രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്‌ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉണ്ണിയേശു പിറന്നു എന്ന സദ്‌വാര്‍ത്തക്കൊപ്പം മാനവരാശിക്ക് ലഭിച്ച ഏറ്റവും വലിയ സന്ദേശമായിരുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും എന്നത്. ദൈവത്തിന്റെ പൊന്നോമനപുത്രന്‍ മനുഷ്യാവതാരം ചെയ്ത് പുല്‍ക്കൂട്ടില്‍ ഭൂജാതനായപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ വയലില്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്ന ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ട് നവജാതശിശുവിനെ കണ്ടെത്തുന്നതിനുള്ള അടയാളം നല്‍കി. ആസമയം ദൈവദൂതനൊപ്പം സ്വര്‍ഗീയഗണങ്ങള്‍ മന്നിലിറങ്ങി ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമില്‍ പൊന്നുണ്ണിയെ കുമ്പിട്ടാരാധിച്ചു ആനന്ദനൃത്തം ചെയ്തു പാടിയ സ്‌തോത്രഗീതത്തിലെ പ്രസക്തമായ സന്ദേശമാണ് മുകളില്‍ കാണുന്നത്. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ആശംസിച്ചശേഷം സ്വര്‍ഗീയദൂതരും, മാലാഖാമാരും ഒത്തുചേര്‍ന്ന് ഭൂമിയിലെ മാനുഷര്‍ക്ക് നല്‍കിയ ആശംസാസുവിശേഷമാണ് സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും എന്നത്. രണ്ടായിരം സംവല്‍സരങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മാലാഖാമാരുടെ ഈ കീര്‍ത്തനം എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ദിവ്യബലിയുടെ ആരംഭത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. തിരുപ്പിറവിയുടെ സദ്‌വാര്‍ത്ത ആദ്യം ലഭിച്ച ആട്ടിടയര്‍ കളങ്കമില്ലാത്ത മനസ്സിനുടമകളായിരുന്നു.…
Category: ARTICLES
ഷീബ അമീറും സൊലസും പിന്നെ നമ്മൾ എല്ലാവരും: ഡോ. കല ഷഹി
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്‌റ്റണിൽ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തിൽ പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവർക്കായി വേണ്ട സഹായങ്ങൾ നാം ചെയ്തു നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും സഹായം എത്തേണ്ട ഒരു വിഭാഗമാണ് കുഞ്ഞുങ്ങൾ. അവരുടെ ആകുലതകൾ നമ്മെയെല്ലാം വേട്ടയാടും, ഉത്തരമില്ലാത്ത ചോദ്യം പോലെ. ശാരീരിക വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളുമായി ഒരു അമ്മ നടത്തുന്ന യാത്രയുടെ കഥയാണ് ഷീബ അമീറിന് നമ്മോട് പറയാനുള്ളത്. ഇതിനോടകം തന്നെ അമേരിക്കൻ മലയാളികളുടെ നിരവധി സഹായഹസ്തം സ്വീകരിച്ചിട്ടുള്ള ഷീബ അമീറിന് ഇനിയും സഹായങ്ങൾ എത്തേണ്ടതുണ്ട്. അവരുടെ സൊലസ് എന്ന പ്രസ്ഥാനം ജീവിതത്തിൽ പ്രതീക്ഷയറ്റുപോയ കുഞ്ഞുങ്ങൾക്കായുള്ളതാണ്. ‘പ്രകാശമുള്ള വീട്’ അല്ലെങ്കില്‍ ‘സാന്ത്വനം’ എന്നര്‍ത്ഥം വരുന്ന സൊലസ് എന്ന സ്ഥാപനം ചിന്തകളുടെ ഇരുട്ടിൽ പെട്ടുപോയ മാതാപിതാക്കൾക്ക് ഒരു വെളിച്ചം തന്നെയാണ്. പൂർണ്ണ ആരോഗ്യമുള്ള…
