വിഘ്‌നേഷ് – നയന്‍‌താര ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു

സം‌വിധായകന്‍ വിഘ്നേഷ് ശിവനും നടി നയൻതാരയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ സന്തോഷം വിഘ്നേഷ് ശിവനാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. രണ്ടും ആണ്‍കുട്ടികളാണ്. വാടക ഗർഭധാരണത്തിലൂടെയാണ് താരങ്ങൾക്ക് കുട്ടികൾ പിറന്നതെന്നാണ് റിപ്പോർട്ട്. “ഞാനും നയനും അമ്മയും അച്ഛനും ആയി… ഞങ്ങൾക്ക് രണ്ട് ആൺകുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കപ്പെട്ടു,” എന്നാണ് വിഘ്നേഷ് കുറിച്ചത്. ഉയിർ, ഉലകം എന്നാണ് കുട്ടികളെ വിഘ്നേഷ് ശിവൻ വിശേഷിപ്പിച്ചിരിക്കുന്നത്. “നങ്ങളുടെ എല്ലാ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും എല്ലാ നല്ല ഘടകങ്ങളും ചേർന്ന് രണ്ട് അനുഗ്രഹീത ശിശുക്കളുടെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തിയിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾ ആഗ്രഹിക്കുന്നു… ഞങ്ങളുടെ ഉയിരും ഉലകവും….. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു… ദൈവം വലിയവനാണ്….” വിഘ്നേഷ് ശിവൻ കുറിച്ചു. നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നയൻതാരയ്ക്കും വിഘ്‌നേഷിനും കുഞ്ഞ് ജനിക്കുമെന്ന് കഴിഞ്ഞ കുറച്ച്…

മതപരിവർത്തന പരിപാടിയിൽ പങ്കെടുത്ത ഡൽഹി എഎപി മന്ത്രി രാജി വെച്ചു

ന്യൂഡൽഹി: ഒരു പരിപാടിയിൽ നിരവധി ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സത്യപ്രതിജ്ഞ ചെയ്ത ആം ആദ്മി പാർട്ടി (എഎപി) മന്ത്രി രാജേന്ദ്ര പാൽ ഗൗതം ഞായറാഴ്ച മന്ത്രി സഭയിൽ നിന്ന് രാജിവച്ചു. മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്ത് ബുദ്ധമതം സ്വീകരിക്കുന്ന വേളയിലാണ് ഗൗതം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചത്. ട്വിറ്ററിലൂടെയാണ് ഗൗതം തന്റെ രാജി പ്രഖ്യാപിച്ചത്…. “ഇന്ന് ഞാൻ നിരവധി ചങ്ങലകളിൽ നിന്ന് മോചിതനായി, വീണ്ടും ജനിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ സമൂഹത്തിന് മേലുള്ള അവകാശങ്ങൾക്കും അതിക്രമങ്ങൾക്കും വേണ്ടി യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ ശക്തമായി പോരാടുന്നത് തുടരും.” തന്റെ ലെറ്റർഹെഡിൽ ടൈപ്പ് ചെയ്ത ഒരു കത്തിലാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. എന്നാൽ, കത്തിൽ പ്രത്യേകിച്ച് ആരെയും അഭിസംബോധന ചെയ്തിട്ടില്ല. രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നും അതിന് നിശബ്ദനായ കാഴ്ചക്കാരനാകാൻ തനിക്ക് കഴിയില്ലെന്നും എഎപി നേതാവ് കത്തിൽ കുറിച്ചു. എന്നാല്‍,…

ഗുജറാത്തിലെ മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

മൊധേര (ഗുജറാത്ത്): ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ മൊധേരയെ രാജ്യത്തെ ആദ്യത്തെ 24 മണിക്കൂറും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ അധിനിവേശക്കാർ നടത്തിയ എണ്ണമറ്റ ക്രൂരതകൾക്ക് മൊധേര വിധേയമായിരുന്നെന്നും എന്നാൽ ഇപ്പോൾ അതിന്റെ പ്രാചീന സ്വഭാവം നിലനിർത്തിക്കൊണ്ട് ആധുനികതയ്‌ക്കൊപ്പം വളരുകയാണെന്നും ചടങ്ങിന് ശേഷം നടന്ന റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സൂര്യക്ഷേത്രത്തിന് പേരു കേട്ട മൊധേര സൗരോർജ്ജ ഗ്രാമമായും അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സ്വന്തം സംസ്ഥാനത്തിലേക്കുള്ള മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ദിവസം, മൊധേര പരിപാടിയിൽ 3,900 കോടിയിലധികം രൂപയുടെ ഒന്നിലധികം പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സൗരോർജ്ജ പദ്ധതി, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേത്, സൂര്യക്ഷേത്ര നഗരമായ മൊധേരയുടെ സൗരവൽക്കരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നു. ഒരു ബാറ്ററി എനർജി സ്റ്റോറേജ്…

