കോട്ടയം: മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്ത് മണ്ടന്മാരാകാന്‍ കേരളത്തിലെ കര്‍ഷകരെ കിട്ടില്ലെന്നും ചിങ്ങം ഒന്നിന് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങളില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും നല്ല തമാശയും പ്രഹസനവുമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ചിങ്ങം ഒന്നിന് ഒരുലക്ഷം ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് കൃഷിവകുപ്പിന്റേത്. കര്‍ഷകനും കൃഷിക്കും സംരക്ഷണം നല്‍കുന്നതിലും ന്യായവില ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. നിലവിലുണ്ടായിരുന്ന കര്‍ഷക പെന്‍ഷന്‍ പോലും അട്ടിമറിക്കപ്പെട്ടു. അതിരൂക്ഷമായി തുടരുന്ന വന്യമൃഗശല്യവും ഭൂപ്രശ്‌നങ്ങളും പരിസ്ഥിതിലോല വിഷയങ്ങളുടെ പേരില്‍ സര്‍ക്കാരും കോടതികളും തുടരുന്ന ഭിഷണികളും അതിജീവിക്കാന്‍ സാധിക്കാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് പാലായനം ചെയ്യുമ്പോള്‍ കൃഷിവകുപ്പിന്റെ ഇത്തരം പ്രഹസന പ്രഖ്യാപനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണാധികാരികളുടെയും വാക്കുകള്‍ വിശ്വസിച്ച് കൃഷികൊണ്ട് ഉപജീവനം നടത്താമെന്ന് ഇനിയുള്ള കാലം കര്‍ഷകര്‍ സ്വപ്നം…
Year: 2022
വെൽഡർ ആണെന്ന് നടിച്ച് ജോലിക്ക് പോകും; കഞ്ചാവും മയക്കുമരുന്നുമായി മടങ്ങിവരും; മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു
ആലപ്പുഴ: 1.6 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വാടയ്ക്കൽ പാല്യത്തൈയ്യില്‍ മിഥുൻ (24), വാടയ്ക്കൽ വെള്ളാപ്പനാട്ട് ബെൻസൺ (23), വണ്ടാനം പുല്ലാംവീട്ടിൽ അനന്തകൃഷ്ണൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ധൻബാദ് എക്സ്പ്രസിലാണ് യുവാക്കള്‍ എത്തിയത്. വെൽഡിംഗ് ജോലിയുടെ മറവിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന യുവാക്കൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നത് പതിവായിരുന്നു. പുന്നപ്ര കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് സംശയിക്കുന്നു. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ ലഹരിവ്യാപാരം നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധസ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെയും നേതൃത്വത്തിലായിരുന്നു നടപടി.
പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് അനുവദിച്ച പണം വകമാറ്റി ചിലവഴിച്ചു; ലോക്നാഥ് ബെഹ്‌റയുടെ നടപടിക്ക് സര്‍ക്കാരിന്റെ അനുമതി
തിരുവനന്തപുരം: പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിലേക്ക് അനുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച മുൻ ഡിജിപി ലോക്നാഥ് ബഹ്റയുടെ നടപടിയെ ന്യായീകരിച്ച് സർക്കാർ. ഭാവിയില്‍ ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടപ്പിലാക്കരുതെന്ന് കർശന നിർദേശവും നല്‍കി. ബെഹ്റയുടെ നടപടിയെ സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന് 4.33 കോടിയാണ് അനുവദിച്ചത്. പൊലീസ് വകുപ്പിന്റെ നവീകരണ പദ്ധതിയിൽ 30 ക്വാർട്ടേഴ്സുകൾ നിർമിക്കാനാണ് തുക അനുവദിച്ചത്. എന്നാൽ, സർക്കാർ അനുമതി വാങ്ങാതെ തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സിന് പകരം വില്ലകൾ നിർമ്മിച്ചു. ഓഫീസുകള്‍ക്ക് പുറമെ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. സിഎജിയാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ജൂലൈ 27 ലെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ നടി ഹൈക്കോടതി രജിസ്ട്രാർക്ക് കത്തയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി. ജഡ്ജി ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്നാണ് നടി ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല പ്രിൻസിപ്പൽ സെഷന്‍സ് ജഡ്ജി ഹണി എം വർഗീസിന് നൽകിയിരുന്നു. സിബിഐ കോടതിയിലെ വിചാരണ പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജിയെക്കൊണ്ട് കേസ് പരിഗണിക്കപ്പെടരുതെന്നും കത്തിൽ പറയുന്നു. ഇന്നലെയാണ് ഹണി വർഗീസിനെ സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് നീക്കിയത്. ഇതോടെ സിബിഐ കോടതി പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം അനുവദിക്കരുതെന്നാണ് നടിയുടെ ആവശ്യം. കേസ് സിബിഐ കോടതിയിൽ തുടരണമെന്നും നടി പറയുന്നു. നേരത്തെയും വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി രംഗത്തെത്തിയിരുന്നു. ജഡ്ജി പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. നടിയുടെ…
ശ്രീമദ് രാജ്ചന്ദ്ര മിഷന്റെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
ന്യൂഡൽഹി: ഗുജറാത്തിലെ വൽസാദ് ജില്ലയിൽ ധരംപൂരിൽ ശ്രീമദ് രാജ്ചന്ദ്ര മിഷന്റെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, ഓഗസ്റ്റ് 4, വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. ശ്രീമദ് രാജ്ചന്ദ്ര മൃഗാശുപത്രിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഏകദേശം 70 കോടി രൂപ ചെലവിൽ 150 കിടക്കകളുള്ള ആശുപത്രിയാണ് ശ്രീമദ് രാജ്ചന്ദ്ര മൃഗാശുപത്രി. മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളും വെറ്ററിനറി ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും ഒരു സമർപ്പിത ടീമും ഇതിൽ സജ്ജീകരിക്കും. മൃഗങ്ങളുടെ ആരോഗ്യത്തിനും പരിപാലനത്തിനുമായി പരമ്പരാഗത വൈദ്യശാസ്ത്രത്തോടൊപ്പം സമഗ്രമായ വൈദ്യ പരിചരണവും ഇത് നൽകും. നൂതന മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകളുള്ള 250 കിടക്കകളുള്ള ശ്രീമദ് രാജ്ചന്ദ്ര ഹോസ്പിറ്റൽ ലോകോത്തര തൃതീയ മെഡിക്കൽ സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് തെക്കൻ ഗുജറാത്ത് മേഖലയിലെ ജനങ്ങൾക്ക്. ഈ അവസരത്തിൽ ശ്രീമദ് രാജ്ചന്ദ്ര സ്ത്രീകൾക്കായുള്ള എക്സലൻസ് സെന്റർ എന്ന സ്ഥാപനത്തിനും പ്രധാനമന്ത്രി…
കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബാർബഡോസിനെ 100 റൺസിന് തകർത്ത് സെമി ഫൈനലിന് യോഗ്യത നേടി
മീഡിയം പേസർ രേണുക സിംഗ് ബാർബഡോസിന്റെ ടോപ്പ് ഓർഡറിലൂടെ നാല് വിക്കറ്റ് വീഴ്ത്തി, ഇന്ത്യ അവരുടെ എതിരാളികളെ 100 റൺസിന് തോൽപ്പിച്ച് കോമൺവെൽത്ത് ഗെയിംസിലെ വനിതാ ടി20 ക്രിക്കറ്റിന്റെ സെമിഫൈനലിന് യോഗ്യത നേടി. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 163 റൺസ് പിന്തുടർന്ന ബാർബഡോസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസിൽ ഒതുങ്ങി. ഇന്ത്യയുടെ 163 റൺസ് പിന്തുടർന്ന ബാര്‍ബഡോസ് ഒരു സാഹചര്യത്തിലും വിജയപ്രതീക്ഷ നൽകിയിരുന്നില്ല. സൂപ്പര്‍താരം ഡീന്‍ഡ്ര ഡോട്ടിന്‍ പൂജ്യത്തിനും ക്യാപ്‌റ്റന്‍ ഹെയ്‌ലി മാത്യൂസ് 9 റൺസിനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിസിയ നൈറ്റ് മൂന്നിനും മടങ്ങി. നാലാമതായി ക്രീസിലെത്തി 16 റണ്‍സെടുത്ത കിഷോണ നൈറ്റാണ് ബാര്‍ബഡോസ് നിരയിലെ ടോപ് സ്‌കോറര്‍. 4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്ങാണ് ബാര്‍ബഡോസിനെ തകർത്തത്. മേഘ്‌ന സിങ്, സ്നേഹ്…
Hindus urge Germany’s Semperoper Dresden to drop culturally insensitive ballet “La Bayadère”
