ഒടുങ്ങാത്ത പോരാട്ടവീര്യത്തിന്റെ ചരിതം തീർക്കുന്ന ഹമാസിന്റെ വിരോചിത സമരത്തെ പച്ച നുണകൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന സംഘ്പരിവാറും തങ്ങളുടെ മുസ്ലിം വിരുദ്ധ വംശീയ അജണ്ടക്കുള്ള പൊതുബോധ നിര്‍മിതി നടത്തുകയാണന്നും ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതി അംഗം സലീം മമ്പാട് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ സംഘടിപ്പിച്ച ഫലസ്തീൻ ഐകൃദാർഢ്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുഞ്ഞുമക്കളുടെയും സ്ത്രീകളുടെയും പാവപ്പെട്ട ഫലസ്തീനികളുടെയും രക്തം തളംകെട്ടി നിൽക്കുന്ന ഗസ്സ എന്ന കൊച്ചു പ്രദേശം നൽകുന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അതിജീവന പാഠങ്ങൾ, അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്ന ജനകോടികൾക്ക് മുമ്പിൽ രജത രേഖ തീർക്കുമ്പോൾ വംശീയ ഉന്മൂലനത്തിന്…
Category: KERALA
ആസ്മാൻ സ്പെഷ്യൽ സ്കൂളിന് വീൽ ചെയർ നൽകി
പൂനൂർ: ജീവകാരുണ്യ പ്രവർത്തനത്തിൽ സ്നേഹമുദ്ര പതിപ്പിച്ച് മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ. പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ആസ്മാൻ സെന്റർ ഫോർ ഹാപ്പിനസ്സിലേക്ക് വീൽചെയർ സമ്മാനിച്ചാണ് മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ മാതൃകയായത്. നൂറിലധികം ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സെന്ററിലേക്ക് മർകസിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും സ്നേഹസമ്മാനങ്ങൾ നൽകാറുണ്ട്. പഠനകാലം മുതലേ വിദ്യാർത്ഥികളെ സാമൂഹ്യ സേവന സന്നദ്ധതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗം ഇത്തരം ഒരു ചടങ്ങ് ഒരുക്കിയത്. ഗൈഡ്സ് ക്യാപ്റ്റൻ സജ്ന ടീച്ചർ പദ്ധതിക്ക് നേതൃത്വം നൽകി. ജലീൽ മാസ്റ്റർ, യൂനുസ് മാസ്റ്റർ, സലാമുദ്ദീൻ നെല്ലാംകണ്ടി, സ്പെഷ്യൽ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. മർകസ് അലുംനി സെൻട്രൽ കമ്മിറ്റിക്ക് കീഴിലാണ് ആസ്മാൻ പ്രവർത്തിക്കുന്നത്.
‘ഞങ്ങള്‍ കെട്ടിയ ബാനര്‍ അഴിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ; എങ്കില്‍ അതൊന്നു കാണണമെന്ന് ഗവര്‍ണ്ണര്‍; ഒടുവില്‍ പോലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ചു; ഗവര്‍ണ്ണറും എസ് എഫ് ഐയും തമ്മിലുള്ള പോര് മുറുകുന്നു
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ് എഫ് ഐ എഴുതിയ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകൾ ജില്ലാ പൊലീസ് മേധാവിയെ കൊണ്ട് ഗവർണർ അഴിപ്പിച്ചു മാറ്റി. ഇന്ന് രാവിലെയാണ് ഈ ബാനറുകൾ ഇവിടെ നിന്ന് നീക്കം ചെയ്യാൻ ഗവർണർ ആവശ്യപ്പെട്ടത്. എന്നാല്‍, വൈകുന്നേരം ഗവർണർ തിരിച്ചെത്തിയപ്പോൾ, അതേ സ്ഥലത്തുതന്നെ ബാനറുകൾ കണ്ട് അദ്ദേഹം രോഷാകുലനായി. ഇത്രയും സമയം കഴിഞ്ഞിട്ടും എന്തുകൊണ്ട് അത് അഴിച്ചുമാറ്റിയില്ല എന്ന് അദ്ദേഹം പോലീസിനോട് ചോദിച്ചു. തുടർന്ന് എസ്പി തന്നെ എല്ലാ ബാനറുകളെല്ലാം നീക്കം ചെയ്തു. മൂന്നിടത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകൾ എസ്എഫ്ഐ സ്ഥാപിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാല കവാടത്തിൽ നിന്നും ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് അടുത്തേക്കുള്ള 50 മീറ്റർ ദൂരപരിധിയിലാണ് ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകൾ എസ് എഫ് ഐ സ്ഥാപിച്ചിരുന്നത്. രാവിലെ തന്നെ ഈ ബാനറുകൾ അഴിച്ചു മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐയുടെ ഒരു…
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചു
കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാമ്പസിലേക്ക് വരുന്നതിന് മുന്നോടിയായി എസ്എഫ്ഐ (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) കാലിക്കറ്റ് സർവകലാശാലയിലേക്ക് കരിങ്കൊടി ഉയർത്തി പ്രതിഷേധ മാർച്ച് നടത്തി. എന്നാല്‍, പ്രതിഷേധക്കാരെ പോലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. ഗവർണർ ശനിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ തങ്ങുകയും മൂന്ന് ദിവസം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. ഗവർണറെ സർവ്വകലാശാലയിൽ കയറ്റാൻ അനുവദിക്കില്ലെന്ന് കാട്ടി എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാലയ്ക്ക് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പോലീസ് പ്രവർത്തകരെ ഓരോരുത്തരെയായി തൂക്കി വാഹനത്തിൽ കയറ്റി. ഇതേത്തുടർന്ന് എസ്എഫ്ഐ നേതാക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. പോലീസിനെ ഉപയോഗിച്ച് എസ്എഫ്ഐയെ നേരിടാം എന്ന് കരുതേണ്ട എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചു. മലപ്പുറം ജില്ലയിലെ മുഴുവൻ പോലീസുകാരെയും കാലിക്കറ്റ് സർവകലാശാലയിൽ വിന്യസിച്ചിരിക്കുകയാണ് എന്നും ആർഷോ…
കേരളത്തിൽ COVID-19 ഉപ-വകഭേദം JN.1 കണ്ടെത്തി
തിരുവനന്തപുരം: ഡിസംബർ 8 ന് കേരളത്തിലെ 79 വയസ്സുള്ള ഒരു സ്ത്രീയുടെ സാമ്പിളിൽ നിന്ന് COVID-19 ഉപ-വേരിയന്റ് JN.1 കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതിയ വകഭേദം കണ്ടെത്തിയ സംഭവത്തിൽ സാമ്പിൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കാൻ തീരുമാനിച്ചെന്നും, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സാമ്പിൾ നവംബർ 18 ന് നടത്തിയ ആർടി-പിസിആർ പരിശോധനയിൽ പോസിറ്റീവ് ഫലമാണ് നല്‍കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം ഡിസംബർ 13നാണ് ലഭ്യമായത്. അവര്‍ക്ക് ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളുടെ (ഐഎൽഐ) നേരിയ ലക്ഷണങ്ങളുണ്ടെന്നും COVID-19 ൽ നിന്ന് സുഖം പ്രാപിച്ചുവെന്നും നിലവിൽ ഇന്ത്യയിലെ 90…
ധൈര്യമുണ്ടെങ്കില്‍ തന്റെ കാര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ തടയൂ; എസ് എഫ് ഐയെ വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍
തിരുവനന്തപുരം: ഡിസംബർ 16 ശനിയാഴ്ച വൈകുന്നേരം കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ വരുന്നതിനെതിരെ പ്രതിഷേധിക്കുന്ന സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്റെ കാർ തടയാൻ ശ്രമിച്ചാൽ എസ്എഫ്ഐ പ്രവർത്തകർ വിവരമറിയുമെന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “അവർ എന്നെ തടയണം, എന്റെ വാഹനമല്ല,” അദ്ദേഹം പറഞ്ഞു. അതേസമയം, എസ്എഫ്ഐയും ഗവർണറുമായി ഏറ്റുമുട്ടലിന് തയ്യാറായിരിക്കുകയാണ്. ചാൻസലറെ ഇവിടെ സ്വാഗതം ചെയ്യുന്നില്ലെന്നും തിരികെ പോകണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടന കാമ്പസിൽ കറുത്ത ബാനറുകൾ കെട്ടി. കേരളത്തിലെയും കോഴിക്കോട് സർവ്വകലാശാലകളിലെയും സെനറ്റുകളെ സംഘപരിവാർ നോമിനികളാൽ ഒതുക്കാനുള്ള ഗവര്‍ണ്ണറുടെ ശ്രമത്തിനെതിരെ ചാൻസലർക്കെതിരായ പ്രകടനങ്ങൾ “ജനാധിപത്യപരമായ വിയോജിപ്പിന്റെ” നടപടിയായിരിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ അദ്ദേഹത്തിന്റെ കാർ തടയില്ല. പ്രവർത്തകർ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യും. അതേസമയം, സംസ്ഥാന പോലീസ് കാമ്പസിനെ കനത്ത…
“പുന്നാര കാട്ടിലെ പൂവനത്തിൽ” മോഹൻലാൽ – എൽ ജെ പി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്
മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ആരാധകരുടെ താളമേകുന്നതിന് ഇമ്പമേറുന്ന ആദ്യ ഗാനം റിലീസ് ചെയ്തു. ” പുന്നാര കാട്ടിലെ പൂവനത്തിൽ” എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയുമാണ്. പ്രേക്ഷക പ്രശംസയും ഒരു കോടിയിൽപ്പരം കാഴ്ചക്കാരെയും സ്വന്തമാക്കിയ വാലിബന്റെ ടീസറിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രത്തിന്റെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. “മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. അതിൽ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ ഗാനത്തിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്ന് സ്വയം തിരിച്ചറിയാൻ കഴിയുന്നുണ്ട്. അത് ഇതൊരു പ്രണയ ഗാനം കൂടി ആയതു കൊണ്ടാണ്.…
