നവംബർ 1 മുതൽ കാലഹരണപ്പെട്ട ആപ്പുകളുടെ ലഭ്യത Google പരിമിതപ്പെടുത്തും

ഉപയോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്ന ആപ്പുകൾക്കായുള്ള പ്ലേ സ്റ്റോർ നയം ഗൂഗിൾ അപ്‌ഡേറ്റ് ചെയ്തു. നവംബർ 1 മുതൽ, Play Store-ൽ നിലവിലുള്ള എല്ലാ ആപ്പുകളും ഏറ്റവും പുതിയ പ്രധാന Android പതിപ്പിന്റെ രണ്ട് വർഷത്തിനുള്ളിൽ ഒരു API ലെവൽ ടാർഗെറ്റു ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ആപ്പുകളുടെ ടാർഗെറ്റ് API ലെവലിനെക്കാൾ ഉയർന്ന Android OS പതിപ്പുകൾ പ്രവർത്തിക്കുന്ന ഉപകരണങ്ങളുള്ള പുതിയ ഉപയോക്താക്കൾക്ക് കണ്ടെത്താനോ ഇൻസ്റ്റാളു ചെയ്യാനോ Google ഈ ആപ്പുകൾ ലഭ്യമാക്കില്ല. Play Store-ലെ എല്ലാ ആപ്പുകളും ആൻഡ്രോയിഡ് നൽകുന്ന എല്ലാ സ്വകാര്യത, സുരക്ഷാ പരിരക്ഷകളുടെയും മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഏറ്റവും പുതിയ നയ അപ്‌ഡേറ്റിന്റെ ലക്ഷ്യം. ഈ പരിരക്ഷകളില്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്ന് ഇത് ഉപയോക്താക്കളെ തടയും.  

15 പൗണ്ട് മണിക്കൂർ നിരക്കിൽ X-റേറ്റഡ് വീഡിയോകൾ കാണുന്നതിന് കമ്പനി ആളുകളെ റിക്രൂട്ട് ചെയ്യുന്നു

Bedbible.com എന്ന കമ്പനി, X-റേറ്റഡ് വീഡിയോകൾ കാണാൻ തയ്യാറുള്ള ആളുകളെ തിരയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് മണിക്കൂറിന് 15 പൗണ്ട് (1,500-ഓളം രൂപ) പ്രതിഫലവും നൽകും. അപേക്ഷകന്‍ ഏറ്റവും കൂടുതൽ ആളുകൾ കണ്ട 100 അശ്ലീല വീഡിയോകൾ മൊത്തം 50 മണിക്കൂർ കാണാനും വീഡിയോകളിൽ നിന്ന് വിവിധ സ്ഥിതിവിവരക്കണക്കുകൾ എടുക്കാനുമാണ് പണം നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സെക്‌സ് പൊസിഷനുകൾ, ദൈർഘ്യം, രതിമൂർച്ഛയുടെ എണ്ണം, സ്ത്രീ-പുരുഷ അനുപാതം, മുടിയുടെ നിറവ്യത്യാസം, ഭാഷാ വിതരണം തുടങ്ങിയ ശ്രദ്ധാകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. വ്യക്തമായ വീഡിയോകളിലെ പ്രവണതകളെക്കുറിച്ചും സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചും ആഴത്തിലുള്ള റിപ്പോർട്ട് നടത്താൻ ശേഖരിക്കുന്ന ഡാറ്റ ഉപയോഗിക്കും. ലോകമെമ്പാടുമുള്ള ബില്യൺ പൗണ്ട് വ്യവസായമാണ് പോണോഗ്രാഫിയെന്ന് ബെഡ്‌ബൈബിൾ കണ്ടന്റ് ക്രിയേറ്റർ ഹെഡ് എഡ്‌വിന കെയ്‌റ്റോ പറഞ്ഞു. ഇന്റർനെറ്റിൽ പോണിന് വ്യത്യസ്ത രൂപങ്ങളുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായമാണിത്. സഹസ്ര കോടികളാണ് പ്രതിവർഷം ഇതിൽനിന്നുള്ള വരുമാനം. ബെഡ്ബൈബിൾ ഡോട്കോം(Bedbible.com)…

അപ്രഖ്യാപിത ആണവ സൈറ്റുകളുടെ വിവരങ്ങള്‍ യുഎൻ ആണവ നിരീക്ഷണ കമ്മിറ്റിക്ക് കൈമാറിയതായി ഇറാന്‍

ടെഹ്‌റാൻ: തങ്ങളുടെ അപ്രഖ്യാപിത ആണവനിലയങ്ങളെക്കുറിച്ചുള്ള രേഖകൾ യുഎൻ ആറ്റോമിക് വാച്ച്‌ഡോഗിന് അയച്ചതായി ഇറാൻ. ഇതോടെ 2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഇറാന്റെ നീക്കം ഒരു പടി കൂടി അടുത്തു എന്നും ഇറാന്‍ പറഞ്ഞു. അപ്രഖ്യാപിത സൈറ്റുകളിൽ ആണവ വസ്തുക്കളുടെ മുൻ സാന്നിധ്യത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ പരിഹരിക്കാൻ മുമ്പ് ടെഹ്‌റാനോട് ആവശ്യപ്പെട്ടിരുന്ന ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) യുടെ ചില പരിശോധനകൾ ഇറാൻ നിയന്ത്രിച്ചിരുന്നു. “ഐ‌എ‌ഇ‌എയ്ക്ക് അയയ്‌ക്കേണ്ട രേഖകൾ ഞങ്ങൾ മാർച്ച് 20 ന് നൽകി,” ഇറാനിലെ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് ഇസ്‌ലാമി പറഞ്ഞു. പ്രതികരണങ്ങൾ അവലോകനം ചെയ്യാനും അന്തിമ റിപ്പോർട്ട് തയ്യാറാക്കാനും ഏജൻസിയുടെ പ്രതിനിധികൾ ഇറാനിലേക്ക് വരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. മാർച്ചിൽ ഇറാനും ഐ‌എ‌ഇ‌എയും തമ്മിൽ ഉണ്ടായ ഒരു കരാർ പ്രകാരം നാല് സൈറ്റുകളെ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന്…

സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ്; പുറത്താക്കാനുള്ള അധികാരം എഐസിസിക്ക്

കൊച്ചി: പാര്‍ട്ടി വിലക്ക് മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. എറണാകുളത്തെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചു യെച്ചൂരിയെ കണ്ടപ്പോഴാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്ന കാര്യം തന്നോടു പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതായതുകൊണ്ടാണ് സംസാരിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ തനിക്ക് അനുമതി ലഭിച്ചില്ലെന്നു കെ.വി. തോമസ് പറഞ്ഞു.താന്‍ നൂലില്‍ കെട്ടി വന്നയാളല്ല. കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് താന്‍. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തി. അതു ശരിയാണോയെന്നും തോമസ് ചോദിച്ചു. താന്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. കെ.വി.തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാര്‍ട്ടി…

സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്‍; ദുഃഖിക്കേണ്ടിവരില്ലെന്ന് എം.എ ബേബി

കണ്ണുര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സെമിനാറിലേക്ക് വിലക്കിയത് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണ്. പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങള്‍ പറയേണ്ടത് അദ്ദേഹമാണ്. ആര്‍.എസ്.എസ് മനസ്സുള്ളവരാണ് കെ.വി തോമസിനെ വിലക്കുന്നത്. നെഹ്‌റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാമെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസിന് ദുഃഖിക്കേണ്ടിവരില്ലെന്ന് സിപിഎം പി.ബി അംഗം എം.എ ബേബി. സിപിഎമ്മുമായി സഹകരിച്ചവരുടെ മുന്‍കാല അനുഭവങ്ങള്‍ അറിവുള്ളതാണല്ലോ. ടി.കെ ഹംസയുടെയും കെ.ടി ജലീലിന്റെയും അനില്‍കുമാറിന്റെയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബേബിയുടെ പ്രതികരണം. കോണ്‍ഗ്രസിലെ പുരോഗമന ചിന്താഗതിയുള്ളവരെയാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. നെഹ്‌റുവിയന്‍…

ഓഫീസിലെ ഒറ്റപ്പെടുത്തലും ജോലി നഷ്ടപ്പെടുന്ന ഭയവും; ജീവനൊടുക്കിയ ആര്‍.ടി ഓഫീസ് ജീവനക്കാരിയുടെ ഡയറിയില്‍ കണ്ടെടുത്തു; ജോയിന്റ് കമ്മീഷണര്‍ അന്വേഷണത്തിന്

മാനന്തവാടി: മാനന്തവാടിയില്‍ ജീവനൊടുക്കിയ ആര്‍.ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധു(42) വിന്റെ ഡയറി പോലീസ് കണ്ടെടുത്തു. സഹപ്രവര്‍ത്തകരില്‍ നിന്ന് ഒറ്റപ്പെടുത്തലുകള്‍ നേരിട്ടതായി ഡയറിയില്‍ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയവും അവര്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് കുറിപ്പ്. സിന്ധുവിന്റെ ഫോണും ലാപ്‌ടോപ്പും പോലീസ് പരിശോധിക്കുകയാണ്. മരിക്കുന്നതിന് മുന്‍പ് സിന്ധു ആര്‍.ടി.ഒയെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സുഗമമായി ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നാണ് സിന്ധു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്‍.ടി.ഒ വ്യക്തമാക്കുന്നത്. സിന്ധുവിന്റെ ആത്മഹത്യയില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും. മാനന്ദവാടി സബ് ഓഫീസ് ചമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് വിശദീകരണം തേടും. അതിനിടെ, സിന്ധു ഓഫീസില്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് പറഞ്ഞു. സിന്ധുവിനോട് മറ്റ് ജീവനക്കാര്‍ കയര്‍ത്തുസംസാരിച്ചിരുന്നുവെന്നും സിന്ധു…

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി((90) അന്തരിച്ചു. ഇന്ന് രാവിലെ അഞ്ചോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടിയിടിപ്പിക്കാന്‍ ശ്രമം; തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം: ജാമ്യമില്ല കേസ്

തൃശൂര്‍: യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കേസ്. നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ച വൈകിട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്കു മേയറുടെ ഡ്രൈവര്‍ വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ മേയര്‍ എം.കെ. വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവറെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിനു മുന്നില്‍ സമരം നടത്തി. അതേസമയം, മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുണ്ട്. രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ. സുരേഷ് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിനു കേസെടുത്തത്. കുടിവെള്ളത്തിനു പകരം ചെളിവെള്ളം വിതരണം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മേയര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചത്.  

പറവൂരില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു

കൊച്ചി: പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. പറവൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കുട്ടിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതുകൈയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്‌കൂളില്‍ മടങ്ങിയെത്തിയ കുട്ടി പരീക്ഷയെഴുതി. പിന്നീട് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും പ്രതിരോധ വാക്സിനെടുത്തു.

നെഞ്ചുവേദന: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

അങ്കമാലി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 30ന് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31നു ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.