ബെംഗളൂരുവിൽ 16 വയസ്സുള്ള പെൺകുട്ടിയെ നാല് പേർ ചേര്‍ന്ന് ആറ് ദിവസം കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളായ സ്ത്രീകൾ മയക്കമരുന്ന് ചേർത്ത ജ്യൂസ് നല്‍കി പെൺകുട്ടി ബോധാവസ്ഥയിലായപ്പോൾ എല്ലാവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആഗ്ര സ്വദേശി കലാവതി (52), ബന്ദേപാല്യ സ്വദേശി രാജേശ്വരി (50), ഹൊസൂരിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ കേശവമൂർത്തി (47), കോറമംഗല സ്വദേശി എസ് സത്യരാജു (43), യെലഹങ്ക സ്വദേശി ശരത് (38), ബേഗൂർ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്. കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്‌തതിനാണ് തയ്യൽക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ എച്ച്എസ്ആർ പ്രദേശത്ത് തയ്യൽക്കട നടത്തുകയാണ് അറസ്റ്റിലായ രാജേശ്വരി. പീഡനത്തിനിരയായ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് തയ്യൽ പഠിക്കാൻ കടയിൽ പോകുമായിരുന്നു. അവസരം മുതലെടുത്ത്…
Year: 2022
ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും; പരാതികള്‍ ഏഴായി
കൊച്ചി: കൊച്ചിയിലെ ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശ വനിതയും. സ്‌പെയിന്‍ സ്വദേശിനിയാണ് ഇമെയില്‍ വഴി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ട് സ്റ്റുഡിയോയില്‍ ടാറ്റു ചെയ്യുന്നതിനിടെ സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ കൊച്ചിയിലെ ഒരു കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി. ഇതോടെ സുജേഷിനെതിരായ പരാതികളുടെ എണ്ണം ഏഴായി. നേരത്തെ പാലാരിവട്ടം സ്‌റ്റേഷനില്‍ നാലും ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ രണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു
പാലക്കാട്: കുത്തേറ്റു ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാർച്ച് രണ്ടിന് പഴമ്പാലക്കോട് ക്ഷേത്രത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് അരുൺകുമാറിന് കുത്തേറ്റത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേര്‍ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. അരുണ്‍ കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നത്തെ നക്ഷത്ര ഫലം (മാര്‍ച്ച് 12 ശനി)
ചിങ്ങം നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസം കൂടെയുണ്ട്. സുഹൃത്തുക്കൾ, പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവർ, ചിന്താശേഷിയുള്ളവരും ദൈര്യമുള്ളവരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നു. കന്നി ഇന്നൊരു തകര്‍പ്പന്‍ ദിവസമാണ്. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ദ്ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പുര്‍ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം ഈ ദിവസം കച്ചവടക്കാർക്ക് ലാഭകരമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. തൊഴിലാളികളും സ്ഥാപന ജോലിക്കാരും അവരുടെ സഹപ്രവർത്തകരെയും സഹായകരെയും അത്ഭുതകരവും ഊഷ്മളവും സഹകരണപരവുമായി കണ്ടെത്തും. ഒരു നീണ്ട അവധി, ഒരുപക്ഷേ ഒരു തീർഥാടനത്തിനുള്ള അവസരം കൂടെയുണ്ടാകും. വൃശ്ചികം ഇന്ന്, സുരക്ഷിതമായി തുടരാൻ നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നമ്മുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ,…
മുഖത്തെ പാടുകളും കറകളും കളയാൻ അര്‍ഗാന്‍ എണ്ണ ഉത്തമം
നിങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിലകൂടിയ ഫേസ് സെറം, മോയിസ്ചറൈസർ എന്നിവയെക്കാൾ പ്രയോജനപ്രദമായ കുറച്ച് എണ്ണകൾ വിപണിയിൽ ലഭ്യമാണ്. മുഖത്തെ ചർമ്മത്തെ മൃദുവും കളങ്കരഹിതവും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്ന *അർഗാൻ (അർഗനിയ സ്പിനോസ) ഓയിലും ഈ പട്ടികയിൽ ഉൾപ്പെടുന്നു. അർഗൻ ഓയിൽ ചർമ്മത്തിൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: അർഗൻ ഓയിൽ മുഖത്ത് പുരട്ടുന്നതിന്റെ ഗുണങ്ങൾ ഒന്നാമതായി, അർഗൻ ഓയിലിൽ കൂടുതൽ ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഉണ്ടെന്ന് പറയാം. ചർമ്മത്തിന്റെ ഈർപ്പം – ചർമ്മത്തിന് ഈർപ്പത്തിന്റെ ആവശ്യകത ചൂടിൽ നിലനിൽക്കും. അതിന്റെ കുറവ് കാരണം, ചർമ്മം പരുക്കനും കറയും ആയി തുടരുന്നു. എന്നാൽ, മുഖത്ത് അർഗൻ ഓയിൽ പുരട്ടുന്നതിലൂടെ ചർമ്മത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകൾ ലഭിക്കുന്നു, ഇത് മുഖത്തെ വരൾച്ച ഇല്ലാതാക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ, രാത്രി ഉറങ്ങുന്നതിന് മുമ്പ് കുറച്ച്…