യേശുവിന്റെ ത്യാഗവും കാരുണ്യവും ലോകത്തിന് മാതൃകയാകണം: ജോർജ് പണിക്കർ, ചിക്കാഗോ
ലോകമെങ്ങും ആഹ്ലാദപൂർവ്വം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ക്രിസ്തുമസ് ലോക ജനതയ്ക്ക് നല്‍കുന്ന ഒരു വലിയ സന്ദേശമുണ്ട്. യേശു പിറവിയെടുത്തത് ലോകത്തിലെ സർവജനതയ്ക്കും ശാന്തിയും സമാധാനവും കൈവരുത്തുകയെന്നതിലാണ്. ത്യാഗവും കാരുണ്യവും ലോകജനതയ്ക്കു പകർന്നുകൊടുക്കാനും കൂടിയാണ്. ഇന്ന് മനുഷ്യരിൽ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതാണ്. ആധുനിക യുഗത്തിൽ ഉപഭോക്തൃ സംസ്കാരത്തിൽ അകപ്പെട്ടുപോയ ഒരുവിഭാഗം ആളുകൾ ഈ സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന പലവിധ ദുഃശീലങ്ങളിലേക്കും കടന്നുചെല്ലുന്നുണ്ട്. ജാതിയുടെയും മതത്തിന്റേയും വർഗത്തിന്റേയും രാഷ്ട്രത്തിന്റെയും പകയും വിദ്വേഷവും ഇക്കൂട്ടർ ആളിക്കത്തിക്കുന്നു. രക്തസാക്ഷികൾ ഇവിടെ എത്രയെത്ര പെരുകുന്നു. ചോരക്കറകൾ മായാതെ കണ്ണുനീർ പാടുകളായവശേഷിക്കുന്നു. ക്രിസ്തുമസ് സ്നേഹമാണ്. നൽകുന്ന സന്ദേശം ശാന്തിയാണ്. സ്നേഹത്തിന്റെ തിരുനാളാണ്. അതിലൂടെ ലോകം ധന്യത നേടണം. നോക്കു ലോകം മുഴുവൻ ഡിസംബർ എത്ര സുന്ദരിയാണ്. മഞ്ഞിന്റെ കുളിരും മരംകോച്ചുന്ന തണുപ്പും ക്രിസ്തുമസ് കാലത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രകൃതിയെ നക്ഷത്രങ്ങളാൽ അലങ്കരിക്കുന്ന ഗൃഹാന്തരീക്ഷവും കൂടിയാകുമ്പോൾ ആഘോഷങ്ങൾക്കും നക്ഷത്രശോഭ…
ഏലയ്ക്ക വെറും സുഗന്ധവ്യഞ്ജനമല്ല; വിവിധ ആരോഗ്യ അവസ്ഥകൾക്കുള്ള ഒരു രുചികരമായ പ്രതിവിധിയാണ്
ഇന്ത്യയിൽ സാധാരണയായി “ഇലൈച്ചി” എന്നറിയപ്പെടുന്ന ഏലയ്ക്ക, വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്ന വെറുമൊരു സുഗന്ധവ്യഞ്ജനമല്ല. മാത്രമല്ല, അത് നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. “സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഏലം, അതിമനോഹരമായ സൗരഭ്യത്തിനും രുചിക്കും പേരുകേട്ടതാണ്, ഇത് സ്വാദിഷ്ടമായ പാചകരീതികളിൽ ഒരു പ്രധാന ഘടകമായി മാറുന്നു. അതിന്റെ പാചക ഉപയോഗങ്ങൾക്കപ്പുറം, അതിശക്തമായ ഔഷധ ഗുണങ്ങളാൽ നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഏലം ഉപയോഗിക്കുന്നു. 1. ദഹനം മെച്ചപ്പെടുത്തുന്നു മെന്തോൺ പോലെയുള്ള അവശ്യ എണ്ണകളുടെ സവിശേഷമായ മിശ്രിതമുള്ള ഏലം, ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അസിഡിറ്റി അളവ് കുറയ്ക്കുന്നതിനും, വയറു വീർക്കുന്നത് തടയുന്നതിനും, ദഹനക്കേട് ഒഴിവാക്കുന്നതിനും, വയറുവേദന ലഘൂകരിക്കുന്നതിനും മെന്തോൺ ഫലപ്രദമായ ഒരു ഏജന്റായി പ്രവർത്തിക്കുന്നു. മസാല ഒരു മികച്ച ദഹന ഉത്തേജകവും കാർമിനേറ്റീവ് ആയി വർത്തിക്കുന്നു, സുഗമവും കൂടുതൽ കാര്യക്ഷമവുമായ ദഹനം സുഗമമാക്കുന്നു.…
