തളിപ്പറമ്പ്: സമ്മാനമില്ലെന്ന് കരുതി അജയകുമാര്‍ ഒരു കടയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതായിരുന്നു ലോട്ടറി ടിക്കറ്റുകള്‍. എന്നാല്‍, കടയുടമ വൈകീട്ട് ചവറ്റുകൊട്ടയിലെ ലോട്ടറികള്‍ വെറുതെയെടുത്ത് പരിശോധിച്ചപ്പോള്‍ 40,000 രൂപ അടിച്ചിരിക്കുന്നതായി കണ്ടെത്തി. കാക്കത്തോട്ടിലെ ഓട്ടോ ഇലക്ട്രീഷ്യനായ പൂമംഗലത്തെ പി.പി. രഞ്ജുവിന്റെ സത്യസന്ധതയില്‍ അജയകുമാറിന് ലോട്ടറികള്‍ തിരികെ ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് കട അടിച്ചുവാരി വൃത്തിയാക്കുമ്പോഴാണ് രഞ്ജുവിന് ചവറ്റുകൊട്ടയില്‍നിന്ന് ലോട്ടറി ടിക്കറ്റുകള്‍ കിട്ടിയത്. രഞ്ജു ഫലം നോക്കിയപ്പോള്‍ ഒരു ടിക്കറ്റിന് 5000 രൂപവെച്ച് എട്ട് ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചതായി മനസ്സിലാക്കി. വൈകീട്ട് കടയില്‍ എത്തിയ രഞ്ജുവിന്റെ സുഹൃത്തുക്കളായ പൂമംഗലത്തെ എ. ഷൈജുവിനോടും കെ.വി. മനോജിനോടും ഇക്കാര്യം പറഞ്ഞു. ഉടന്‍തന്നെ മൂന്നുപേരും ചേര്‍ന്ന് ഉടമസ്ഥനെ അന്വേഷിച്ചു. ഉച്ചയ്ക്ക് വര്‍ക്ക് ഷോപ്പില്‍ വാഹനം അറ്റകുറ്റപ്പണി നടത്താന്‍ വന്ന തിരുവട്ടൂരിലെ ചെങ്കല്‍ കയറ്റുതൊഴിലാളി അജയകുമാറാണ് ലോട്ടറിയുടെ അവകാശിയെന്ന് കണ്ടെത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.…
Year: 2022
‘ഇന്ത്യ ലോകത്തിന്റെ മുഴുവൻ ഫാർമസിയായി മാറിയിരിക്കുന്നു: ബോറിസ് ജോൺസൺ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ഇന്ന് ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രസ്താവന നടത്തി. ഇതിനിടെ ഇന്ത്യയുടെ മുന്നേറ്റത്തെ വാനോളം പുകഴ്ത്താനും ബോറിസ് ജോൺസൺ മറന്നില്ല. ഇന്ന് ഇന്ത്യ ലോകത്തിന്റെ മുഴുവൻ ഫാർമസിയായി മാറിയെന്നും, എന്റെ കൈയിലുള്ള കൊറോണ വാക്‌സിൻ പോലും ഇന്ത്യയിൽ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ഞാൻ ഇന്ത്യക്ക് ഒരുപാട് നന്ദി പറയുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിൻ ബ്രിട്ടനിൽ അസ്ട്രാസെനെക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സിഐഐ) ആണ് ഇത് നിർമ്മിക്കുന്നത്, അസ്ട്രസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് ഇതിന്റെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയത്. ഈ സമയത്ത് പ്രധാനമന്ത്രി മോദിയെ തന്റെ പ്രത്യേക സുഹൃത്താണെന്ന് ജോൺസൺ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളുമായുള്ള…
പട്ടയമില്ലാത്ത ഭൂമി പാട്ടത്തിന് നല്‍കി വഞ്ചിച്ചു; നടന്‍ ബാബുരാജിനെതിരേ കേസ്
