ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 7, 2022)

ചിങ്ങം: ഇന്ന് നിങ്ങൾ ദിവസം മുഴുവൻ ജോലിക്കായി ചെലവഴിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക്‌ അവരുടെ സൂപ്പർവൈസർമാരെ തൃപ്‌തിപ്പെടുത്തേണ്ടി വരും. വീട്ടമ്മമാർ ഇന്ന് ലൗകികമായ കാര്യങ്ങളിൽ ശ്രദ്ധിക്കും. എല്ലാ കാര്യങ്ങളിലും ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമാണെന്ന് തെളിയപ്പെടും. കന്നി: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ അധികസമയവും കവരും. പരീക്ഷ അടുത്തതിനാൽ കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവുസമയവും തമ്മിൽ തുലനം ചെയ്യുകയും വേണം. നിക്ഷേപങ്ങൾക്കിന്ന് നല്ല ദിവസമാണ്. തുലാം: നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടുകയും ഇന്നുച്ചയ്ക്ക് ശേഷം നിങ്ങൾക്ക് വളരെയധികം താത്പര്യമുള്ള ചർച്ചകൾ അവരുമായി നടത്തുകയും ചെയ്യും. നിങ്ങൾ ഈ ലോകത്തിന്‍റെ വിജ്ഞാനം വർധിപ്പിക്കാൻ ശ്രമിക്കുകയും, ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്യും. വൃശ്ചികം: പ്രേമവും അത്യുത്സാഹവും നിങ്ങൾക്ക്‌ ജീവിതരീതികൾ പോലെയാണ്. ഈ ഘടകങ്ങളെ ഉയർത്തുവാൻ ഇന്ന് നിങ്ങൾ ശ്രമിക്കും. എന്നാൽ അത്‌ അധികമാകാതിരിക്കുവാൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ…

പത്തിൽ ആറെങ്കിലും പൊരുത്തം നോക്കുന്നവർ: സണ്ണി മാളിയേക്കൽ

പുരാതന കുടുംബം,വെളുത്ത നിറം, നല്ല സ്ത്രീധനം ……. അങ്ങനെ പോകുന്നു വിവാഹ കമ്പോളത്തിലെ പരസ്യങ്ങൾ. പത്തിൽ ആറ് പൊരുത്തം നോക്കുന്ന നല്ല നസ്രാണികൾ എന്നാൽ എത്ര കൂട്ടി കഴിച്ചിട്ടും എവിടെയൊക്കെയോ താളം പിഴയ്ക്കുന്നു. ഹൗസ് വൈഫ് നിന്നും വർക്കിംഗ് വൈഫ് ആയി എന്ന് ഉൾക്കൊള്ളാനുള്ള വൈമനസ്യം. കോഴിയാണോ കോഴി മുട്ടയാണോ ആദ്യം വന്നത് എന്ന തർക്കം ! മനോഹരമായ വിവാഹ ചടങ്ങ് നടത്തി യാത്ര പടിയും ചടങ്ങ് കൂലിയും കൈപ്പറ്റിയ പുരോഹിതൻ , പണ്ട് പീലാത്തോസ് കൈ കഴുകിയമാതിരി കൂളായിട്ട് സ്കൂട്ട് ചെയ്യും. കഴിഞ്ഞ മാസം നാട്ടിൽ വന്നു പോയിരുന്നു. മൂന്ന് കല്യാണം കൂടുവാൻ അവസരം കിട്ടി. വിഭവസമൃദ്ധമായ സദ്യക്കിടയിൽ വധൂവരന്മാരുടെ കൂട്ടരേ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ, അവരുടെ വിദ്യാഭ്യാസ യോഗ്യതയും വർക്ക് ചെയ്തിരുന്ന കമ്പനിയുടെയോ അല്ലെങ്കിൽ ആ സ്ഥാപനത്തെയോ പേരും ആത്മാഭിമാനത്തോടെ പറഞ്ഞുകൊണ്ടാണ് സ്റ്റേജിലേക്ക് വിളിക്കുന്നത്. അപ്പോൾ…

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) യുടെ പിക്നിക്ക് അതിഗംഭീരമായി നടത്തി

ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമാ) വാർഷിക ഫാമിലി പിക്നിക് ജൂൺ 18 ന് ശനിയാഴ്ച ഹെംപ്സ്റ്റഡ് സ്റ്റേറ്റ് പാർക്കിൽ വച്ചു അതി ഗംഭീരമായി നടത്തപ്പെട്ടു. രാവിലെ11 നു ആരംഭിച്ച പിക്നിക്ക് പ്രസിഡന്റ് ലാജി തോമസിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് സാം തോമസ്, സെക്രട്ടറി സിബു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പിക്നിക് കോർഡിനേറ്റർമാരായ ബിബിൻ മാത്യു, ബിനു മാത്യു സബ് കോർഡിനേറ്റർമാരായ രാജേഷ് പുഷ്പരാജൻ, സജു തോമസ്, മാത്യുക്കുട്ടി ഈശോ പിക്നിക്കിന് വേണ്ട ക്രമീകരണങ്ങൾ ചെയ്കുക ഉണ്ടായി. നൂറിലധികം ആൾക്കാർ പങ്കെടുത്ത പിക്നിക്കിൽ വിവിധ ഇനം ആഹാര വിഭവങ്ങൾ കൊണ്ട് സമൃദ്ധമാക്കി. വടം വലി ഉൾപ്പെടെ വിവിധ ഇനം കായിക മത്സരകളിൽ പ്രായ ഭേദമെന്യേ എല്ലാവരും പങ്കെടുത്തു. കമ്മിറ്റി മെംബർ ആയ മാത്യു വര്ഗീസ് (അനി) കൊണ്ടുവന്ന വാഴ ചെടിയും, പച്ചക്കറികളും ലേലം ചെയ്തതിലൂടെ അഞ്ഞൂറ് ഡോളർ…

അഗ്‌നിപഥ് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച ഞായറാഴ്ച രാജ്യവ്യാപക പ്രചാരണം നടത്തും

ന്യൂഡൽഹി: സൈനിക റിക്രൂട്ട്‌മെന്റിനായുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ 40-ലധികം കർഷക യൂണിയനുകളുടെ ഒരു കുട സംഘടനയായ സംയുക്ത് കിസാൻ മോർച്ച ( എസ്‌കെഎം ) ഞായറാഴ്ച രാജ്യവ്യാപകമായി പ്രചാരണം നടത്തും. വിമുക്തഭടന്മാരുടെ ഐക്യമുന്നണിയുടെയും വിവിധ യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്. ആഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 14 വരെ നടക്കുന്ന “ജയ് ജവാൻ ജയ് കിസാൻ” കോൺഫറൻസാണ് പ്രചാരണത്തിന്റെ ആദ്യപടിയെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പറഞ്ഞു. “വിവാദമായ അഗ്നിപഥ് പദ്ധതിയുടെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും ജനാധിപത്യപരവും സമാധാനപരവും ഭരണഘടനാപരവുമായ മാർഗങ്ങൾ ഉപയോഗിച്ച് അത് പിൻവലിക്കാൻ കേന്ദ്രത്തെ നിർബന്ധിക്കുകയുമാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. “(മൂന്ന്) കാർഷിക നിയമങ്ങൾ ഭയാനകമായിരുന്നെങ്കിൽ, അഗ്നിപഥ് പദ്ധതി വിനാശകരമാണ്. നമ്മുടെ കർഷകരും സൈനികരും ദുരിതത്തിലായതിനാൽ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് തകരുന്ന അപകടത്തിലാണ്. രാഷ്ട്രത്തിന്റെ സംരക്ഷകരെയും അന്നദാതാക്കളെയും ബുൾഡോസ് ചെയ്ത്…

അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്ക് കള്‍ച്ചറല്‍ ഫോറത്തിന്റെ ഓര്‍മ്മ വിരുന്ന്

