മങ്കട: മങ്കട പഞ്ചായത്തിൽ നിന്നും വെൽഫെയർ പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന അന്‍പതോളം പേർ പാർട്ടി അംഗത്വം സ്വീകരിച്ചു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള അനവധിയാളുകളാണ് ഈയിടെ പാർട്ടിയുടെ ഭാഗമായിക്കൊണ്ടിരിക്കുന്നത്. മങ്കട മണ്ഡലത്തിൽ 550 ഓളം പേരാണ് ഇതുവരെ അംഗത്വം സ്വീകരിച്ചത്. ക്ഷേമ രാഷ്ട്രം ഉയർത്തിപ്പിടിച്ച്, ജനപക്ഷത്ത് നിലയുറപ്പിക്കുന്നതിനാലാണ് മണ്ഡലത്തിൽ വെൽഫെയർ പാർട്ടിയിലേക്ക് ജനങ്ങൾ ആകൃഷ്ടരാവുന്നതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ ഖാദർ അങ്ങാടിപ്പുറം പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി കെ. പി ഫാറൂഖ്, വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ, സെക്രട്ടറി ഷാക്കിർ, ജമാൽ കൂട്ടിൽ, ഹബീബ് പി.പി എന്നിവർ സംബന്ധിച്ചു.
Year: 2022
നവീകരിച്ച വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡ് ഉദ്ഘാടനം ചെയ്തു
വടക്കാങ്ങര: മങ്കട നിയോജകമണ്ഡലം എം.എൽ.എയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡ് മങ്കട മണ്ഡലം എം.എൽ.എ മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനീസ് മഠത്തിൽ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. വടക്കാങ്ങരയുടെ നീറുന്ന പ്രശ്നമായ കിഴക്കേകുളമ്പ് അങ്ങാടിയിലെ മഴക്കാലത്തെ റോഡിലൂടെയുള്ള വെള്ളമൊഴുക്കിന്റെ പ്രശ്നം എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തുകയും പരിഹാരം കാണാമെന്ന് എം.എൽ.എ ഉറപ്പു നൽകുകയും ചെയ്തു.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സമഗ്രമാറ്റങ്ങള്‍; കാത്തലിക് എഞ്ചിനീയറിംഗ് അസോസിയേഷന്‍ ഉന്നത വിദ്യാഭ്യാസ വെബിനാര്‍ 25ന്
കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ ആഗോള സാധ്യതകളും പ്രതീക്ഷകളും ആനുകാലിക മാറ്റങ്ങളും പങ്കുവെയ്ക്കുന്ന സംസ്ഥാനതല വെബിനാര്‍ ഏപ്രില്‍ 25 തിങ്കളാഴ്ച 3 മണിക്ക് നടക്കും. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ കേരള സാങ്കേതിക വിദ്യാഭ്യാസ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. ഡോ. മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ ആഗോള കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കുന്നതുമാണ്. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്‌സ് എം.പി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളെ പ്രതിനിധീകരിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരും പ്രഗത്ഭരുമായ ഡോ. നിക്‌സണ്‍ കുരുവിള, ഡോ. കെ. കെ. രാജന്‍,…
ബില്‍ അടക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദനം
കോഴിക്കോട്: പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരനെ ഓഫിസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചതിന്റെ പേരിലാണ് വീട്ടുടമ മര്‍ദ്ദിച്ചതെന്ന് ജീവനക്കാരന്‍ രമേശന്‍ പറയുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിന്റെ പരാതി. ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് നഹാസിന്റെ പരാതി. നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഓപറേഷന്‍ മല്‍സ്യ; ആരോഗ്യവകുപ്പ് പിടികൂടിയത് 2000 കിലോ പഴകിയ മീന്‍
തിരുവനന്തപുരം : മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചു. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തി. മീനില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമുളള പരാതികള്‍ വ്യാപകമാ യതോടെയാണ് റെയ്ഡ് ശക്തമാക്കിയത്. മൂന്നു ദിവസത്തിനിടെ 1925 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ജില്ലകളിലെ മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകളും പ്രസിദ്ധപ്പെടുത്തി. ഓപ്പറേഷന്‍ മത്സ്യ എന്നു പേരിട്ടിരിക്കുന്ന റെയ്ഡ് വരും ദിവസങ്ങളിലും തുടരും.