കോണ്‍ഗ്രസ് വളരണമെങ്കില്‍ ശശി തരൂര്‍ അദ്ധ്യക്ഷ സ്ഥാനത്തെത്തണം; അനുകൂല പ്രമേയവുമായി പുതുപ്പള്ളി മണ്ഡലങ്ങള്‍

കോട്ടയം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് അനുകൂലമായി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 ബൂത്തുകളാണ് തരൂരിന് അനുകൂലമായി പ്രമേയം പാസാക്കിയത്. കോൺഗ്രസിന്റെ വളർച്ചയ്ക്ക് ശശി തരൂരിനെ അദ്ധ്യക്ഷനാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. പ്രമേയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും അയച്ചു. കഴിഞ്ഞ ദിവസം പാലായിൽ തരൂർ അനുകൂല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെ തുടർന്നാണ് പുതുപ്പള്ളിയിൽ പ്രമേയം പാസാക്കിയത്. “കോൺഗ്രസിന്റെ രക്ഷയ്‌ക്കും നാടിന്റെ നന്മയ്‌ക്കും ശശി തരൂർ വരട്ടെ” എന്നെഴുതിയ ഫ്‌ളക്‌സ് ബോർഡാണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഫ്‌ളക്‌സ് ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിനെ കുറിച്ചുള്ള വിവരമില്ല. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി തരൂരിനെതിരെ നിലകൊള്ളുന്ന സാഹചര്യമാണ് നിലവിൽ. പല നേതാക്കളും മല്ലികാർജുൻ ഖാർഗെയ്ക്ക് ഇതിനകം പരസ്യ പിന്തുണ അറിയിച്ചുകഴിഞ്ഞു. അതേസമയം യുവ…

സിപിഐ വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുന്‍ എം‌എല്‍‌എ ബിജിമോള്‍

ഇടുക്കി: സിപിഐ വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുൻ എംഎൽഎ ഇഎസ് ബിജിമോൾ വ്യക്തമാക്കി. വ്യാജ പ്രചരണങ്ങളിൽ സത്യമില്ല. വിവിധ ആവശ്യങ്ങൾക്കായി മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നവരുണ്ടാകാമെന്നും എന്നാൽ, അവരോടൊപ്പം എന്നെ കൂട്ടേണ്ടതില്ലെന്ന് അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സി.പി.ഐ കോൺഗ്രസ് പാർട്ടി ലിസ്റ്റിൽ നിന്ന് ബിജിമോളെ ഒഴിവാക്കിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് മുന്‍ എം‌എല്‍‌എ ബിജി മോള്‍ക്കെതിരായ പ്രചാരണം ശക്തമായത്. താന്‍ എന്നും അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരിക്കുമെന്നു മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകയായിരിക്കുന്നിടത്തോളം കാലം സിപിഐ പ്രവർത്തകയുമായിരിക്കും. എന്ത് പ്രതിസന്ധി വന്നാലും അഭിപ്രായങ്ങൾ തുറന്നു പറയണമെന്നാണ് സഖാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാതെ ആയിരക്കണക്കിന് സഖാക്കൾ നൽകിയ പിന്തുണയാണ് തന്റെ ശക്തിയെന്നും അവർ കുറിപ്പിൽ പറയുന്നു. വിജയവാഡയില്‍ നടക്കുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്ന് മുൻ പീരുമേട് എംഎൽഎ ഇഎസ് ബിജിമോളെ ഒഴിവാക്കിയിരുന്നു. കാനം രാജേന്ദ്രനെതിരെ നേരത്തെ…

കെ.ഇ.സി ബിസിനസ് എക്സലന്‍സ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ദോഹ (ഖത്തര്‍): കേരളത്തിൽ നിന്നും ഖത്തറിൽ എത്തി വിവിധ ബിസിനസ്സ് മേഖലകളിൽ കഴിവ് തെളിയിച്ച സംരംഭകര്‍ക്കായി കേരള എന്റർപ്രണേഴ്‌സ് ക്ലബ് (കെ.ഇ.സി) ഏര്‍പ്പെടുത്തിയ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ബിസിനസ് രംഗത്തെ പ്രമുഖരുടെയും നോമിനേഷനില്‍ വന്നവരുടെ സാന്നിധ്യത്തിലുമാണ്‌ പുരസ്കാര പ്രഖ്യാപനവും സമര്‍പ്പണവും നടന്നത്. ഖത്തറിന്റെ സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി അന്താരാഷ്ട്ര അംബാസഡര്‍ ഡോ. സൈഫ് ബിന്‍ അല്‍ ഹാജിരി പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പോലീസ് പബ്ലിക് റിലേഷന്‍ സെക്രട്ടറി മേജര്‍ തലാല്‍ മനസ്സര്‍ അല്‍ മദൗരി, കമ്മ്യൂണിറ്റി പോലീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അബ്ദുറഹ്മാന്‍ ഖാലിദ് അബ്ദുറഹ്മാന്‍ മുസാഫിര്‍, അല്‍ ഗാനിം സി.ഇ.ഒ ലുല്‍വ ഹസ്സന്‍ അല്‍ ഉബൈദി, അബ്ദുല്ല അഹമ്മദ് അല്‍ ഹൈകി, നവാല്‍ ഹസ്സന്‍ അല്‍ ഉബൈദി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍…