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം ഒഴുകിപ്പരക്കുന്ന മഹാഗായക‌ന്‍ മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ച് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച അനുസ്മരണ സായാഹ്നം. റഫിയുടെ നാദ സൗഭഗം ജീവ‌ന്‍ പകര്‍ന്ന് അനശ്വരമാക്കിയ മധുരിത ഗാനങ്ങള്‍ കോര്‍ത്തിണക്കി, പാടിയ ഓരോ ഗാനത്തിലും തന്റെ മധുര ശബ്ദത്താല്‍ ആത്മാവ് പകര്‍ന്നു നല്‍കിയ അതുല്യ പ്രതിഭയ്ക്ക് ദോഹയിലെ ഗായകര്‍ ഓര്‍മ്മവിരുന്നൊരുക്കി. കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് പരിപാടി ഉദ്ഘാറ്റനം ചെയ്തു. കാലത്തിനു ക്ഷതമേല്‍പ്പിക്കാ‌ന്‍ കഴിയാത്ത സംഗീത നിര്‍ത്ധരിയായിരുന്നു മുഹമ്മദ് റഫിയെന്നും പാടിപ്പെയ്തു തോര്‍ന്ന ആ പെരുമഴ ഇപ്പോഴും ആസ്വാദക മനസ്സില്‍ അലൗകികമായ അനുരണനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈഫുദ്ദീന്‍ അബ്ദുല്‍ ഖാദര്‍, ഷബീബ് അബ്ദുറസാഖ്, അബ്ദുല്‍ വാഹിദ്, നിസാര്‍ സഗീര്‍, കൃഷ്ണകുമാര്‍, ഷാഫി ചെമ്പോടന്‍, സിദ്ധീഖ് സിറാജുദ്ദീന്‍, ഹംന ആസാദ്, മെഹ്ദിയ മന്‍സൂര്‍, ഷഫാഹ് ബച്ചി, പി.എ.എം ഷരീഫ്, ഫൈസല്‍ പുളിക്കണ്ടി,…

വിശുദ്ധ പശു!: ഗാന്ധിധാമിൽ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു; നിസ്സഹായതയോടെ ഭരണകൂടം

ഗാന്ധിധാം (ഗുജറാത്ത്): ഗുജറാത്തിലുടനീളം കന്നുകാലികള്‍ ചത്തൊടുങ്ങുന്നത് ഭരണകൂടത്തിന് തലവേദനയായിരിക്കുകയാണ്. ചത്തു കിടക്കുന്ന, പാതി തിന്ന പശുവിന്റെ ജഡത്തിൽ തെരുവ് നായകള്‍ കടിച്ചു വലിക്കുന്ന കാഴ്ചകളാണെവിടെയും. പ്രാദേശിക ഭരണകൂടമാണ് മൃതദേഹം ഇവിടെ തള്ളിയതെന്നു പറയുന്നു. ചർമ്മരോഗം (എൽഎസ്‌ഡി) ബാധിച്ച് ചത്തൊടുങ്ങുന്ന മൃഗങ്ങളും ഇവിടെ തെരുവുകളിൽ നിറഞ്ഞിരിക്കുന്നു. പശുക്കളെയും എരുമകളെയും ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് കാപ്രിപോക്സ് വൈറസ് മൂലമുണ്ടാകുന്ന എൽഎസ്ഡി. രാജസ്ഥാനിലെ ഒമ്പത് ജില്ലകളിലും ഗുജറാത്തിലെ കുറഞ്ഞത് 14 ജില്ലകളിലുമായി 3,000-ലധികം കന്നുകാലികൾക്ക് ഈ രോഗം ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ, മൃഗങ്ങളെ ചികിത്സിക്കാൻ പ്രവർത്തിക്കുന്ന പ്രദേശവാസികൾ പറയുന്നത് എണ്ണം ഇതിലും കൂടുതലാകുമെന്നാണ്. ഗാന്ധിധാമിലെ ഒരു ക്യാമ്പിൽ ഒരു വൈകുന്നേരം മാത്രം 18 മൃഗങ്ങള്‍ ചത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടത്തെ തെരുവുകളിൽ രോഗബാധയുള്ളതും ചികിത്സിക്കാത്തതുമായ കന്നുകാലികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മരണസംഖ്യയുമായി…

മൂന്നാറിലെ കുണ്ടള എസ്റ്റേറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജാഗ്രതാ നിർദേശം