സമ്മാനമില്ലെന്ന് കരുതി ലോട്ടറി ടിക്കറ്റുകള്‍ ചവറ്റുകുട്ടയിലെറിഞ്ഞു, കടയുടമ പരിശോധിച്ചപ്പോള്‍ കിട്ടിയത് 40,000 രൂപ
തളിപ്പറമ്പ്: സമ്മാനമില്ലെന്ന് കരുതി അജയകുമാര്‍ ഒരു കടയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതായിരുന്നു ലോട്ടറി ടിക്കറ്റുകള്‍. എന്നാല്‍, കടയുടമ വൈകീട്ട് ചവറ്റുകൊട്ടയിലെ ലോട്ടറികള്‍ വെറുതെയെടുത്ത് പരിശോധിച്ചപ്പോള്‍ 40,000 രൂപ അടിച്ചിരിക്കുന്നതായി കണ്ടെത്തി. കാക്കത്തോട്ടിലെ ഓട്ടോ ഇലക്ട്രീഷ്യനായ പൂമംഗലത്തെ പി.പി. രഞ്ജുവിന്റെ സത്യസന്ധതയില്‍ അജയകുമാറിന് ലോട്ടറികള്‍ തിരികെ ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് കട അടിച്ചുവാരി വൃത്തിയാക്കുമ്പോഴാണ് രഞ്ജുവിന് ചവറ്റുകൊട്ടയില്‍നിന്ന് ലോട്ടറി ടിക്കറ്റുകള്‍ കിട്ടിയത്. രഞ്ജു ഫലം നോക്കിയപ്പോള്‍ ഒരു ടിക്കറ്റിന് 5000 രൂപവെച്ച് എട്ട് ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചതായി മനസ്സിലാക്കി. വൈകീട്ട് കടയില്‍ എത്തിയ രഞ്ജുവിന്റെ സുഹൃത്തുക്കളായ പൂമംഗലത്തെ എ. ഷൈജുവിനോടും കെ.വി. മനോജിനോടും ഇക്കാര്യം പറഞ്ഞു. ഉടന്‍തന്നെ മൂന്നുപേരും ചേര്‍ന്ന് ഉടമസ്ഥനെ അന്വേഷിച്ചു. ഉച്ചയ്ക്ക് വര്‍ക്ക് ഷോപ്പില്‍ വാഹനം അറ്റകുറ്റപ്പണി നടത്താന്‍ വന്ന തിരുവട്ടൂരിലെ ചെങ്കല്‍ കയറ്റുതൊഴിലാളി അജയകുമാറാണ് ലോട്ടറിയുടെ അവകാശിയെന്ന് കണ്ടെത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.…
‘ഇന്ത്യ ലോകത്തിന്റെ മുഴുവൻ ഫാർമസിയായി മാറിയിരിക്കുന്നു: ബോറിസ് ജോൺസൺ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ഇന്ന് ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രസ്താവന നടത്തി. ഇതിനിടെ ഇന്ത്യയുടെ മുന്നേറ്റത്തെ വാനോളം പുകഴ്ത്താനും ബോറിസ് ജോൺസൺ മറന്നില്ല. ഇന്ന് ഇന്ത്യ ലോകത്തിന്റെ മുഴുവൻ ഫാർമസിയായി മാറിയെന്നും, എന്റെ കൈയിലുള്ള കൊറോണ വാക്‌സിൻ പോലും ഇന്ത്യയിൽ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ഞാൻ ഇന്ത്യക്ക് ഒരുപാട് നന്ദി പറയുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിൻ ബ്രിട്ടനിൽ അസ്ട്രാസെനെക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സിഐഐ) ആണ് ഇത് നിർമ്മിക്കുന്നത്, അസ്ട്രസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് ഇതിന്റെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയത്. ഈ സമയത്ത് പ്രധാനമന്ത്രി മോദിയെ തന്റെ പ്രത്യേക സുഹൃത്താണെന്ന് ജോൺസൺ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളുമായുള്ള…
പട്ടയമില്ലാത്ത ഭൂമി പാട്ടത്തിന് നല്‍കി വഞ്ചിച്ചു; നടന്‍ ബാബുരാജിനെതിരേ കേസ്
ഇടുക്കി: മൂന്നാറില്‍ പട്ടയമില്ലാത്ത ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ചുവെന്ന വ്യവസായിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരെ കേസ്. ഒന്നരമാസം മുന്‍പ് കോടതി നിര്‍ദേശപ്രകാരം ബാബുരാജിന്റെ പേരില്‍ കേസെടുത്ത അടിമാലി പോലീസ് തുടര്‍നടപടി സ്വീകരിച്ചില്ല. ഇത് കാണിച്ച് പരാതിക്കാരന്‍ വെള്ളിയാഴ്ച കോടതിയില്‍ പരാതി നല്‍കി. