ന്യൂഡൽഹി: 2002-ലെ ബിൽക്കിസ് ബാനോ കേസിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പുരുഷൻമാരുടെ ശിക്ഷാ ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താഴെത്തട്ടിലുള്ള തൊഴിലാളികളും സ്ത്രീകളും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ 6,000-ലധികം പൗരന്മാർ സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗത്തിനും ആൾക്കൂട്ട കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പേരുടെ ശിക്ഷാ ഇളവ്, ‘സംവിധാനത്തെ വിശ്വസിക്കുക’, ‘നീതി തേടുക’, ‘വിശ്വാസം പുലർത്തുക’ എന്നിങ്ങനെയുള്ള എല്ലാ ബലാത്സംഗ ഇരകളിലും മാരകമായ പ്രതിഫലനം സൃഷ്ടിക്ക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ സൈദ ഹമീദ്, സഫറുൽ ഇസ്‌ലാം ഖാൻ, രൂപ് രേഖ, ദേവകി ജെയിൻ, ഉമാ ചക്രവർത്തി, സുഭാഷിണി അലി, കവിതാ കൃഷ്ണൻ, മൈമൂന മൊല്ല, ഹസീന ഖാൻ, രചന മുദ്രബോയിന, ശബ്‌നം ഹാഷ്മി തുടങ്ങിയവരാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. സഹേലി വിമൻസ് റിസോഴ്‌സ് സെന്റർ, ഗമന മഹിളാ സമൂഹ, ബേബാക്ക് കളക്ടീവ്, ഓൾ ഇന്ത്യ…
Year: 2022
ഇടനിലക്കാരുടെ ചൂഷണത്തിനിരയായ മത്സ്യത്തൊഴിലാളികൾ സർക്കാർ ഇടപെടൽ തേടുന്നു
കൊച്ചി: കടൽക്ഷോഭവും കൊടുങ്കാറ്റും അതിജീവിക്കാൻ അവർ ധൈര്യപ്പെടുന്നു. എന്നാൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം എക്കാലവും ദുരിതം നിറഞ്ഞതാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഇവർ മറ്റുള്ളവരെ സമ്പന്നരാക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൂലിത്തൊഴിലാളികളായി മാറിയെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഷിജി തയ്യിൽ പറഞ്ഞു. ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ വായ്പയെടുത്ത് 40 ലക്ഷം രൂപ സമാഹരിച്ച് ഒരു നാടൻ വള്ളം വാങ്ങുമ്പോൾ ലേലക്കാരനോ തരകനോ 3 മുതൽ 5 ലക്ഷം രൂപ വരെ വായ്പ നൽകുകയും മത്സ്യം ലേലം ചെയ്യാനുള്ള പ്രത്യേക അവകാശം നേടുകയും ചെയ്യുമെന്ന് ഷിജി പറയുന്നു. “ലേലക്കാരൻ 10 ശതമാനം കമ്മീഷനായി എടുക്കും, അതിൽ രണ്ട് ശതമാനം ഉത്സവ സീസണിൽ ബോണസ് നൽകുന്നതിന് മാറ്റിവയ്ക്കും. മീൻ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഉയർന്ന വിലയ്ക്ക് മാർക്കറ്റിംഗ് ഏജന്റുമാർക്ക് വിൽക്കുകയും ചെയ്യുന്നു. മത്സ്യത്തൊഴിലാളികളുടെ…
വിൽപ്പന വർധിപ്പിക്കാൻ ലക്കി ബിൽ ആപ്പുമായി കേരള ജിഎസ്ടി വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് നികുതി പാലിക്കൽ വർധിപ്പിക്കുകയും ജിഎസ്ടിയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ വിൽപ്പന വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സാധനങ്ങളും സേവനങ്ങളും വാങ്ങിയതിന്റെ ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. വാർഷിക ബമ്പർ സമ്മാനങ്ങളും ഉത്സവ സീസണിൽ പ്രത്യേക സമ്മാനങ്ങളും കൂടാതെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങളുണ്ട്. പ്രതിദിനം 50 സമ്മാനങ്ങൾ ഉണ്ട്. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നയാൾക്ക് 10 ലക്ഷം രൂപ സമ്മാനം ലഭിക്കും. ആപ്പ് പൊതുവിൽ വിൽപ്പന വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. “നികുതി വെട്ടിപ്പ് തടയുക മാത്രമല്ല ലക്ഷ്യം. ഇത് വിൽപ്പന വർധിപ്പിക്കുകയും വ്യാപാരികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി വരുമാനം വർധിപ്പിക്കാൻ ആപ്പ് സഹായിക്കുമെന്ന് മന്ത്രി പ്രതീക്ഷിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2021-22ൽ…