ഇടുക്കി: മൂന്നാറില്‍ പട്ടയമില്ലാത്ത ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ചുവെന്ന വ്യവസായിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരെ കേസ്. ഒന്നരമാസം മുന്‍പ് കോടതി നിര്‍ദേശപ്രകാരം ബാബുരാജിന്റെ പേരില്‍ കേസെടുത്ത അടിമാലി പോലീസ് തുടര്‍നടപടി സ്വീകരിച്ചില്ല. ഇത് കാണിച്ച് പരാതിക്കാരന്‍ വെള്ളിയാഴ്ച കോടതിയില്‍ പരാതി നല്‍കി. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍കുമാറാണ് പരാതിക്കാരന്‍. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അരുണ്‍കുമാറിന്റെ പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കി. 40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങുകയും ചെയ്തു എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോര്‍ട്ട് തുറക്കാനായില്ല. 2021-ല്‍ തുറക്കാന്‍ തീരുമാനിച്ചു. സ്ഥാപന ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും…
1950-കൾക്ക് ശേഷമുള്ള പ്രസിഡന്റുമാരിൽ ബൈഡന്റെ അംഗീകാര റേറ്റിംഗ് രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിലയില്‍
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തുടർച്ചയായ തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കേ, അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗുകൾ റെക്കോർഡിന് സമീപം താഴ്ന്നതായി ഒരു പുതിയ വോട്ടെടുപ്പില്‍ പറയുന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഗാലപ്പ് സർവേയിൽ 41 ശതമാനം അമേരിക്കാക്കരും ബൈഡൻ ഓഫീസിൽ ഒരു വർഷത്തിനുള്ളിൽ ചെയ്ത ജോലിയെ അംഗീകരിക്കുന്നതായി കണ്ടെത്തി. ജനുവരി 20 ന് ആരംഭിച്ച് ഏപ്രിൽ 19 ന് അവസാനിച്ച ബൈഡന്റെ അഞ്ചാം പാദത്തിൽ, ശരാശരി 41.3 ശതമാനം അമേരിക്കക്കാർ അദ്ദേഹം പ്രസിഡന്റ് എന്ന നിലയിൽ ചെയ്യുന്ന ജോലിയെ അംഗീകരിച്ചതായി വോട്ടെടുപ്പ് പറയുന്നു. ഏപ്രിൽ 1 മുതൽ 19 വരെയുള്ള ഒരു സർവേയിൽ നിന്ന് ബൈഡന്റെ ജോലി അംഗീകാരത്തെക്കുറിച്ചുള്ള ഗാലപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്, 41 ശതമാനം അമേരിക്കക്കാർ അംഗീകരിക്കുന്നുവെന്നും ഏറ്റവും പുതിയ വോട്ടെടുപ്പിൽ സർവേയിൽ പങ്കെടുത്തവരിൽ 56 ശതമാനം പേർ ബൈഡന്റെ പ്രസിഡന്റ് എന്ന…
ഡാളസ് കൗണ്ടി പൂര്‍ണ്ണമായി കോവിഡ് വിമുക്തമായെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ്
ഡാളസ് : ഡാളസ് കൗണ്ടി പൂര്‍ണ്ണമായും കോവിഡ് വിമുക്തമായെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്‌സ് അറിയിച്ചു. നോര്‍ത്ത് ടെക്‌സസിലെ ജനങ്ങള്‍ വളരെ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചതാണ് കോവിഡ് വൈറസിനെ ഇവിടെ നിന്നു പൂര്‍ണ്ണമായും അകറ്റാന്‍ സഹായിച്ചതെന്നു ജഡ്ജി ചൂണ്ടിക്കാട്ടി. കോവിഡ് 19 നാലു റിസ്‌ക്ക് ലവലുകളാണ് ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. അതില്‍ റെഡ്, ഓറഞ്ച്, മഞ്ഞ, ഗ്രീന്‍ എന്നിവ ക്രമമായി രേഖപ്പെടുത്തിയിരുന്നു. റെഡ് ഏറ്റവും ഉയര്‍ന്ന ലവലും ഗ്രീന്‍ നോര്‍മലിനേയുമാണു ചൂണ്ടിക്കാണിക്കുന്നത്. പാന്‍ഡമിക്ക് ആരംഭിച്ച ശേഷം ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചതെന്നു ജഡ്ജി പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോവിഡിനെതിരെ സ്വീകരിച്ച പല തീരുമാനങ്ങളും ഡാലസ് കൗണ്ടിയെ സംബന്ധിച്ചു വിവാദമായിരുന്നു. അമേരിക്കയില്‍ ടെക്‌സസ് സംസ്ഥാനത്തു കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 88,199 ഉം ഡാലസ് കൗണ്ടിയില്‍ 6752ഉം ആയിരുന്നു. കൗണ്ടി ജഡ്ജി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതു…