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍കുമാറാണ് പരാതിക്കാരന്‍. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അരുണ്‍കുമാറിന്റെ പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കി. 40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങുകയും ചെയ്തു എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോര്‍ട്ട് തുറക്കാനായില്ല. 2021-ല്‍ തുറക്കാന്‍ തീരുമാനിച്ചു. സ്ഥാപന ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും…
1950-കൾക്ക് ശേഷമുള്ള പ്രസിഡന്റുമാരിൽ ബൈഡന്റെ അംഗീകാര റേറ്റിംഗ് രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിലയില്‍
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തുടർച്ചയായ തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കേ, അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗുകൾ റെക്കോർഡിന് സമീപം താഴ്ന്നതായി ഒരു പുതിയ വോട്ടെടുപ്പില്‍ പറയുന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഗാലപ്പ് സർവേയിൽ 41 ശതമാനം അമേരിക്കാക്കരും ബൈഡൻ ഓഫീസിൽ ഒരു വർഷത്തിനുള്ളിൽ ചെയ്ത ജോലിയെ അംഗീകരിക്കുന്നതായി കണ്ടെത്തി. ജനുവരി 20 ന് ആരംഭിച്ച് ഏപ്രിൽ 19 ന് അവസാനിച്ച ബൈഡന്റെ അഞ്ചാം പാദത്തിൽ, ശരാശരി 41.3 ശതമാനം അമേരിക്കക്കാർ അദ്ദേഹം പ്രസിഡന്റ് എന്ന നിലയിൽ ചെയ്യുന്ന ജോലിയെ അംഗീകരിച്ചതായി വോട്ടെടുപ്പ് പറയുന്നു. ഏപ്രിൽ 1 മുതൽ 19 വരെയുള്ള ഒരു സർവേയിൽ നിന്ന് ബൈഡന്റെ ജോലി അംഗീകാരത്തെക്കുറിച്ചുള്ള ഗാലപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്, 41 ശതമാനം അമേരിക്കക്കാർ അംഗീകരിക്കുന്നുവെന്നും ഏറ്റവും പുതിയ വോട്ടെടുപ്പിൽ സർവേയിൽ പങ്കെടുത്തവരിൽ 56 ശതമാനം പേർ ബൈഡന്റെ പ്രസിഡന്റ് എന്ന…
ഡാളസ് കൗണ്ടി പൂര്‍ണ്ണമായി കോവിഡ് വിമുക്തമായെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ്
ഡാളസ് : ഡാളസ് കൗണ്ടി പൂര്‍ണ്ണമായും കോവിഡ് വിമുക്തമായെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്‌സ് അറിയിച്ചു. നോര്‍ത്ത് ടെക്‌സസിലെ ജനങ്ങള്‍ വളരെ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചതാണ് കോവിഡ് വൈറസിനെ ഇവിടെ നിന്നു പൂര്‍ണ്ണമായും അകറ്റാന്‍ സഹായിച്ചതെന്നു ജഡ്ജി ചൂണ്ടിക്കാട്ടി. കോവിഡ് 19 നാലു റിസ്‌ക്ക് ലവലുകളാണ് ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. അതില്‍ റെഡ്, ഓറഞ്ച്, മഞ്ഞ, ഗ്രീന്‍ എന്നിവ ക്രമമായി രേഖപ്പെടുത്തിയിരുന്നു. റെഡ് ഏറ്റവും ഉയര്‍ന്ന ലവലും ഗ്രീന്‍ നോര്‍മലിനേയുമാണു ചൂണ്ടിക്കാണിക്കുന്നത്. പാന്‍ഡമിക്ക് ആരംഭിച്ച ശേഷം ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചതെന്നു ജഡ്ജി പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോവിഡിനെതിരെ സ്വീകരിച്ച പല തീരുമാനങ്ങളും ഡാലസ് കൗണ്ടിയെ സംബന്ധിച്ചു വിവാദമായിരുന്നു. അമേരിക്കയില്‍ ടെക്‌സസ് സംസ്ഥാനത്തു കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 88,199 ഉം ഡാലസ് കൗണ്ടിയില്‍ 6752ഉം ആയിരുന്നു. കൗണ്ടി ജഡ്ജി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതു…
