ഈജിപ്ത് മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴയ സിനഗോഗിന്റെ പുനരുദ്ധാരണം ആരംഭിച്ചു

ഈജിപ്ത്: ഓൾഡ് കെയ്‌റോയിലെ മതസമുച്ചയത്തിലെ ബെൻ എസ്ര സിനഗോഗ് പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു മന്ത്രാലയം അറിയിച്ചു. “ഈജിപ്തിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും പഴക്കം ചെന്ന സിനഗോഗായതിനാൽ ഇതിന് വലിയ പ്രാധാന്യമുണ്ട്,” കൗൺസിൽ സെക്രട്ടറി ജനറൽ മോസ്തഫ വസീരി പറഞ്ഞു. ഏകദേശം 1,200 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ സിനഗോഗ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജൂത ക്ഷേത്രങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. മതപണ്ഡിതനും യഹൂദ തത്ത്വചിന്തകനുമായ എസ്രയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. “കെയ്‌റോ ജെനീസ” എന്നറിയപ്പെടുന്ന ഒരു കൂട്ടം ചരിത്രരേഖകൾ അതിൽ കണ്ടെത്തി. കൂടാതെ, ദേവാലയം ജറുസലേമിലെ കത്തീഡ്രലുകളുടെ മാതൃകയിൽ ആസൂത്രണം ചെയ്തിരിക്കുന്നു. മറ്റ് സിനഗോഗുകളെപ്പോലെ രണ്ട് നിലകളുള്ളതാണ് ക്ഷേത്രം. ഒന്നാം നില പുരുഷൻമാർക്കും രണ്ടാമത്തേത് സ്ത്രീകൾക്കുമാണ്. മധ്യഭാഗത്ത് തോറ വായിക്കുന്ന പ്രബോധന വേദിയും കിഴക്ക് ഒരു ഉയർന്ന വേദിയും ഉണ്ട്, തോറ ചുരുളുകൾ അടങ്ങുന്ന…

കോവിഡ്: ദുബായില്‍ സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പറപ്പെടുവിച്ചു. ദുബായ് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പതിവുപോലെ പുനരാരംഭിക്കും. സ്‌കൂള്‍ പഠന യാത്രകള്‍ സംഘടിപ്പിക്കാനും അനുവാദമുണ്ട്. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം.  

യുഎഇയില്‍ പെരുന്നാള്‍ അവധി 30 മുതല്‍

അബുദാബി: യുഎഇയില്‍ പൊതു-സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ 30 മുതല്‍ റംസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നു വരെ അവധിയായിരിക്കും. അതേസമയം മേയ് ഒന്നിനാണ് പെരുന്നാളെങ്കില്‍ മൂന്നു വരെയും രണ്ടിനാണെങ്കില്‍ നാലു വരെയും അവധി ആയിരിക്കും. ഇതോടെ ജീവനക്കാര്‍ക്ക് നാലോ അഞ്ചോ ദിവസം അവധി ദിനങ്ങള്‍ ലഭിച്ചേക്കും.  

പ്രവാസികളെ വെട്ടിലാക്കി വിമാന കന്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. പെരുന്നാളിനോടനുബന്ധിച്ചു പ്രവാസികളില്‍ നല്ലൊരു വിഭാഗം നാട്ടിലേക്ക് തിരിക്കുന്നതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. ഇതു മുന്നില്‍കണ്ടാണ് പല വിമാനകന്പനികളും ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചിരിക്കുന്നത്. ദുബായില്‍ നിന്നു കൊച്ചിയിലേക്കുള്ള നിരക്ക് ഒരു വശത്തേയ്ക്കു മാത്രം ശരാശരി 450 ദിര്‍ഹമാണ് (7729 രൂപ) നിലവിലെ നിരക്ക്. എന്നാല്‍ പെരുന്നാള്‍ അവധി മുന്നില്‍ കണ്ട് 1550 ദിര്‍ഹം (32,227 രൂപ) ആണ് പല വിമാനകന്പനികളും ഈടാക്കുന്നത്. നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിര്‍ഹം (രണ്ടു ലക്ഷത്തോളം രൂപ) ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. സീസണ്‍ കാലയളവില്‍ മാത്രം പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനകന്പനികളുടെ ഈ പ്രവണത കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുകയാണ്.  