മിഷിഗണ്‍ പോലീസ് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരന്റെ ശവസംസ്‌കാരച്ചടങ്ങിൽ നീതി തേടി പ്രതിഷേധ പ്രകടനം
മിഷിഗണ്‍: വെള്ളിയാഴ്ച മിഷിഗൺ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 26 കാരനായ കറുത്ത വർഗക്കാരനായ പാട്രിക് ലിയോയയുടെ ശവസംസ്കാര ചടങ്ങിൽ രോഷാകുലരായ ജനക്കൂട്ടം നീതി ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടത്തി. ലിയോയയെ തലയ്ക്ക് പിന്നിൽ മാരകമായി വെടിവച്ച കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ പൗരാവകാശ നേതാവ് അൽ ഷാർപ്റ്റൺ യുഎസ് ജസ്റ്റിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. “ഞങ്ങൾക്ക് അയാളുടെ പേര് വേണം!” ലിയോയയുടെ കുടുംബവും പോലീസ് അക്രമത്തിന് ഇരയായ മറ്റ് കറുത്ത വർഗക്കാരുടെ കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വിലാപയാത്രക്കാരെക്കൊണ്ട് നിറഞ്ഞ പള്ളിയില്‍ ഷാർപ്റ്റൺ പറഞ്ഞു. ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നും, നീതി ലഭിക്കും വരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നിന്ന് യുഎസ് പോലീസ് പുറത്തുവിട്ട നാല് വീഡിയോകളിൽ, ഉദ്യോഗസ്ഥൻ ലിയോയയുമായി മല്‍പിടുത്തം നടത്തുന്നതും ലിയോയയുടെ തലയ്ക്ക് വെടിവെയ്ക്കുന്നതും കാണിക്കുന്നു. അധികൃതര്‍ പറയുന്നതനുസരിച്ച്, കുറ്റം ചുമത്തണോ എന്ന് സംസ്ഥാന പോലീസ് അന്വേഷിക്കുകയാണ്.…
മധ്യവയസ്കയുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി
ഡാളസ്: ഡങ്കന്‍വില്ലെയില്‍ നിന്നും കാണാതായ ജുനിത റോഡ്രിഗസിന്റെ (54) മൃതദ്ദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതായി ഡാളസ് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിന്റന്‍ ജോണ്‍സ് എന്ന 65 കാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്ത് ജയിലിലടച്ചു. 150,0000 ഡോളറിന്റെ ജാമ്യത്തുകയാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഡങ്കന്‍വില്ലെയിലുള്ള വീട്ടില്‍ നിന്നാണ് ജുനിതയെ കാണാതായതെന്ന് വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. സാധാരണയായി വീട്ടില്‍ നിന്നും പോകുക പതിവാണെന്നും, പിറ്റേ ദിവസം തിരിച്ചെത്താറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. ഏപ്രില്‍ 18-19 അവര്‍ ജോലിക്ക് ഹാജരാകേണ്ടതായിരുന്നു. അപ്രത്യക്ഷമായതിന്റെ മൂന്നാം ദിവസം ജുനിതയുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെസ്റ്റ് ഡാളസിലെ നാവി അവന്യൂവില്‍ കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് വീട്ടില്‍ നിന്നും മൂന്നു മൈല്‍ അകലെ സൗത്ത് ലഡ് ബൈറ്റര്‍ ഡ്രൈവില്‍ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ജുനിത…
