തിരുവനന്തപുരം/കാഞ്ഞങ്ങാട്: മികച്ച ബാലസംഘടനക്കുള്ള പുരസ്കാരം വീണ്ടും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന് ലഭിച്ചു. രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷന് മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരമാണ് ഇത്തവണ നേടിയത്. നവംബര്‍ 14 ശിശുദിനത്തില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി , നടന് അലന്‍സിയര്‍ ലോപ്പസ് , ചെറിയാന് ഫിലിപ്പ് കരമന ജയന് പാലോട് രവി മാങ്കോട് രാധാകൃഷ്ണന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് നിറഞ്ഞ സദസില്‍ കാട്ടാക്കട എംഎല്‍എ ഐ ബി സതീഷില്‍ നിന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ മാസം ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരവും സംഘടന നേടിയിരുന്നു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന…
Category: KERALA
85-കാരിയെക്കുറിച്ചുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ദേശാഭിമാനി മാപ്പു പറഞ്ഞു; നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് വൃദ്ധ
ഇടുക്കി: 85-കാരിയായ വയോധികയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സിപിഐ എം മുഖപത്രമായ ദേശാഭിമാനി പരസ്യമായി മാപ്പു പറഞ്ഞു. കേരള സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മറിയക്കുട്ടി എന്ന 85-കാരി നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ദേശാഭിമാനി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തെറ്റായ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞ് ഇന്ന് പത്രം പരസ്യമായി മാപ്പ് പറഞ്ഞു. നവംബർ എട്ടിന് ഇടുക്കി ജില്ലയിലെ അടിമാലി ടൗണിൽ പെൻഷൻ പ്രശ്നം ഉന്നയിച്ച് 85 കാരിയായ മറിയക്കുട്ടി പ്രതിഷേധ പ്രകടനം നടത്തിയതാണ് സംഭവത്തിന് തുടക്കമിട്ടത്. ഏക്കർ കണക്കിന് സ്ഥലവും രണ്ട് വീടും കൈവശം വച്ചിരിക്കുന്നുവെന്നാരോപിച്ച് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കാൻ മറിയക്കുട്ടിക്ക് അർഹതയില്ലെന്ന് നേരത്തെ പത്രം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്, വ്യാജ വാർത്തയുടെ ചുവടു പിടിച്ച് സിപിഐ(എം) പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ മറിയക്കുട്ടിയെ അധിക്ഷേപിക്കുകയും അവരുടെ വീട് ആക്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മറിയക്കുട്ടി നവംബർ 13ന്…
ജീവനക്കാരിയെ ആക്രമിച്ച കേസിൽ വ്യാപാര സ്ഥാപന ഉടമയെ അറസ്റ്റു ചെയ്തു
കോഴിക്കോട്: പേരാമ്പ്രയിലെ തന്റെ സ്ഥാപനമായ റോയൽ മാർബിൾസിൽ ജോലി ചെയ്യുന്ന 34കാരിയായ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമ ജാഫറിനെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയെ ജാഫർ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് വഴക്കിന്റെ അടിസ്ഥാന കാരണമെന്ന് പോലീസ് പറയുന്നു. വാക്കു തർക്കമാണ് ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കുന്നതിലേക്ക് നയിച്ചത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭീകരവാദത്തെ പാലൂട്ടുന്നവര്‍ വന്‍ അപകടം ക്ഷണിച്ചുവരുത്തും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: അധികാരത്തിലേറാനും അധികാരം നിലനിര്‍ത്താനും വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ആഗോളഭീകരവാദത്തെ കേരളത്തില്‍ പാലൂട്ടുന്നവര്‍ ഭാവിയില്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ജീവിതപ്രതിസന്ധിയില്‍ വഴിമുട്ടിനില്ക്കുമ്പോള് സ്വന്തം ജനതയ്ക്ക് സംരക്ഷണമേകാതെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഭരണസംവിധാനങ്ങളുടെ പരാജയം കേരളമിന്ന് നേരിടുകയാണ്. കാര്‍ഷികത്തകര്‍ച്ചയും, കര്‍ഷക ആത്മഹത്യകളും, വന്യജീവി