ഷാരോണ്‍ കൊലപാതക കേസ്: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷാരോണിന്റെ കാമുകി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അവശനിലയില്‍ കുഴഞ്ഞുവീണ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസമാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ഗ്രീഷ്മയുടെ ബന്ധുക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 04712552056)

ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് കാമുകി ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഷാരോൺ രാജിനെ ഒഴിവാക്കി മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ കഷായത്തില്‍ വിഷം കലർത്താൻ തീരുമാനിച്ചതായി ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം, കേസിൽ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പെൺകുട്ടിയുടെ മൊഴി സാധൂകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആർ അജിത് കുമാർ റൂറൽ എസ്പി ഓഫീസിലെത്തി വിവരങ്ങൾ നേരിട്ട് ശേഖരിക്കും. ഫെബ്രുവരിയിൽ മറ്റൊരാളുമായി വിവാഹം കഴിക്കാൻ ഷാരോണിനെ വിഷം കൊടുത്തു കൊന്നെന്നാണ് ആദ്യം മുതൽ ബന്ധുക്കളുടെ ആരോപണം. ആദ്യം വിവാഹം കഴിക്കുന്നയാൾ ഉടൻ മരിക്കുമെന്ന ജാതകം ഉൾപ്പെടെ പെൺകുട്ടിയുടെ കൂടുതൽ വാട്‌സ്ആപ്പ് ചാറ്റുകളും നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം 14ന്…

ഷാരോണിന് വിഷം നല്‍കിയിട്ടും ഭാവവ്യത്യാസമില്ലാതെ ഗ്രീഷ്മ പെരുമാറിയത് ഞെട്ടിച്ചു; ഷാരോണും അവളെ വിശ്വസിച്ചു: കുടുംബാംഗങ്ങളും ബന്ധുക്കളും

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ (23) ദുരൂഹ മരണത്തിൽ കാമുകി ഗ്രീഷ്മ കുറ്റസമ്മതം നടത്തി. വീട്ടിൽ വന്ന ഷാരോണിന് പായസത്തിൽ വിഷം ചേർത്ത് നല്‍കിയതായി ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഷാരോണിന്റെ മരണശേഷം, പോലീസിന്റെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. യുവാവ് അവശനിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഗ്രീഷ്മയുടെ പെരുമാറ്റം ബന്ധുക്കളെ ഞെട്ടിക്കുന്നതായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഗ്രീഷ്മ വിഷം നല്‍കുകയോ ചതിക്കുകയോ ചെയ്യില്ലെന്ന് ഷാരോൺ ഉറച്ചു വിശ്വസിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സകലരും ഞെട്ടിയിരിക്കുകയാണ്.

70% ഹൃദയസ്തംഭനങ്ങളും സംഭവിക്കുന്നത് വീടുകളിൽ വെച്ച്

• ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തര നടപടികൾ കൈക്കൊണ്ടാൽ രോഗി രക്ഷപ്പെടുവാനുള്ള സാധ്യത മൂന്നിരട്ടി വരെ വർധിക്കും. • ലോകമാകമാനം 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു. • ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ 14-ാമത് വാർഷിക സമ്മേളനം ഞായറാഴ്ച കൊച്ചിയിൽ നടന്നു. കൊച്ചി, ഒക്ടോബർ 30: ലോകത്ത് സംഭവിക്കുന്ന 70 ശതമാനം ഹൃദയസ്തംഭനങ്ങളും വീടുകളിൽ വച്ചാണ് നടക്കുന്നതെന്ന് ഹാർട്ട് റിഥം സൊസൈറ്റി സെക്രട്ടറിയും ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ആൻഡ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റായ ഡോ. വിനിത അറോറ അഭിപ്രായപ്പെട്ടു. ഹാർട്ട് റിഥം സൊസൈറ്റി ആഗോള ഹെൽത്ത് കെയർ കമ്പനിയായ ആബട്ടിന്റെ സഹകരണത്തോടെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച 14-ാമത് സമ്മേളനത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ഹൃദ്രോഗ വിദഗ്ധന്മാർ പങ്കെടുത്തു. ലോകമാകമാനം, 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ…