തഹ്‌രീക് കോൺഫറൻസിന് ഉജ്വല സമാപനം

പെരുമ്പിലാവ്: നാൽപതാം വാർഷികത്തിൻ്റെ ഭാഗമായി ‘തഹ്‌രീക്: ഇസ്‌ലാം, ഇസ്‌ലാമിസം, ഇസ്‌ലാമിക് മൂവ്മെന്റ്’ എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കേരള സംഘടിപ്പിച്ച കോൺഫറൻസ് സമാപിച്ചു. ഒക്ടോബർ 8,9 തിയ്യതികളിൽ പെരുമ്പിലാവ് അൻസാർ കാമ്പസിൽ നടന്ന കോൺഫറൻസ് ടൊറണ്ടോ ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് സ്കോളർ ശൈഖ് അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബ്റഹ്മാൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബദുൽ ലത്തീഫ്, കോൺഫറൻസ് കൺവീണർ നിയാസ് വേളം തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിസം മൂന്ന് വേദികളിലായി നടന്ന സെഷനുകളിൽ ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ സൽമാൻ സയ്യിദ്, ടോളിഡോ യൂണിവേഴ്സിറ്റിയിലെ ഡോ. ഒവാമിർ അൻജും, ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി പ്രൊഫസർ സൂസൻ ബക്മോർസ്,…

Upset Hindus urge Rubin Museum to withdraw Hindu gods’ toys from sale & apologize

Upset Hindus are urging Rubin Museum of Art in New York City to immediately withdraw from its shop the plush toys featuring Hindu deities Krishna-Ganesh-Saraswati, calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Lord Krishna, Lord Ganesh and goddess Saraswati were greatly revered in Hinduism and were meant to be worshipped in temples or home shrines and not to be thrown around loosely on the floor, bathrooms, cars, etc.; or “attach it to your diaper bag”; or “press its belly” to…

വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് സംരംഭം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുന്നു; പുതിയതായി 3 സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി

• വിദ്യാധന്‍-യു എസ് ടി കൂട്ടുകെട്ടിനെ പ്രശംസിച്ച് അമിതാഭ് കാന്ത് ഐ എ എസ് • പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ സോഷ്യല്‍ ഇമ്പാക്ട് പരിപാടിയില്‍ വിദ്യാധന്‍ ഗുണഭോക്താക്കളും പങ്കാളികളും അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു. തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്പോണ്‍സര്‍ഷിപ്പ് സംരംഭമായ വിദ്യാധന്‍ ഈ വര്‍ഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നൈപുണ്യ പരിശീലനവും നല്‍കുന്നതിന് കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേര്‍ന്ന് ഷിബുലാല്‍ കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന കാരുണ്യ സംരംഭമാണ് വിദ്യാധന്‍. പുതുതായി ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി വിദ്യാധന്റെ പ്രവര്‍ത്തനം ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. 1999ല്‍ വിദ്യാധന്‍ സ്ഥാപിതമായ കാലഘട്ടം മുതല്‍ ഒട്ടനേകം വിദ്യാര്‍ത്ഥികളെ മികച്ച തൊഴിലുകള്‍ക്ക് വേണ്ടി പ്രാപ്തരാക്കാന്‍ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ഈ…

പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം; മോഷ്ടാവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കുറ്റവാളികള്‍ക്കായുള്ള പോലീസ് തിരച്ചിൽ ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ (ഒക്ടോബര്‍ 8) പുലർച്ചെ 1.30 നും 4.00 നും ഇടയിലാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചാണ് മോഷ്‌ടാവ് ക്ഷേത്രത്തിന്റെ വടക്കുവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്നത്. ക്ഷേത്രത്തിൽ കയറിയ ഇയാൾ ആറ് ഭണ്ഡാരങ്ങളില്‍ നിന്ന് ഏകദേശം 50,000 രൂപയോളം മോഷ്ടിച്ചതായാണ് നിഗമനം. പുലര്‍ച്ചെ മൂന്നേമുക്കാല്‍ വരെ മോഷ്‌ടാവ് ക്ഷേത്രപരിസരത്തുണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലരയ്‌ക്ക് നട തുറക്കാനെത്തിയ ക്ഷേത്രം ജീവനക്കാരനാണ് മോഷണവിവരം പൊലീസില്‍ അറിയിച്ചത്. പിന്നാലെ തന്നെ പൊലീസും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നവരാത്രിയോടനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയതിനാൽ എത്ര രൂപ മോഷണം പോയി എന്ന് കൃത്യമായി…