അക്രമങ്ങളും, യുവജനങ്ങളുടെ നാടുവിട്ടുള്ള പലായനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകളും, മദ്യമൊഴുക്കും, മയക്കുമരുന്ന് വ്യാപനവും, സംസ്ഥാനത്തിന്റെ കടക്കെണിയും, ഭരണധൂര്‍ത്തും, കേരളത്തിനെ ഗ്രസിച്ചിരിക്കുമ്പോള്‍ പരിഹാരം കാണാതെ ആഗോള ഭീകരവാദശക്തികള്‍ക്ക് തേനും പാലും നല്കി കേരളത്തില്‍ വേരുറപ്പിക്കുവാന്‍ അനുവദിക്കുന്ന സാഹചര്യം ഇരട്ടി പ്രഹരമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഭീകരവാദികള്‍ തകര്‍ത്തെറിഞ്ഞ കാശ്മീരായി മാറുവാന്‍ കേരളത്തെ യാതൊരു കാരണവശാലും സാക്ഷരസമൂഹം വിട്ടുകൊടുക്കരുത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന അക്രമപരമ്പരകളുടെ പിതൃത്വം ഏറ്റെടുത്ത് കേരള സമൂഹത്തില്‍ വിദ്വേഷവും…
എരുമേലിയിലും പ്രധാന ഇടത്താവളങ്ങളിലുമുള്ള ഹോട്ടലുകളിലെ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു
കോട്ടയം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജല്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ – റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികളുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. എരുമേലിയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വിലവിവര പട്ടിക പ്രദർശിപ്പിക്കും. വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രം. നിശ്ചിത തുകയിലധികം ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വില വിവരപട്ടിക 1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ 2. ആന്ധ്രാ ഊണ് (പൊന്നിയരി) 70 രൂപ 3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35 രൂപ 4. ചായ (150 മി.ലി.) 12 രൂപ 5. മധുരമില്ലാത്ത ചായ (150 മി.ലി.) 10 രൂപ 6. കാപ്പി (150 മി.ലി.) 10 രൂപ 7. മധുരമില്ലാത്ത കാപ്പി…
തന്റെ പേരില്‍ സിപിഎം പ്രചരിപ്പിച്ച ‘വ്യാജ’ വാര്‍ത്തയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി മറിയക്കുട്ടി എന്ന വയോധിക
ഇടുക്കി: അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ യാജകയായി രംഗത്തിറങ്ങി പ്രതിഷേധിച്ച വൃദ്ധയ്ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. അടിമാലി മന്നാംകണ്ടം വില്ലേജില്‍ മറിയക്കുട്ടിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതോടെയാണ് സിപിഎം വെട്ടിലായത്. മേരിക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ട് വീടും വിദേശത്ത് ജോലി ചെയ്യുന്ന മക്കളുമുണ്ടെന്നാണ് സിപിഎം പ്രചരിപ്പിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയത്. ദേശാഭിമാനി പറയുന്ന തന്റെ ഉടമസ്ഥതയിലുള്ള ഭൂമി എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. താൻ വില്ലേജ് ഓഫീസില്‍ പോയി അന്വേഷിച്ചു. അവര്‍ക്കും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി…
മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരായ ഹർജി ലോകായുക്ത തള്ളി
തിരുവനന്തപുരം: മുൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (സിഎംഡിആർഎഫ്) സഹായം അനുവദിക്കുന്നതിലെ സ്വജനപക്ഷപാതം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും 17 മുൻ മന്ത്രിമാർക്കും എതിരെ സമർപ്പിച്ച ഹർജി കേരള ലോകായുക്ത തിങ്കളാഴ്ച തള്ളി. സിഎംഡിആർഎഫിൽ നിന്ന് സഹായം അനുവദിച്ചതിൽ സ്വജനപക്ഷപാതമോ അഴിമതിയോ തെളിയിക്കുന്ന തെളിവുകളില്ലെന്ന് വ്യക്തമാക്കി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങിയ ലോകായുക്ത ബെഞ്ചാണ് ഹർജി തള്ളിയത്. പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത പറഞ്ഞു. “സിഎംഡിആർഎഫ് ഫണ്ട് ദുരുപയോഗം ചെയ്തതിന് തെളിവുകളൊന്നുമില്ല. ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി 3 ലക്ഷം രൂപ അനുവദിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്.. ”ലോകായുക്ത പറഞ്ഞു. കേരള സർവകലാശാലയിലെ മുൻ സിൻഡിക്കേറ്റ് അംഗം…
സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; പുല്‍പ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റുള്‍പ്പടെയുള്ളവരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
മാനന്തവാടി: പുൽപള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം ഉള്‍പ്പടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. എബ്രഹാം ആണ് കേസിലെ ഒന്നാം പ്രതി. ഇയാളെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടർന്ന് എബ്രഹാമിന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. കേസിൽ പത്ത് പ്രതികളാണുള്ളത്. കോൺഗ്രസ് ഭരണസമിതിയാണ് ബാങ്ക് നടത്തിയിരുന്നത്. എബ്രഹാമിനെ കൂടാതെ മുൻ സെക്രട്ടറി, ബോർഡ് അംഗങ്ങൾ, സജീവൻ കെടി എന്ന സ്വകാര്യ വ്യക്തി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇഡിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പറയുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് നടപടി. ഇവരുടെ സ്വത്തുക്കൾ ഈ മാസം 10-ാം തീയതിയാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി.…
ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക നോട്ടീസ് തയ്യാറാക്കിയതിൽ പിഴവ് വരുത്തിയ ബി മധുസൂദനൻ നായര്‍ക്ക് സ്ഥാന ചലനം
തിരുവനന്തപുരം: വാർഷിക ക്ഷേത്രപ്രവേശന വിജ്ഞാപനം തയ്യാറാക്കുന്നതിൽ പിഴവ് വരുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി മധുസൂദനൻ നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കി ദേവസ്വം ബോർഡ് ഉത്തരവിറക്കി. തിങ്കളാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ക്ഷേത്രപ്രവേശന വിളംബര ദിനത്തിന്റെ എൺപത്തിയേഴാം വാർഷികം ആഘോഷിക്കാൻ തയ്യാറാക്കിയ നോട്ടീസ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി എന്നിവരെയാണ് ചടങ്ങിൽ വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നത്. എന്നാല്‍, തയ്യാറാക്കിയ അറിയിപ്പിൽ, അവരെ ഹെര്‍ ഹൈനസ് എന്നും തമ്പുരാട്ടിമാര്‍ എന്നുമായിരുന്നു വിശേഷിപ്പിച്ചത്. നോട്ടീസില്‍ ഇങ്ങനെ സംബോധന ചെയ്തത് രാജവാഴ്ചയ്ക്ക് അനുകൂലമാണെന്ന് ആരോപിച്ച് ചില കോണുകളിൽ നിന്ന് വലിയ എതിർപ്പുണ്ടായിരുന്നു. സംഭവം വിവാദമായതോടെ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സംഭവം അന്വേഷിക്കുകയും ഇപ്പോൾ ബി…
കോതമംഗലം എംഎ കോളേജിൽ ഹമാസ് അനുകൂല പ്രചരണം നടത്തിയതായി ആരോപണം
കോതമംഗലം: ഫലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളേജിലെ ടെക് ഫെസ്റ്റിനിടെ ഭീകരസംഘടനയായ ഹമാസിനെ വെള്ളപൂശാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. യാതൊരു മുന്നറിയിപ്പുമില്ലാതെ കോളേജിലെ പൊതുപരിപാടിയിൽ ഫലസ്തീൻ പതാക ഉയർത്തി ഹമാസിനെ വെള്ളപൂശാൻ ശ്രമിച്ചുവെന്നണ് ആരോപണം. അമേരിക്കയും ഫ്രാൻസുമടക്കം ചില വെള്ളക്കാരായ രാജ്യങ്ങളെല്ലാം ഫലസ്തീനിലെ നിരപരാധികളെ കൊല്ലുകയാണെന്നായിരുന്നു അവതാരകന്റെ കമന്റ്. വേദിയിൽ സ്ഥാപിച്ച ഡിജിറ്റൽ സ്ക്രീനില്‍ പലസ്തീൻ പതാക പ്രദർശിപ്പിച്ചതിന് ശേഷമാണ് പലസ്തീൻ ഐക്യദാർഢ്യ പ്രസംഗം നടത്തിയത്. ഫലസ്തീനിയൻ കുട്ടികളെപ്പോലും ഇസ്രയേൽ കൊലപ്പെടുത്തിയെന്ന് അവതാരകൻ ആരോപിച്ചു, എന്നാൽ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല. “എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, പല ദൃശ്യങ്ങളും കാണുമ്പോൾ എനിക്ക് ഒരു നിർവികാരത അനുഭവപ്പെടുന്നു. ഫലസ്തീനെ സ്വതന്ത്രമാക്കണം. ആ ഒരു കാര്യം മാത്രമേ നമ്മൾ ഓരോരുത്തരും മനസ്സിൽ കാണാവൂ. മാനസികമായും വാചാലമായും ഫലസ്തീൻ നമ്മോടൊപ്പമുണ്ടാകണം,” ഇതായിരുന്നു…