പത്തനംതിട്ടയിലെ ആദ്യ പാമ്പ് വള്ളം മത്സരത്തിനിറങ്ങുന്നു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആദ്യ പാമ്പ് വള്ളമായ നിരണം ചുണ്ടൻ ബുധനാഴ്ച വെള്ളത്തിലിറങ്ങി. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നിരണം ഗ്രാമവാസികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വള്ളംകളി പ്രേമികളും പമ്പയുടെ തീരത്ത് പുലർച്ചെ മുതൽ എത്തിയിരുന്നു. പള്ളിയോടങ്ങൾക്ക് പേരുകേട്ട ജില്ലയാണെങ്കിലും ജില്ലയ്ക്ക് സ്വന്തമായി പാമ്പ് വള്ളം ഇല്ലായിരുന്നു. ഗ്രാമവാസികളുടെ അഭിമാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ‘ചുണ്ടൻ’ സ്വന്തമായി ഉണ്ടെന്ന് ഇപ്പോൾ പത്തനംതിട്ടക്കാർക്കും അഭിമാനിക്കാം. ഈ വർഷം മുതൽ നെഹ്‌റു ട്രോഫി വള്ളംകളി (NTBR) പോലുള്ള വള്ളംകളികളിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് നിരണം ചുണ്ടനെ കാണാം. ബുധനാഴ്ച രാവിലെ 9.30 നും 10.15 നും ഇടയിൽ പമ്പാനദിയിൽ ആദ്യമായി പാമ്പ് വള്ളം ഇറക്കി, അതിനോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് വള്ളക്കാരൻ ഉമാ മഹേശ്വരൻ ആചാരി നേതൃത്വം നൽകി. 1952ലെ ആദ്യ നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയിച്ച നടുഭാഗം ചുണ്ടൻ നിർമിച്ച നാരായണൻ…
ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു
കാസർകോട്: ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടലിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ചെങ്കളയിലെ എവറസ്റ്റ് ഹോട്ടലിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു. ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബുധനാഴ്ച ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ബി.എ അനസ്, മുഹമ്മദ്, ഇബ്രാഹിം, ജാഹിദ് അബ്ദുല്ല, സാലിത് അഹമ്മദ്, സമീർ എന്നിവര്‍ക്കാണ് ആദ്യം വിഷബാധയേറ്റത്.എന്നാല്‍ പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികള്‍ ചെർക്കള പിഎച്ച്സിയിൽ ചികിത്സ തേടി. എന്നാല്‍ വയറുവേദനയും ചര്‍ദ്ദിയും വര്‍ധിച്ചതോടെ ചെങ്കളയിലെ പബ്ലിക് ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ പ്രഥമ അധ്യാപകൻ എം. എ അബ്ദുൽ ഖാദർ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.…
കാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളി നിതിൻ ശരത്
നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് 6 നു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വെച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ഹിക്‌സ് വില്‍ കമ്യൂണിറ്റി സെന്ററില്‍ നിന്ന് പരേഡ് ആരംഭിച്ചു. വെസ്റ്റ് ജോണ്‍ സ്ട്രീറ്റില്‍ മൂന്നു മണിയോടെ പരേഡ് അവസാനിച്ചു. ഐ.ഡി.പിയുടെ നേതൃത്വത്തില്‍ നടന്ന പരേഡ് മീറ്റിംഗില്‍ പ്രസിഡന്റ് വിമല്‍ ഗോയല്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ അന്ന കാപ്ലാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ബാനറില്‍ പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദേശീയ സെക്രട്ടറിമാരായ സാം മണ്ണിക്കരോട്ട്, മോന്‍സി വര്‍ഗീസ്, വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ലീല ബോബന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍സ് പ്രാച്ചി ട്രെ ഹെലന്‍, ബോളിവുഡ് നടി ഷിബാനി കസയപ്പ്, പിന്നണി…
