വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ഭയപ്പെടുന്നതിന് പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്ന് പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡ് വൈസര്‍ ആന്റണി ഫൗചി അറിയിച്ചു. ഏപ്രില്‍ 10 ഞായറാഴ്ച ദിസ് വീക്ക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു പരാമര്‍ശിച്ചത്. പ്രസിഡന്റ് ബൈഡന്‍ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. ബൈഡന്റെ ആരോഗ്യസംരക്ഷണത്തിന് സ്വീകരിച്ചിരിക്കുന്ന ഉയര്‍ന്ന മാനദണ്ഡങ്ങള്‍ കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്നും ബൈഡനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സിപെലോസി, അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലാന്റ്, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ടോം വില്‍സാക്ക് തുടങ്ങി നിരവധി വൈറ്റ് ഹൗസ് ഓഫീഷ്യല്‍സുകള്‍ക്ക് ഈയ്യിടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ചര്‍ച്ച ചെയ്യപ്പെട്ടത്. 79 വയസ്സായെങ്കിലും ബൈഡന് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഫൗച്ചി പറഞ്ഞു. കോവിഡിനെ പൂര്‍ണ്ണമായും തുടച്ചു നീക്കാനാവില്ല.…
Year: 2022
ട്രംപിനും പെൻസിനും ലഭിച്ച സമ്മാനങ്ങളും രേഖകളും കാണാനില്ല: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിൽ നിന്ന് കാണാതായ ഡാറ്റ ഉദ്ധരിച്ച്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മറ്റ് യുഎസ് ഉദ്യോഗസ്ഥർക്കും ട്രംപിന്റെ അവസാന വർഷത്തിൽ വിദേശ ഗവൺമെന്റുകൾ നൽകിയ സമ്മാനങ്ങളുടെ പൂർണ്ണവും കൃത്യവുമായ കണക്ക് ശേഖരിക്കാൻ കഴിയുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നു. അടുത്തയാഴ്ച ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൽ, 2020-ൽ ട്രംപിനും കുടുംബത്തിനും വിദേശ നേതാക്കളിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസ് സമർപ്പിച്ചിട്ടില്ലെന്ന് വകുപ്പ് പറയുന്നു. ട്രംപ് കാലഘട്ടത്തില്‍ ഓഫീസ് ഓഫ് ജനറൽ സർവീസസ് അഡ്മിനിസ്‌ട്രേഷൻ അങ്ങനെ ചെയ്തിട്ടില്ലെന്നും പറയുന്നു. ആ വർഷം മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും വൈറ്റ് ഹൗസ് ജീവനക്കാർക്കും നൽകിയ സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സമര്‍പ്പിച്ചിട്ടില്ല. നാഷണൽ ആർക്കൈവ്‌സ് ആൻഡ് റെക്കോർഡ്‌സ് അഡ്മിനിസ്‌ട്രേഷനിൽ നിന്നും ജനറൽ സർവീസസ് അഡ്മിനിസ്‌ട്രേഷനിൽ നിന്നും കാണാതായ വിവരങ്ങൾ തേടിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.…
തൃശൂരില്‍ ആറു വയസ്സുകാരന് മഡ് റേസിംഗ് അപകടകരമായ പരിശീലനം; പിതാവിനെതിരെ കേസ്
തൃശൂര്‍: മഡ് റേസിംഗില്‍ പങ്കെടുക്കാന്‍ ആറു വയസ്സുകാരന് പരിശീനലം നല്‍കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 16,17 തീയതികളില്‍ പാലക്കാട് നടക്കുന്ന മഡ് റേസിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് കാടാങ്കോട് പരിശീലനം നല്‍കിയിരുന്നു. ഇതിലാണ് അപകടകരമായ രീതിയില്‍ പരിശീലനത്തിന് മകനെ അയച്ചതിനാണ് കേസ്. പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് നടപടി.
