കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ ‘കത്തോലിക്ക സഭ’

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്ക സഭ’യില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും രൂക്ഷവിമര്‍ശനം. പ്രസിഡന്റ് ആകാന്‍ ഇല്ലെന്നു പറയുകയും അതേസമയം, എല്ലാ അധികാരങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണമെന്നു ലേഖനം വിമര്‍ശിക്കുന്നു.പേരില്‍ ഗാന്ധി എന്നു വന്നതുകൊണ്ടു മാത്രം വിജയം കാണാനാവില്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍നിന്നു വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്കു പ്രവേശിക്കുന്നതു കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നു ലേഖനം വിമര്‍ശിക്കുന്നു. തമ്മിലടിക്കുന്ന നേതാക്കള്‍ ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തിനു കുട പിടിക്കുകയാണെന്നും കത്തോലിക്ക സഭ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ദേശീയ ബദലില്‍നിന്ന് അകലുന്നോ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്കിനെ നിശിതമായി വിമര്‍ശിക്കുന്നത്. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നു…

കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിയോടുകൂടിയ മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. വിവിധ ജില്ലകളില്‍ 15 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 11042022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ 12-04-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 15-04-2022: പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 13 വരെ മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

അച്ചടക്ക ലംഘനം: കെ.വി തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം

ന്യുഡല്‍ഹി/കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് എഐസിസി അച്ചടക്ക സമിതിയുടെ കാരണം കാരണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിര്‍ദേശം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു ചേര്‍ന്ന സമിതി േനാട്ടീസ് നല്‍കിയത്. കെ.വി തോമസിന്റെ മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നിശ്ചിയിച്ച സമയത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് കെ.വി തോമസ് പറഞ്ഞു. 2018 മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും മറുപടി. അച്ചടക്ക സമിതി പ്രശ്‌നം പരിശോധിക്കുന്ന സമയത്തുപോലും തന്നെ അധിക്ഷേപിച്ചു. കെ.സുധാകരന് പ്രത്യേക അജന്‍ഡയുണ്ട്. അദ്ദേഹത്തിന്റെ നടപടി മവര്യാദയില്ലാത്തത് മകാണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാതെ കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വഞ്ചകന്‍ ആരാണെന്ന് ജനം തീരുമാനിക്കട്ടെ.…

കര്‍ഷക ആത്മഹത്യ: യു.ഡി.എഫ് സംഘം കുട്ടനാട് സന്ദര്‍ശിക്കും

തിരുവനന്തപുരം: വേനല്‍ മഴയിലുണ്ടായ കൃഷിനാശത്തില്‍ കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍കുട്ടനാട്ടില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. വേനല്‍മഴയില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് തിരുവല്ല നിരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവിച്ചിരുന്നു. കേരളം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീന്‍ പറഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സാധ്യമായാവര്‍ കുട്ടനാട് വിട്ട് പലായനം ചെയ്യുകയാണ്. ഒരു ഭാഗത്ത് ജപ്തി ഭീഷണിയും മറുഭാഗത്ത് വട്ടിപ്പലിശക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ അപമാനിക്കലുമാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.  

കൊല്ലത്ത് വൃദ്ധമാതാവിനെ തല്ലച്ചതച്ച് മകന്‍, പരാതിയില്ലെന്ന് അമ്മ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനു മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനയെയാണ് മകന്‍ മദ്യലഹരിയില്‍ മകന്‍ ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടന്‍ അമ്മയെ മര്‍ദിച്ചു. മര്‍ദനത്തിനിടയ്ക്കു അമ്മ വിവസ്ത്രയായി മാറിയിട്ടും ഇയാള്‍ പിന്മാറിയില്ല. ഇവരുടെ കൈപിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. അയല്‍പക്കത്തെ ഒരു കുട്ടിയാണ് മര്‍ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, മകനെതിരെ മൊഴി നല്‍കാന്‍ ഓമന തയാറായില്ല. മകന്‍ മര്‍ദിച്ചില്ലെന്നാണ് അമ്മ പറയുന്നത്. അതേസമയം, അമ്മയെ ഡോക്ടര്‍ക്കു മുന്നില്‍ ഹാജരാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മകനെതിരേ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ഫൊക്കാനയും യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടും സം‌യുക്തമായി മലയാള ഭാഷാ പരിശീലനം നടത്തുന്നു