ഷിക്കാഗോയില്‍ കാറപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
ഷിക്കാഗോ: ഷിക്കാഗോയില്‍ രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂന്നു വിദ്യാര്‍ഥികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെലങ്കാനയില്‍ നിന്നുള്ളവരാണിവര്‍. കാര്‍ബന്‍ഡയ്ല്‍ സതേണ്‍ യൂണിവേഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ പവന്‍ സ്വര്‍ണ(23), വംഷി കെ. പിച്ചെട്ടി(23) എന്നിവരും ഡ്രൈവര്‍ മിസ്സോറിയില്‍ നിന്നുള്ള മേരി മ്യൂണിയറുമാണു (32) മരിച്ചത്. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. യശ്വന്ത്(23), കല്യാണ്‍ ഡോര്‍ന്ന(24), കാര്‍ത്തിക് (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ കാര്‍ത്തിക്കിന്റെ പരുക്ക് ഗുരുതരമാണ്. അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി ക്യാംപസ് ലേക്കിനു സമീപമുള്ള ബെക്കര്‍ പവിലിയനു മുമ്പില്‍ വെള്ളിയാഴ്ച വൈകിട്ടു പ്രാര്‍ഥന സംഘടിപ്പിച്ചു. ഏപ്രില്‍ 21 വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍…
ഉക്രെയിൻ സംഘർഷത്തിൽ യുഎസുമായുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി നിര്‍മ്മല സീതാരാമൻ
വാഷിംഗ്ടൺ: റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് സ്വന്തം വീട്ടുമുറ്റത്തെ സുരക്ഷാ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, ഇന്ത്യയിൽ ഒരു സുഹൃത്ത് ഉണ്ടെന്ന് അമേരിക്ക തിരിച്ചറിയണമെന്നും, ആ സുഹൃത്തിനെ അമേരിക്ക തിരിച്ചറിയണമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ലോകബാങ്ക് ഗ്രൂപ്പിന്റെ സ്പ്രിംഗ് മീറ്റിംഗുകൾക്കായി അമേരിക്കയുമായുള്ള നിലവിലെ ആശയവിനിമയത്തിനിടെയാണ് തന്റെ ഇടപെടലുകളിൽ ആ ധാരണ കണ്ടെത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു സ്‌പോൺസർ ചെയ്‌ത ഉച്ചഭക്ഷണത്തിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവനും മറ്റ് അധികാരികളും ഉൾപ്പെടെ നിരവധി യുഎസ് ഉദ്യോഗസ്ഥരുമായി അവർ കൂടിക്കാഴ്ച നടത്തി. “ഇന്ത്യ വ്യക്തമായും ഒരു സുഹൃത്താകാൻ ആഗ്രഹിക്കുന്നു. എന്നാൽ, അമേരിക്കയും ഒരു സുഹൃത്താകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സുഹൃത്തിന് ഒരു ദുർബ്ബല സുഹൃത്താകാൻ കഴിയില്ല, സുഹൃത്തിനെ ദുർബലപ്പെടുത്തുകയുമരുത്,” സീതാരാമൻ പറഞ്ഞു. “അതിനാൽ ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നു, കോളുകൾ എടുക്കുന്നു, ശക്തമായ നിലപാടുകൾ എടുക്കുന്നു. കാരണം,…
പാലക്കാട് ശ്രീനിവാസന്‍ വധം:മൂന്നു പേര്‍ കൂടി പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും വാഹനമെത്തിച്ചവരുമാണ് അറസ്റ്റിലായതെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടെ ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായ മൂന്നു പേരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അതേസമയം, കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്.