ടെക്‌സസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ വാഷിംഗ്ടണിലേക്ക് തിരിച്ചയക്കുന്നു
ഓസ്റ്റിന്‍ : ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരില്‍ ടെക്‌സസ് സംസ്ഥാനത്ത് എത്തിച്ചേര്‍ന്നവരെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ടെക്‌സസ് ഗവര്‍ണര്‍ സ്വീകരിച്ചു തുടങ്ങി . ടെക്‌സസില്‍ 1.7 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് ടൈറ്റില്‍ 42 അനുസരിച്ചുള്ള ഇമിഗ്രേഷന്‍ നിയന്ത്രണത്തിന്റെ ഭാഗമായി ആയിരകണക്കിന് അനധികൃത കുടിയേറ്റക്കാരെയാണ് സതേണ്‍ ബോര്‍ഡറില്‍ നിന്നും തിരിച്ചയക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത് . യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും ബസ്സുകളിലാണ് ഇവരെ വാഷിംഗ്ടണിലേക്ക് അയക്കുന്നതെന്ന് ടെക്‌സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് പറഞ്ഞു . ടെക്‌സസ് അതിര്‍ത്തി പ്രദേശങ്ങളിലുള്ള കൗണ്ടികളും സിറ്റികളും ഫെഡറല്‍ ഗവണ്മെന്റ് അനധികൃത കുടിയേറ്റക്കാരെ ഈ പ്രദേശങ്ങളിലേക്ക് കൊണ്ട് വിടുന്നതില്‍ ആശങ്ക അറിയിച്ചു . അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാട് ടെക്‌സസ് തീരുമാനിക്കുമ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ് മൃദുല സമീപനമാണ് സ്വീകരിക്കുന്നത് . അത് കൊണ്ട് തന്നെയാണ്…
ബാരിക്കേഡ് തകര്‍ത്ത ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്; പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ചു
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സര്‍വീസ് നിര്‍ത്തിവച്ചതായി സ്വകാര്യ ബസുടമകള്‍. ഇളവ് നല്‍കാനാവില്ലെന്ന് ടോള്‍ പിരിവ് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ടോള്‍ പ്ലാസയിലെ ബാരിക്കേഡ് തകര്‍ത്ത് പോയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ബസ് ഡ്രൈവര്‍മാരെ പ്രതികളാക്കിയാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്. ടോള്‍ പിരിവ് കമ്പനിയുടെ പരാതിയിലാണ് നടപടി. നേരത്തെ, ടോള്‍ നിരക്ക് കുറയ്ക്കാന്‍ 12 വരെ കാത്തിരിക്കാനായിരുന്നു തീരുമാനം. 12ന് ശേഷം അനിശ്ചിതകാല സമരമെന്നായിരുന്നു സംയുക്ത സമരസമിതിയുടെ തീരുമാനം. എന്നാല്‍ കേസെടുത്തതോടെ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിക്കുകയായിരുന്നു.
