സില്‍‌വല്‍ ലൈന്‍ പദ്ധതി കേരളത്തിന് വിനാശകരം; സാധാരണക്കാര്‍ക്ക് പ്രയോജനമില്ല

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ ശക്തമായി എതിർക്കുന്നുവെന്ന് ബദൽ സംവാദത്തിൽ ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇത് വിനാശകരമായ പദ്ധതിയാണ്, അതിവേഗതയില്‍ സഞ്ചരിക്കാനുള്ള ഏതൊരു പദ്ധതിയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തിൽ നടപ്പാക്കാൻ പാടില്ല. സിൽവർലൈൻ ഒരു പൊതു ഗതാഗതമാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല. തന്നെയുമല്ല, സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും ഇതിലെ യാത്രാച്ചെലവെന്നും ജോസഫ് സി.മാത്യു അഭിപ്രായപ്പെട്ടു. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സിൽവർലൈൻ ബദൽ സംവാദത്തില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്‌ണനായിരുന്നു മോഡറേറ്റർ. ജോസഫ് സി മാത്യുവിന് പുറമേ അലോക് വർമ, ആർ.വി.ജി മേനോൻ, ശ്രീധർ രാധാകൃഷ്‌ണൻ എന്നിവരാണ് പദ്ധതിയെ എതിര്‍ത്ത് പരിപാടിയില്‍ സംസാരിച്ചത്. അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ…

ശമ്പള പ്രതിസന്ധി: ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുമായി ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേര്‍ക്കുന്നു. അംഗീകൃത ട്രേഡ് യൂണിയനുകളായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളുമായാണ് ചർച്ച നടത്തുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറിലാണ് യോഗം. എല്ലാ മാസവും അഞ്ചാം തീയതിക്കകം വേതനം ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയനുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആർടിസിക്ക് ഇതുവരെ ശമ്പളം നൽകാൻ കഴിഞ്ഞിട്ടില്ല. ശമ്പളം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ട ധനസഹായത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതോടെ സമരം ഉറപ്പായ സാഹചര്യത്തിലാണ് മന്ത്രി ചർച്ചയ്ക്ക് തുടക്കമിട്ടത്. നേരത്തെ, കെഎസ്‌ആർടിസിയിൽ ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി…

തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തില്‍; ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്ന് പി രാജീവ്

എറണാകുളം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കുകയാണെന്നും തീരുമാനമായാൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കില്ലെന്നും മന്ത്രി അറിയിച്ചു. വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും, മണ്ഡലം മികച്ച നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. സ്ഥാനാർഥിയെ നിശ്ചയിച്ചെന്ന തരത്തിൽ വാർത്ത നൽകുന്നത് ശരിയല്ലെന്നും, അറിയാത്തത് സ്ഥാപിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്.അരുൺകുമാറിനെ ഇടതുമുന്നണി സ്ഥാനാർഥിയാക്കാൻ സി.പി.എം ധാരണയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബിജെപി സ്ഥാനാർഥിയായി എ.എൻ രാധാകൃഷ്‌ണനെയാണ് പരിഗണിക്കുന്നത്.

പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ഗോത്ര വര്‍ഗക്കാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് ഗോത്രവർഗക്കാരെ ആൾക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് ആദിവാസി സമൂഹം നീതിയും പ്രതികൾക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ട് ബുധനാഴ്ച റോഡ് ഉപരോധിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തതായി കുറൈ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് മാധ്യമങ്ങളോട് പറഞ്ഞു. “ഇവരിൽ ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ഇപ്പോൾ ആറ് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്,” ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ മൂന്ന് പേർ വലതുപക്ഷ സംഘടനയായ ബജ്‌റംഗ് ദളിൽ നിന്നുള്ളവരാണെന്നും ആറ് പേർ ശ്രീരാമസേനയിൽ പെട്ടവരാണെന്നും ബാക്കിയുള്ള മൂന്ന് പേർ ഒരു സംഘടനയുമായും ബന്ധമുള്ളവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റാരോപിതർക്കെതിരെ സെക്ഷൻ 147 (കലാപത്തിനുള്ള ശിക്ഷ), 148 (മാരകായുധം കൊണ്ടുള്ള കലാപം), 149 (നിയമവിരുദ്ധമായ ഒരു സഭയിലെ ഏതെങ്കിലും അംഗം ഒരു കുറ്റകൃത്യം ചെയ്താൽ, അത്തരം അസംബ്ലിയിലെ മറ്റെല്ലാ…