“താൻ പോടോ” എന്ന് പറയാൻ ധൈര്യമുണ്ടോ?: കാരൂർ സോമൻ, ചാരുംമൂട്
കേരളത്തിലെ പെൺകുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞത് നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്നാണ്. ആത്മാഭിമാനമുള്ള പെൺകുട്ടികൾ അത് പറയും. എന്നാൽ ഇത് എത്ര പേരോട് പറയും? അവിടെ നിയമങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. കേരളത്തിൽ തുടരെ സ്ത്രീധന ആത്മഹത്യകൾ, പീഡന മരണങ്ങൾ സംഭവിക്കുന്നു. ഈ ദുരാചാരം നിലനിൽക്കുന്ന ഒരു ദേശ൦ നവോത്ഥാന കേരളമെന്ന് പറയാൻ നമ്മുക്ക് ലജ്ജയില്ലേ? സ്ത്രീധനം ചോദിച്ചു വരുന്നവനെ പടിയടച്ചു പിണ്ഡം വെയ്ക്കാന്‍ കുടുംബത്തിലുള്ളവർക്ക് സാധിക്കാത്തത് എന്താണ്? നിയമങ്ങളെ കാറ്റിൽ പറത്തുന്ന കുറ്റവാളികളെ നേരിടാൻ പുതിയ മാർഗ്ഗങ്ങളുണ്ടാകണം. വിവാഹം നടക്കുന്നതിന് മുൻപ് തന്നെ സ്ത്രീയുടെ ജീവിതം ഉറപ്പു വരുത്താൻ രണ്ട് വീട്ടുകാരിൽ നിന്നും സർക്കാർ സത്യവാങ് മുദ്രപത്രത്തിൽ എഴുതി വാങ്ങണം. ഈ വിവാഹബന്ധത്തിൽ യാതൊരു സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുള്ളത്. ഇത്തരത്തിൽ ആത്മഹത്യ, പീഡനമുണ്ടായാൽ രണ്ട് വീട്ടുകാരേയും ഇരുമ്പഴിക്കുള്ളിലാക്കാൻ സാധിക്കും. ഈ കാട്ടാള വർഗ്ഗത്തെ പുറത്തുവിടരുത്. സ്ത്രീധന വേരിൽ വളർന്നു പന്തലിച്ചു്…
കാനം രാജേന്ദ്രന് ആദരാഞ്ജലികൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
ഒരേ നാട്ടിൽ, ഒരേ നാൾ ജനിച്ചവർ എന്നതൊഴിച്ചാൽ ഞങ്ങൾക്ക് പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല. ഒരേ ക്‌ളാസ്സുകളിൽ അല്ലെങ്കിലും, കോളജിൽ പ്രീ ഡിഗ്രി വരെ ഒരുമിച്ചു പഠിക്കയും കാനം സെന്റ് തോമസ് ബസ്സിൽ പലപ്പോഴും ഒരുമിച്ചു യാത്ര ചെയ്ത് സുഹൃത്തുക്കളായിരുന്നു കാനം രാജേന്ദ്രനും ഞാനും. കോളേജിൽ പഠിക്കുമ്പോൾ ഞാൻ മിക്കവാറും ഏല്ലാ സിനിമകളും കാണുമായിരുന്നു. പക്ഷേ ക്ലാസിക്കൽ സിനിമകൾ പ്രത്യേകിച്ചും വിദേശ സിനിമകൾ കാണാൻ രാജേന്ദ്രൻ മാറ്റിനിയ്ക്ക് കൂട്ടുണ്ടായിരുന്നു എന്നത് ഇന്നും പരമ രഹസ്യം. അതും കഴിഞ്ഞു, വൈകിട്ടത്തെ എക്സ് സർവീസ് ബസ്സിൽ കാനത്തിൽ രാത്രി ചെന്നെത്തുമ്പോൾ ഞങ്ങൾ വളരെ കുറച്ചു പേർ മാത്രമെ കാണുകയുള്ളായിരുന്നു. നല്ല സിനിമകളെ വിശകലനം ചെയ്ത് സംസാരിക്കാനുള്ള കഴിവ് രാഷ്ട്രീയ വിശകലനത്തിലും അദ്ദേഹം പിന്നീട് പ്രകടിപ്പിച്ചു. അന്നൊക്ക മിതഭാഷി ആയിരുന്നെന്നു മാത്രമല്ല, നാട്ടിലെ പലരുമായി സംസാരിക്കുന്നതു പോലും രാജേന്ദ്രന് അത്ര പ്രിയമല്ലായിരുന്നെന്നു എനിക്ക് തോന്നിയിട്ടുണ്ട്.…