വിസ്‌കോണ്‍സിന്‍ – മാഡിസണ്‍ സര്‍വകലാശാലയുടെ സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാള ഭാഷാപഠനത്തിനായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നു. 2022 വേനലവധിക്കാലത്താണ് തുടക്കക്കാര്‍ക്കും ഇന്റര്‍മീഡിയറ്റ് തലത്തിലുള്ളവര്‍ക്കുമായി നടത്തുന്ന കോഴ്‌സ് നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു നൽകുന്നത് ഫൊക്കാനയാണ്. യുടി എക്സ്റ്റന്‍ഷനു കീഴിലാണ് ഈ കോഴ്‌സുകള്‍ എങ്കിലും സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും യുടി ഓസ്റ്റിനിലെ ഡിപ്പാർട്ടുമെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസിനുമാണ് അവയുടെ നടത്തിപ്പ് ചുമതല. കോഴ്സ് നടത്തിപ്പിന് ആവശ്യമായ വിദ്യാര്‍ത്ഥികള്‍ എൻറോൾ ചെയ്താല്‍ മാത്രമായിരിക്കും കോഴ്‌സുകള്‍ നടത്തുക. FLAS ഫെല്ലോഷിപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും വേനലവധിക്കാലത്ത് കോഴ്‌സുകള്‍ നടത്തപ്പെടുക. കോളേജ് വിദ്യാർത്ഥികൾക്കും കോളേജിലേക്ക് പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ സമ്മർ മലയാള ഭാഷാ പഠനം ട്രാന്‍സ്‌ക്രിപ്റ്റബിള്‍ യൂണിവേഴ്‌സിറ്റി ക്രെഡിറ്റ് സ്‌കോര്‍ ലഭ്യമാക്കുന്നതിന് ശിപാർശ ചെയ്യുന്നതുമാണ്. മെയ് 6 നകം കോഴ്സിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.…

സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധവാരാചരണത്തിനു തുടക്കം

ന്യൂജേഴ്‌­സി: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഇന്നുനടന്ന ഓശാന ഞായര്‍ ആചരണത്തോടെ സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലയത്തിൽ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ഏപ്രിൽ10 ഞായറാഴ്ച രാവിലെ 9.30 -­ന്­ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ നടന്നു. ശുശ്രൂഷകള്‍ക്ക്­ ഇടവക വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. ജോസഫ് അലക്സ് എന്നിവർ സഹകാർമികാരായി. കുരുത്തോല വെഞ്ചരിപ്പ്­, കുരുത്തോല വിതരണം എന്നിവയ്­ക്കുശേഷം എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി കുരുത്തോലകളും…

മേഖലയിലെ യുഎസ് താവളങ്ങൾ രഹസ്യമായി ഇസ്രായേലി സൈനിക സേനയ്ക്കും രഹസ്യാന്വേഷണ ഏജന്റുമാർക്കും ആതിഥേയത്വം വഹിക്കുന്നു: റിപ്പോര്‍ട്ട്:

പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളിൽ ചിതറിക്കിടക്കുന്ന യുഎസ് താവളങ്ങളിൽ ഭരണകൂടത്തിന്റെ സൈനിക വിദഗ്ധർക്കൊപ്പം ഇസ്രായേൽ അതിന്റെ സൈനിക വിമാനങ്ങളുടെയും ചാരപ്പണി ഉപകരണങ്ങളുടെയും ഒരു ഭാഗം വിന്യസിക്കുകയാണെന്ന് ഒരു പുതിയ റിപ്പോർട്ട് പറയുന്നു. ഇറാന്റെ നൂർന്യൂസ് വെബ്‌സൈറ്റ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്, മേഖലയിലെ യുഎസ് താവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന രഹസ്യ ഇസ്രായേലി സൈനികർ ആ താവളങ്ങളിലെ അമേരിക്കൻ സേനയെ ആശ്രയിക്കാതെ സ്വന്തം ദൗത്യങ്ങൾ നടത്തുന്നു എന്നാണ്. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ചില പ്രാദേശിക രാജ്യങ്ങളിൽ ഇസ്രായേലിന്റെ രഹസ്യ സൈനിക, രഹസ്യാന്വേഷണ ഏജന്റുമാരെ വിന്യസിക്കുന്നതാണ് ഈ പ്രാദേശിക സാന്നിധ്യത്തിന്റെ പ്രധാന കാര്യം, റിപ്പോർട്ട് പറയുന്നു. ചില പ്രാദേശിക രാജ്യങ്ങളിലെ ഇസ്രായേലി ഏജന്റുമാരുടെ സാന്നിധ്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം ഇറാന്റെ പ്രധാന താവളങ്ങളും സെൻസിറ്റീവ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട നേരിട്ടുള്ള വിവരങ്ങൾ ചാരപ്പണിയും ശേഖരിക്കലുമാണെന്ന് വിദഗ്ധർ കരുതുന്നു. ഇറാന്റെ സായുധ സേന ഈ…

റഷ്യയെ ദുർബലപ്പെടുത്താനും ഒറ്റപ്പെടുത്താനും യുഎസ് ആഗ്രഹിക്കുന്നു: ജെയ്ക് സള്ളിവന്‍

വാഷിംഗ്ടണ്‍: ഉക്രെയ്‌നിലെ സൈനിക നടപടിയെച്ചൊല്ലി മോസ്‌കോയ്‌ക്കെതിരായ വാഷിംഗ്ടണിന്റെ ആക്രമണം ശക്തമാക്കുന്നത് “സ്വതന്ത്ര ഉക്രെയ്‌നും” “ദുർബലവും ഒറ്റപ്പെട്ടതുമായ റഷ്യ” കാണാൻ ആത്യന്തികമായി ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഉക്രെയ്‌ൻ വിജയിക്കുമെന്ന് ഉറപ്പാക്കാൻ ബൈഡൻ ഭരണകൂടം എന്തും ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. “ഉക്രെയ്നെ വിജയിപ്പിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന ഞങ്ങളുടെ നയം സ്പഷ്ടമാണ്. പ്രസിഡന്റ് സെലെൻസ്‌കിയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഉക്രെയ്‌നിലെ ഗവൺമെന്റും ആയിരിക്കും ആ വിജയം എന്താണെന്ന് നിർണ്ണയിക്കുന്നത്,” സള്ളിവൻ പറഞ്ഞു. “എന്നാൽ, അവസാനം ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് സ്വതന്ത്രമായ ഉക്രെയ്ൻ, ദുർബലവും ഒറ്റപ്പെട്ടതുമായ റഷ്യ, കൂടുതൽ ശക്തവും കൂടുതൽ ഏകീകൃതവും കൂടുതൽ നിശ്ചയദാർഢ്യമുള്ളതുമായ പടിഞ്ഞാറിനെയാണ്,” അദ്ദേഹം പറഞ്ഞു. ആ മൂന്ന് ലക്ഷ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട്, അത് പൂർത്തീകരിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും…

റഷ്യയെ വിചാരണയ്ക്കായി വിളിക്കുന്നതിന് മുമ്പ് യുഎസിനെയും ഇസ്രായേലിനെയും പ്രോസിക്യൂട്ട് ചെയ്യണം: മുൻ യുഎൻ പ്രത്യേക റിപ്പോർട്ടർ

ന്യൂയോര്‍ക്ക്: റഷ്യയെ വിചാരണ ചെയ്യുന്നതിനായി അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും നടത്തിയ ആഹ്വാനങ്ങളെ ചോദ്യം ചെയ്ത് പലസ്തീൻ മനുഷ്യാവകാശങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ, മുൻ യുഎൻ പ്രത്യേക റിപ്പോർട്ടർ റിച്ചാര്‍ഡ് ഫാല്‍ക്ക് രംഗത്ത്. പാശ്ചാത്യരുടെ കാപട്യത്തെയും അദ്ദേഹം അപലപിച്ചു. യുഎസും ഇസ്രായേലും നടത്തിയ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്ക് ഇതുവരെ അവരെ ഉത്തരവാദികളാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, അഫ്ഗാനിസ്ഥാനിൽ യുഎസും ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ ഭരണകൂടവും നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് അംഗീകാരം നൽകിയതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ക്കെതിരെ അമേരിക്ക നടത്തിയ ശിക്ഷയെക്കുറിച്ചും റിച്ചാർഡ് ഫാല്‍ക്ക് പരാമർശിച്ചു. “അവരുടെ പെരുമാറ്റവും, ഔദ്യോഗിക സ്ഥാനത്തേയും പൂർണ്ണമായും ബഹുമാനിക്കുന്നതും, ജുഡീഷ്യൽ പ്രാക്ടീസിലെ പ്രസക്തമായ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതുമാണെങ്കിലും, അമേരിക്കയെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടതിന് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഐസിസി പ്രോസിക്യൂട്ടർക്കെതിരെ വ്യക്തിപരമായ ഉപരോധം ഏർപ്പെടുത്തി,” ഫാല്‍ക്ക് പറഞ്ഞു. ഫലസ്തീൻ…