കതാറയില്‍ അപൂര്‍വാനുഭവമായി മലയാളി റമദാന്‍ സംഗമം

ദോഹ: ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കതാറയുടെ ചരിത്രത്തില്‍ അപൂര്‍വാനുഭവമായി മലയാളി റമദാന്‍ സംഗമം. ലോക ശ്രദ്ധ നേടിയ കതാറ ആംഫി തിയേറ്ററിന്റെ വിശാലമായ വേദിയില്‍ ഇതാദ്യമായി നടന്ന മലയാള റമദാന്‍ പ്രഭാഷണം കേള്‍ക്കാന്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി. തിങ്ങി നിറഞ്ഞ ആംഫി തിയറ്റര്‍ മഹാമാരിക്കു ശേഷമുള്ള മലയാളികളുടെ റമദാന്‍ സംഗമ വേദി കൂടിയായി. റമദാനിന്റെ സന്ദേശവും ആത്മാവും ദോഹയിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത് ലക്ഷ്യം വച്ച് ഖത്തര്‍ ഇസ്ലാമിക കാര്യമന്ത്രാലയം- കതാറ കള്‍ച്ചറല്‍ വില്ലേജുമായി സഹകരിച്ച് ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ചതാണ് കതാറ റമദാന്‍ സംഗമം. യുവപണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക പണ്ഡിത സഭാംഗവും സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച് ദോഹ ഡയറക്ടറുമായ ഡോ. അബ്ദുല്‍വാസിഅ് ധര്‍മഗിരി സംഗമത്തില്‍ റമദാന്‍ പ്രഭാഷണം നടത്തി. ജീവിതവിഭവങ്ങള്‍ ഉളളവര്‍ ഇല്ലാത്തവര്‍ക്ക് പകുത്തുനല്‍കുന്നതിലൂടെ സാമൂഹിക…

സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍. ഗ്രൂപ്പ് ചാന്പ്യന്‍മാരായാണ് കേരളം സെമിയിലെത്തിയിരിക്കുന്നത്. പഞ്ചാബിനെ കീഴടക്കിയാണ് കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവിലാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് കേരളം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്. 12-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ പിഴവില്‍നിന്ന് പഞ്ചാബ് മുന്നിലെത്തിയത്. മന്‍വീര്‍ സിംഗാണ് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്. കേരളത്തിനായി 17, 86 മിനിറ്റുകളിലാണ് ജിജോ ഗോള്‍ നേടിയത്. തോല്‍വിയോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.      

പോലീസ് തലപ്പത്ത് മാറ്റം; വിജിലന്‍സ് ഡയറക്ടറെയും ക്രൈംബ്രാഞ്ച് മേധാവിയെയും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. വിജിലന്‍സ് ഡയറക്ടറെയും ക്രൈംബ്രാഞ്ച് മേധാവിയെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും മാറ്റി. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന എം.ആര്‍. അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും. എസ്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ജയില്‍ മേധാവി സ്ഥാനത്തുനിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും.    

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ 25ലെ സൂചന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ഏപ്രില്‍ 28ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍നിന്ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പിന്മാറി. ഗതാഗതമന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. അതേസമയം ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മേയ് ആറിലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടിഡിഎഫ് അറിയിച്ചു.    

ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസ്: മഞ്ജു വാര്യരുടെ മൊഴിയെടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേര്‍ക്കപ്പെടുന്നതും.

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍; സര്‍ക്കാരിന് മേല്‍നോട്ടത്തിന് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ മേല്‍നോട്ടത്തിന് സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പൂര്‍ണ അധികാരമെന്നും കോടതി ഉത്തരവിട്ടു. ശബരിമല വെര്‍ച്വല്‍ ക്യൂവിന്റെ ചുമതല പോലീസില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേയ്ക്ക് മാറ്റി. പൂര്‍ണമായ നിയന്ത്രണം ദേവസ്വത്തിനെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി അടിയന്തരഘട്ടങ്ങളില്‍ മാത്രമായിരിക്കും പോലീസ് നിയന്ത്രണം ഉണ്ടാകുക.