ആധുനിക യുഗത്തിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക്!!: ഫിലിപ്പ് മാരേട്ട്
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർഷാവസാനം കുടുംബങ്ങളെയും, പരിചയക്കാരെയും, പരസ്പരം ഓർമ്മിക്കുകയും, തുടർന്ന് കണ്ടുമുട്ടുകയും, ക്രിസ്തുവിൻ്റെ ജനനവും, പുതുവർഷവും ആഘോഷിക്കുകയും, സന്തോഷിക്കുകയും, സമാധാന സന്ദേശങ്ങൾ കൈമാറുകയും, ചെയ്യുന്ന ഒരു രീതി നമ്മൾക്ക് ഉണ്ടായിരുന്നു. ഈ കാലയളവിൽ മൊബൈൽ ആശയവിനിമയം സാധാരണമായിരുന്നില്ല. ചിലപ്പോൾ ആളുകൾ അവധിദിനങ്ങൾ ആശംസിക്കുന്നതിനായി ദൂരെ താമസിക്കുന്ന ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, കത്തെഴുതി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഈ ആധുനിക യുഗത്തിലെ സാങ്കേതിക വികസനംകൊണ്ട് വ്യാവസായിക പ്രക്രിയകളെ വളരെയധികം മാറ്റിമറിച്ചു. പ്രത്യേകിച്ചും, മൊബൈൽ ഫോണുകളുടെ ആവിർഭാവത്തോടെ, ആളുകൾ ആഘോഷിക്കുന്ന രീതിയും, ബന്ധുക്കളും, അടുത്ത സുഹൃത്തുക്കളും, ഉൾപ്പെടെ മറ്റ് ആളുകളുമായി ഒരുമിച്ച് സമ്മാനങ്ങളും സമയവും പങ്കിടുന്ന രീതിക്കും വലിയ മാറ്റം ഉണ്ടായി. അങ്ങനെ കത്തുകൾ അയയ്‌ക്കുന്ന യുഗം അവസാനിപ്പിച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവർക്ക് സന്തോഷകരമായ ക്രിസ്തുമസ് ആശംസിക്കാനും സംക്ഷിപ്ത സന്ദേശങ്ങൾ എന്നിവ അയക്കുന്നതിനും തുടക്കം കുറിച്ചു. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലൂടെ ക്രിസ്തുമസ്, പുതുവർഷം,…
യുദ്ധാനന്തര മിഡിൽ ഈസ്റ്റിന്റെ പുനർനിർമ്മാണത്തിൽ ഭാരതത്തിന്റെ പങ്ക്: പലസ്തീനികളുടെയും ഇസ്രായേലികളുടെയും ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമോ?
എഴുതിയത്: മുൻ അംബാസഡർ പ്രദീപ് കപൂർ & ഡോ. ജോസഫ് എം. ചാലിൽ ഇസ്രായേൽ, പലസ്തീൻ ബന്ദികളുടെ ഇപ്പോഴത്തെ മോചനവും താൽക്കാലിക ഉടമ്പടിയും വെടിനിർത്തലിന് വേണ്ടി മാത്രമല്ല, ദീർഘകാല സമാധാനത്തിനും സാമ്പത്തിക വികസനത്തിനും വേണ്ടി എങ്ങനെ ശ്രമിക്കാമെന്ന് ആഗോള സമൂഹത്തിന് ചിന്തിക്കാനുള്ള അവസരമായിരിക്കണം. പ്രദേശികമായി ചിന്തിക്കുമ്പോൾ ഒരു വശത്ത്, ഇസ്‌ലാമിക രാജ്യങ്ങളാൽ ചുറ്റപ്പെട്ടിട്ടും ഇസ്രായേൽ വൻ സാമ്പത്തിക പുരോഗതി കൈവരിച്ചപ്പോൾ, മറുവശത്ത്, ഗാസ പിന്നാക്കാവസ്ഥയിൽ തുടരുകയും പ്രാഥമികമായി വെള്ളം, വൈദ്യുതി, ഇന്ധനം, കുറച്ച് പേർക്ക് തൊഴിൽ എന്നിവയ്ക്ക് പോലും ഇസ്രായേലിനെ ആശ്രയിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ഭീകരരുടെ ക്രൂരതയും പ്രാകൃതത്വവും ലോകത്തിന് മുന്നിൽ തെളിയിച്ചു. ഇസ്രായേലിന്റെ പ്രതികാര നടപടികൾ വെസ്റ്റ് ബാങ്കിലെ ഗാസയിലെ ജനങ്ങൾക്ക് വളരെയധികം നാശത്തിനും മരണത്തിനും ദുരിതത്തിനും കാരണമായി. ഇസ്രയേലികൾക്കും ഫലസ്തീനികൾക്കുമെല്ലാം കൂടുതൽ അരക്ഷിതാവസ്ഥയുണ്ട്. ഈ മേഖലയിൽ…