ഇടുക്കി: പെട്ടിമുടി ദുരന്ത വാർഷികത്തിൽ മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ ഒരു ക്ഷേത്രവും രണ്ട് കടകളും പൂർണമായും മണ്ണിനടിയിലായി. മൂന്നാർ-വട്ടവട റൂട്ടിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പാതയിൽ കൂറ്റൻ പാറകളും മണ്ണും അടിഞ്ഞുകൂടി. ഇപ്പോൾ സ്ഥലം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. എന്നാല്‍, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിതിഗതികൾ അറിയിച്ചതിനെത്തുടർന്ന് 450ഓളം പേരെ അവരുടെ വീടുകളിൽ നിന്ന് പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദേവികുളം എംഎൽഎ എ രാജയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഏതാണ്ട് എല്ലാ റോഡുകളും പൂർണ്ണമായും തകർന്നു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാൽ ഗ്രാമത്തിലേക്ക് പോകാൻ വളരെ ബുദ്ധിമുട്ടാണെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് കവിതാ വി കുമാർ പറഞ്ഞു. താഴെ കുണ്ടള എസ്‌റ്റേറ്റിലടക്കം 141 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നിരവധി ലയങ്ങളാണ് താഴെയുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത്…

ശ്രീറാം വെങ്കട്ടരാമന്റെ വിഷയത്തില്‍ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കിട്ടരാമനെ പിന്തുണച്ചതിനൊപ്പം സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അട്ടപ്പാടി മധു കേസിൽ സാക്ഷികള്‍ കൂറുമാറിയത് സംസ്ഥാന സര്‍ക്കാറിന്‍റെ പൂര്‍ണ പിന്തുണയോടെ ആണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ദയനീയ പരാജയമാണ്. സിപിഎമ്മിന്‍റെ രാഷ്‌ട്രീയ അസ്‌തിത്വം തന്നെ നശിച്ചു. ഒരു തീരുമാനവും എടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി കാട്ടിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ടാം വര്‍ഷം; നാലു പേര്‍ ഇപ്പോഴും കാണാമറയത്ത്; അതിജീവിച്ചവരുടെ കണ്ണുകളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിസ്സഹായാവസ്ഥ

ഇടുക്കി: 2020 ഓഗസ്റ്റ് 6 രാത്രി 10.30ന് പെട്ടിമുടിയില്‍ നടന്ന ഉരുള്‍ പൊട്ടല്‍ കേരളത്തെയാകെ നടുക്കി. മലമുകളിൽ നിന്ന് ആരംഭിച്ച ഉരുള്‍ പൊട്ടലില്‍ പെട്ടിമുടിയെ വിഴുങ്ങി. മണ്ണിലും ചെളിയിലും പാറക്കല്ലുകള്‍ക്കിടയിലും പെട്ട് എഴുപതോളം ജീവനുകളാണ് അന്ന് ചതഞ്ഞരഞ്ഞത്. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ രാത്രി നടന്ന സംഭവം പിറ്റേന്ന് രാവിലെ വരെ പുറംലോകം അറിഞ്ഞിരുന്നില്ല. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണൻ ദേവൻ സ്ഥാപനത്തിലെ ജീവനക്കാരന്‍ രാവിലെയാണ് സംഭവം അറിഞ്ഞത്. കിലോമീറ്ററുകൾ നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കമ്പനി അധികൃതർ അഗ്നിശമനസേനയെയും പൊലീസിനെയും ബന്ധപ്പെട്ടു. കനത്ത മഴയിൽ പെരിയവര പാലം തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ പാടുപെടേണ്ടി വന്നു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. ഉടൻ തന്നെ രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു അത്.…

ഇടുക്കി അണക്കെട്ട് നാളെ രാവിലെ 10ന് തുറക്കും; പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: അധികജലം തുറന്നുവിടുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റീമീറ്റർ ഉയർത്തി 50 ക്യുസെക്സ് വെള്ളം തുറന്നുവിടും. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 2,382.88 അടിയായി ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തമിഴ്‌നാട് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി ഉയർന്നു. അണക്കെട്ടിന്‍റെ 10 ഷട്ടറുകൾ ഉയർത്തി 2,122 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി. എന്നാല്‍ ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ശക്തിയായി പെയ്‌ത മഴയ്‌ക്ക് ശമനമുണ്ട്. അഞ്ച് ജില്ലകള്‍ക്കാണ് ഇന്ന് (ശനി) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്ത് വിടുന്ന അധിക ജലം നാളെ ഇടമലയാര്‍ അണക്കെട്ടില്‍ ശേഖരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി…