വാഷിംഗ്ടണ്‍ ഡിസിയിലെ പെറുവിയൻ എംബസിയിൽ നുഴഞ്ഞുകയറിയ ആള്‍ വെടിയേറ്റ് മരിച്ചു

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ പെറുവിയൻ എംബസിയിൽ നുഴഞ്ഞുകയറിയ ആളെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതായി പോലീസ് പ്രസ്താവനയിൽ പറയുന്നു. ബുധനാഴ്ച വൈകുന്നേരം, വടക്കുപടിഞ്ഞാറൻ ഡിസിയുടെ ഫോറസ്റ്റ് ഹിൽസ് പരിസരത്തുള്ള പെറുവിയൻ അംബാസഡറുടെ വസതിയുടെ ജനാലകൾ തകർത്തതായി സംശയിക്കുന്നയാളെ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് ചീഫ് റോബർട്ട് കോണ്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആ സമയത്ത് അംബാസഡറുടെ ബന്ധുക്കൾ അകത്ത് ഉണ്ടായിരുന്നു. രാവിലെ 8 മണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ള, സംശയാസ്പദമായ ഒരു മനുഷ്യൻ, ലോഹം കൊണ്ടുള്ള ഒരു ആയുധം കൈവശം വെച്ചിരുന്നു എന്നും, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു എന്നും അദ്ദേഹം പറഞ്ഞു. കോൺടീ പറയുന്നതനുസരിച്ച്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ആദ്യം മാരകമല്ലാത്ത ടേസറുകൾ ഉപയോഗിക്കാൻ ശ്രമിച്ചു. എന്നാൽ, അക്രമിയുടെ കൈവശമുള്ള ആയുധം ഉപേക്ഷിക്കാനോ കീഴടങ്ങാനോ വിസമ്മതിച്ചതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. അയാൾ സംഭവസ്ഥലത്ത് തന്നെ…

റോസമ്മ ജോസഫ് നെല്ലന്‍കുഴിയില്‍ നിര്യാതയായി

ഉള്ളനാട് (പാലാ) : നെല്ലന്‍കുഴിയില്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ്(87) നിര്യാതയായി. സംസ്‌കാരം നാളെ(23-4- 2022 ശനി) ഉച്ചകഴിഞ്ഞ് 2: 30ന് വീട്ടിലെ ശുശ്രുഷകള്‍ക്ക് ശേഷം ഉള്ളനാട് തിരു ഹൃദയ ദേവാലയത്തില്‍ . പരേത എലി വാലി മൂക്കന്‍ തോട്ടത്തില്‍ കൂടുബാഗം. മക്കള്‍ : ബാബു (അളനാട്), Rev Fr.ടോമി ജോസഫ് (ഭോപ്പാല്‍ രൂപത), മേഴ്‌സി, രജ്ഞി, (ഭൂട്ടാന്‍ ), സിസ്റ്റര്‍ അമല, എംഎം കോണ്‍വെന്റ് (സെക്കന്ദരാബാദ്), അലക്‌സ് ജോസ് കെ.എസ്.ഇ.ബി. (പാലാ ), ഫോന്‍സി (ഓസ്‌ട്രേലിയ), സെബി (അബുദാബി ) മരുമക്കള്‍ : റോസമ്മ തുരുത്തിക്കാട് (പ്ലാശനാല്‍ ) , അല്‍ഫോന്‍സാ തോട്ടുങ്കല്‍ (കൂത്താട്ടുകുളം), സിബി ആലക്കല്‍ (പുന്നത്തുറ, ഓസ്‌ട്രേലിയ), ഷീബ മുക്കാട്ട് (നെടുങ്കുന്നം ), ഷില്‍മോള്‍ കക്കട്ട് കാലായില്‍ (ഇരിട്ടി , അബുദാബി).

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി

അഹമ്മദാബാദ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഗുജറാത്തിലെത്തി. ഇവിടെ അദ്ദേഹം നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം, ഏപ്രിൽ 22 ന്, അതായത് നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ഈ സന്ദർശനവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പതിനഞ്ചാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പബ്ലിക് അഡ്മിനിസ്ട്രേഷൻ എക്സലൻസ് അവാർഡ് സമ്മാനിക്കും. അതോടൊപ്പം ഗുരു തേജ് ബഹാദൂറിന്റെ 400-ാം പ്രകാശ് പർവ്വിൽ ചെങ്കോട്ടയിൽ നിന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. നഗരത്തിലെ ഗാന്ധി ആശ്രമം സന്ദർശിക്കുന്ന ജോൺസൺ പിന്നീട് ഗുജറാത്ത് ബയോടെക്‌നോളജി സർവകലാശാലയും ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രവും സന്ദർശിക്കും. കൂടാതെ, വഡോദര നഗരത്തിനടുത്തുള്ള ഹാലോളിലുള്ള കമ്പനിയുടെ പ്ലാന്റും സന്ദർശിക്കും. സംസ്ഥാനത്തെ പ്രമുഖ വ്യവസായിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച…