ഫ്രറ്റേണിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ സിറാജുന്നീസയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു
പാലക്കാട്: 1991ൽ വീട്ടുമുറ്റത്ത് വെച്ച് കളിക്കവേ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട പതിനൊന്നുകാരി സിറാജുന്നീസയുടെ 32-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ‘ഇസ്ലാമോഫോബിയയുടെ ഇരയാണ് സിറാജുന്നീസ’ എന്ന തലക്കെട്ടിൽ സിറാജുന്നീസയുടെ രക്തസാക്ഷിത്വ മണ്ണായ പുതുപ്പള്ളിത്തെരുവിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അമീൻ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്ത് നിലനിൽക്കുന്ന ഭരണകൂട, പോലീസ് ഭീകരതക്കെതിരെ പോരാടാനുള്ള പ്രചോദനമാണ് 3 പതിറ്റാണ്ടുകൾക്കു ശേഷവും സിറാജുന്നീസയുടെ ഓർമകൾ പകർന്നു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് പി.എസ് അബൂഫൈസൽ, പാലക്കാട് മുനിസിപ്പാലിറ്റി 32-ാം വാർഡ് കൗൺസിലർ എം. സുലൈമാൻ, കാജ ഹുസൈൻ, സലീൽ മുഹമ്മദ്, സിറാജുന്നീസയുടെ ബന്ധു സൗരിയത്ത് സുലൈമാൻ എന്നിവർ സംസാരിച്ചു.
പരോൾ അപേക്ഷകളിൽ മൂന്നാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ജയിൽ അധികൃതർക്ക് ഹൈക്കോടതി നിർദേശം
കൊച്ചി: അടിയന്തര അവധിയ്ക്കോ സാധാരണ പരോളിനോ വേണ്ടി തടവുകാരോ അവരുടെ ബന്ധുക്കളോ നൽകുന്ന അപേക്ഷകൾ പരിഗണിക്കാനും അത്തരം അപേക്ഷകൾ സ്വീകരിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ ഉചിതമായ തീരുമാനങ്ങളെടുക്കാനും ജയിൽ അധികാരികളോട് കേരള ഹൈക്കോടതി നിർദേശിച്ചു. ഉത്തരവിറക്കി ഒരാഴ്ചയ്ക്കകം എടുത്ത തീരുമാനം തടവുകാരെയും അവരുടെ ബന്ധുക്കളെയും ആവശ്യമെങ്കിൽ അറിയിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. അടിയന്തര അവധി, സാധാരണ പരോൾ അപേക്ഷകൾ എന്നിവയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ലോക്കൽ പോലീസിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ട് ആവശ്യപ്പെട്ടാൽ, ജയിൽ അധികൃതരിൽ നിന്നുള്ള അപേക്ഷ ലഭിച്ച തീയതി മുതൽ ഒരാഴ്ചയ്ക്കകം ലോക്കൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജയിൽ അധികാരികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറലിനോട് കോടതി നിർദ്ദേശിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശൂർ സ്വദേശി ഇരുമ്പൻ മനോജ് എന്ന മനോജിന്റെ ഭാര്യ…
മഞ്ചേരിയിൽ മിനി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു
മലപ്പുറം: ഇന്ന് (ഡിസംബർ 15ന്) വൈകീട്ട് മഞ്ചേരിയിൽ മിനി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് കുട്ടികളാണ്. അപകടത്തിൽ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ വെച്ച് പള്ളന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമായി കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസാണ് കൂട്ടിയിടിച്ചത്. അരീക്കോട് ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്. ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പുത്തുപ്പറമ്പില്‍ അബ്ദുല്‍മജീദ് (55), യാത്രക്കാരായ മുഹ്സിന (35), തസ്നീമ (28), മകള്‍ മോളി (ഏഴ്), റെയ്സ (മൂന്ന്) എന്നിവരാണ് മരിച്ചത്. സാബിറ (58), മരിച്ച മുഹ്സിനയുടെ മക്കളായ മുഹമ്മദ് നിഷാദ് (11), അസ്ഹാ ഫാത്തിമ (നാല്), മുഹമ്മദ് അസാന്, റൈഹാന്‍ (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
