ഡോ. മാത്യു വര്‍ഗീസ് ഫൊക്കാന അസ്സോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഡിട്രോയിറ്റ്: പ്രമുഖ സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകനും വെറ്ററിനറി മെഡിസിൻ പ്രാക്റ്റീഷനറും ഫൊക്കാനയുടെ തലമുതിർന്ന നേതാവുമായ ഡോ. മാത്യു വര്‍ഗീസ് (രാജന്‍) ഫൊക്കനയുടെ 2022-2024 വര്‍ഷത്തെ ഭരണസമിതിയില്‍ അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു. നിലവിൽ ഫൊക്കാനയുടെ അസോസിയേറ്റ് സെക്രെട്ടറി ആയ ഡോ. മാത്യു ഫൊക്കാനയുടെ ഡെട്രോയിറ്റിൽ നിന്നുള്ള ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളാണ്. ഫൊക്കാനയിലെ പ്രത്യേകിച്ച് ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയിൽ ഏറെ പ്രശസ്‌തനായ ഡോ. മാത്യു വര്ഗീസ് ഡിട്രോയിറ്റിലെ അമേരിക്കക്കാർക്കിടയിലും സുപരിചിതനാണ്. ഫൊക്കാനയിലെ ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളായ മാത്യു വര്ഗീസിനെപ്പോലെ ഏവരും ബഹുമാനിക്കുന്ന നേതാക്കന്മാരെ ഫൊക്കാന അംഗങ്ങൾ മുൻ കാലങ്ങളിലെന്നപോലെ ഇക്കുറിയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ഫൊക്കാനയുടെ ഉന്നത നേതാക്കന്മാർ. ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീമിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. സൗമ്യ പ്രകൃതക്കാരനായ ഡോ. മാത്യു വര്ഗീസ് ഡെട്രോയിറ്റിലെ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ…

കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കേമഠത്തിന്

തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാ സുരയ്യ ചെറുകഥ അവാർഡ്, സുധ തെക്കേമഠം രചിച്ച ‘ആലിദാസൻ’ എന്ന കഥയ്ക്ക് ലഭിച്ചു. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. സ്പെഷ്യൽ ജൂറി അവാർഡിന് ആർ. നന്ദിത കുറുപ്പ് പന്തളം (കഥ: കുഴിച്ചെടുത്ത ഇരുട്ട്), സുജാത ശിവൻ ഏറ്റുമാനൂർ (ശിവപഞ്ചാഗ്നി), റീന പി.ജി മലപ്പുറം (ദാഹം) എന്നിവരും അർഹരായി. ഡോ. ജോർജ്ജ് ഓണക്കൂർ, പോലീസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കെ. ആനന്ദകുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എഴുപത്തിഎട്ട് കഥകളിൽ നിന്നും അവാർഡിന് അർഹമായവ തെരഞ്ഞെടുത്തത്. നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കേരള കലാകേന്ദ്രം…

തിരുവനന്തപുരത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: കല്ലമ്പലം കാപ്പംവിള മുക്കുകടയില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത്. വെള്ളല്ലൂര്‍ സ്വദേശിയുടെ തന്നെയാണ് ആന. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഉണ്ണി അപ്പോള്‍തന്നെ മരിച്ചുവെന്നാണ് സൂചന. തടിപിടിക്കുന്നതിനെ വിരണ്ട ആന പാപ്പാന്റെ ദേഹത്തേക്ക് തടിയിട്ടു. പിന്നീട് ചവിട്ടുകയായിരുന്നു. ആനയെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു. പോലീസും എലിഫന്റ് സ്‌ക്വാഡും സ്ഥലത്ത് എത്തി. ആന മൃതദേഹത്തിന് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ മൃതദേഹം മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