ഖത്തർ മിസൈദിൽ ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

ദോഹ: ഖത്തറിലെ മിസൈദില്‍ കാർ പാറയിലിടിച്ച് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ നിവാസിയായ റസാഖ് (31), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മഹമൂദിന്റെ മകൻ എം.കെ.ഷമീം (35) എന്നിവരാണ് മരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ രക്ഷപ്പെട്ടു. ഡ്രൈവർ കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ശരൺജിത്ത് ശേഖരന് സാരമായി പരിക്കേറ്റു. സജിത്തിന്റെ ഭാര്യയ്ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും കാര്യമായ പരുക്കില്ലെന്നാണ് വിവരം. ഇവർ മൂന്നു പേരും ഹമദ് മെഡിക്കൽ കോർപറേഷന്റെ അൽ വക്ര ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടോടെ മൈതറിൽ നിന്ന് മിസൈദിലെ സീലൈനിൽ ഈദ് അവധി ആഘോഷിക്കാൻ എത്തിയതാണ് സംഘം. രണ്ടു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നതിൽ ലാൻഡ് ക്രൂസർ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം കല്ലിലിടിച്ച് നിയന്ത്രണം…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിവാദങ്ങളൊഴിവാക്കാന്‍ സില്‍‌വര്‍ ലൈന്‍ കല്ലിടലിന് താത്ക്കാലിക വിരാമം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങൾ ഒഴിവാക്കാനായി കെ റെയിൽ കല്ലിടുന്നത് സർക്കാർ നിർത്തിവച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കെ റെയിലിനെതിരെ സമരവും പൊലീസ് നടപടിയും തടയാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനുള്ള നിർദ്ദേശം സർക്കാർ അനൗദ്യോഗികമായി കെ റെയിലിന് നൽകിയിട്ടുണ്ട്. കല്ലിടല്‍ താൽക്കാലികമായി നിർത്തിവച്ചതായി കെ റെയിൽ അധികൃതർ അറിയിച്ചു. കെ റെയിൽ സംവാദങ്ങളിൽ സിപിഎമ്മിന് വേണ്ടി സംസാരിക്കുന്ന യുവ നേതാവാണ് അരുൺകുമാർ. കെ റെയിൽ രാഷ്ട്രീയം ചർച്ചയാക്കാനാണ് ഈ നീക്കം. അതിനിടെയാണ് കല്ലിടലിലെ പ്രതിഷേധം തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കേണ്ടതില്ലെന്ന സർക്കാർ നിലപാട്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ യു.ഡി.എഫ്. ഉയർത്തിക്കാണിച്ചാലും വിജയത്തിൻ്റെ കാര്യത്തിൽ തെല്ലും ഭയമില്ലെന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ജയരാജൻ പറഞ്ഞു. കെ റെയിൽ കടന്നുപോകുന്ന മണ്ഡലമാണ് തൃക്കാക്കര. കെ റെയിലിന് എതിരായ സമരങ്ങൾ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ആകുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.…

എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഇന്ത്യാ വിരുദ്ധരായ ആളുകളുമായി അടുത്ത ബന്ധം പുലർത്തുന്നത്?: ബിജെപി

ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേപ്പാളിൽ വ്യക്തിഗത പര്യടനത്തിലാണ്. സുഹൃത്ത് സുമണിമ ഉദസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം അവിടെ പോയത്. എന്നാൽ, രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന നിരവധി ഇന്ത്യാ വിരുദ്ധ കാര്യങ്ങൾ നേരത്തെ സുമണിമ ഉദാസ് പറഞ്ഞിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സിഎൻഎൻ ഇന്റർനാഷണലിൽ ലേഖികയായി പ്രവർത്തിച്ചിരുന്ന സുമണിമ ഉദാസിനെ കുറിച്ച് ബിജെപി നേതാക്കൾ നിരവധി ട്വീറ്റുകൾ ചെയ്തിട്ടുണ്ട്. 2020-ലെ വാർത്താ ലേഖനത്തിന്റെ സ്‌ക്രീൻഷോട്ട് ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ സുമണിമ ഇന്ത്യാ വിരുദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നു പറയുന്നു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ തന്റെ ട്വീറ്റിൽ രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി, ‘ഇന്ത്യയിലെ ഉത്തരാഖണ്ഡിന്റെ പ്രദേശങ്ങളിൽ നേപ്പാളിൽ താമസിക്കുന്ന നേപ്പാളി നയതന്ത്രജ്ഞന്റെ മകൾ സുമണിമ ഉദസിന്റെ വിവാഹത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തതായി വിശ്വസിക്കപ്പെടുന്നു. ചൈന മുതൽ നേപ്പാൾ വരെ, ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കുന്നവര്‍ക്കൊപ്പം എന്തിനാണ്…

ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ലക്ഷം; ലാൻസെറ്റിന്റെ റിപ്പോർട്ടിൽ ഡോ. വി.കെ. പോൾ രോഷാകുലനായി