ഷാരോൺ രാജിന്റെ മരണം: പെൺ സുഹൃത്തും മാതാപിതാക്കളും ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം

തിരുനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ പെണ്‍സുഹൃത്തിനോട് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്താനാണ് നിർദ്ദേശം. ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് നടപടികൾ ആരംഭിച്ചു. പെണ്‍സുഹൃത്ത്, മാതാപിതാക്കൾ, ജ്യൂസ് വാങ്ങിയ ബന്ധു എന്നിവരോട് ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. റൂറൽ എസ്പിഡി ശിൽപയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് ഇതിൽ നിന്ന് കിട്ടുന്ന സൂചന. ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് നടത്തിയ ജ്യൂസ് ചലഞ്ച് അടക്കം എന്തിനായിരുന്നെന്ന് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഷാരോണുമായി ബന്ധപ്പെട്ടിരുന്ന ഫോൺ കൊണ്ടുവരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ സംഘം കണ്ടുപിടിക്കേണ്ടതുണ്ട്. മെഡിക്കൽ ബോർഡ്…

മാല മോഷ്ടിച്ചെന്ന് സംശയിച്ച് നാട്ടുകാർ ഓടിച്ച യുവാവ് ട്രാൻസ്ഫോമറിൽ കയറി; ഏറെ പരിശ്രമത്തിനൊടുവിൽ താഴെ ഇറക്കി

കാസര്‍ഗോഡ്: യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാര്‍ ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് രക്ഷപ്പെടാന്‍ ട്രാന്‍സ്ഫോര്‍മറില്‍ കയറിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വൈദ്യുതി ലൈനിലൂടെ നടന്ന ഇയാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് താഴെയിറക്കി. ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം കല്യാണ്‍ റോഡിലാണ് നാട്ടുകാരേയും പോലീസിനേയും ഫയർഫോഴ്‌സിനേയും വട്ടം കറക്കിയ സംഭവം നടന്നത്. പൈരടുക്കം റോഡില്‍ നിരവധി വീടുകളിൽ കയറിയ യുവാവ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ ഓടിച്ചപ്പോഴാണ് ഇയാള്‍ പ്രാണരക്ഷാര്‍ഥം ഓടിയത്‌. പിന്നാലെ നാട്ടുകാരും ഓടിയതോടെ ഇയാള്‍ ട്രാന്‍സ്ഫോര്‍മറിലേക്ക്‌ വലിഞ്ഞുകയറുകയായിരുന്നു. യുവാവ്‌ ട്രാന്‍സ്ഫോര്‍മറിലേക്ക്‌ ഓടിക്കയറിയതിനു പിന്നാലെ നാട്ടുകാര്‍ കെഎസ്‌ഇബിയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ ഇവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. അതുകൊണ്ടുതന്നെ വലിയ അപകടം ഒഴിവാക്കാനും യുവാവിന്റെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ട്രാന്‍സ്ഫോര്‍മറിലെ ഇലക്ട്രിക്‌ ലൈനിലൂടെ ഓടി നടക്കുകയായിരുന്നു. ഒടുവില്‍…

നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം തള്ളണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തങ്ങൾക്കെതിരെ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുഹൃത്തും സമർപ്പിച്ച ഹർജികൾ കീഴ്ക്കോടതി തള്ളി. 2017ലെ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ നടൻ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയതായി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. ഈ വർഷം ജൂലൈയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി ദിലീപിനോടും സുഹൃത്ത് ശരത് ജി നായരോടും തിങ്കളാഴ്ച ഹാജരാകാനും കോടതി ഉത്തരവിട്ടു. ഈ അധിക കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇവരുടെ ഹർജിയാണ് കോടതി തള്ളിയത്. കുറ്റാരോപിതരായ രണ്ട് പേർക്കും കുറ്റപത്രം വായിച്ചു കൊടുക്കാൻ ഒക്ടോബർ 31 ന് കേസ് ലിസ്റ്റു ചെയ്തിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ 2017 ലെ കേസിൽ കൂടുതൽ അന്വേഷണം…