വാസ്തു പ്രകാരം വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ ചൂടാക്കരുത്
വാസ്തു ശാസ്ത്രത്തിൽ ദിശകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വീട്ടിൽ സൂക്ഷിക്കുന്ന എല്ലാ വസ്തുക്കളും ശരിയായ ദിശയിൽ സൂക്ഷിക്കണം. തെറ്റായ ദിശയിൽ കാര്യങ്ങൾ സ്ഥാപിക്കുമ്പോൾ, അത് വീട്ടിലെ ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കാരണം, എല്ലാ ദിശകളിൽ നിന്നും പോസിറ്റീവ്, നെഗറ്റീവ് ഊർജ്ജം പുറപ്പെടുന്നു. ഏതെങ്കിലും വസ്തുവിനെ തെറ്റായ ദിശയിൽ നിർത്തുകയാണെങ്കിൽ, ആ ദിശയിൽ നിന്ന് കൂടുതൽ നെഗറ്റീവ് ഊർജ്ജം പുറത്തുവരുകയും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ദിശകളിലേക്ക് വരുമ്പോൾ പലരും കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെയാണ് ചിന്തിക്കുന്നത്. എന്നാൽ വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ആ വീടിന് അശുഭകരമായ ഫലം നൽകുന്നു. കാരണം, തെക്ക്-പടിഞ്ഞാറ് ദിശയെ രാഹു-കേതുക്കളുടെ ദിശയായി കണക്കാക്കുന്നു. അതിനാൽ, നിങ്ങൾ ഈ ദിശയിൽ സൂക്ഷിക്കുന്നതെന്തും വാസ്തു മനസ്സിൽ സൂക്ഷിക്കുക. ഇനി വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കാൻ പാടില്ലാത്തത് എന്താണെന്ന് നോക്കാം.…
ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണഘടനകള്‍: കാരൂര്‍ സോമന്‍, ചാരുംമൂട്
ലോക പ്രശസ്ത ഭരണഘടന ബ്രിട്ടനിലെ ‘മാഗ്നകാര്‍ട്ട’ യെങ്കില്‍ ലോകത്തെ ഏറ്റവും നീളംകൂടിയ ഭരണഘടനയാണ് നമ്മുടേത്. ഈ അവസരം ഓര്‍മ്മ വന്നത് ലണ്ടനിലെ ബ്രിട്ടീഷ്ലൈബ്രറിയില്‍ കണ്ട സൂര്യകാന്തകല്ലുകളില്‍തിളങ്ങുന്നതുപോലെ ഗ്ലാസ്സിനുള്ളില്‍ പ്രകാശിക്കുന്ന 1215 ജൂണ്‍ 10-15 തീയതികളില്‍തേംസിലെ റണ്‍നിമീഡില്‍വെച്ച്ജോണ്‍ രാജാവ് (1199-1216) ഒപ്പുവെച്ച ലോകപ്രശസ്ത ‘മാഗ്നകാര്‍ട്ട (മഹത്തായചാര്‍ട്ടര്‍)’. ബ്രിട്ടീഷുകാര്‍മുത്തുമണികള്‍പോലെകാണുന്ന ഭരണഘടന ഇംഗ്ലീഷ് സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന പ്രമാണ-പ്രസ്താവനയായിഒരു പോറലുമേല്‍ക്കാതെ 2023 ലും സംരക്ഷിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ശില്പി അംബേദ്കര്‍ ആണെങ്കിലും അത് കൈ കൊണ്ടെഴുതിയത് പ്രേം ബിഹാരി നരേന്‍ ആണ്. ഒരു പൈസ പ്രതിഫലം വാങ്ങാതെയാണ് എഴുതിയത്. പ്രതിഫലമായി ആവശ്യപ്പെട്ടത് എല്ലാ പേജുകളിലും ‘പ്രേം’ എന്നെഴുതണം. മൊത്തം 250 പേജുകള്‍, 3.75 കിലോ ഭാരം, രണ്ടര വര്‍ഷക്കാലമെടുത്താണ് എഴുത്ത് പൂര്‍ത്തീകരിച്ചത്. എത്ര മഹത്വമുള്ള ഭരണഘടനയുണ്ടാക്കിയാലും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാത്ത ഭരണഘടനകള്‍ ആര്‍ക്കു വേണ്ടിയാണ്? ലോക രാജ്യങ്ങള്‍ പ്രകൃതിയുടെ അരക്ഷിതത്വ ബോധത്തില്‍ നിന്ന്…