അതിര്‍ത്തിയിലെ ഇമിഗ്രേഷന്റെ പേരിൽ റിപ്പബ്ലിക്കൻമാർ കോവിഡ് ഫണ്ടിംഗ് തടയുന്നതായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻമാർ തങ്ങളുടെ ഇമിഗ്രേഷൻ ഡിമാൻഡിന്മേൽ ഫെഡറൽ കോവിഡ് -19 പ്രതികരണ ഫണ്ടിംഗ് തടഞ്ഞു വെച്ചതായി വൈറ്റ് ഹൗസ് ആരോപിച്ചു. കോവിഡ്-19 വ്യാപനത്തിന്റെ അപകടസാധ്യത കാരണം അതിർത്തിയിലെ കുടിയേറ്റക്കാരെ പിന്തിരിപ്പിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാരെ അനുവദിക്കുന്ന ടൈറ്റിൽ 42 എന്നറിയപ്പെടുന്ന ട്രംപ് കാലഘട്ടത്തിലെ പൊതുജനാരോഗ്യ നടപടി ഉപേക്ഷിക്കാനുള്ള പദ്ധതികളിൽ ബൈഡന്‍ ഭരണകൂടം നിലവിൽ തിരിച്ചടി നേരിടുകയാണ്. “ശീർഷകം 42 ഒരു ഇമിഗ്രേഷൻ പദ്ധതിയോ ഇമിഗ്രേഷൻ അതോറിറ്റിയോ അല്ല. ഭരണതലത്തിൽ ആരും അങ്ങനെ ചിന്തിക്കുന്നില്ല. ഇത് യഥാർത്ഥത്തിൽ സിഡിസിക്ക് കോൺഗ്രസ് നൽകിയ അധികാരമാണ്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി ഞായറാഴ്ച ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ മാസം ആദ്യം, മൂന്ന് റിപ്പബ്ലിക്കൻ അറ്റോർണി ജനറൽമാര്‍ സിഡിസിയുടെ ടൈറ്റിൽ 42 നയം റദ്ദാക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് കേസ് ഫയൽ ചെയ്തു. കൂടാതെ, ചികിത്സകൾക്കും വാക്‌സിനുകൾക്കും…

അയോവ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു; 10 പേർക്ക് പരിക്കേറ്റു

അയോവ: അയോവയിലെ സെഡാർ റാപ്പിഡ്‌സിലെ ഒരു നിശാക്ലബിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച സംഭവസമയത്ത് ഡൗൺടൗണിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വെടിയേറ്റ നിരവധി പേരെ ആശുപത്രികളിലെത്തിച്ചു. ടാബൂ നൈറ്റ്ക്ലബ്ബിലും ലോഞ്ചിലും അജ്ഞാതരായ അക്രമകാരികളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ 150 ഓളം പേർ ക്ലബ്ബിൽ ഉണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. വെടിവയ്പിൽ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായി സെഡാർ റാപ്പിഡ്സ് പോലീസ് ഡിപ്പാർട്ട്മെന്റ് (സിആർപിഡി) പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റവരില്‍ പ്രായപൂർത്തിയാകാത്തവരുമുണ്ട്. എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. വെടിവെപ്പിനു ശേഷം അക്രമകാരികളെന്നു സംശയിക്കുന്നവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരിക്കാമെന്ന് സീഡർ റാപ്പിഡ്സ് പോലീസ് ചീഫ് വെയ്ൻ ജെർമാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മറ്റൊരു വെടിവയ്പിൽ, ഇന്ത്യനാപോളിസിൽ ഞായറാഴ്ച നടന്ന ഒരു ജന്മദിന പാർട്ടിയിൽ ഉണ്ടായ വഴക്കിനെ തുടർന്ന്…

ബൈഡന്റെ ആരോഗ്യത്തെ കുറിച്ചു ഭയപ്പെടേണ്ടതില്ലെന്ന് ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ഭയപ്പെടുന്നതിന് പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്ന് പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡ് വൈസര്‍ ആന്റണി ഫൗചി അറിയിച്ചു. ഏപ്രില്‍ 10 ഞായറാഴ്ച ദിസ് വീക്ക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു പരാമര്‍ശിച്ചത്. പ്രസിഡന്റ് ബൈഡന്‍ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. ബൈഡന്റെ ആരോഗ്യസംരക്ഷണത്തിന് സ്വീകരിച്ചിരിക്കുന്ന ഉയര്‍ന്ന മാനദണ്ഡങ്ങള്‍ കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്നും ബൈഡനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സിപെലോസി, അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലാന്റ്, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ടോം വില്‍സാക്ക് തുടങ്ങി നിരവധി വൈറ്റ് ഹൗസ് ഓഫീഷ്യല്‍സുകള്‍ക്ക് ഈയ്യിടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ചര്‍ച്ച ചെയ്യപ്പെട്ടത്. 79 വയസ്സായെങ്കിലും ബൈഡന് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഫൗച്ചി പറഞ്ഞു. കോവിഡിനെ പൂര്‍ണ്ണമായും തുടച്ചു നീക്കാനാവില്ല.…