കെ.വി. തോമസിന്റെ അച്ചടക്ക ലംഘനം; എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന്; സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്ന് തോമസ്
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചോരും. എ.കെ. ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് നടപടി തീരുമാനിക്കുന്നത്. അച്ചടക്ക സമിതി തോമസിനോട് വിശദീകരണം ചോദിക്കും. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി. കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിര്‍ദേശം. കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍ നിലപാട്. അതേസമയം, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ വിമര്‍ശനവുമായി കെ.വി. തോമസ് വീണ്ടും രംഗത്ത്. താന്‍ പാര്‍ട്ടിയില്‍ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് സുധാകരനല്ല. മരിക്കുന്നവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി താന്‍ തുടരുമെന്നും സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്നും തോമസ് പറയുന്നു. സുധാകരനെന്ന വ്യക്തിയല്ല കോണ്‍ഗ്രസെന്ന് ആദ്യം അദ്ദേഹം മനസിലാക്കണമെന്നും തോമസ് പറഞ്ഞു. ഓട് പൊളിച്ച് പാര്‍ട്ടിയില്‍ വന്നവനല്ല. പാര്‍ട്ടിയുടെ നടപടി ക്രമങ്ങള്‍…
വേനല്‍മഴയില്‍ വെള്ളംകയറി കൃഷി നശിച്ചു; തിരുവല്ലയില്‍ കര്‍ഷകന്‍ ജീവനൊടുക്കി
തിരുവല്ല: ശക്തമായ വേനല്‍മഴയില്‍ വെള്ളംകയറി കൃഷി നശിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം സ്വദേശി രാജീവ് (49) ആണ് മരിച്ചത്. പാടവരമ്പത്തെ മരക്കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. നിരണത്ത് ഇദ്ദേഹം 10 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത കൃഷി നടത്തിയിരുന്നു. ഇതില്‍ എട്ടേക്കര്‍ വെള്ളം കയറി നശിച്ചിരുന്നു. വലിയ തുക വായ്പ എടുത്തായിരുന്നു കൃഷി നടത്തിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പാടത്ത് വെള്ളം കയറിയതോടെ കൊയ്ത്ത യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയാതെ നെല്ല് മുഴുവന്‍ വീണ് കിടന്ന് നശിക്കുകയാണ്. അച്ചന്‍കോവിലാറില്‍ നിന്നും കുതിച്ചെത്തുന്ന വെള്ളം കയറി വലിയതോതില്‍ കൃഷി നശിച്ചതായാണ് സൂചന. വെണ്‍മണിയില്‍ 150 ഏക്കറില്‍ കൃഷി നശിച്ചതായാണ് പാടശേഖര സമിതി അറിയിച്ചിരിക്കുന്നത്. 2018ലെ പ്രളയത്തില്‍ തോടുകളും ആറുകളും എക്കല്‍ വന്ന് അടിഞ്ഞതോടെ ചെറിയ മഴ പെയ്താല്‍ പോലും പാടശേഖരങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. തോടുകളുടെയും ആറുകളുടെയും ആഴവും വീതിയും വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍…
കൊച്ചി വെണ്ണലയില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍; കടബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്
കൊച്ചി: വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവര്‍ ആണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ജീവനൊടുക്കലിന്റെ വിവരം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു കോടി രൂപയ്ക്ക് മേല്‍ ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഫ്ളോര്‍ മില്‍ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
തൃശൂരില്‍ മാതാപിതാക്കളെ കൊന്ന മകന്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി അനീഷ് കീഴടങ്ങുകയായിരുന്നു. അനീഷ് മാതാപിതാക്കളായ കുട്ടന്‍(60), ഭാര്യ ചന്ദ്രിക(55) എന്നിവരെ ഞായറാഴ്ചയാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെ കാരണം. റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പോലീസ് പറഞ്ഞു.
ജമ്മുവില്‍ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു; വിഗ്രഹങ്ങൾ തകർത്തു
ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങളും തകർത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തോട് ചേർന്നുള്ള സിദ്ധ ഏരിയയിലെ ലക്ഷ്മി നാരായൺ ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹങ്ങൾ ക്ഷേത്രപരിസരത്തിന് പുറത്ത് തള്ളിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു. വ്യാഴം – വെള്ളി ദിവസങ്ങളിലാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ ലക്ഷ്മി നാരായൺ ക്ഷേത്രം താവി നദിയുടെ തീരത്തുള്ള രംഗുര മേഖലയിലെ ഗോൾഫ് കോഴ്‌സിന് പിന്നിലെ വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഗണപതിയുടെയും നരസിംഹത്തിന്റെയും വിഗ്രഹങ്ങൾ ഉൾപ്പെടെ അര ഡസനോളം വിഗ്രഹങ്ങളാണ് ആക്രമണത്തിൽ തകർന്നത്. ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിൽ ഭക്തർക്കിടയിൽ കടുത്ത അമർഷമുണ്ട്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ ദർശനത്തിനായി നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ജില്ലാ സീനിയർ…
