തിരുവല്ല: നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയില്‍ അപകടത്തില്‍പ്പെട്ടു. പക്രു സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിന്നു. ആര്‍ക്കും പരിക്കില്ലെന്നു പോലീസ് പറഞ്ഞു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തില്‍, ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇടിക്കുകയായിരുന്നു.
Year: 2022
കൊല്ലത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയേയും കുടുംബത്തേയും കൈകാര്യം െചയ്ത് ബൈക്ക് യാത്രികര്‍
കൊല്ലം: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം. കുണ്ടറ പോലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐക്കും മകനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. ഓവര്‍ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐയുടെ മകനെ യുവാക്കള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചുവെന്നും പരാതിയുണ്ട്. നാട്ടുകാരില്‍ ചിലരും ഇവരെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ആസാദി കാ അമൃത് മഹോത്സവ് സമ്മേളനം ചൊവ്വാഴ്ച ഡൽഹിയിൽ അമിത് ഷാ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: ‘ആസാദി കാ അമൃത് മഹോത്സവം’ (AKAM) ആരംഭിച്ചതിന്റെ ഒരു വർഷം തികയുന്നതിന്റെ സ്മരണയ്ക്കായി ഏപ്രിൽ 12 ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് സംരംഭത്തിന്റെ നേട്ടങ്ങൾ അവലോകനം ചെയ്യുന്നതോടൊപ്പം, മികച്ച പരിശീലനങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഭാവി ആഘോഷ തന്ത്രങ്ങളും ചർച്ച ചെയ്യും. കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, അർജുൻ റാം മേഘ്‌വാൾ, മീനാക്ഷി ലേഖി, അജയ് ഭട്ട്‌വിൽ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉന്നത നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാപകമായ പൊതു ഇടപഴകൽ (ജൻ ഭാഗിധാരി) ഉൾക്കൊള്ളുന്ന ചരിത്രപരമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളിൽ (AKAM) ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കും. അതായത്, ‘ഹർ ഘർ ജന്ദാ,’ ‘അന്താരാഷ്ട്ര യോഗ ദിനം,’ ‘ഡിജിറ്റൽ ഡിസ്ട്രിക്റ്റ് റിപ്പോസിറ്ററി,’ ‘സ്വതന്ത്ര സ്വാർ,’ ‘മേരാ…
കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ ഉന്നത വിദ്യാഭ്യാസ വെബിനാര്‍ ഏപ്രില്‍ 25ന്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലും സാങ്കേതിക വിദ്യാഭ്യാസരംഗത്തും വരുത്തേണ്ട സമഗ്രമാറ്റങ്ങളും ആഗോള കാഴ്ചപ്പാടുകളും ലക്ഷ്യമാക്കി കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന വെബിനാര്‍ കേരള സാങ്കേതിക യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ. എം.എസ്.രാജശ്രീ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ ആഗോള കാഴ്ചപ്പാടുകള്‍ എന്നീ വിഷയങ്ങളില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്‌സ് എം.പി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ പ്രതിനിധികള്‍ ആധൂനിക മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കേണ്ട അടിയന്തര പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രതികരണങ്ങള്‍ പങ്കുവെയ്ക്കും. കേരള സാങ്കേതിക യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍മാര്‍, മാനേജര്‍മാര്‍,…
കർണാടക വിദ്യാർത്ഥിയെ പ്രകീർത്തിച്ച അൽഖ്വയ്ദയുടെ പേരിൽ നടപടിയെടുക്കും: ബൊമ്മൈ
ബംഗളൂരു: ഹിജാബ് വിവാദത്തിൽ അൽഖ്വയ്ദ ഭീകരൻ അയ്മൻ അൽ സവാഹിരി അടുത്തിടെ പ്രശംസിച്ച കർണാടക വിദ്യാർത്ഥി മുസ്കാൻ ഖാനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിലെ ഹിജാബ് പ്രതിസന്ധിയില്‍ കാമ്പസ് ഗ്രൗണ്ടിൽ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച ജനക്കൂട്ടത്തെ ചെറുക്കാൻ ‘അല്ലാഹു അക്ബർ’ എന്ന വാചകം ഉയർത്തിയ ഒമ്പത് മിനിറ്റ് വീഡിയോയിൽ മാണ്ഡ്യ ജില്ലയിലെ കോളേജ് വിദ്യാർത്ഥിയായ മുസ്‌കാനെ സവാഹിരി അഭിനന്ദിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. “ഇന്ത്യയിലെ നോബിൾ വുമൺ” എന്ന വീഡിയോയിൽ മുസ്‌കാനെ ആദരിക്കുന്നതിനായി സവാഹിരി എഴുതിയ കവിത അവതരിപ്പിക്കുന്നത് കേൾക്കാം. മുസ്‌കാൻ നിരോധിത സംഘടനയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിച്ച് ബിജെപി എംപി അനന്ത് കുമാർ ഹെഗ്‌ഡെ അദ്ദേഹത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് ബൊമ്മൈയുടെ പരാമർശം. “അനന്ത് കുമാർ ഹെഗ്‌ഡെ എഴുതിയ കത്തിനെക്കുറിച്ച് എനിക്ക്…
കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ ‘കത്തോലിക്ക സഭ’
തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്ക സഭ’യില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും രൂക്ഷവിമര്‍ശനം. പ്രസിഡന്റ് ആകാന്‍ ഇല്ലെന്നു പറയുകയും അതേസമയം, എല്ലാ അധികാരങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണമെന്നു ലേഖനം വിമര്‍ശിക്കുന്നു.പേരില്‍ ഗാന്ധി എന്നു വന്നതുകൊണ്ടു മാത്രം വിജയം കാണാനാവില്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍നിന്നു വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്കു പ്രവേശിക്കുന്നതു കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നു ലേഖനം വിമര്‍ശിക്കുന്നു. തമ്മിലടിക്കുന്ന നേതാക്കള്‍ ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തിനു കുട പിടിക്കുകയാണെന്നും കത്തോലിക്ക സഭ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ദേശീയ ബദലില്‍നിന്ന് അകലുന്നോ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്കിനെ നിശിതമായി വിമര്‍ശിക്കുന്നത്. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നു…
കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിയോടുകൂടിയ മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. വിവിധ ജില്ലകളില്‍ 15 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 11042022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ 12-04-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 15-04-2022: പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 13 വരെ മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അച്ചടക്ക ലംഘനം: കെ.വി തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം
ന്യുഡല്‍ഹി/കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് എഐസിസി അച്ചടക്ക സമിതിയുടെ കാരണം കാരണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിര്‍ദേശം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു ചേര്‍ന്ന സമിതി േനാട്ടീസ് നല്‍കിയത്. കെ.വി തോമസിന്റെ മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നിശ്ചിയിച്ച സമയത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് കെ.വി തോമസ് പറഞ്ഞു. 2018 മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും മറുപടി. അച്ചടക്ക സമിതി പ്രശ്‌നം പരിശോധിക്കുന്ന സമയത്തുപോലും തന്നെ അധിക്ഷേപിച്ചു. കെ.സുധാകരന് പ്രത്യേക അജന്‍ഡയുണ്ട്. അദ്ദേഹത്തിന്റെ നടപടി മവര്യാദയില്ലാത്തത് മകാണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാതെ കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വഞ്ചകന്‍ ആരാണെന്ന് ജനം തീരുമാനിക്കട്ടെ.…
കര്‍ഷക ആത്മഹത്യ: യു.ഡി.എഫ് സംഘം കുട്ടനാട് സന്ദര്‍ശിക്കും
തിരുവനന്തപുരം: വേനല്‍ മഴയിലുണ്ടായ കൃഷിനാശത്തില്‍ കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍കുട്ടനാട്ടില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. വേനല്‍മഴയില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് തിരുവല്ല നിരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവിച്ചിരുന്നു. കേരളം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീന്‍ പറഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സാധ്യമായാവര്‍ കുട്ടനാട് വിട്ട് പലായനം ചെയ്യുകയാണ്. ഒരു ഭാഗത്ത് ജപ്തി ഭീഷണിയും മറുഭാഗത്ത് വട്ടിപ്പലിശക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ അപമാനിക്കലുമാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
കൊല്ലത്ത് വൃദ്ധമാതാവിനെ തല്ലച്ചതച്ച് മകന്‍, പരാതിയില്ലെന്ന് അമ്മ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനു മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനയെയാണ് മകന്‍ മദ്യലഹരിയില്‍ മകന്‍ ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടന്‍ അമ്മയെ മര്‍ദിച്ചു. മര്‍ദനത്തിനിടയ്ക്കു അമ്മ വിവസ്ത്രയായി മാറിയിട്ടും ഇയാള്‍ പിന്മാറിയില്ല. ഇവരുടെ കൈപിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. അയല്‍പക്കത്തെ ഒരു കുട്ടിയാണ് മര്‍ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, മകനെതിരെ മൊഴി നല്‍കാന്‍ ഓമന തയാറായില്ല. മകന്‍ മര്‍ദിച്ചില്ലെന്നാണ് അമ്മ പറയുന്നത്. അതേസമയം, അമ്മയെ ഡോക്ടര്‍ക്കു മുന്നില്‍ ഹാജരാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മകനെതിരേ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