ലെഹംഗകള്‍ – വേനൽക്കാലത്തെ വ്യത്യസ്ഥതയാര്‍ന്ന വിവാഹ വസ്ത്രങ്ങള്‍
വിവാഹം കഴിക്കുക എന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. ആ വിവാഹത്തിൽ ഏറ്റവും ആകർഷകമായി അണിഞ്ഞൊരുങ്ങുക എന്നതും അവരുടെ ജീവിതാഭിലാഷവുമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ വേനൽക്കാലത്താണ് വിവാഹം കഴിക്കാന്‍ പോകുന്നതെങ്കില്‍, നിങ്ങൾക്ക് എങ്ങനെ ഒരു ബ്രൈഡൽ ലെഹംഗ തയ്യാറാക്കാം, ഏത് ലെഹംഗ ധരിക്കാം എന്നതിനെക്കുറിച്ചുള്ള ചില നുറുങ്ങുകളാണിവിടെ അവതരിപ്പിക്കുന്നത്. പട്ടൗഡി കുടുംബത്തിലെ സോഹ അലി ഖാന്റെ വിവാഹം ആർക്കാണ് മറക്കാൻ കഴിയുക. ഈ ലെഹംഗയിൽ സോഹ അലി ഖാൻ വളരെ സുന്ദരിയായി കാണപ്പെട്ടു. വേനൽക്കാലത്ത് നിങ്ങൾ വിവാഹിതരാകാൻ പോകുകയാണെങ്കിൽ, ഈ കളർ ലെഹംഗ നിങ്ങൾക്ക് ഏറ്റവും മികച്ചതായിരിക്കും. കരിഷ്മ തന്ന പോലെ ലെഹംഗ: വേനൽക്കാലത്ത് നിങ്ങൾ വിവാഹിതയാകാന്‍ പോകുകയാണെങ്കിൽ, നിങ്ങൾക്ക് ഫ്ലോറൽ ലെഹംഗ ധരിക്കാം. ഇത് നിങ്ങൾക്ക് അനുയോജ്യമായ ഒരു മികച്ച ഓപ്ഷനാണ്. അദാ ശർമ്മയെപ്പോലെയുള്ള ലെഹംഗ: മറ്റൊരു ഡിസൈന്‍ ലെഹംഗയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അദയുടെ ഈ രൂപം സ്വീകരിക്കാം.…
കേരള ബജറ്റ് 2022-23: പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമ്രന്തി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല. മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ സഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. കോവിഡ് മൂന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനില്‍ക്കും. ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നത്. പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തിക വളര്‍ച്ച…
മീന്‍ വളര്‍ത്തലിലും കഴിവ് തെളിയിച്ച് എട്ട് യുവതികള്‍
കണ്ണൂർ: മീന്‍ വളര്‍ത്തലില്‍ തങ്ങളുടെ കഴിവ് തെളിയിച്ച് എട്ട് യുവതികള്‍ രംഗത്ത്. കരിമീൻ കൃഷിയിലാണ് തായിനേരി കാപ്പാട്ട് പ്രദേശത്തെ അംബേദ്കർ സ്വാശ്രയ സംഘത്തിലെ ഈ എട്ട് യുവതികള്‍ വിപ്ലവം സൃഷ്ടിച്ചത്. ഗ്രൂപ്പിലെ എട്ട് പേർ വെറും മത്സ്യക്കച്ചവടക്കാരല്ല. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണിവര്‍. കംപ്യൂട്ടർ എൻജിനീയറിംഗില്‍ ഡിപ്ലോമ പൂർത്തിയാക്കിയ ഷിജിനയും ഈ ഗ്രൂപ്പിലെ അംഗമാണ്. ബിൻഷ ബാബുരാജ്, വി ഷീബ, വി സുദീപ, കെ ലീന, ടി എസ് സുജാത, പി സുനിത, കെ ഗ്രീഷ്മ എന്നിവർ എംകോം ബിരുദധാരികളാണ്. തായിനേരി കാപ്പാട് കോളനിയിലുള്ളവരാണ് എല്ലാവരും. സര്‍ക്കാറിന്‍റെ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കുഫോസ് സർവകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തില്‍ ഷിജിന കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് മീന്‍ കൃഷി എന്ന ആശയം ഉരുത്തിരിയുന്നത്. ഇതോടെ കോളനിയില്‍ നിന്നും പുഴയിലേക്ക് 500 മീറ്റര്‍ വഴി വെട്ടി.…
അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു; ശനിയാഴ്ച പാലക്കാട് പ്രദേശിക ഹര്‍ത്താല്‍
പാലക്കാട്: അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. അരുണ്‍ കുമാറാണ് മരിച്ചത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയില്‍ അരുണ്‍ കുമാറിന് കുത്തേറ്റത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരുണ്‍ കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ 1175 പേര്‍ക്ക് കൂടി കോവിഡ്; ആകെ മരണം 66,762 ആയി
കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1015 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 142 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 10,511 കോവിഡ് കേസുകളില്‍, 9.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