എൽദോസ് കുന്നപ്പള്ളി എം.എൽ.എ.ക്ക് ന്യൂയോർക്കിൽ സ്വീകരണം നല്‍കി
ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കാൻ എത്തിയ പെരുമ്പാവൂർ എം.എൽ.എ. അഡ്വ. എൽദോസ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാർക്കിൽ മലയാളീ സമൂഹം സ്വീകരണം നൽകി. കേരള നിയമസഭയിലേക്ക് രണ്ടാമത്തെ തവണയും പെരുമ്പാവൂർ നിയജക മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് എം.എൽ.എ.-യാണ് കുന്നപ്പള്ളി. പ്രതിപക്ഷ അംഗമായി നിയമ സഭയിൽ സരസഭാഷയിലൂടെയും കവിതകളിലൂടെയും ഭരണ പക്ഷത്തെ നഖശിഖാന്തം വിമർശിക്കുന്ന ഏതാനും ചില സാമാചികരിൽ ഒരാളാണ് അഡ്വ. എൽദോസ് കുന്നപ്പള്ളി. 2010 മുതൽ 2015 വരെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കെ കേരളത്തിലെ ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് നേടിക്കൊടുക്കുവാൻ കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ സാധിച്ചു. അതിനു ശേഷം 2016-ലും 2021-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കോളേജ് വിദ്യാർഥി ആയിരുന്നപ്പോഴേ കെ.എസ്.യു. പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ച തികഞ്ഞ ഇന്ത്യൻ നാഷണൽ…
ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ഓണാഘോഷം സെപ്റ്റംബര്‍ 24 ശനിയാഴ്ച
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ശനിയാഴ്ച നോര്‍വാക് പയനിയര്‍ ബൗളിവാഡിലുള്ള സനാതന ധര്‍മ്മ ക്ഷേത്ര ഹാളിലാണ് രാവിലെ 11:30 മുതല്‍ ആഘോഷങ്ങള്‍ തുടങ്ങുന്നത്. വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം നിരവധി കലാ–സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കെപ്പെടും. തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്‌കിറ്റ്, വാദ്യ മേളം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികളെ ഓണക്കാല ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും ജൈവ ഉത്പന്നങ്ങള്‍കൊണ്ട് പാചകം ചെയ്ത വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത് കാലിഫോര്‍ണിയ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഷെഫ് ജിജു പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോ അമേരിക്കന്‍ കാറ്ററിംഗ് സംഘമാണ്. ഓണാഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം…
റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
ടെക്‌സസ് :പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ടെക്‌സസ് ഹണ്ടസ്വില്ലില്‍ നടപ്പാക്കി. ടെക്‌സസില്‍ ഈ വര്‍ഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 2006ല്‍ ഡാലസ് മെക്കിനിയിലെ മോഡല്‍ ഹോമില്‍ മുപ്പതോളം കുത്തുകളേറ്റാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റായ സാറാ വാക്കര്‍ (40) കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടത്തിയ കോസുള്‍ ചന്ദകൊമേനെ കൈകാലുകള്‍ ബന്ധിച്ച് വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷയ്ക്കു വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഇയാള്‍ പ്രാര്‍ഥിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിഷമിശ്രിതം കുത്തിവച്ച് പതിനഞ്ചു മിനിട്ടിനകം കോസുളിന്റെ മരണം സ്ഥിരീകരിച്ചു. കോസുളിന്റെ അമ്മ വധശിക്ഷ ജനലിലൂടെ നോക്കികൊണ്ടിരുന്നു. മരിക്കുന്നതിനു മുന്‍പ് അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് ഇയാള്‍ പ്രതികരിച്ചു.