എൽദോസ് കുന്നപ്പിള്ളി കേസ്: മൂന്ന് അഭിഭാഷകരെയും ഒരു മാധ്യമ പ്രവർത്തകനെയും പ്രതിപ്പട്ടികയില്‍ ചേർത്തു

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ പീഡന പരാതിയിൽ അഡ്വ.അലക്‌സ്, അഡ്വ.സുധീർ, അഡ്വ.ജോസ് എന്നീ മൂന്ന് അഭിഭാഷകരെ കൂടി പ്രതിപ്പട്ടികയില്‍ ചേർത്തു. അഭിഭാഷകരുടെ ഓഫീസില്‍ വെച്ച് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കെതിരെയും കേസെടുത്തു. അറസ്റ്റ്, മർദിക്കൽ, ഭീഷണിപ്പെടുത്തി രേഖയുണ്ടാക്കാൻ ശ്രമിച്ചു, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വഞ്ഞിയൂർ പൊലീസ് കേസെടുത്തത്. മാധ്യമ പ്രവർത്തകനായ രാഗം രാധാകൃഷ്ണനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി എംഎൽഎ കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 31ന് കോടതി വിധി പറയും. ഈ വിധി വരുന്നതുവരെ എംഎൽഎയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ജാമ്യ വ്യവസ്ഥ ലംഘിച്ചു; രണ്ടാമതും പോക്‌സോ കേസിൽ അറസ്റ്റിലായി

കണ്ണൂർ: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് പോക്‌സോ കേസിൽ വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷ് (22) ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജിതേഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഇതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ വീണ്ടും അറസ്റ്റിലായത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ വിലക്ക് ലംഘിച്ചാണ് ഇയാള്‍ കണ്ണൂരിലെത്തിയത്.

ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൂർത്തിയാകുന്നു

കൊല്ലം പുനലൂരിലെ ഭവനരഹിതരും ഭൂരഹിതരുമായ 44 കുടുംബങ്ങൾക്ക് ലൈഫ് മിഷന്‍ പദ്ധതിക്കു കീഴിലുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു. 5.82 കോടി രൂപയുടെ പ്ലാച്ചേരിയിലെ പദ്ധതി നഗരസഭാ പരിധിയിലെ വസ്തുവോ വീടോ ഇല്ലാത്ത കുടുംബങ്ങൾക്ക് വീട് നൽകാനാണ് ലക്ഷ്യമിടുന്നത്. പുനലൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പ്ലാച്ചേരിയിൽ 50 സെന്റ് സ്ഥലത്താണ് 2,495.16 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നാലുനില ഫ്ലാറ്റ് സമുച്ചയം. രണ്ട് കിടപ്പുമുറികൾ, അടുക്കള, ബാൽക്കണി, സ്വീകരണമുറി, അറ്റാച്ച്‌ഡ് ബാത്ത്‌റൂം എന്നിവയുൾപ്പെടെ 516.16 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട് ഓരോ യൂണിറ്റിനും. സോളാർ സിസ്റ്റം, ജനറേറ്റർ, മാലിന്യ സംസ്കരണ പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. “നിർമാണം ഉടൻ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് എത്രയും വേഗം താക്കോൽ കൈമാറും. ലൈഫ് മിഷന്റെ അടുത്ത ഘട്ടത്തിൽ ഞങ്ങളുടെ 35 വാർഡുകളിൽ നിന്ന് കൂടുതൽ ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്ലോട്ടുകൾ കണ്ടെത്താനും ഞങ്ങൾ ശ്രമിക്കുന്നു,…