എസ്‌ഐടിക്ക് മുന്നിൽ ഹാജരാകാൻ പഞ്ചാബിലേക്ക് പോകുമെന്ന് അൽക്ക ലാംബ

ന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ബുധനാഴ്ച ആം ആദ്മി പാർട്ടി മുൻ നേതാക്കളായ കുമാർ വിശ്വാസിന്റെയും അൽക്ക ലാംബയുടെയും വസതിയിലെത്തി. ഇരു നേതാക്കളെയും ഏപ്രിൽ 26ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് അല്‍ക്ക. താൻ തീർച്ചയായും പഞ്ചാബിലേക്ക് പോകുമെന്ന് അവര്‍ പറഞ്ഞു. ‘ഞാൻ അങ്ങനെ പേടിച്ചിരിക്കുന്ന ആളല്ല’ എന്നും അവര്‍ പറഞ്ഞു. പഞ്ചാബ് പോലീസിൽ നിന്ന് ലഭിച്ച നോട്ടീസ് ട്വീറ്റ് ചെയ്തുകൊണ്ട് അവർ എഴുതി, “പഞ്ചാബ് പോലീസ് നൽകിയ നിയമപരമായ നോട്ടീസ് അനുസരിച്ച്, ഏപ്രിൽ 26 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് എസ്ഐടിക്ക് മുമ്പാകെ ഹാജരാകാൻ ഞാൻ പഞ്ചാബിലെ രൂപ്നഗറിലേക്ക് പോകും. പറയുന്നതിൽ ഞാൻ എപ്പോഴും ഉറച്ചുനിൽക്കും. ഞാൻ പേടിക്കേണ്ട ആളല്ല. എഎപി പോലുള്ള…

ഏക്‌നാഥ് ഖഡ്‌സെയുടേയും തന്റേയും ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ശിവസേന എം പി സഞ്ജയ് റൗത്ത്

മുംബൈ: 2019ൽ തന്റെയും ആറ് തവണ എംഎൽഎയായ ഏക്‌നാഥ് ഖഡ്‌സെയുടെയും ഫോൺ യഥാക്രമം 60 ദിവസവും 67 ദിവസവും ചോർത്തിയെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ല 2016 മാർച്ച് 31 നും 2018 ഓഗസ്റ്റ് 3 നും ഇടയിൽ പൂനെ പോലീസ് കമ്മീഷണറായിരിക്കെയാണ് അനധികൃത ഫോൺ ടാപ്പിംഗ് ചോര്‍ത്തല്‍ നടത്തിയത്. പിന്നീട് 2018 മുതൽ 2020 വരെ സ്റ്റേറ്റ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് (എസ്‌ഐഡി) കമ്മീഷണറായി അവര്‍ പ്രവർത്തിച്ചു. ഹൈദരാബാദിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സൗത്ത് സോൺ) അഡീഷണൽ ഡയറക്ടർ ജനറലായി ശുക്ല നിലവിൽ നിയമിതയാണ്. ഈ വർഷം ഫെബ്രുവരിയിൽ ശുക്ലയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, മുൻ എംപിമാരായ നാനാ പടോലെ, സഞ്ജയ് കകഡെ എന്നിവരുൾപ്പെടെ കുറഞ്ഞത് നാല് രാഷ്ട്രീയക്കാരുടെ സ്വകാര്യ ഫോണുകൾ നിരീക്ഷണത്തിൽ സൂക്ഷിച്ചിരുന്നതായും പുറത്തുവന്നിട്ടുണ്ട്. 2017-നും…