Hindus are urging Semperoper Dresden (Germany) to discard its upcoming production of “La Bayadère”; scheduled for February 15—March 05, 2023; which they feel seriously trivializes Eastern religious and other traditions. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that reportedly taxpayer funded Semperoper Dresden, “one of the most beautiful opera houses in the world”, should not be in the business of callously promoting appropriation of traditions, elements and concepts of “others”; and ridiculing entire communities. Zed, who is President of Universal Society of Hinduism, indicated that…
ശ്രീറാമിനെ തിരിച്ചെടുത്തത് നിയമവിധേയമായി; ജനവികാരം കണക്കിലെടുത്താണ് നീക്കിയതെന്ന് കോടിയേരി
തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളിക്കളയുന്ന മനോഭാവം എൽഡിഎഫ് സർക്കാരിനില്ലെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. “പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്‌ടറാക്കി. എന്നാൽ, അതിൽ പൗര സമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്‌ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരില്ലെന്നാണ്,” കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് കോടിയേരി ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി…
വിവാഹസമയത്ത് റിഫ മെഹ്നു പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്‌സോ കേസിൽ റിഫയുടെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ
കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മെഹ്‌നാസിനെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയേക്കും. മാർച്ച് ഒന്നിനാണ് ദുബായിലെ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നാട്ടിലെത്തിച്ച മൃതദേഹം ഉടൻ മറവുചെയ്യുകയായിരുന്നു. റിഫ മെഹ്‌നു തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നുവെന്നാണ് നിഗമനം. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. കുഞ്ഞ് ജനിക്കുമ്പോൾ റിഫക്ക് 18 വയസ്സും രണ്ട് മാസവുമായിരുന്നു പ്രായം. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പി അന്വേഷിക്കുന്ന കേസിൽ മെഹ്നാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപേക്ഷ തള്ളിയാൽ ഈ കേസിലും മെഹ്നാസ് അറസ്റ്റിലാകാനാണ് സാധ്യത.…
തായ്‌വാന് സമീപം ചൈന ഡോങ്ഫെങ് മിസൈലുകൾ വിക്ഷേപിച്ചു
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌പേയി വിട്ട് ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ചൈന ദ്വീപിന്റെ വടക്കുകിഴക്കൻ, തെക്ക് പടിഞ്ഞാറൻ സമുദ്രത്തിലേക്ക് ഡോങ്‌ഫെംഗ് പരമ്പര മിസൈലുകളുടെ പരമ്പര തൊടുത്തുവിട്ടതായി തായ്‌വാൻ സ്ഥിരീകരിച്ചു. ദ്വീപിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം നിരവധി ഡിഎഫ് സീരീസ് മിസൈലുകൾ ഉച്ചയ്ക്ക് 1.56 ന് വെടിയുതിർക്കാൻ തുടങ്ങി. വൻകരയിൽ നിന്നുള്ള മിസൈലുകൾ ദ്വീപിനു മുകളിലൂടെ കടന്നുപോകുന്നത് ഇതാദ്യമാണ്. പ്രാദേശിക സമാധാനം തകർക്കാനുള്ള വിവേകശൂന്യമായ നടപടികളെ പ്രതിരോധ മന്ത്രാലയം അപലപിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് നിരവധി പരമ്പരാഗത മിസൈലുകൾ വിക്ഷേപിച്ചതായും വ്യാഴാഴ്ച കിഴക്കൻ തായ്‌വാൻ കടലിടുക്കിൽ കൃത്യമായ ആക്രമണങ്ങൾ ലക്ഷ്യമിട്ടതായും മെയിൻലാൻഡിലെ പിഎൽഎ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് രണ്ട് ഹ്രസ്വ പ്രസ്താവനകളിൽ പറഞ്ഞു. കൃത്യമായ സ്ട്രൈക്കുകളുടെ എല്ലാ മിസൈലുകളും വിജയകരമായി ലക്ഷ്യത്തിലെത്തി. പ്രസ്താവന പ്രകാരം, പ്രസക്തമായ കടലിന്റെയും വ്യോമമേഖലയുടെയും നിയന്ത്രണം…