ട്രംപിനും പെൻസിനും ലഭിച്ച സമ്മാനങ്ങളും രേഖകളും കാണാനില്ല: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിൽ നിന്ന് കാണാതായ ഡാറ്റ ഉദ്ധരിച്ച്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മറ്റ് യുഎസ് ഉദ്യോഗസ്ഥർക്കും ട്രംപിന്റെ അവസാന വർഷത്തിൽ വിദേശ ഗവൺമെന്റുകൾ നൽകിയ സമ്മാനങ്ങളുടെ പൂർണ്ണവും കൃത്യവുമായ കണക്ക് ശേഖരിക്കാൻ കഴിയുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നു. അടുത്തയാഴ്ച ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൽ, 2020-ൽ ട്രംപിനും കുടുംബത്തിനും വിദേശ നേതാക്കളിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസ് സമർപ്പിച്ചിട്ടില്ലെന്ന് വകുപ്പ് പറയുന്നു. ട്രം‌പ് കാലഘട്ടത്തില്‍ ഓഫീസ് ഓഫ് ജനറൽ സർവീസസ് അഡ്മിനിസ്‌ട്രേഷൻ അങ്ങനെ ചെയ്തിട്ടില്ലെന്നും പറയുന്നു. ആ വർഷം മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും വൈറ്റ് ഹൗസ് ജീവനക്കാർക്കും നൽകിയ സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സമര്‍പ്പിച്ചിട്ടില്ല. നാഷണൽ ആർക്കൈവ്‌സ് ആൻഡ് റെക്കോർഡ്‌സ് അഡ്മിനിസ്‌ട്രേഷനിൽ നിന്നും ജനറൽ സർവീസസ് അഡ്മിനിസ്‌ട്രേഷനിൽ നിന്നും കാണാതായ വിവരങ്ങൾ തേടിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.…

തൃശൂരില്‍ ആറു വയസ്സുകാരന് മഡ് റേസിംഗ് അപകടകരമായ പരിശീലനം; പിതാവിനെതിരെ കേസ്

തൃശൂര്‍: മഡ് റേസിംഗില്‍ പങ്കെടുക്കാന്‍ ആറു വയസ്സുകാരന് പരിശീനലം നല്‍കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 16,17 തീയതികളില്‍ പാലക്കാട് നടക്കുന്ന മഡ് റേസിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് കാടാങ്കോട് പരിശീലനം നല്‍കിയിരുന്നു. ഇതിലാണ് അപകടകരമായ രീതിയില്‍ പരിശീലനത്തിന് മകനെ അയച്ചതിനാണ് കേസ്. പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് നടപടി.  

ടെക്‌സസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ വാഷിംഗ്ടണിലേക്ക് തിരിച്ചയക്കുന്നു

ഓസ്റ്റിന്‍ : ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരില്‍ ടെക്‌സസ് സംസ്ഥാനത്ത് എത്തിച്ചേര്‍ന്നവരെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ടെക്‌സസ് ഗവര്‍ണര്‍ സ്വീകരിച്ചു തുടങ്ങി . ടെക്‌സസില്‍ 1.7  മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് ടൈറ്റില്‍ 42 അനുസരിച്ചുള്ള ഇമിഗ്രേഷന്‍ നിയന്ത്രണത്തിന്റെ ഭാഗമായി ആയിരകണക്കിന് അനധികൃത കുടിയേറ്റക്കാരെയാണ് സതേണ്‍ ബോര്‍ഡറില്‍ നിന്നും തിരിച്ചയക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത് . യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും ബസ്സുകളിലാണ് ഇവരെ വാഷിംഗ്ടണിലേക്ക് അയക്കുന്നതെന്ന് ടെക്‌സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് പറഞ്ഞു . ടെക്‌സസ് അതിര്‍ത്തി പ്രദേശങ്ങളിലുള്ള കൗണ്ടികളും സിറ്റികളും ഫെഡറല്‍ ഗവണ്മെന്റ് അനധികൃത കുടിയേറ്റക്കാരെ ഈ പ്രദേശങ്ങളിലേക്ക് കൊണ്ട് വിടുന്നതില്‍ ആശങ്ക അറിയിച്ചു . അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാട് ടെക്‌സസ് തീരുമാനിക്കുമ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ് മൃദുല സമീപനമാണ് സ്വീകരിക്കുന്നത് . അത് കൊണ്ട് തന്നെയാണ്…

ബാരിക്കേഡ് തകര്‍ത്ത ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്; പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ചു

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സര്‍വീസ് നിര്‍ത്തിവച്ചതായി സ്വകാര്യ ബസുടമകള്‍. ഇളവ് നല്‍കാനാവില്ലെന്ന് ടോള്‍ പിരിവ് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ടോള്‍ പ്ലാസയിലെ ബാരിക്കേഡ് തകര്‍ത്ത് പോയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ബസ് ഡ്രൈവര്‍മാരെ പ്രതികളാക്കിയാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്. ടോള്‍ പിരിവ് കമ്പനിയുടെ പരാതിയിലാണ് നടപടി. നേരത്തെ, ടോള്‍ നിരക്ക് കുറയ്ക്കാന്‍ 12 വരെ കാത്തിരിക്കാനായിരുന്നു തീരുമാനം. 12ന് ശേഷം അനിശ്ചിതകാല സമരമെന്നായിരുന്നു സംയുക്ത സമരസമിതിയുടെ തീരുമാനം. എന്നാല്‍ കേസെടുത്തതോടെ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിക്കുകയായിരുന്നു.