ഹിന്ദു കുടിയേറ്റ തൊഴിലാളികൾ ‘സുരക്ഷ’ക്കായി മുസ്ലീം പേരുകൾ തിരഞ്ഞെടുക്കുന്നു

ഹൈദരാബാദ്: ഓൾഡ് സിറ്റിയിലെ ഇടവഴികളിൽ, ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ മനോജ് (27) എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പഴയ ഉന്തുവണ്ടിയിൽ പാനി പൂരി വിൽക്കുന്നു. രാത്രി വൈകുവോളം അയാളുടെ ബിസിനസ്സ് തുടരുന്നു, ഇയാൾ പ്രധാനമായും മുസ്ലീം ആധിപത്യമുള്ള ജിഎം ചൗനി, അൽ ജുബൈൽ കോളനി, ഫൂൽബാഗ്, ചന്ദ്രയങ്കുട്ടയിലെ സമീപ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ചുറ്റിക്കറങ്ങുന്നത്. ആരെങ്കിലും പേര് ചോദിച്ചാല്‍ “റഷീദ്” എന്ന് സ്വയം പരിചയപ്പെടുത്തും. എന്തുകൊണ്ടാണ് തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെക്കുന്നതെന്ന് ചോദിച്ചാലോ… മറുപടി ഇതാണ് “എന്തു ചെയ്യാന്‍? ആരെങ്കിലും എന്നെ തല്ലിക്കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു. വീട്ടിൽ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്.” ഭയത്തോടെയാണ് ഈ മറുപടി. ആറ് വർഷം മുമ്പ് ഹൈദരാബാദിലേക്ക് കുടിയേറിയ മനോജ് അന്നുമുതൽ നഗരത്തിലെ പഴയ പ്രദേശങ്ങളിൽ പാനി പൂരി വിൽക്കുന്നു. “ഞങ്ങളുടെ കുടുംബങ്ങൾ ഞങ്ങളുടെ ജന്മനാട്ടിൽ താമസിക്കുമ്പോൾ യുപിയിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾക്കൊപ്പം ഞാൻ സുൽത്താൻ…

മഞ്ജു നൃത്തം ചെയ്യുന്നതുപോലും ദിലീപിന് ഇഷ്ടമായിരുന്നില്ല: ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലായിരിക്കെ, നടൻ ദിലീപിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തെ കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മഞ്ജു നൃത്തം ചെയ്യാൻ പോകുന്നത് പോലും ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അർദ്ധരാത്രിയിൽ ദിലീപ് എന്നെ വിളിച്ച് ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി ഒരു ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഭാഗ്യ ലക്ഷ്മി പറഞ്ഞത്:  കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചത്. എന്നാല്‍ ഇക്കാര്യം താന്‍ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നു. ‘ഉത്സവത്തിന്റെ ഭാഗമായി മഞ്ജുവിന്റെ നൃത്തപരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ എന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു.…

കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ച യൂണിയൻ നേതാവിന് ആറ് ലക്ഷം രൂപ പിഴ

തിരുവനന്തപുരം: കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചതിന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ് കുമാറിന് 6,72,560 രൂപ പിഴ ചുമത്തി ഉത്തരവ്. ഇത് സംബന്ധിച്ച് ബോർഡ് ചെയർമാൻ ബി അശോക് ഉത്തരവിറക്കി. കെ.എസ്.ഇ.ബി.യുടെ നിരോധനാജ്ഞ ലംഘിച്ചതിന് പ്രോസിക്യൂട്ട് ചെയ്യപ്പെട്ട യൂണിയൻ നേതാവാണ്. എം എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സുരേഷ് കുമാര്‍. ഈ കാലയളവില്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. 19-ാം തിയതിയാണ് പിഴ അടക്കാന്‍ ആവശ്യപ്പെട്ടു ഉത്തരവിറങ്ങിയത്. ഇതേസമയം കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ച നടന്നിരുന്നു. പ്രതികാര നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. 2020-ലാണ് ഹൂസ്റ്റണിൽ മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ യാത്ര. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി ഏപ്രില്‍ 23-നാണ് അമേരിക്കയിലേക്ക് പോകുന്നത്. അദ്ദേഹത്തിനു പിന്നാലെ കോടിയേരിയും പോകുമെന്നാണ് വിവരം. രണ്ടാമത്തെ ചികിത്സ കഴിഞ്ഞേ അദ്ദേഹം മടങ്ങൂ. ഏപ്രിൽ 23ന് അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി മെയ് മാസത്തിൽ തിരിച്ചെത്തും. അമേരിക്കയിലെ മിനസോട്ടയില്‍ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ.

ജോർജ് പണിക്കർ ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു

ചിക്കാഗോ: ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയി ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ സീനിയർ നേതാവ് ജോർജ് പണിക്കർ മത്സരിക്കുന്നു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് കൂടിയായ ജോർജ് പണിക്കർ ചിക്കാഗോ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ്. നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗം കൂടിയായ ജോർജ് പണിക്കർ മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ള ട്രേഡ് യൂണിയൻ നേതാവുകൂടിയാണ്. ചിക്കാഗോയിലെ അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ ഗായകൻ കൂടിയായ ജോർജ് നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ജോർജ് 37 വർഷമായി അമേരിക്കയിലെത്തിയിട്ട്. യൂ. എസ്. പോസ്റ്റൽ സർവീസിൽ നിന്നു വിരമിച്ച ശേഷം സജീവ സംഘടനാ – രാഷ്ട്രീയ പ്രവർത്തനവും സാമുദായിക സേവനങ്ങളും നടത്തിവരികയാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിലും സോഷ്യോയോളജിയിലും ബിരുദാനന്തര ബിരുദം നേടിയ ശേഷം ബാംഗ്ലൂർ…