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ട് നിതി ആയോഗ് അംഗം വികെ പോൾ. 2019 നെ അപേക്ഷിച്ച് 2020-ൽ ഇന്ത്യയിൽ മരണ രജിസ്‌ട്രേഷൻ വർധിച്ചത് കൊറോണ മൂലമുള്ള മരണം മാത്രമല്ലെന്ന് വികെ പോൾ ചൊവ്വാഴ്ച പറഞ്ഞു. മാത്രമല്ല, ഇന്ത്യയിൽ കൊറോണ മൂലമുള്ള അമിതമായ മരണങ്ങൾ ചില ഏജൻസികൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ ടാസ്‌ക് ഫോഴ്‌സ് മേധാവി വികെ പോൾ ദ ലാൻസെറ്റിന്റെ സമീപകാല റിപ്പോർട്ടും പരാമർശിച്ചു. 2020 ജനുവരിക്കും 2021 ഡിസംബറിനും ഇടയിൽ ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചതായി കണക്കാക്കിയിരിക്കുന്ന റിപ്പോർട്ട് റിപ്പോർട്ട് ചെയ്തതിനേക്കാൾ എട്ട് മടങ്ങ് കൂടുതലാണെന്ന് ലാൻസെറ്റിൽ അവകാശപ്പെട്ടിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഈ കാലയളവിൽ 4,89,000 പേർ കൊറോണ ബാധിച്ച് മരിച്ചു. 2020 ജനുവരി മുതൽ 2021 ഡിസംബർ വരെ ലോകത്ത് ഏറ്റവുമധികം കൊവിഡ് മരണങ്ങൾ…

സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനു സഹായകരമായിരിക്കണം: മാർ സ്തെഫാനോസ്

ന്യൂയോർക്ക്: അനന്തമായ സാധ്യതകളും വെല്ലുവിളികളും ഉള്ള ഈ കാലഘട്ടത്തിൽ സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ മനുഷ്യനെയും പ്രപഞ്ചത്തെയും ആവാസവ്യവസ്ഥയെയും ഐക്യപ്പെടുത്തുന്നതിനുള്ള ചാലകശക്തിയാകണമെന്നും പ്രകൃതിയെ അതിന്റെ സന്തുലിതാവസ്ഥയിൽ നിലനിർത്താനായി സഭകൾ കൈക്കൊള്ളുന്ന പരിശ്രമങ്ങൾക്ക് ഈ കൂടിവരവ് പ്രചോദനമായി തീരണമെന്നു മലങ്കര കത്തോലിക്ക അമേരിക്ക കാനഡ രൂപതാദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്‌തു. മെയ് 2-നു ഞായറാഴ്ച വൈകുന്നേരം 5.00-നു ന്യൂയോർക് ക്യുൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമാ പള്ളിയിൽ വെച്ച് നടന്ന സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2022-ലെ പ്രവർത്തനോദ് ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രസിഡന്റ് റവ. ഷാലു ടി. മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം ക്ലർജി വൈസ് പ്രസിഡന്റ് ഫാ. ജോൺ തോമസിൻറെ പ്രാത്ഥനയോടെ ആരംഭിച്ചു. അൽമായ വൈസ് പ്രസിഡന്റ് കളത്തിൽ വർഗീസ് സ്വാഗതം ആശംസിച്ചു. എപ്പിസ്കോപ്പൽ സഭയുടെ…

മലയാള മിഷൻ കോർഡിനേറ്ററുടെ നഴ്സുമാർക്കെതിരെയുള്ള പരാമർശം അപലപനീയം: പി എം എഫ്

ഡാളസ്: അനന്തപുരിയിൽ ഏപ്രിൽ 27 മുതൽ മൂന്ന് ദിവസം നീണ്ടു നിന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രവാസികളായ നഴ്സുമാരെയും ആ ജോലിയുടെ മഹത്വത്തേയും അപമാനിച്ച് ഖത്തറിലെ മലയാള മിഷൻ കോർഡിനേറ്റർ ദുർഗാ ദാസ് നടത്തിയ, മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പരാമർശം അങ്ങേയറ്റം ഹീനവും, പ്രതിഷേധാർഹവും, അപലപനീയവും ആണെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പി സലീം, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്‍ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മതപരിവർത്തനത്തെകുറിച്ചും, നഴ്സുമാരുടെ റിക്രൂട്ടിംഗ് സംബന്ധിച്ചും ഏതു സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുവാൻ തയാറായതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മാത്രമല്ല, അദ്ദേഹം നടത്തിയ പരാമർശത്തിന്റെ ആധികാരികത തെളിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനുനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇതൊരു പ്രവാസി വിഷയം ആയതിനാലും, പ്രവാസി സംഘടനയുടെ പ്രവർത്തകർ എന്ന നിലയിലും…